നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഉയര്‍ന്ന തോതില്‍ കാണുന്ന പൂര്‍ണ പരിഹാരമില്ലാത്തതും സങ്കീര്‍ണമായ ചികിത്സ വേണ്ടി വരുന്നതുമായ അര്‍ബുദം (കാന്‍സര്‍ ) എന്ന രോഗം നമ്മുടെ നാടുകളില്‍ ഇത്ര അധികരിക്കാനുള്ള മുഖ്യ കാരണം. പണ്ട് ഈ രോഗത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമായിരുന്നു. ഭക്ഷണത്തില്‍ നമ്മുടെ നാടന്‍ ശൈലികള്‍ എല്ലാം കൈവിട്ട് കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ റെഡിമെയ്ട് രുചിക്ക് മാത്രം പരിഗണന നല്‍കുകയും കായികാധ്വാനം തീരെ ഇല്ലാത്തതുമായ ജീവിത ജീവിത ശൈലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ജീവിത ശൈലി നാം തുടര്‍ന്നാല്‍ നമ്മുടെയും നമ്മുടെ നാടിന്റെയും അവസ്ഥ എന്താകും എന്ന് ആലോചിച്ചു ഭയപ്പെടേണ്ടി ഇരിക്കുന്നു. എന്താണ് കാന്‍സര്‍...? നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്‍മങ്ങള്‍ക്കനുസൃതമായി ഒരു മാതൃകോശം വളര്‍ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് മുഴകള്‍ (തടിപ്പോ, വളര്‍ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്‍ (Malignant Tumours)എന്നും, അപായകരമല്ലാത്ത മുഴകള്‍ (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്‍ ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്‍ അപായകരമായ മുഴകള്‍ കാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്‍ മറ്റു ശരീര ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുപിടിക്കുന്നു. അങ്ങനെ കാന്‍സര്‍ ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്‌ക്കോ, കോശ സമൂഹത്തിലേയ്‌ക്കോ കടന്നുചെല്ലുന്നു. തുടര്‍ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്‍ ഉണ്ടാക്കുന്നു. ഇത്തരമുള്ള കാന്‍സര്‍ വ്യാപനത്തിന് Metastasis എന്നു പറയുന്നു. മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും ചികിത്സിച്ചുഭേദമാക്കാമോ എന്ന വസ്തുതയും വിഭിന്നങ്ങളാണ്. ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍ ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില്‍ Mouth, Stomach, Liver, Lung, Breast തുടങ്ങിയ അവയവങ്ങളില്‍ കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള്‍ വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില്‍ കണ്ടുവരാറുള്ള കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റിയും,കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000 ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശിരോഗള കാന്‍സറുകള്‍ ആണ് (Head and Neck Cancer).സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയഗളകാന്‍സര്‍ (Cervical Cancer) ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്. കാന്‍സറിന്റെ സൂചനകള്‍ 1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട. 2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍). 3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും. 4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം. 5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍). 6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ). 7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍ 1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക. 2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍). 3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക. 4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക. 5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക. 6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം. 7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം. 8.പുകവലി,മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക. 9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്. 10.പതിവായി വ്യായാമം ചെയ്യുക. ഭക്ഷണരീതിയും കാന്‍സറും ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത. ഭക്ഷ്യനാരുകളുടെ പ്രാധാന്യം നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പചന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജ്ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടലിലെ അര്‍ബുദബാധയുടെ സാധ്യത കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണത്തില്‍ നാരുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം. നാരുകള്‍ക്കു പുറമേ പച്ചക്കറികളും പഴങ്ങളും പതിവായി ഉപയോഗിക്കുന്നതും ജീവകം എ, സി, ഇ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും കാന്‍സറിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം. നമുക്കു ചിരപരിചിതങ്ങളായ ചീര,മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. സോയാബീനില്‍ ഉള്ള ഹലരശവേശി, ശീെളഹമ്ീില െഎന്നീ വസ്തുക്കളും എള്ളിലുള്ള രണ്ടു പ്രധാനപ്പെട്ട കൊഴുപ്പമ്ലങ്ങളും കാന്‍സറിനു കാരണമായ രാസവസ്തുക്കളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന പല കാന്‍സറുകളും തടയാന്‍ സാധിക്കുന്നതാണ്. സമീകൃതാഹാരം ജീവിതത്തിന്.. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് സഹായകരമായ ജീവിതശൈലി നാം സ്വീകരിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉറപ്പാക്കണം. ആഹാരത്തില്‍ക്കൂടി അന്നാംശം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, മൈക്രോ ന്യൂട്രിയന്റ്‌സ് ആയ അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ (A, B, C, D, E), ചെറിയ തോതില്‍ സിങ്ക്,കോപ്പര്‍, മാംഗനീസ്, അയഡിന്‍, സെലിനിയം എന്നിവയും ലഭിക്കണം. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല. ഇതുകൂടാതെ അരി, ഗോതമ്പ്, മുതലായ ധാന്യങ്ങള്‍ തവിടുകളയാതെയും, ചെറുപയര്‍, കടല മുതലായവ തൊലികളയാതെ മുളപ്പിച്ചും ഉപയോഗിക്കേണ്ടതാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ഭക്ഷണശൈലി സ്വീകരിക്കുന്നത് കാന്‍സര്‍ തടയുന്നതു കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകയില ഒഴിവാക്കല്‍ ഇവ കാന്‍സറിനുള്ള സാധ്യത നാല്‍പ്പതു ശതമാനം കുറയ്ക്കാം. കാന്‍സറിനു കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ 1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍. 2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം. 3.ഒരേ എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും വീണ്ടുംവീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും അങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു. 4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ിശൃേമലേ എന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു. 5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നിശ്ശേഷം മാറ്റിയതിനുശേഷമേ ഉപയോഗിക്കാവൂ. 6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം. 7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സര്‍കാരകരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. കൃത്രിമ മധുരസാധനങ്ങളായ ഊഹലശി, ഇ്യരഹമാമലേ, സാക്കറിന്‍, എന്നിവയും കൃത്രിമ നിറങ്ങളും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളവയാണെന്നറിഞ്ഞ് ബോധപൂര്‍വം വര്‍ജ്ജിക്കേണ്ടതാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവന്നമാംസ(Red meat) ത്തിലെ ഘടകങ്ങള്‍ ഉചഅ യ്ക്കു തകരാറുണ്ടാക്കുന്നു വെന്നാണ് കണ്ടെത്തല്‍. മാംസാഹാരികളുടെ കുടലില്‍ കാണുന്ന നൈട്രോസോ സംയുക്തങ്ങള്‍ ഉചഅ യുമായി ചേരുന്നു. ഇതു കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് കാന്‍സറിനു കാരണം. ദിവസം രണ്ടു നേരം മാംസം പതിവാക്കിയവരില്‍ കാന്‍സര്‍സാധ്യത മുപ്പത്തഞ്ചു ശതമാനം കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരുദിവസം എണ്‍പതു ഗ്രാമില്‍ കൂടുതല്‍ മാംസം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പൊതുവെ ശാരീരികാദ്ധ്വാനം കുറഞ്ഞ വിഭാഗക്കാരായ സ്ത്രീകളില്‍ അന്‍പതു ഗ്രാമാണ് അനുവദനീയമായ അളവ്. കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍ ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം. പലരും ധരിച്ചിരിക്കുന്നതുപോലെ, പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്'കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്. കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം,ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു. പല ഘട്ടങ്ങളിലും എചഅഇ ചെയ്താല്‍ ഒരു ആശീു്യെ പരിശോധന ഒഴിവാക്കാന്‍ കഴിയും. ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatulaഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്. രക്തത്തിലെ കാന്‍സര്‍ (ഘൗസലാശമ) കണ്ടുപിടിക്കാന്‍ സാധാരണ രക്ത പരിശോധന കൊണ്ടു കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു. പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. സാധാരണ തൃമ്യ ഉപയോഗിച്ച് ശ്വാസകോശത്തിലും അസ്ഥിയിലും കാന്‍സര്‍ ബന്ധിതമായ പല മാറ്റങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കുന്നു. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI)മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവയുടെ പ്രത്യേക സ്വഭാവവൈശിഷ്ട്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്നും കാന്‍സര്‍ നേരത്തെ അറിയുന്നതിന് ഒരൊറ്റ പരിശോധന മാത്രമായി നിലവിലില്ല എന്നു വ്യക്തമാണല്ലോ. എന്നിരുന്നാലും ഓരോ തരം കാന്‍സറിനും പരക്കെ അംഗീകരിക്കപ്പെട്ട പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കാന്‍സര്‍ ഏറെക്കുറെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പറയാം. പൊതുവേ പറഞ്ഞാല്‍ മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍നടപടി കൈക്കൊള്ളേണ്ടതാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ജമു ടാലമൃ ഠലേെ നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്,സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.
