2010, ഡിസംബർ 26, ഞായറാഴ്‌ച
തീയറ്റെരിലെക്കുള്ള വഴി...................
കഴിഞ്ഞ  വര്ഷം പുറത്തിറങ്ങിയ  മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന  ഈ ആധുനിക കാലത്ത് സിനിമ  ഒട്ടേറെ വെല്ലുവിളികള്‍  നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ്  ചെയ്യുമ്പോള്‍ പ്രേക്ഷകര്‍  വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ  സമീപനത്തിലെ കാപട്യം  വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ്  വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്. ഇന്നലെകളില്‍  സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്‍കിയ സംവിധായകര്‍  ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു  വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും  ശരാശരി  മലയാളിയുടെ മനസ്സ്  വലിയ മാറ്റം  വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക്  ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും  ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട്  അടുക്കുമ്പോള്‍ അതൊക്കെ  വെറും വേഷം കെട്ടലുകള്‍  ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം  ബാധിച്ച പ്രവര്‍ത്തകരാണ്  മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച  അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും  പകരം  വൈക്കാവുന്ന എന്ത്  സാങ്കേതിക  വളര്‍ച്ചയാണ്  ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട്  മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ.  സാങ്കേതികമായ  വളര്‍ച്ച  നമ്മുടെ നാടിന്റെ  തുടുപ്പുള്ള  കഥകളുമായി  ഇഴുകിചെരട്ടെ. എത്ര ഹൈടെക്  ആയാലും മാനുഷിക വശങ്ങളില്‍  മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ  ഫാസ്റ്റ് ഫുഡ്   കടകള്‍  കൂണുകള്‍  പോലെ ചുറ്റും  ഉള്ളപ്പോഴും,  ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര്‍  ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി  വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍  ക്യൂ നില്‍ക്കുന്നത്,  അത് കഴിച്ചു കഴിയുബോള്‍  അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍   നമുക്ക് കാണാന്‍  കഴിയുക  ഒരു ശരാശരി  മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍  നിന്ന്  അവര്‍ പ്രതീക്ഷിക്കുന്നത്  ഫാസ്റ്റ് ഫുടല്ല , തനി  നാടന്‍  ഭക്ഷണം തന്നെയാണ്.  എന്നാല്‍  നാളെ മുതല്‍  വല്യമ്മച്ചി  ഫാസ്റ്റ് ഫുഡ്  ഉണ്ടാക്കി  വിളംബാന്‍  നിന്നാലോ....? . ഇത് തന്നെയാണ്  ചിന്താക്കുഴപ്പം ബാധിച്ച  മലയാള സിനിമാപ്രവര്‍ത്തകരും  ചെയ്യുന്നത്.  അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍  മണ്ണിന്റെ മണമുള്ള  , ഗ്രാമ വിശുദ്ധി നിറയുന്ന,  നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്‍  ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള  വഴി  പ്രേക്ഷകരെ കൊണ്ട്  നിറയട്ടെ.....    ഹൃദയം  നിറഞ്ഞ പുതു വര്‍ഷ  ആശംസകള്‍.......
2010, ഡിസംബർ 3, വെള്ളിയാഴ്‌ച
വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............
എന്‍ഡോസള്‍ഫാന്‍  നിരോധിക്കേണ്ട   സമയം  അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍  എന്നാ കീട നാശിനിയുടെ  പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന  ഒരു ജനതയുടെ  വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്  വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍  ഒരു ഒര്‍ഗാണോ ക്ലോറിന്‍  സംയുക്തമാണ്. വളരെ അധികം  അപകടകാരിയായ  കാറ്റഗറി  ഒന്ന്  വിഭാഗത്തിലാണ്  അമേരിക്കന്‍  എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി  , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   എഴുപത്തി നാല്  രാജ്യങ്ങള്‍   ഈ കീട നാശിനി  നിരോധിച്ചു  കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ്  ആണ് എന്‍ഡോ സള്‍ഫാന്‍  ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും  എന്‍ഡോ സല്ഫാന്റെ  പ്രവര്‍ത്തനം  മാരകമാണ്.  മനുഷ്യരില്‍ ഗുരുതരമായ  ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം  , കാന്‍സര്‍  , ടി. ബി. പോലുള്ള  രോഗങ്ങള്‍   തലമുറകളിലേക്ക്  പകരുന്നതിനും  എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു.  മുന്‍പ് എങ്ങും ഇല്ലാത്ത വിധം  പുതിയ തലമുറയില്‍  വന്ധ്യത  വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍  ശരീരിരത്തില്‍  എത്തപ്പെടുന്നത്  കാരണമാകുന്നു.  നാം സാധാരണ ഉപയോഗിക്കുന്ന  പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍  തുടങ്ങിയവയില്‍ കൂടി  ഈ കീട നാശിനികള്‍  നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു.  ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍  ഒരിക്കല്‍ ശരീരത്തില്‍  എത്തപ്പെട്ടു കഴിഞ്ഞാല്‍  അവയുടെ തനതു അവസ്ഥയില്‍  തന്നെ ശരീരത്തില്‍ തുടരുകയും  മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന്  നമ്മുക്ക്  ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും  ഇത്തരം കീട നശിനികളില്‍  നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍  മേഘലയായ  പ്ലാന്റ്റെഷന്‍   കോര്പരെശന്റെ  ആദൂര്‍   ഡിവിഷനില്‍  പെടുന്ന കാറടുക്ക പഞ്ചായത്തിലും,  അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ  കമ്മീഷന്‍  തെളിവെടുപ്പ്  നടത്തിയപ്പോള്‍   കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.  മരണം ഒരു അനുഗ്രഹമായി കരുതുന്ന  അത്രമേല്‍ ദുരിതം അനുഭവിക്കുന്ന    ഒരു ജനതയുടെ   വിലാപം  ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ  ആരോഗ്യകരമായ  ജീവിതം നയിക്കുവാനുള്ള  അവകാശം പോലും  നിഷേധിക്കപ്പെട്ടിരിക്കുന്നു.  ആരോഗ്യകരമായ  ജീവിതം നയിക്കുന്നതും  ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ  , എന്‍ഡോ സള്‍ഫാന്‍  ആ അവകാശങ്ങള്‍ക്ക് മേല്‍  വിഷമായി പെയ്യുകയാണ്.  ദുരന്തം അനുഭവീക്കുന്ന   ജീവിച്ചിരിക്കുന്ന  തലമുറകളില്‍  നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ  പാപ ഭാരം  ജനിക്കാനിരിക്കുന്ന  തലമുറകള്‍ക്ക് കൂടി  ശാപമായി  മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക.  അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള  ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു  കൊടുക്കുക, അതോടൊപ്പം  ആരോഗ്യമുള്ള ഒരു പുതു തലമുറ  ഉണ്ടാകുവാനുള്ള  സാഹചര്യം  സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍  ദുരിതം  അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട   സംസ്ഥാന  സര്‍ക്കാര്‍  ഒട്ടേറെ  ക്ഷേമ പദ്ധതികള്‍  ചെയ്യുന്നുണ്ട്  എന്നത് ആശ്വാസ്സ കരമാണ്. ഇനി ഒരു പഠനത്തിന്റെ  ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന  തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട  കേന്ദ്ര സര്‍ക്കാര്‍  നടപടികള്‍  സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