2016 ഫെബ്രുവരി 3, ബുധനാഴ്‌ച
കാന്‍സര്‍...? കാന്‍സറിന്റെ ചികിത്സാരിതികളും
നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഉയര്‍ന്ന തോതില്‍ കാണുന്ന പൂര്‍ണ പരിഹാരമില്ലാത്തതും സങ്കീര്‍ണമായ ചികിത്സ വേണ്ടി വരുന്നതുമായ അര്‍ബുദം (കാന്‍സര്‍ ) എന്ന രോഗം നമ്മുടെ നാടുകളില്‍ ഇത്ര അധികരിക്കാനുള്ള മുഖ്യ കാരണം. പണ്ട് ഈ രോഗത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമായിരുന്നു. ഭക്ഷണത്തില്‍ നമ്മുടെ നാടന്‍ ശൈലികള്‍ എല്ലാം കൈവിട്ട് കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ റെഡിമെയ്ട് രുചിക്ക് മാത്രം പരിഗണന നല്‍കുകയും കായികാധ്വാനം തീരെ ഇല്ലാത്തതുമായ ജീവിത ജീവിത ശൈലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ജീവിത ശൈലി നാം തുടര്‍ന്നാല്‍ നമ്മുടെയും നമ്മുടെ നാടിന്റെയും അവസ്ഥ എന്താകും എന്ന് ആലോചിച്ചു ഭയപ്പെടേണ്ടി ഇരിക്കുന്നു. എന്താണ് കാന്‍സര്‍...? നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്‍മങ്ങള്‍ക്കനുസൃതമായി ഒരു മാതൃകോശം വളര്‍ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് മുഴകള്‍ (തടിപ്പോ, വളര്‍ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്‍ (Malignant Tumours)എന്നും, അപായകരമല്ലാത്ത മുഴകള്‍ (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്‍ ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്‍ അപായകരമായ മുഴകള്‍ കാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്‍ മറ്റു ശരീര ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുപിടിക്കുന്നു. അങ്ങനെ കാന്‍സര്‍ ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്‌ക്കോ, കോശ സമൂഹത്തിലേയ്‌ക്കോ കടന്നുചെല്ലുന്നു. തുടര്‍ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്‍ ഉണ്ടാക്കുന്നു. ഇത്തരമുള്ള കാന്‍സര്‍ വ്യാപനത്തിന് Metastasis എന്നു പറയുന്നു. മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും ചികിത്സിച്ചുഭേദമാക്കാമോ എന്ന വസ്തുതയും വിഭിന്നങ്ങളാണ്. ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍ ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില്‍ Mouth, Stomach, Liver, Lung, Breast തുടങ്ങിയ അവയവങ്ങളില്‍ കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള്‍ വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില്‍ കണ്ടുവരാറുള്ള കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റിയും,കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000 ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശിരോഗള കാന്‍സറുകള്‍ ആണ് (Head and Neck Cancer).സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയഗളകാന്‍സര്‍ (Cervical Cancer) ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്. കാന്‍സറിന്റെ സൂചനകള്‍ 1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട. 2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍). 3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും. 4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം. 5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍). 6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ). 7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍ 1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക. 2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍). 3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക. 4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക. 5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക. 6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം. 7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം. 8.പുകവലി,മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക. 9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്. 10.പതിവായി വ്യായാമം ചെയ്യുക. ഭക്ഷണരീതിയും കാന്‍സറും ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത. ഭക്ഷ്യനാരുകളുടെ പ്രാധാന്യം നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പചന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജ്ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടലിലെ അര്‍ബുദബാധയുടെ സാധ്യത കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണത്തില്‍ നാരുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം. നാരുകള്‍ക്കു പുറമേ പച്ചക്കറികളും പഴങ്ങളും പതിവായി ഉപയോഗിക്കുന്നതും ജീവകം എ, സി, ഇ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും കാന്‍സറിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം. നമുക്കു ചിരപരിചിതങ്ങളായ ചീര,മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. സോയാബീനില്‍ ഉള്ള ഹലരശവേശി, ശീെളഹമ്ീില െഎന്നീ വസ്തുക്കളും എള്ളിലുള്ള രണ്ടു പ്രധാനപ്പെട്ട കൊഴുപ്പമ്ലങ്ങളും കാന്‍സറിനു കാരണമായ രാസവസ്തുക്കളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന പല കാന്‍സറുകളും തടയാന്‍ സാധിക്കുന്നതാണ്. സമീകൃതാഹാരം ജീവിതത്തിന്.. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് സഹായകരമായ ജീവിതശൈലി നാം സ്വീകരിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉറപ്പാക്കണം. ആഹാരത്തില്‍ക്കൂടി അന്നാംശം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, മൈക്രോ ന്യൂട്രിയന്റ്‌സ് ആയ അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ (A, B, C, D, E), ചെറിയ തോതില്‍ സിങ്ക്,കോപ്പര്‍, മാംഗനീസ്, അയഡിന്‍, സെലിനിയം എന്നിവയും ലഭിക്കണം. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല. ഇതുകൂടാതെ അരി, ഗോതമ്പ്, മുതലായ ധാന്യങ്ങള്‍ തവിടുകളയാതെയും, ചെറുപയര്‍, കടല മുതലായവ തൊലികളയാതെ മുളപ്പിച്ചും ഉപയോഗിക്കേണ്ടതാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ഭക്ഷണശൈലി സ്വീകരിക്കുന്നത് കാന്‍സര്‍ തടയുന്നതു കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകയില ഒഴിവാക്കല്‍ ഇവ കാന്‍സറിനുള്ള സാധ്യത നാല്‍പ്പതു ശതമാനം കുറയ്ക്കാം. കാന്‍സറിനു കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ 1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍. 2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം. 3.ഒരേ എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും വീണ്ടുംവീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും അങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു. 4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ിശൃേമലേ എന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു. 5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നിശ്ശേഷം മാറ്റിയതിനുശേഷമേ ഉപയോഗിക്കാവൂ. 6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം. 7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സര്‍കാരകരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. കൃത്രിമ മധുരസാധനങ്ങളായ ഊഹലശി, ഇ്യരഹമാമലേ, സാക്കറിന്‍, എന്നിവയും കൃത്രിമ നിറങ്ങളും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളവയാണെന്നറിഞ്ഞ് ബോധപൂര്‍വം വര്‍ജ്ജിക്കേണ്ടതാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവന്നമാംസ(Red meat) ത്തിലെ ഘടകങ്ങള്‍ ഉചഅ യ്ക്കു തകരാറുണ്ടാക്കുന്നു വെന്നാണ് കണ്ടെത്തല്‍. മാംസാഹാരികളുടെ കുടലില്‍ കാണുന്ന നൈട്രോസോ സംയുക്തങ്ങള്‍ ഉചഅ യുമായി ചേരുന്നു. ഇതു കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് കാന്‍സറിനു കാരണം. ദിവസം രണ്ടു നേരം മാംസം പതിവാക്കിയവരില്‍ കാന്‍സര്‍സാധ്യത മുപ്പത്തഞ്ചു ശതമാനം കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരുദിവസം എണ്‍പതു ഗ്രാമില്‍ കൂടുതല്‍ മാംസം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പൊതുവെ ശാരീരികാദ്ധ്വാനം കുറഞ്ഞ വിഭാഗക്കാരായ സ്ത്രീകളില്‍ അന്‍പതു ഗ്രാമാണ് അനുവദനീയമായ അളവ്. കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍ ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം. പലരും ധരിച്ചിരിക്കുന്നതുപോലെ, പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്'കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്. കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം,ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു. പല ഘട്ടങ്ങളിലും എചഅഇ ചെയ്താല്‍ ഒരു ആശീു്യെ പരിശോധന ഒഴിവാക്കാന്‍ കഴിയും. ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatulaഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്. രക്തത്തിലെ കാന്‍സര്‍ (ഘൗസലാശമ) കണ്ടുപിടിക്കാന്‍ സാധാരണ രക്ത പരിശോധന കൊണ്ടു കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു. പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. സാധാരണ തൃമ്യ ഉപയോഗിച്ച് ശ്വാസകോശത്തിലും അസ്ഥിയിലും കാന്‍സര്‍ ബന്ധിതമായ പല മാറ്റങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കുന്നു. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI)മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവയുടെ പ്രത്യേക സ്വഭാവവൈശിഷ്ട്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്നും കാന്‍സര്‍ നേരത്തെ അറിയുന്നതിന് ഒരൊറ്റ പരിശോധന മാത്രമായി നിലവിലില്ല എന്നു വ്യക്തമാണല്ലോ. എന്നിരുന്നാലും ഓരോ തരം കാന്‍സറിനും പരക്കെ അംഗീകരിക്കപ്പെട്ട പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കാന്‍സര്‍ ഏറെക്കുറെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പറയാം. പൊതുവേ പറഞ്ഞാല്‍ മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍നടപടി കൈക്കൊള്ളേണ്ടതാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ജമു ടാലമൃ ഠലേെ നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്,സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.
2016 ഫെബ്രുവരി 2, ചൊവ്വാഴ്ച
ജനുവരിയിലെ വിജയി പാവാട
2015ല്‍ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ സ്വന്തമാക്കിയ പൃഥ്വിരാജ് 2016ലും വിജയം ആവര്‍ത്തിക്കുകയാണ്. പുതുവര്‍ഷത്തിലെ പൃഥ്വിയുടെ ആദ്യ റിലീസ് ആയ പാവാട ബോക്‌സ് ഓഫീസില്‍ പത്ത് കോടി പിന്നിട്ടു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോനാണ് ചിത്രം പത്ത് കോടി ഗ്രോസ് കളക്ഷനായി നേടിയതായി അറിയിച്ചത്.
ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്ത പാവാട ഈ വര്‍ഷത്തെ ആദ്യ വിജയ ചിത്രവുമാണ്. പതിമൂന്ന് ചിത്രങ്ങളാണ് ജനവരിയില്‍ തിയറ്ററുകളിലെത്തിയത് ഉണ്ണി മുകുന്ദന്റെ സ്റ്റൈല്‍, ഫഹദ് ഫാസിലിന്റെ മണ്‍സൂണ്‍ മാംഗോസ്,അനൂപ് മേനോന്റെ മാല്‍ഗുഡി ഡേയ്‌സ് എന്നിവയായിരുന്നു ജനുവരിയിലെ മറ്റ് പ്രധാന റിലീസുകള്‍. മണ്‍സൂണ്‍ മാംഗോസ് പുതുമയുള്ള ചിത്രമായിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ സ്വീകാര്യത നേടിയില്ല. സമാന്തര സിനിമാനിരയില്‍ നിന്നെത്തിയ സിനിമകളില്‍ സി വി പ്രേംകുമാറിന്റെ ആൾരൂപങ്ങൾ 25 ദിവസ്സങ്ങൾ പിന്നിട്ടു . സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. മനോജ് കാനയുടെ അമീബ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എം.പത്മകുമാറിന്റെ ജലം, കഥാന്തരം, 2 പെണ്‍കുട്ടികള്‍ എന്നീ സിനിമകളും ഭേദപ്പെട്ട അഭിപ്രായം നേടിയവയാണ്.
2016 ജനുവരി 31, ഞായറാഴ്‌ച
കേരള സ്ട്രൈക്കെര്സിനു സ്നേഹപൂര്വ്വം......!!!!
സെലെബ്രിടി ക്രിക്കറ്റിൽ കരുത്തരായ കർണാടകയെ തകർത്ത് ഉജ്ജ്വല വിജയം നേടിയ കേരള സ്ട്രൈക്കെര്സിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഒട്ടേറെ പരിമിതികൾക്ക് ഇടയിലും അത്മവിശ്വസ്സത്തോടെ പോരാടാൻ കഴിഞ്ഞു എന്നത് തന്നെയാണ് കേരളയുടെ വിജയ രഹസ്യം. കർണാടകയെ തോല്പിക്കാൻ സാധിച്ചത് ഒരിക്കലും ഭാഗ്യത്തിന്റെ മാത്രം കൂട്ടിലല്ല. ഭാഗ്യം ധീരനെ തുണയ്ക്കും എന്നത് ഇവിടെ പ്രസക്തമാണ്. കളിയിലെ എല്ലാ മേഘലകളിലും കർണാടകയെ ക്കാൾ മുന്നില് തന്നെയായിരുന്നു സ്ട്രയികെര്സിന്റെ താരങ്ങൾ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് പ്രതിഭയുടെ കാര്യത്തിൽ മറ്റു ഏതൊരു ടീമിന് ഒപ്പമോ അതിനു മുകളിലോ തന്നെയാണ് കേരളയുടെ താരങ്ങൾ. പ്രധാനമായത് ആത്മവിശ്വാസം തന്നെയാണ്. ഒത്തൊരുമയോടെ കളിച്ചാൽ , വിവേക പൂര്വ്വം മുന്നോട്ടു നീങ്ങിയാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല. ഈ വിജയം നൽകുന്ന തിരിച്ചറിവ് അതാണ്. പോരാടി നേടിയ വിജയത്തിൽ അമിത മായി അഹങ്കരിക്കാതെ , വിജയത്തിന്റെ ആലസ്യത്തിൽ അല്പവും മയങ്ങിപ്പോകാതെ കൂടുതൽ പോരാട്ടവീര്യത്തോടെ കൂടുതൽ ഉണര്വ്വോടെ മുന്നോട്ടു പോകൂ.ലക്‌ഷ്യം നേടുക തന്നെ ചെയ്യും. ഒപ്പം ഞങ്ങൾ ഉണ്ട്.. മലയാളത്തിന്റെ പ്രിയ താരം ശ്രീ മോഹൻലാൽ ഉള്പ്പെടെയുള്ള മുഴുവൻ സ്റ്റ്രൈകെർസ് താരങ്ങൾക്കും സ്ട്രയിക്കെര്സുമായി ബന്ധപ്പെട്ട മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!!
പ്രാർത്ഥനയോടെ!
2016 ജനുവരി 29, വെള്ളിയാഴ്‌ച
ജനാധിപത്യം വിജയിക്കട്ടെ !!!!
രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിമർശനങ്ങളും ഒക്കെ സ്വാഭാവികമാണ്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് അത് ഒഴിച്ച് കൂടാൻ കഴിയാത്തതുമാണ് . ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി എന്ന മഹത്തായ ആശയത്തിൽ കരുത്തോടെ മുന്നോട്ടു പോകുന്ന ഒരു ഭരണ ക്രമമാണ് നമ്മുടേത്. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തെയും ജനങ്ങളെ ഒന്നാകെയും പരിഹാസ്സ്യരാക്കുന്ന വിധത്തിൽ വ്യക്തിപരമായി ഒട്ടും വിശ്വസ്സനീയം അല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതിന്റെ പേരില് ജനാധിപത്യത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ജനപ്രതിനിധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്നത് അടുത്ത നാളുകളിൽ വര്ദ്ധിച്ചു വരുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് മാത്രം സംഭവിക്കുന്ന ഒന്നായി ചുരുക്കി കാണാവുന്നതും അല്ല. തരം കിട്ടിയാൽ ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാനും അത് വഴി ജനാധിപത്യ ക്രമത്തിന് തന്നെ പോറൽ വീഴ്ത്തുവാനും ആര്ക്കും സാധിക്കും എന്ന അവസ്ഥ നിര്ഭാഗ്യകരമാണ്. ഭരണകകൂടങ്ങളും ജനപ്രതിനിധികളും മാറി വരും അത് ജനാധിപത്യത്തിന്റെ സ്വാഭാവിക പരിണാമം ആണ്. പക്ഷെ ഇത്തരത്തിൽ ഏതെങ്കിലും കോണുകളിൽ നിന്ന് ഉയരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ജനാധിപത്യത്തിനു കളങ്കം വരുത്തുന്നത് തടയുക തന്നെ വേണം. കാരണം ഇന്നത്തെ ആരോപണ വിധേയർ നാളെ ആരോപണക്കാരായി മാറാം അതുപോലെ ഇന്നത്തെ ആരോപണക്കാർ നാളെ ആരോപണ വിധേയരുമായി മാറാം. അത് കൊണ്ട് ജനാധിപത്യത്തിനു ഭൂഷണമല്ലാത്ത അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി എതിര്ക്കുക തന്നെ വേണം. ഒരു കഥയുണ്ട്. ഒരു ചെന്നായയും ഒട്ടകവും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. അവരുടെ സ്നേഹം കാട്ടിലെ ജീവികൾക്കെല്ലാം മാതൃകയും ആയിരുന്നു. കാട്ടിലെ രാജാവായ സിംഹം കൊന്നു തിന്നുന്ന ജീവികളുടെ ഒരു പങ്കു പറ്റിയാണ് ചെന്നായ വിശപ്പ് അടക്കിയിരുന്നത്. ഒരു ദിവസ്സം സിംഹത്തിനു ഒരു ഇരയെ പോലും കിട്ടിയില്ല. ഒപ്പം ചെന്നായക്കും വിശപ്പ് ഏറി വരുന്നു. പെട്ടെന്ന് ചെന്നായ തന്റെ സുഹൃത്തായ ഒട്ടകത്തെ കുറിച്ച് ഓർത്തു. എങ്ങനെ എങ്കിലും ഒട്ടകത്തെ സിംഹത്തിനു മുൻപിൽ എത്തിക്കണം. പിന്നെ കുറെ ദിവസ്സതെക്ക് കുശാൽ. തന്റെ സുഹൃത്തിനെ പൂർണ്ണമായും വിശ്വസിച്ചിരുന്ന ഒട്ടകം ഒരു ഭയവുമില്ലാതെ സിംഹത്തിനു മുന്നില് ചെന്നു. സിംഹം ഒട്ടകത്തിനു മേൽ ചാടി വീണു. തന്റെ പ്രിയ സുഹൃത്തിന്റെ ചതിയിൽ പെട്ട ഒട്ടകം സിംഹത്തിന്റെ ഭക്ഷണമായി. അവസാനം തന്റെ പങ്കു പറ്റാനായി ചെന്നായ സിംഹത്തിനു അടുത്തേക്ക് ചെന്നു. അപ്പോൾ സിംഹം പറഞ്ഞു സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി നിന്റെ ഉറ്റ സുഹൃത്തിനെ ബലി കൊടുത്ത നീ തരം കിട്ടിയാൽ എന്നെയും ചതിക്കും . നിന്നെ പോലെ ഒരു ചതിയനു മാപ്പില്ല എന്ന് പറഞ്ഞു സിംഹം ഒറ്റയടിക്ക് ചെന്നായയെ വകവരുത്തി. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ഒട്ടകത്തെ പോലെ വിവേചന ശൂന്യത കാണിക്കണോ, അതോ സിംഹത്തെ പോലെ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കണോ എന്നതാണ് !!!!!
2016 ജനുവരി 24, ഞായറാഴ്‌ച
രോഹിത് വെമുല ഓർമ്മപ്പെടുത്തുന്നത്!!!!
ഭൂമിയിൽ ഏതു വിഷയെത്തെ കുറിച്ചും വാചാലനാവുന്ന താങ്കൾ രോഹിത് വെമുലയുടെ ദാരുണ അന്ത്യത്തിൽ ഇതുവരെയും പ്രതികരിച്ചു കണ്ടില്ല . അതൊരു സംഭവമായി താങ്കൾക്ക് തോന്നുന്നില്ലേ ?
എന്റെ പ്രിയ സുഹൃത്ത് ബിനീഷ് എന്നോട് ചോദിച്ച ചോദ്യമാണ് ഇത്. തീര്ച്ചയായും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു ദിവസ്സങ്ങളായി എഴുതാൻ കഴിഞ്ഞില്ല എന്ന് ബോധ്യപ്പെടുത്തുമ്പോഴും വ്യക്തിപരമായ തടസ്സങ്ങൾ സാമൂഹികമായ കടമകളിൽ നിന്ന് പിന്മാറാനുള്ള ഒഴിവു കഴിവല്ല എന്ന ഒരു ഒരു ഓര്മ്മ പ്പെടുത്തൽ കൂടിയായി ഈ ചോദ്യം !!!!
രോഹിത് വെമുല എന്നത് അനീതിക്ക് , അസ്സമത്വതിനു എതിരെയുള്ള ഒരു ചൂണ്ടു വിരലാണ് , ധീരമായ ശബ്ദമാണ്, പ്രതീകമാണ്. ഒരു പക്ഷെ അസ്സമത്വത്തിനും അനീതിക്കും എതിരെ എന്നത്തെക്കാളും ഉച്ചത്തിൽ ശബ്ദം മുഴങ്ങി കേൾക്കുവാൻ രോഹിത് എന്ന മിടുക്കനായ ചെറുപ്പക്കാരൻ തന്റെ ജീവൻ തന്നെ ത്യജിക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകർക്ക്, തന്റെ പിന്മുറക്കാര്ക്ക് അനീതിക്കെതിരെ അസ്സമത്വതിനു എതിരെ കൂടുതൽ കരുത്തോടെ പോരാടാൻ, അതിനു വേണ്ടി അവരെ സജ്ജരാക്കാൻ, അധികാര വര്ഗ്ഗതിന്റെ കണ്ണുകൾ തുറപ്പിക്കാൻ സ്വന്തം ജീവിതം ബലിയർപ്പിക്കുക എന്നതായിരുന്നു നിസ്സഹായനായ രോഹിത് വെമുലക്ക് മുന്നില് ഉണ്ടായിരുന്ന ഏക മാര്ഗ്ഗം. തീര്ച്ചയായും രോഹിത് എന്നും ഇന്ത്യയുടെ ഹൃദയത്തിലെ ഒരു വിങ്ങൽ ആയി നില കൊള്ളും ഒപ്പം അനീതിക്കും അസ്സമത്വത്തിനും എതിരായ എന്നേക്കുമുള്ള ഓർമ്മപ്പെടുതലായും!!!!
2016 ജനുവരി 17, ഞായറാഴ്‌ച
അത് ഞാൻ തന്നെയാണ് !!!!
ദിനം പ്രതി വര്ദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....
വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ
പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ് എം എസ് നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000
അത് ഞാൻ തന്നെയാണ് !!!!
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
2016 ജനുവരി 15, വെള്ളിയാഴ്‌ച
പാവാട മലയാളം സിനിമാ റിവ്യൂ
പാവാട പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ; പ്രിഥ്വിരാജ് വിജയപരമ്പര തുടരുന്നു
കഴിഞ്ഞ കൊല്ലത്തെ വിജയഗാഥ കൈവിടാതെ ‘ പാവാട’ യിലൂടെ പ്രിഥ്വിരാജ് 2016ലും വിജയപരമ്പര തുടരുകയാണ് , ഈ വിജയപരമ്പരയ്ക്ക് അവസാനമില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ് പാവാടയിലെ പാമ്പ് ജോയിയിലൂടെ പ്രിഥ്വി . ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ പാകത്തിന് ബാലന്‍സ്ഡ് ആണ് . മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത് .
പ്രിഥ്വിയുടെ അപാരമായ പ്രകടനവും ചിത്രത്തിന്‍റെ വളരെ വലിയൊരു വിജയ ഘടകമാണ് . കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയത്തിനും അഭിനന്ദന പ്രവാഹത്തിനും ശേഷം മൊയ്തീനില്‍ നിന്നും അനാര്‍ക്കലിയില്‍ നിന്നും അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തവും കൂടുതല്‍ അഭിനയപ്രാധാന്യവുള്ള കഥാപാത്രമാണ് പ്രിഥ്വിരാജ് പാവാടയില്‍ അവതരിപ്പിച്ച പാമ്പ് ജോയ് എന്ന കഥാപാത്രം . വളരെ മികച്ച പ്രകടനത്തിലൂടെ തന്നെ പ്രിഥ്വിരാജ് പാമ്പ് ജോയിയെ അനശ്വരമാക്കി . പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാമ്പ് ജോയിയായ് ചിത്രത്തില്‍ ജീവിക്കുക തന്നെയായിരുന്നു . പാവാട എന്ന ചിത്രത്തിന്റെ നട്ടെല്ല് പ്രിഥ്വിരാജ് കഥാപാത്രമായ പാമ്പ് ജോയ് തന്നെയാണ് , മലയാളത്തില്‍ നാം കണ്ട മോഹന്‍ലാലിന്‍റെ ആല്‍ക്കഹോളിക്ക് കഥാപാത്രം മാത്രമാണ് പ്രിഥ്വിയോട് താരതമ്യം ചെയാന്‍ അര്‍ഹതയുള്ളത് . എന്ത് കൊണ്ടാണ് പ്രിഥ്വി യുവതാരനിരയിലെ മികച്ച നടന്‍ ആയി എന്ന ചോദ്യത്തിനുള്ള ഉദാഹരണം കൂടിയാണ് പാവാട . ഒപ്പംതന്നെ എടുത്ത് പറയേണ്ടതരം മികച്ച പ്രകടനമാണ് അനൂപ് മേനോന്‍ അവതരിപ്പിച്ച ബാബു ജോസഫ് എന്ന മറ്റൊരു മദ്യപനായ ഇംഗ്ലീഷ് പ്രോഫസ്സര്‍ കഥാപാത്രം , അനൂപ് മേനോന്‍റെ കരിയര്‍ ബെസ്റ്റ് പെര്ഫോര്‍മെന്‍സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണിത് , സ്വാഭാവികവും നാച്യുരലുമായ അഭിനയത്തിന്‍റെ മേന്മ അനൂപ് മേനോന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു . ആശാ ശരത്തിന്‍റെ അഭിനയവും അഭിനന്ദനാര്‍ഹമാണ് . നെടുമുടി വേണു , മണിയന്‍ പിള്ള രാജു , ഷറഫ്ദീന്‍ എന്നോവരുടെ സഹകഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു , ചെമ്പന്‍ വിനോദ് , രഞ്ജി പണിക്കര്‍ , സിദ്ദിക് , മിയ ജോര്‍ജ് എന്നിവരും വളരെ നന്നായ് അഭിനയിച്ചു .
പാമ്പ് ജോയ് എന്ന മദ്യപനായ ചെറുപ്പക്കാരന്റെ ജീവിതത്തെ ചുറ്റിപറ്റിയുള്ള ചിത്രമാണ് ‘ പാവാട ‘ , വെറുമൊരു കള്ളുകുടിയന്‍ എന്ന് ഒരൊറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അതിലൊക്കെ ഉപരിയായ വ്യക്തിയാണ് പാമ്പ് ജോയ് , അനൂപ് മേനോന്‍ , മണിയന്‍ പിള്ള രാജു എന്നിവരാണ് സഹനടന്മാര്‍ .
ചിത്രത്തിന്‍റെ ആദ്യ പകുതി പൂര്‍ണ്ണമായും പ്രിത്വിയുടെയും , അനൂപ് മേനോന്‍റെയും , ഷറഫുദ്ധീന്‍റെയും തകര്‍പ്പന്‍ ഹാസ്യനമ്പരുകളാണ് , രണ്ടാം പകുതിയിലും ഈ എന്‍റര്‍ടെയ്ന്‍മെന്‍റ തുടരുമെങ്കിലും വികാരഭരിതവും കുറച്ചു ഗൌരവവും ഉള്‍പ്പെട്ടതാണ് . അതുകൊണ്ട് തന്നെ സെക്കന്റ് ഹാഫ് ഗംഭീരമാണ് .
തന്റെ മുന്‍ചിത്രത്തിന്‍റെ പരാജയത്തിനു ശേഷം സംവിധായകന്‍ മാര്‍ത്താണ്ഡന്‍ വന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത് പാവാടയിലൂടെ , ചിത്രത്തിന്‍റെ പരിതസ്ഥിതികള്‍ക്ക് ഏറെ യോജിക്കുന്ന സംഗീതസംവിധാനത്തിലൂടെ തന്‍റെ ഭാഗവും ഭംഗിയാക്കി , മനംകീഴടക്കുന പശ്ചാത്തലസംഗീതമൊരുക്കി ഗോപി സുന്ദറും തന്‍റെ കഴിവുകള്‍ വീണ്ടും തെളിയിച്ചു . ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ് . പ്രദീപ് നായരുടെ സിനിമാട്രോഗ്രാഫി വളരെയധികം മികച്ചതാണ് .
ഒരു നെഗറ്റീവ് പോലും ചൂണ്ടിക്കാണിക്കാന്‍ പാവടയ്ക്കില്ല , പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകല്‍ക്കൊക്കെ അപ്പുറമാണ് പാവാട . പൂര്‍ണ്ണമായും ഒരു കോമഡി ഫാമിലി എന്റര്‍ടെയ്നര്‍ ആണിത് . ആറും ചിത്രം നഷ്ട്ടപ്പെടുതരുത് , പ്രിഥ്വിരാജ് തന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ വാഴ്ച തുടരുക തന്നെ ചെയ്യും പാവാടയിലൂടെ . തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പാവാട .
കടപ്പാട്- ; അമല്‍ ദേവ, ഈസ്റ്റ് കോസ്റ്റ് ഡെയിലി
2016 ജനുവരി 13, ബുധനാഴ്‌ച
അനന്തപുരിയിലേക്ക് സ്വാഗതം !!!!
കലയുടെ നൂപുര ധ്വനികളുയർത്തി 56 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 19 മുതൽ 25 വരെ അനന്തപുരി വേദിയാകുന്നു. ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്!!!! കലയുടെയും സംസ്കാരത്തിന്റെയും വിളഭുമിയായ അനന്തപുരിയിൽ നടക്കുന്ന ഈ കലാ മാമാങ്കം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നായി മാറും എന്നതിൽ സംശയമില്ല. നമ്മുടെ കൌമാരത്തിന് അവരുടെ കലാ സപര്യകൾക്ക് പ്രോത്സാഹനം നല്കുവാൻ നമ്മൾ ഓരോരുത്തരും കടമപ്പെട്ടവർ ആണ് , അത് കൊണ്ട് തന്നെ കലാ സാംസ്കാരിക സിനിമ സാമൂഹ്യ രാഷ്ട്രീയാ സാഹിത്യ മേഘലകളിൽ ഉള്പ്പെടെയുള്ള നാനാ തുറകളിൽപെട്ട പ്രമുഖരുടെയും സാന്നിധ്യം ഈ മേള ആവശ്യപ്പെടുന്നുണ്ട്. പ്രതേകിച്ചു സ്കൂൾ കലോത്സവങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരു പിടി വ്യക്തിത്വങ്ങൾ അവരുടെ സംഭാവനകളുമായി അനുഭവങ്ങളുമായി അനന്തപുരിയുടെ കലാ ഭൂമിയിലേക്ക് എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കലോത്സവങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് ഇടപിടിച്ച മഞ്ജു വാര്യർ, നവ്യ നായർ, സംയുക്ത വർമ, ഭാവന , റിമ കല്ലിങ്ങൽ , കാവ്യ മാധവൻ, സംവൃത സുനിൽ, നസ്രിയ അങ്ങനെ അനന്തമില്ലാതെ നീളുന്ന പട്ടികയിലേക്ക് പുതിയ പേരുകൾ എഴുതി ചേർക്കുവാൻ കൌമാരം ചിലങ്ക കെട്ടുമ്പോൾ ഈ താരങ്ങൾ എല്ലാം പ്രോത്സാഹനവും സാന്നിധ്യവും ആയി അനന്തപുരിയുടെ കലോത്സവ വേദികളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഒപ്പം സ്വാഗതം ചെയ്യുന്നു.!!!!
നിറഞ്ഞാടുന്ന കൌമാരത്തിന്റെ സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും പ്രോത്സാഹനവുമായി അനന്തപുരി കാത്തിരിക്കുന്നു .. സ്വാഗതം !!!!
2016 ജനുവരി 12, ചൊവ്വാഴ്ച
ശബരിമലയുടെ പാവനത നിലനിൽക്കട്ടെ !!!!
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ചർച്ചകൾ ഉയരുന്ന സന്ദർഭത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ജനതയുടെ വിശ്വാസ്സവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങൾ പുലരുന്നത്. അവിടെ അനാചാരപരമായി വ്യക്തികൾക്കോ, സമൂഹത്തിനു മൊത്തത്തിൽ തന്നെയോ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും നടക്കുന്നില്ല. മറിച്ചു വിശ്വാസ്സത്തിൽ നിലയുറപ്പിച്ചു കൊണ്ട് തന്നെ സാമൂഹിക സൗഹർദത്തിന്റെ വാതിലുകളാണ് ലോകത്തിനു മുൻപിൽ തുറന്നു കൊടുക്കുന്നത്. ഇന്നിപ്പോൾ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നവർ നാളെ വ്രത നിഷ്0 കൂടാതെ , കെട്ടു നിറക്കാതെ, തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് അയ്യപ്പ ദര്ശനം നടത്താൻ വേണ്ടിയും അവകാശ വാദം ഉന്നയിക്കും . പിന്നെ ഇത്തരത്തിൽ മാറ്റങ്ങൾ വേണമെന്ന് വാദിക്കുന്നവർക്ക് മാറ്റങ്ങൾ വരുത്തുവാനായി എത്രയോ ദുഷ് പ്രവണതകൾ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്. ശബരിമല പോലെ പരിപാവനവും വിശ്വാസ്സത്തിൽ അധിഷ്ട്ടിതവുമായ ഒരിടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ സ്ത്രീ യുടെ അവകാശം സംരക്ഷിച്ചു കിട്ടും എന്ന് വാദിക്കുന്നവർ ആദ്യം സമൂഹത്തിൽ നിലനിന്നു പോരുന്ന അടിസ്ഥാനപരമായ വിവേചന കാര്യങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്.പെണ്ണ് കാണൽ ചടങ്ങ് മാറി ആണ് കാണൽ ചടങ്ങ് , പുരുഷന്റെ സീമന്ത രേഖയിൽ സ്ത്രീ കുങ്കുമം അണിയിക്കുക, പുരുഷന്റെ കഴുത്തിൽ സ്ത്രീ താലി ചാർത്തുക, ഗൃഹ പ്രവേശം വധൂ ഗൃഹത്തിൽ ആക്കുക തുടങ്ങിയ ആചാര ക്രമ മാറ്റങ്ങളിൽ അത് തുടങ്ങട്ടെ....
അതെ സമയം തന്നെ ഒരു വ്യക്തിക്കും സമൂഹത്തിനു മൊത്തത്തിൽ തന്നെയും ഒരുവിധ ദോഷവും ഉണ്ടാക്കാത്ത ശബരിമലയിലെ വിശ്വാസ്സത്തിന്റെ പാവനത വിശ്വ മാനവികത ഉള്ള കാലമത്രയും പരമ്പരാഗതമായി തന്നെ പുലര്ന്നിടട്ടെ !!!!
2016 ജനുവരി 10, ഞായറാഴ്‌ച
പ്രിയപ്പെട്ട മെസ്സിക്ക്......
ലോകത്തിലെ മികച്ച ഫുട്ബാൾ കളിക്കാരനുള്ള ബാലണ്‍ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ 2014 ലോകകപ്പ് ഫൈനലിൽ 9o ആം മിനിറ്റിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ് നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........
2016 ജനുവരി 7, വ്യാഴാഴ്‌ച
പാവാട !!!!
മണിയൻപിള്ള കൊടുത്തൊരു കാശിനാൽ
മാർത്താണ്ടൻ തുന്നിയ പാവാട
പ്രിഥ്വി ചന്തം കൊടുത്തോരാ പാവാട
പൂവരണി ഗ്രാമമതൊന്നിലെ
മുത്താം ജോയിയും കൂട്ടരുമൊന്നായ്
ചന്തം തികഞ്ഞൊരാ പാവാടയുമായി
ആമോദമാഹ്ലാദമാരവമോടെ
എത്തും നിമിഷം ഇതാഗതമായി
ആർപ്പുവിളി, കരഘോഷവുമായി
അണി ചേർന്നിടാം പ്രിയ കൂട്ടുകാരെ !!!!
മാർത്താണ്ടൻ തുന്നിയ പാവാട
പ്രിഥ്വി ചന്തം കൊടുത്തോരാ പാവാട
പൂവരണി ഗ്രാമമതൊന്നിലെ
മുത്താം ജോയിയും കൂട്ടരുമൊന്നായ്
ചന്തം തികഞ്ഞൊരാ പാവാടയുമായി
ആമോദമാഹ്ലാദമാരവമോടെ
എത്തും നിമിഷം ഇതാഗതമായി
ആർപ്പുവിളി, കരഘോഷവുമായി
അണി ചേർന്നിടാം പ്രിയ കൂട്ടുകാരെ !!!!
2016 ജനുവരി 6, ബുധനാഴ്‌ച
പ്രിഥ്വിരാജിന്റെ പാവാട ജനുവരി 15 മുതൽ !!!!
നടൻ മണിയൻപിള്ള രാജു നിർമ്മിച്ച് മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പാവാടയിൽ പൃഥ്വിരാജാണു നായകൻ. മലയോര പ്രദേശമായ പൂവരണി എന്ന ചെറു ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളും അവരുടെ ജീവിതവും പകർത്തുന്ന സിനിമയിൽ ജോയി എന്നു പേരുള്ള അദ്ധ്വാനിയായൊരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
ഗ്രാമവാസികളുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന ഗ്രാമത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ജോയ് ഒറ്റത്തടിയാണ്. നന്നായി പണിയെടുക്കും. ഇന്ന പണിയെന്നില്ല, എന്തുപണിയും ചെയ്യും. നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന ജോയിക്ക് ഭാവിയെ കുറിച്ച് പ്രതീക്ഷകളൊന്നുമില്ല. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി, എന്നൊരു ലൈനാ. ചോദിക്കാനും പറയാനും ആരുമില്ലാതെ ഒന്നിനോടും ഉത്തരവാദിത്വമില്ലാത്തത് കൊണ്ടായിരിക്കാം ജോയ് ഇങ്ങനെയായി പോയത്.
ആ നാട്ടിലെത്തിയ ഇംഗ്ലീഷ് പ്രൊഫസർ ബാബു ജോസഫിനെ കണ്ടുമുട്ടുകയും പരിചയപെടുകയും ചെയ്യുന്നത് ഒരു പുതിയ തുടക്കത്തിനു കാരണമാവുകയും ചെയ്തു. പ്രൊഫസറുമായുള്ള അടുപ്പം ജോയിയുടെ ചിന്തകളിലും നിലപാടുകളിലും വരുത്തുന്ന മാറ്റങ്ങൾ പൂവരണി ഗ്രാമത്തെ ഒന്നടങ്കം ബാധിക്കുന്നുണ്ട്.
പ്രൊഫസർ ബാബു ജോസഫായി അനൂപ് മേനോൻ അഭിനയിക്കുന്നു. സിദ്ദിഖ്, മണിയൻപിള്ള രാജു, സുധീർ കരമന, കലാഭവൻ ഷാജോൺ, മണിക്കുട്ടൻ, രഞ്ജി പണിക്കർ, കലാഭവൻ ഹനീഫ്, ജയകൃഷ്ണൻ, സുനിൽ സുഖദ, മിയ, ആശ ശരത്ത്, പർവ്വതി, അംബിക മോഹൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ, തിരക്കഥ ബിപിൻ ചന്ദ്രൻ, സംഗീതം എബി ടോം സിറിയക്ക്.
2016 ജനുവരി 5, ചൊവ്വാഴ്ച
ആൾരൂപങ്ങൾ ജനുവരി 8 മുതൽ !!!!
പൂരം സിനി പ്രൊഡക്ഷന്സിന്റെ ബാനറിൽ നന്ദു - മായ വിശ്വനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നവാഗതനായ സി വി പ്രേംകുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആൾരൂപങ്ങൾ. സമകാലിക മലയാളി സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. "ഓരോ സമരത്തിലും ഞെരിഞ്ഞമർന്നു രക്തസാക്ഷികളായി ജീവിക്കുന്ന ആൾരൂപങ്ങൾ ".
വഴിയോരത്ത് തട്ട് കട നടത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന കനകൻ എന്ന സാധാരണക്കാരന്റെയും അയാൾക്കും കുടുംബത്തിനും അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയും ആണ് ചിത്രം മുന്നോട്ടു പോകുന്നത്. കനകൻ എന്ന കഥാപാത്രമായി നന്ദു വിസ്മയ പ്രകടനം കാഴ്ച വച്ചിരിക്കുന്ന ചിത്രത്തിൽ കനകന്റെ ഭാര്യയായി മായ വിശ്വനാഥ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ശ്രീ രാഘവൻ, സുധീർകരമന, അയിലം ഉണ്ണികൃഷ്ണൻ കൈനകരി തങ്കരാജ് , വസന്ത ഉണ്ണി, ദേവി മേനോൻ, എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹൻ പുതുശ്ശേരി ക്യാമറയും ഹരിഹരപുത്രൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ആൾരൂപങ്ങളുടെ സംഗീതം ജെമിനി ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചിത്രമായിരിക്കില്ല ആൾരൂപങ്ങൾ !!!!
2016 ജനുവരി 4, തിങ്കളാഴ്‌ച
മാ നിഷാദ ............
തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....
2016 ജനുവരി 3, ഞായറാഴ്‌ച
സിനിമാ സമര പ്രമാണി !!!!
മലയാള സിനിമയിൽ വീണ്ടും ഒരു സമരം കൂടി !!!! സിനിമ എന്നത് ആത്യന്തികമായി പ്രേക്ഷകന്റെയും കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നായത് കൊണ്ട് ഇവനാര് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ എന്ന് ആരും നെറ്റി ചുളിക്കണ്ട !!!! ഏതൊരു സമരത്തിനും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടാവും അത് അന്ഗീകരിക്കുകയും ചെയ്യുന്നു !!!! പക്ഷെ സിനിമാ സമരങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് !!!! ഈ സമരങ്ങൾക്ക് പിന്നിൽ ചില സ്ഥിരം മുഖങ്ങൾ തന്നെ അയ്യിരിക്കും !!!! സ്വന്തമായി സിനിമാ എടുത്തു വിജയിപ്പിക്കാൻ സാധിക്കാത്ത ചില അഭിനവ ബുദ്ധി ജീവി പ്രമാണിമാർ !!!! തന്റെ ചിത്രങ്ങൾ വിജയിക്കാത്തതിന്റെ അസഹിഷ്ണുതയിൽ മറ്റു ചിത്രങ്ങൾക്കും പണി കൊടുക്കാം എന്ന ചിന്തയിൽ ഏതെങ്കിലും സംഘടനാ തലപ്പത്ത് കയറിപ്പറ്റി എങ്ങനെ എങ്കിലും മാധ്യമ ശ്രദ്ധ നേടാനും മലയാള സിനിമയുടെ വിജയ കുതിപ്പിന് തല്ക്കാലത്തേക്ക് എങ്കിലും വിരാമ നല്കി സന്തോഷം കണ്ടെത്തുക എന്ന സ്വാർത്ഥ താല്പര്യങ്ങളും മാത്രമായി സമരത്തെ ഒരുക്കി എടുക്കുന്നവർ !!!! ആത്മാർത്ഥമായ പരിഹാര ശ്രമം ആണെങ്കിൽസമരത്തിനു അപ്പുറം എത്രയോ മാഗ്ഗങ്ങൾ ഉണ്ട് !!!!
സാഫ് കപ്പ് ഫുട്ബോളും മാധ്യമങ്ങളും !!!!
സാഫ് ഫുട്ബോൾ കപ്പ് ഇന്ത്യയ്ക്ക് !!!! ഏറെ അർഹതപ്പെട്ട വിജയം!!!! ഫുട്ബോൾ ജീവനായി കരുതുന്ന ഒരു ജനത ഏറെ ആഗ്രഹിച്ച വിജയം !!!! പക്ഷെ നമ്മുടെ മാധ്യമങ്ങൾ ആത്മ പരിശോധന നടത്തണം !!!! സാഫ് കപ്പിന് അര്ഹമായ പരിഗണന , പ്രാധാന്യം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞോ? ഏറെ വിയർപ്പൊഴുക്കി നേടിയ ഈ വിജയത്തിന് തിളക്കം പത്തര മാറ്റ് തന്നെയാണ് !!!! പക്ഷെ ഐ എസ് എല്ലിനു നല്കിയ പ്രാധാന്യത്തിന്റെ ചെറിയൊരു അളവ് പോലും സാഫ് കപ്പിന് നമ്മുടെ മാധ്യമങ്ങൾ നൽകിയില്ല എന്നത് ദൌർഭാഗ്യകരം തന്നെ !!!!
2015 ഡിസംബർ 30, ബുധനാഴ്‌ച
ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങൾ !!!!
2007 ഇൽ എനിക്ക് ഉണ്ടായ അനുഭവമാണ് ചുവടെ പറയുന്നത്. ഈ സംഭവം ഇപ്പോൾ ഒര്ക്കാൻ കാരണം കഴിഞ്ഞ ദിവസ്സം പത്രത്തിൽ കണ്ട സമാന സ്വഭാവമുള്ള ഒരു വാര്ത്തയാണ് !!!!!!!
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ് നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ് മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ് ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത് എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.
രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ് ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ് ആണ്.......
ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു മൂന്നു വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെ പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ് , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ് നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ് മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ് ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത് എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.
രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ് ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ് ആണ്.......
ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു മൂന്നു വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെ പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ് , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................
2015 ഡിസംബർ 28, തിങ്കളാഴ്‌ച
കുയിലുകൾ പാടുന്നു !!!!
ഏറെ നാളുകൾക്ക് ഇപ്പുറം കുയിൽ പാട്ട് കേട്ടു!!!! ഇന്നത്തെ ശബ്ദ കോലാഹലങ്ങൾക്ക് ഇടയിൽ ശ്രവ്യമാകാത്തത് കൊണ്ടോ ഏറെ കാലമായിരുന്നു കുയിലുകൾ പാടുന്നത് കേട്ടിട്ട് !!!! എന്തായാലും ഇന്ന് അത് കേൾക്കാൻ കഴിഞ്ഞു !!!! പഴയ തലമുറ കുയിലെന്നോ പുതിയ തലമുറ കുയിലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം സ്വതസിദ്ധവും മധുരതരവുമായിരുന്നു ആ പാട്ട് എന്നതാണ് ഏറെ സന്തോഷം നല്കിയത്!!!! മാന്തളിരുണ്ട് മദിച്ച കുയിലുകൾ എന്നൊക്കെ തങ്ങളെ കുറിച്ച് വർണ്ണിക്കാൻ ഇന്നാരും ഇല്ലാലോ എന്നൊരു പരിഭവവും , ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലും ആ പാട്ടിൽ ഉണ്ടായിരുന്നോ!!!! എന്തായാലും കുയിലുകൾ മനോഹരമായി പാടുന്നു !!!! ഒന്ന് ചെവിയോർത്ത് നോക്കൂ !!!! കേൾക്കുന്നുണ്ടോ !!!!
2015 ഡിസംബർ 25, വെള്ളിയാഴ്‌ച
പുതുവത്സര ആശംസകൾ !!!!!
കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകം ഒന്നടങ്കം തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിൽ അമർന്നിരിക്കുന്ന ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരക്ഷിതർ ആയിരിക്കുമ്പോൾ ആരാണ് നിങ്ങൾക്ക് സംരക്ഷണം നല്കുന്നത് , കഷ്ട്ടതയുടെയും പീഡ്നതിന്റെയും മധ്യത്തിൽ നിങ്ങളെ കൈ കൈ വിടാതിരിക്കുന്നത് ആരാണ്, നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വെടിയാൻ പോലും തയ്യാറാകുന്നത് ആരാണ്, തിന്മ പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങളെ പിടിച്ചു നിരത്തുന്നത് ആരാണ്, നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ്, സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ്, അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോൾ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു ഏതെല്ലാം തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടായിരുന്നാലും , വിജ്ഞാനമോ മലകളെ നീക്കാന്‍ പോന്ന പോരുന്ന വിശ്വാസ്സമോ ഉണ്ടായിരുന്നാലും, സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ദഹിപ്പിക്കുന്നതിന് എല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാത്തവർ ആണ് , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും പോകുന്നില്ല . ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത ഒന്നു കുടി ഊട്ടി ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
2015 ഡിസംബർ 23, ബുധനാഴ്‌ച
ഹാപ്പി ക്രിസ്ത്മസ്.....
തൂമഞ്ഞു പെയ്യുന്ന ധനുമാസ രാവുകൾ മറ്റൊരു ക്രിസ്ത്മസിന്റെ ആഗമനം വിളിച്ചോതുന്നു.സ്നേഹത്തിന്റെയും , സഹനത്തിന്റെയും മഹതതായ ഓര്മ്മ പുതുക്കൽ. തീര്ച്ചയായും ഏതൊരു ആഘോഷത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെയാണ്. എന്നെ സംബധിച്ച് സ്നേഹം നിസ്വാര്തമാണ്. ഞാൻ സ്നേഹിക്കുന്ന ഒരാളും തിരിച്ചു എനിക്ക് സ്നേഹം നല്കണം എന്നാ ഒരു നിര്ബന്ധവും എനിക്കില്ല. അത് കൊണ്ട് തന്നെ പ്രതികരണം എപ്രകാരം ഉള്ളത് ആയാലും എന്റെ സമീപനത്തെ അത് സ്വാധീനിക്കാരും ഇല്ല. ആരുടെ സ്നേഹത്തെയും അളക്കുവാൻനോ പരീക്ഷിക്കുവാനോ ഞാൻ മിനക്കെടാറില്ല . അതിൽ ഒട്ടു താല്പര്യവും ഇല്ല താനും. അങ്ങനെ ചെയ്യുന്നവരോട് ഒട്ടെതിർപ്പും ഇല്ല . പലരും ചോദിക്കാറുണ്ട് , നിനക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾക്കു വേണ്ടി സമയം പാഴാക്കുന്നത് എന്തിനെന്നു . അവരോടു ചെറു ചിരിയോടെ ഞാൻ പറയുന്നത് ഇത്ര മാത്രം. ഞാൻ ചെയ്യുന്ന എനിക്ക് പ്രയോജനമില്ലാത്ത , എന്റെ സമയം പാഴാക്കി കളയുന്ന കാര്യങ്ങൾ ഞാൻ സ്നേഹിക്കുന്നവര്ക്ക് കുറച്ചെങ്കിലും പ്രയോജനം ഉണ്ടാക്കുന്നു എങ്കിൽ അതല്ലേ വലിയ സന്തോഷം.
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.....
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.....
2015 ഡിസംബർ 22, ചൊവ്വാഴ്ച
തിരിച്ചറിയപ്പെടാതെ !!!!
ദയാബായിയെ ബസ്സിൽ നിന്ന് ഇറക്കി വിട്ട സംഭവം ദൌർഭാഗ്യകരമാണ്. ഇവിടെ ഞാൻ ആ സംഭവത്തെ എതിർക്കുകയോ, ന്യായീകരിക്കുകയോ അല്ല മറിച്ചു പകരം മറ്റൊരു തരത്തിൽ സമീപിക്കുക ആണ്. ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങൾ ഉണ്ടാക്കുന്നവരെ ബിംബങ്ങൾ ആക്കി ഉയർത്തിക്കാട്ടി വാർത്തകൾ ചമയ്ക്കുന്ന വർത്തമാനകാലത്തു ദയാബായിയെ പോലെ സമൂഹത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന വ്യക്തികളെ അല്ലെങ്കിൽ അവരുടെ പ്രവര്ത്തനങ്ങളെ നമ്മുടെ മാധ്യമങ്ങൾ അവഗണിക്കുകയാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ആത്മസമർപ്പണം നടത്തുന്ന വ്യക്തികളെ , അവരുടെ പ്രവര്ത്തനങ്ങളെ സാധാരണ ജനങ്ങളിൽ കാര്യമായി എത്തിക്കാൻ ശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം വ്യക്തിത്വങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതും അപമാനിതർ ആകേണ്ടി വരുന്നതും !!!!
ബ്യുട്ടിഫുൾ ഗെയിം- പൃഥ്വിരാജ് ചിത്രം - കാസ്റ്റിംഗ് കാൾ
മലയാളത്തിലെ ആദ്യത്തെ ഫുട്*ബോള്* സിനിമയല്ല, ബ്യൂട്ടിഫുള്* ഗെയിം. എന്നാല്*, അവതരണത്തില്* അടിമുടി പുതുമകളുമായാണ് പ്രശസ്ത ഫാഷന്* ഫോട്ടോഗ്രാഫര്* ജമേഷ് കോട്ടക്കല്* ബ്യൂട്ടിഫുള്* ഗെയിം എന്ന തന്റെ കന്നി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്* മാത്രമല്ല, താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലുമുണ്ട് പുതുമ. തനി മലപ്പുറം നാട്ടുഭാഷയിലാണ് ഓഡീഷനുവേണ്ടി അണിയറശില്*പകള്* ആളുകളെ ക്ഷണിച്ചത്. ഡിസംബര്* 26, 27 തീയതികളില്* മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടില്* ആക്ട് ലാബിന്റെ നേതൃത്വത്തിലാണ് ഓഡീഷന്*. പതിനേഴിനും മുപ്പതിനും ഇടയില്* പ്രായമുള്ളവര്*ക്കാണ് പങ്കെടുക്കാന്* അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്*ക്കുവേണ്ടി പ്രത്യേക ശില്*പശാലയും സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്*ബോള്* ടീമിലെ അംഗങ്ങളെ കണ്ടെത്താനാണ് ഓഡീഷന്* നടത്തുന്നത്. ബന്ധപ്പെടാനുള്ള നമ്പര്*: 9020697124, 9895644781, 9847586842.
ആദംസ് എന്റര്*ടെയ്ന്*മെന്റിന്റെ ബാനറില്* ആസിഫലി നിര്*മിച്ച് പൃഥ്വിരാജ് നായകനാവുന്ന ചിത്രം മലപ്പുറത്തിന്റെ ഫുട്*ബോള്* ആവേശത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിക്കൊപ്പം നിരവധി പഴയകാല ഫുട്*ബോള്* താരങ്ങളും ഏതാനും ആഫ്രിക്കന്* ഫുട്*ബോള്* താരങ്ങളും ചിത്രത്തില്* അണിനിരക്കുന്നുണ്ട്. അടുത്ത വര്*ഷം മലപ്പുറം അരീക്കോട്ടാണ് ചിത്രീകരണം.
പ്രിജേഷ്, മുഹമ്മദ്, സജിന്*, ജാഫര്* തുടങ്ങിയവരാണ് നിര്*മാണ പങ്കാളികള്*. നവാഗതനായ അജയ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ആദംസ് എന്റര്*ടെയ്ന്*മെന്റിന്റെ ബാനറില്* ആസിഫലി നിര്*മിച്ച് പൃഥ്വിരാജ് നായകനാവുന്ന ചിത്രം മലപ്പുറത്തിന്റെ ഫുട്*ബോള്* ആവേശത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിക്കൊപ്പം നിരവധി പഴയകാല ഫുട്*ബോള്* താരങ്ങളും ഏതാനും ആഫ്രിക്കന്* ഫുട്*ബോള്* താരങ്ങളും ചിത്രത്തില്* അണിനിരക്കുന്നുണ്ട്. അടുത്ത വര്*ഷം മലപ്പുറം അരീക്കോട്ടാണ് ചിത്രീകരണം.
പ്രിജേഷ്, മുഹമ്മദ്, സജിന്*, ജാഫര്* തുടങ്ങിയവരാണ് നിര്*മാണ പങ്കാളികള്*. നവാഗതനായ അജയ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ജോ ആൻഡ് ബോയുമായി മഞ്ജുവാര്യർ ക്രിസ്തുമസിന്;
തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ജോ ആൻഡ് ദി ബോയ്.
പുതിയ ചിത്രമായ ജോ ആൻഡ് ദി ബോയ് യിൽ ഇതുവരെ അവതരിപ്പിച്ച
കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യതസ്തം ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുക. 20 കാരിയുടെ വേഷമാണ് മഞ്ജു ഇതിൽ അവതരിപ്പിക്കുന്നത്. സമ്മർ ഇൻ ബത്ലേഹമിൽ ചൂളമടിച്ച് കറങ്ങി നടന്ന ആ മഞ്ജുവിനെ ആർക്കും മറക്കാനാകില്ല. പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ കഥാപാത്രത്തെ പോലെ ചുറുചുറക്കൻ കഥാപാത്രമായിരിക്കും ജോയുടെതും . ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം.. 20 കാരിയായ ജോ ആയി മഞ്ജുവും ബോയ് ആയി സനൂപും എത്തുന്നു. അവർ രണ്ടു പേരും അപരിചിതർ ആണ്. രണ്ടു പേരും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ. ഇവർ രണ്ടു പേരുടെയും ഒത്തുചേരലിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് രസകരമായ രീതിയിൽ ചിത്രം പറയുന്നത്. ഫിലിപ്സ് ആൻഡ് മങ്കി പെന്നിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ ആൻഡ് ദി ബോയ്.
2015 ഡിസംബർ 21, തിങ്കളാഴ്‌ച
നിയമം പരിഷ്കരിക്കണം !!!!
നിർഭയ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നത് കുട്ടി കുറ്റവാളികൾക്ക് വേണ്ടി നിയമം പരിഷ്കരിച്ചാൽ സാന്ദർഭികമായി കുറ്റത്തിൽപെടുന്ന കുട്ടികൾക്കും ശിക്ഷ ബാധകമായി പോകും എന്നാണ്. എന്നാൽ ഇതിന്റെ മറുവശം ഇവർ കാണുന്നില്ല . എന്താണ് എന്നാൽ എത്ര വലിയ കുറ്റം ചെയ്താലും നിയമ പരിരക്ഷ ലഭിക്കും എന്ന് കരുതി കുട്ടി കുറ്റവാളികൾ എന്തിനും തുനിഞ്ഞു ഇറങ്ങിയാൽ ഉത്തരവാദിത്വം ഇക്കൂട്ടർ ഏറ്റെടുക്കുമോ ?തീര്ച്ചയായും പ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല ചെയ്ത കുറ്റത്തിന്റെ കാഠിന്യവും സ്വഭാവവും അനുസരിച്ച് തന്നെ ആകണം ശിക്ഷ ! അതിനായി നിയമം പരിഷ്കരിക്കുക തന്നെ വേണം !!!!
2015 ഡിസംബർ 12, ശനിയാഴ്‌ച
ആത്മാഭിമാനം അടിയറ വൈക്കില്ല .......
എന്തിന്റെ പേര് പറഞ്ഞായാലും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയവും നിന്ദ്യവുമാണ് . സ്വാഭാവികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും ഇത്തരം ഹീനമായ പ്രശ്നങ്ങളിൽ കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം നമ്മൾ മലയാളികള് ആദരവോടെ കാണുന്നവർ തന്നെയാണ്. രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. എന്നാൽ നമ്മുടെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒക്കെ അപമാനിക്കുന്ന നടപടികളെ ഒറ്റക്കെട്ടായി എതിര്ക്കും. സഹിഷ്ണുതയും നന്മയും ഒക്കെ ഏറെ ഉള്ളവരാണ് മലയാളികൾ. അത് കൊണ്ടാണ് ചെന്നൈ ആയാലും ലാത്തൂർ ആയാലും ഒക്കെ മലയാളി സഹായവുമായി ഓടി എത്തുന്നത്. അത്തരം സഹിഷ്ണുതാ മനോഭാവം ഒരു ദൌര്ബല്യം ആയി കരുതരുത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കാൻ ഇക്കൂട്ടര് ധൈര്യം കാണിക്കുമോ ? അത് കൊണ്ട് തന്നെയാണ് പറയുന്നത് നമ്മുടെ സഹിഷ്ണുത ദൌര്ബല്യമായി കരുതരുത്. ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്ന അപമാനം നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാം. അത് കൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ അത് ഏതു ഭാഗത്ത് നിന്ന് ഉണ്ടായാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും ചെറുക്കുകയും വേണം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയും വേണം. മലയാളിയുടെ നന്മയും സഹിഷ്ണുതയും അതേപടി നിലനിര്ത്തി കൊണ്ട് തന്നെ പറയട്ടെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വൈക്കാൻ മലയാളി ഒരു കാലത്തും നിന്ന് കൊടുക്കില്ല അഥവാ അത്തരം നീക്കങ്ങൾ ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാൽ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യും.....
2015 ഡിസംബർ 2, ബുധനാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2016
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2016വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ദേശങ്ങൾക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച ചിത്രം - എന്ന് നിന്റെ മൊയ്തീൻ
മികച്ച സംവിധായകന്‍ - വിമൽ ( എന്ന് നിന്റെ മൊയ്തീൻ )
മികച്ച നടന്‍ - പ്രിഥ്വിരാജ് ( എന്ന് നിന്റെ മൊയ്തീൻ , പിക്കറ്റ് 43, ഇവിടെ )
മികച്ച നടി - പാർവതി ( എന്ന് നിന്റെ മൊയ്തീൻ )
മികച്ച രണ്ടാമത്തെ ചിത്രം - പത്തേമാരി
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - വലിയ ചിറകുള്ള പക്ഷികൾ ( ഡോ. ബിജു )
നിർണായകം ( വി കെ പ്രകാശ് )
ജനപ്രിയ ചിത്രം - പ്രേമം ( അൽഫോൻസ് പുത്രൻ)
അമർ അക്ബർ അന്തോണി ( നാദിർഷ)
ദേശീയോദ് ഗ്രഥൻ ചിത്രം - പിക്കറ്റ് 43 ( മേജർ രവി )
പരിസ്ഥിതി ചിത്രം - 7000 കണ്ടി ( അനിൽ രാധാകൃഷ്ണ മേനോൻ )
പ്രത്യേക പരാമര്ശം - ജയസുര്യ ( കുമ്പസാരം , സു സു സുധി )
ശ്വേത മേനോൻ ( ആക്കൽ ദാമയിലെ പെണ്ണ് )
സായി കുമാർ ( എന്ന് നിന്റെ മൊയ്തീൻ )
ശ്യാമ പ്രസാദ് ( ഇവിടെ )
മികച്ച തിരക്കഥ - വിമൽ ( എന്ന് നിന്റെ മൊയ്തീൻ )
ജനപ്രിയ താരം - ബിജു മേനോൻ , മഞ്ജു വാരിയർ
മികച്ച സഹനടൻ - സുരേഷ് കൃഷ്ണ ( അനാർക്കലി )
മികച്ച സഹനടി - സുരഭി (എന്ന് നിന്റെ മൊയ്തീൻ )
മികച്ച ചായാഗ്രഹണം - ജോമോൻ ടി ജോണ്‍ ( എന്ന് നിന്റെ മൊയ്തീൻ )
സുജിത് വാസുദേവ് ( അനാർക്കലി )
മികച്ച എഡിറ്റിംഗ് - മനോജ് ( ഇവിടെ )
മികച്ച ഗായകൻ - പി . ജയചന്ദ്രൻ ( ജിലേബി , റോക്ക് സ്റ്റാർ )
വിജയ് യേശുദാസ് ( പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീൻ )
മികച്ച ഗായിക - ശ്രേയ ഘോഷാൽ ( എന്ന് നിന്റെ മൊയ്തീൻ )
മികച്ച ഗാനരചന -ശ്രീകുമാരൻ തമ്പി ( അമ്മക്കൊരു താരാട്ട് )
മികച്ച സംഗീതം - എം .ജയചന്ദ്രൻ ( എന്ന് നിന്റെ മൊയ്തീൻ )
മികച്ച ഗാനം - മുക്കത്തെ പെണ്ണ് ( എന്ന് നിന്റെ മൊയ്തീൻ )
ജനപ്രിയ ഗാനം - കണ്ണോണ്ട് ചൊല്ലാണ് ( എന്ന് നിന്റെ മൊയ്തീൻ )
മികച്ച പുതുമുഖ സംവിധാനം - ജയറാം കൈലാസ് (അക്കൽദാമയിലെപെണ്ണ്
സച്ചി ( അനാർക്കലി )
പുതുമുഖ താരങ്ങൾ - സിദ്ധാർഥ് മേനോൻ ( റോക്ക് സ്റ്റാർ )
പത്മരാജ് രതീഷ് ( ഫയർമാൻ, അച്ഛാ ദിൻ )
പാർവതി രതീഷ് ( മധുര നാരങ്ങ )
ദീപ്തി സതി ( നീന )
മികച്ച ബാല താരം - മാസ്റ്റെർ ആകാശ് ( കുമ്പസാരം )
ബേബി മീനാക്ഷി ( അമർ അക്ബർ അന്തോണി )
2015 നവംബർ 27, വെള്ളിയാഴ്‌ച
ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........
മുംബൈ ഭീകരാക്രമണത്തിൽ സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട് 2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും പതറാതെ നില്ക്കാൻ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
പൊള്ളുന്ന യാദര്ത്യങ്ങൾ.....
വിശപ്പടക്കാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി കാത്തിരിക്കുന്ന കുടുബത്തിന്റെ ദയനീയ ചിത്രം നമ്മൾ കണ്ടു. തീര്ച്ചയായും ഏറെ വേദനാജനകമായ കാര്യം തന്നെയാണ്.ഉപരിപ്ലവമായ കാഴ്ചകൾക്കും വിവാദങ്ങൾക്കും മാത്രം ഇടം നല്കുന്ന ഇന്നത്തെ വർത്തമാനകാല മാധ്യമ സംസ്കാരത്തിൽ ഇത്തരത്തിലുള്ള യാദര്ത്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന മാധ്യമപ്രവർത്തനം ഏറെ പ്രശംസ അര്ഹിക്കുന്നു. ഒരിക്കലും ഇത് ഒറ്റപ്പെട്ട ഒരു വാർത്ത ആയി നമ്മൾ കാണുവാൻ പാടില്ല. ഇതു യാദര്ത്യങ്ങളുടെ ഒരു മുകൾ പരപ്പ് മാത്രമാണ്. ഒരിക്കലും നമ്മൾ കാണുവാൻ അല്ലെങ്കിൽ ഏറ്റെടുക്കുവാൻ മനസ്സ് വൈക്കാത്ത പൊള്ളുന്ന യാദര്ത്യങ്ങൾ.ഇത്തരം ഒരു വാര്ത്ത കാണുമ്പോൾ പലരും അത്ഭുതപ്പെടുന്നത് കാണുമ്പോൾ ആണ് ശരിക്കും അത്ഭുതം . കാരണം നമുക്ക് ചുറ്റും നടക്കുന്ന യാദര്ത്യങ്ങൾ നമ്മൾ കാണാതെ പോകുന്നു, തിരിച്ചറിയപ്പെടാതെ പോകുന്നു, കണ്ടെത്താതെ പോകുന്നു. നമുക്ക് തൊട്ടടുത്ത് ഒരു സഹജീവി ജീവിതവുമായി പോരടിക്കുന്നത് മറ്റാരെങ്കിലും പറയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്.ഇത്തരത്തിൽ ഒരു ജീവിതം എന്റെ ചുറ്റും ഉണ്ടോ എന്ന് നമ്മൾ അത്ഭുതം കൂറുന്നത് അത് കൊണ്ടാണ്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ജീവിതങ്ങളും കഥകളും ആണ് ഏറെയും. നമുക്ക് അത്മാര്തമായി ചുറ്റും ഒന്ന് കണ്ണോടിക്കാം, ചെവിയോര്ക്കാം. ഉപരിപ്ലവമായ കാഴ്ചകൾക്കും ശബ്ദ കോലാഹലങ്ങൾക്കുംഅപ്പുറത്തെ നിറമില്ലാത്ത കഴ്ച്ചകളിലെക്കും ശബ്ദങ്ങളിലെക്കും . അപ്പോൾ മാത്രമാണ് ഒരക്കലും നിലക്കാത്ത കണ്ണീർ കാഴ്ചകൾ , വിശപ്പിന്റെ ദര്ദ്ര്യത്തിന്റെ തേങ്ങലുകൾ നമുക്ക് അനുഭവവേദ്യമാകുന്നത്. ഒറ്റക്കും കൂട്ടായുമായ പ്രവര്തനങ്ങ്ളിലൂടെ നമുക്ക് സഹജീവികളുടെ വിശപ്പ് അകറ്റാം. വിശപ്പിന്റെ തേങ്ങൽ അവരിൽ നിന്ന് അകലുമ്പോൾ മാത്രമേ അവര്ക്ക് സ്വപ്‌നങ്ങൾ കാണുവാൻ കരുത്തു ഉണ്ടാവുകയുള്ളൂ... ഇത്തരം വാർത്തകൾ അറിയുമ്പോൾ നല്ല വാക്കും സഹായവുമായി ഓടിയെത്തുന്ന ഓരോ സുമനസ്സുകൾക്കും നന്മ ഉണ്ടാകട്ടെ..... പ്രാർത്ഥനയോടെ.....
മലയാളി മുറ്റം .......
പതിവ് പോലെ ഉച്ചഭക്ഷണത്തിന് ഇരുന്നു. എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവര്ത്തകരും ടേബിളിൽ ഉണ്ടകും. അന്നത്തെ വിശേഷങ്ങളും വീട്ടു കാര്യങ്ങളും തമാശകളുമായി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണ പൊതി നിവര്ത്തപ്പോൾ എല്ലാവര്ക്കും പരാതി സാമ്പാറിലും അവിയലിലുമൊക്കെ പച്ചക്കറികളുടെ എണ്ണം തുലോം കുറവ്. എന്താ കാരണം പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം തന്നെ. സ്വയംപര്യാപ്തത എന്നൊക്കെ പറഞ്ഞു നാം ബഹളം വൈക്കുമ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഒരു മഴയോ , വരൾച്ചയോ ഒക്കെ ഉണ്ടായാൽ നമ്മൾ നട്ടം തിരിയുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. തീര്ച്ചയായും ഇത്തരം ഒരു സാഹചര്യത്തിന് ഞാൻ ഉള്പ്പെടയുള്ള ഓരോ വ്യക്തികളും ഉത്തരവാദികളാണ്. കൃഷിയെ പറ്റിയും വിലക്കയറ്റത്തെ പറ്റിയുമൊക്കെ നീണ്ട പ്രസ്ന്ഗം നടത്തുമ്പോഴും വീട്ടിൽ ഒരു ചീരയോ വെണ്ടയോ ഒക്കെ വച്ച് പിടിപ്പിക്കാൻ നമുക്ക് സമയമില്ല. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിലുള്ള പച്ചകറികൾ എങ്കിലും നമുക്ക് സ്വന്തമായി വിളയിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിലക്കയറ്റത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ. ഇത്രയും പറഞ്ഞിട്ട് ഒരു ചീരയോ വെണ്ടയോ ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഞാൻ കുടുങ്ങിയത് തന്നെ, വിലക്കയറ്റത്തെ കുറ്റം പറഞ്ഞു കൊണ്ട് നേരെ മാർക്കറ്റിലേക്ക് തന്നെയാണ് എന്റെയും യാത്ര... എന്റെ മാത്രമല്ല ഒരു ശരാശരി മലയാളിയുടെ രീതി ഇതായിപ്പോയി... തീര്ച്ചയായും നമ്മുടെ അനുഭവങ്ങൾ നമ്മുടെ വഴികാട്ടി ആകട്ടെ. ഇത്തരം ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം... ഒരു ചീരയോ , വെണ്ടയോ മുരിങ്ങയോ ഒക്കെ നമ്മുടെ പറമ്പുകളിൽ സാധാരണ കാഴ്ചയായി മാറട്ടെ.......
2015 നവംബർ 24, ചൊവ്വാഴ്ച
പറയാതെ വയ്യ......
ജീവനക്കാരെ സംബന്ധിച്ച സര്ക്കാരിന്റെ പരിഷ്കരണ നിർദേശങ്ങൾ വരുമ്പോൾ അത് ചര്ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. ചില നിർദേശങ്ങൾ അന്ഗീകരിക്കുമ്പോഴും പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. എല്ലാ വിഭാഗത്തിൽ പെട്ട സംഘടനാ നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാരും ഉണ്ട്. അത് ആവശ്യം വേണ്ടതും ആണ്. ഇന്നലെയും ചില ചനെലുകളിൽ പരിഷ്കരണ നടപടികളെ കുറിച്ചുള്ള ചർച്ചകൾ നടന്നത് കണ്ടു. എല്ലാ സംഘടനകളിൽ പെട്ട നേതാക്കളും അവരുടെ നിലപാടുകൾ ചൂണ്ടി ക്കാട്ടുകയും ചെയ്തു. മുഴുവൻ ജീവനക്കാരെയും പ്രതിനിധാനം ചെയ്തു കൊണ്ട് തന്നെയാണ്. നമ്മുടെ സംഘടനകളുടെ തലപ്പത്തുള്ളവർ ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ചർച്ചകളിൽ നമ്മുടെ സംഘടനാ നേതാക്കൾക്ക് ഒപ്പം തന്നെ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ഈ ചർച്ചകളിൽ വിളിക്കാറുണ്ട്. എന്നാൽ വിരമിച്ച ജീവനക്കാർ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തെരും കുറ്റം പറയുക മാത്രമാണ് ചെയ്തു കാണുന്നത്. ഇന്നും ഇന്നലെയും അല്ല എക്കാലത്തും വിരമിച്ച ജീവനക്കാർ ചർച്ചകളിൽ ഇത്തരം അഭിപ്രായങ്ങൾ തന്നെയാണ് പറയുന്നത്, തികച്ചും ദൌര്ഭാഗ്യകരമാണ്. അവർ വിരമിച്ച ശേഷം പ്രളയമാണ് നടക്കുന്നത് എന്നാ തരത്തിലാണ് അവരുടെ വിമർശനങ്ങൾ. എന്നാൽ അത്തരം വിമർശനങ്ങൾ തികച്ചും ഏക പക്ഷീയം ആണ്. ഇത്തരത്തിൽ വിമര്ശനം ഉന്നയിക്കുന്ന വിരമിച്ച ജീവനക്കാരുടെ വാക്കുകൾ കേട്ടാൽ അവർ സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഒരു സംഘടനകളിലും പ്രവര്തിക്കാത്തവർ ആണോ, അതോ അന്നത്തെ സംവിധാനങ്ങളോട് ഒരു വിധത്തിലും ഉള്ള പരാതികൾ ഇല്ലാത്തവർ ആയിരുന്നോ എന്നൊക്കൊ അത്ഭുതപ്പെട്ടു പോകും .നിലവിൽ സർവീസിൽ തുടരുന്ന ആൾ എന്നാ നിലയിൽ എന്റെ അനുഭവത്തിൽ സംഘടനാ തലപ്പത് പ്രവർത്തിക്കുന്നവർ പക്വതയോടെ തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. നിലവിലുള്ള ജീവനക്കാർ കാര്യക്ഷമത ഉള്ളവരും മേലുദ്യോഗസ്ഥർ കാര്യപ്രപ്തിയുള്ളവരും ദീര്ഘാ വീക്ഷണത്തോടെയും ഇച്ചാ ശക്തിയോടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുതുന്നവരും തന്നെയാണ്. ഇത് സംഘടനാ നേതാക്കളെയും എന്റെ സഹപ്രവര്തകരെയും മേലുദ്യോഗസ്തരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഞാൻ പറയുന്നതല്ല മറിച്ചു എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന അഭിപ്രായം തന്നെയാണ് . അതേസമയം വസ്തുതകൾ ശരിയാം വണ്ണം കാണാതെ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തരെയും കുറ്റപ്പെടുത്തുന്നത് ദൌര്ഭാഗ്യകരമാണ് ......
2015 നവംബർ 23, തിങ്കളാഴ്‌ച
ആത്മാവിഷ്കാരം.... നന്ദി.......
കലാഹൃദയരായ സർക്കാർ ജീവനക്കാരുടെ ആത്മാവിഷ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ടു മരവിപ്പിച്ചിരിക്കുന്നു. തികച്ചും സന്തോഷകരവും സ്വാഗതാർഹവുമായ കാര്യം. തീര്ച്ചയായും ഈ ഉത്തരവ് മരവിപ്പിക്കുന്നതിൽ ഉപരിയായി ഉത്തരവ് റദ്ദു ചെയ്യുകയാണ് വേണ്ടത്. എന്നിരിക്കിലും കലാഹൃദയരായ സര്ക്കാര് ജീവനക്കാരുടെ ഹൃദയ വ്യഥ തിരിച്ചറിഞ്ഞു സത്വര നടപടി എന്ന നിലയിൽ ഉത്തരവ് മരവിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളും നന്ദിയും . ഒപ്പം ഈ ഉത്തരവിന്റെ തുടക്കം മുതൽ തന്നെ പിന്തുണയും നിലപാടുമായി എത്തിയ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി എസ് അച്യുതാന്ദന് പ്രതേക അഭിനന്ദനവും നന്ദിയും. കൂടാതെ ഈ ഉത്തരവിന് എതിരെ നിലപാട് അറിയിച്ച ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ, മുൻജില്ലാ പഞ്ചായത്ത് പ്രതിനിധിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ സഖാവ് എം ആർ രവി , എൻ. ജി .ഓ യൂണിയൻ , ഫെറ്റോ സംഘടനകൾക്കും പ്രതിനിധികൾക്കും പ്രവർത്തകർക്കും, ഒപ്പം വ്യകതിപരമായി പിന്തുണയും നിലപാടും അറിയിച്ച പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.......
2015 നവംബർ 22, ഞായറാഴ്‌ച
ആത്മാവിഷ്കാരം അത്മാവകാശം .....
കലാകാരന്മാർ ആത്മശുദ്ധി ഉള്ളവര ആണ്. ആ ശുദ്ധത അവർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും പുലര്താറുണ്ട്. കലാകാരന്മാർ അവർ ഏതു രംഗത്ത് പ്രവർത്തിക്കുന്നവർ ആയാലും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും ആത്മാവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള നടപടികൾഅത് ഏതു ഭാഗത്ത് നിന്ന് ഉണ്ടായാലും ദൌര്ഭാഗ്യകരമാണ് , അപലപനീയമാണ്. പ്രസിഡന്റ് , പ്രധാനമന്ത്രി തുടങ്ങി ഇങ്ങു താഴെ തട്ടിൽ ഉള്ള ജനപ്രതിനിധികൾക്ക് പോലും പുസ്തകം എഴുതാം, പരസ്സ്യങ്ങളിലും സിനിമകളിലും അഭിനയിക്കാം അതെ അവസ്സരത്തിൽ സര്ക്കാര് ജീവനക്കാരുടെ അതമാവിഷ്കാര സ്വാതന്ത്ര്യം വിലങ്ങു വൈക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്.. കലാഹൃദയരായ സർക്കാർ ജീവനക്കാര്ക്കു അവരുടെ ആത്മാവിഷ്കാര സ്വാതന്ത്ര്യം നിലനിര്താൻ അകമഴിഞ്ഞ പിന്തുണയുമായി എത്തിയ സഖാവ് വി എസ് നു അഭിവാദ്യങ്ങൾ ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും........
2015 നവംബർ 19, വ്യാഴാഴ്‌ച
ചുംബന സമരത്തിന് കാലം നൽകിയ തിരുത്ത്......
നമ്മുടെ നാടിൻറെ സംസ്കാരത്തെയും മൂല്യങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് വലിയ കോലാഹലങ്ങളോടെ നടത്തിയ ചുംബന സമരം എന്ന ആഭാസ പ്രകടനത്തിന് കാലം തന്നെ അനിവാര്യമായ തിരുത്ത് നല്കിയിരിക്കുന്നു . തീര്ച്ചയായും ചുംബന സമരത്തെ അതിന്റെ തുടക്കം മുതൽ തന്നെ എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ. നമ്മൾ ബഹുമാനിക്കുന്ന പല വ്യക്തിത്വങ്ങളും ദീർഘവീക്ഷണം ഇല്ലാതെ അന്ന് ചുംബന സമരത്തെ അനുകൂലിക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കാലം തന്നെ അവര്ക്ക് മറുപടി നല്കും എന്ന് വിശ്വസ്സിക്ക്കയും ചെയ്തു. കാലത്തിനു നന്ദി.. നിങ്ങളെ പോലെ തന്നെ ഉറച്ച രാഷ്ട്രീയ ബോധം ഉള്ളവര തന്നെയാണ് ചുംബന സമരത്തെ എതിര്ത്ത ഞങ്ങളും . അതുപോലെ സദാചാര പോലീസിനു എതിരെ സമരം ചെയ്യുന്നവരുമാണ് ഞങ്ങൾ. പക്ഷെ അതിനു പരസ്യമായി കെട്ടിപ്പിടിച്ചും ചുംബിച്ചും തന്നെ സമരം ചെയ്യണമെന്നു ഞങ്ങള്ക്ക് തോന്നിയിട്ടില്ല അന്നും ഇന്നും. അക്ഷരങ്ങളിലൂടെയും സഭ്യമായ മറ്റു സമര മര്ഗ്ഗങ്ങളിലൂടെയും അന്നും ഇന്നും ഞങ്ങൾ പോരാടുന്നു, ഇനിയും തുടരുകയും ചെയ്യും. സത്യം പറഞ്ഞാൽ ദീർഘ വീക്ഷണം ഇല്ലാതെ ചുംബന സമരത്തെ അന്ധമായി അനുകൂലിച്ച പല ബഹുമാനിത വ്യക്തിത്വങ്ങളും പെട്ട് പോവുക ആയിരുന്നു. പിന്നീട് ജാള്യം മറയ്ക്കാനായി തൊടുന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അത് മനസ്സിലാക്കുവാൻ കഴിയും . എന്നാൽ ഇപ്പോൾ ചുംബനസമരതിനു നേതൃത്വം നൽകിയവർ പോലിസ് പിടിയിൽ ആകുമ്പോഴും ചാനെലുകളിൽ വന്നിരുന്നു ന്യായീകരണങ്ങൾ പറയുന്നതു കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് . ആശയത്തെയാണ് പിന്തുണച്ചത് എന്നതാണ് ഇപ്പോഴത്തെ ന്യായവാദം . കേട്ടപ്പോൾ ചിരിയാണ് വന്നത്, കാരണം സദാചാര പോലിസിനെ എതിര്ക്കാൻ ലോകത്ത് ആകെയുള്ള സമര ആശയം പരസ്യമായി കെട്ടിപ്പിടിക്കലും ചുംബിക്കലും മാത്രമായി കരുതാൻ മാത്രം ബുദ്ധി ശൂന്യർ ആണോ ഇവർ എന്ന് തോന്നിപ്പോയി. നമ്മൾ എല്ലാം മനുഷ്യര് ആണ് . പിശക് പറ്റുക സ്വാഭാവികം . അത് മനസ്സിലായാൽ അത് അന്ഗീകരിക്കുക എന്നതാണ് മഹത്വമുള്ള കാര്യം അല്ലാതെ ന്യായ വാദങ്ങൾ പറഞ്ഞു കൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക അല്ല . തീര്ച്ചയായും ഇപ്പോൾ നിങ്ങൾ പറയുന്ന തൊടു ന്യായങ്ങൾ പറയുന്നത് കേട്ട് തോന്നുന്ന സഹതാപം കൂടുതൽ ന്യായീകരണങ്ങൾ നിരത്തി പുച്ഛം ആക്കി മാറ്റരുതേ എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. കാരണം നിങ്ങളെയൊക്കെ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവരാണ് ഞങ്ങൾ........
2015 നവംബർ 18, ബുധനാഴ്‌ച
സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........
തുടക്കം മുതൽ ചുംബന സമരം പോലുള്ള പ്രതിഷേധ സമരങ്ങളെ ശക്തമായി എതിര്ത്ത ഒരു വ്യക്തിയാണ് ഞാൻ. ഞാൻ അന്ന് പങ്കു വച്ചിരുന്ന ആശങ്കകൾ ഇന്ന് സത്യമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.2014 ഒക്ടോബർ 28 നു സ്നേഹഗീതം എന്നാ എന്റെ ബ്ലോഗിൽ ചുംബന സമരത്തിന് എതിരെ ഞാൻ എഴുതിയ സദാചാരത്തിന്റെ കാണാപ്പുറങ്ങൾ എന്നാ പോസ്റ്റ് ഇപ്പോഴത്തെ പ്രസക്തമായ സാഹചര്യത്തിൽ ഒരിക്കൽ കൂടി.......
സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ് ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം - എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........
2015 നവംബർ 17, ചൊവ്വാഴ്ച
ജയൻ- അന്നും ഇന്നും എന്നും ........
നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 35വര്‍ഷം പിന്നിടുന്നു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്.
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി.
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു.
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍.
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു.
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം.
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്.
ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്.
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി.
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു.
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍.
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു.
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം.
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.
2015 നവംബർ 16, തിങ്കളാഴ്‌ച
പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................
വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................
2015 നവംബർ 10, ചൊവ്വാഴ്ച
അനാര്‍ക്കലി....
ശന്തനു. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ് രംഗത്ത് ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ്. സക്കറിയ.കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ്. ഇവര്‍ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുമ്പ് നേവിയിലെ ഉദ്യോഗസ്‌ഥരായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി.
പ്രശസ്‌ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന 'അനാര്‍ക്കലി'യില്‍ ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
ഹിന്ദി നടന്‍ കബീര്‍ ബേദി, സുരേഷ് കൃഷ്‌ണ, മേജര്‍ രവി, രഞ്‌ജി പണിക്കര്‍, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍ ചെമ്പില്‍ അശോകന്‍, മിയ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക് മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിക്കു ശേഷം രാജീവ്‌നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ് നിര്‍മ്മിക്കുന്നു.
സംവിധായകന്‍ സച്ചിതന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ് മുണ്ടാഷര്‍ 'അനാര്‍ക്കലി'യില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്.
ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും വേഷമിടുന്ന ഈ ചിത്രത്തില്‍ നാദിറാ ഇമാമായി പ്രിയാല്‍ ഗോര്‍ പ്രത്യക്ഷപ്പെടുന്നു.
72-ലെ ദ്വീപ് എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന സിനിമയാണ് 'അനാര്‍ക്കലി.' ലക്ഷദ്വീപിന്റെ ജീവിത-സംസ്‌കാരം ഭാഷാ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണയം, ഹ്യൂമര്‍, സാഹസികത എന്നിവയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്. ബോളിവുഡിലെ ഗണേഷ് മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ് ലോക്കല്‍ സൗണ്ട് കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, എക്‌സിക്യുട്ടീവ് പ്ര?ഡ്യൂസര്‍, റോഷന്‍ ചിറ്റൂര്‍, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- റോഷന്‍, വസ്‌ത്രാലങ്കാരം- സുനില്‍ ജോര്‍ജ്, സ്‌റ്റില്‍സ്- ഹാസിഫ് ഹക്കിം, എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം, അസോസിയേറ്റ് ഡയറക്‌ടര്‍- വാവ.
2015 നവംബർ 2, തിങ്കളാഴ്‌ച
തുലാമഴ..................
രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
നമ്മുടെ സ്വന്തം മൊയ്തീൻ ....
മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്നു തീര്പ്പാക്കി കാഞ്ചന മാല ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടത് കേട്ട് ഞങ്ങൾ അമ്പരന്നു. അവസാനമായി അവൻ കുടിച്ച ഇരുവഞ്ഞിപുഴയിലെ വെള്ളം കുടിക്കണമെന്നു പറഞ്ഞു അലമുറയിട്ട അവർ ആ വെള്ളം കുടിച്ചു ആശ്വസ്സിച്ചത് കേട്ട് ഞങ്ങൾ അതിശയിച്ചു. മൂന്നാം ദിവസ്സം പൊന്തിയിട്ടും താൻ നേരിൽ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീൻ തിന്നു പോയിരുന്നു എന്ന് അറിഞ്ഞ അവർ മീൻ കൂട്ടാതായി എന്ന് കേട്ട് ഞങ്ങൾ വ്യസ്സനിച്ചു.
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ്
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ്
തെറ്റും ശരിയും ......
സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരില് നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ എല്ലാം ചര്ച്ച ചെയ്യുന്നത് കണ്ടു. തീര്ച്ചയായും ഇത്തരം പരാമർശങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. വ്യക്തിപരമായി എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നിരിക്കിലും അത് ഒരു വലിയ വിഭാഗത്തെ വേദനിപ്പിക്കുന്ന വിധത്തിൽ ആകാൻ പാടില്ല. വാക്കും പ്രവർത്തിയും പലപ്പോഴും പിശക് പറ്റുന്നതകാറുണ്ട്. പക്ഷെ അത്തരം വീഴ്ചകൾ വന്നാൽ അത് തിരുത്തുക തന്നെയാണ് അഭികാമ്യം, നേതൃത്വം തെറ്റിനെ തെറ്റ്അല്ലെങ്കിൽ ശരിയെ ശരി എന്ന് പറയുന്നത് വരെ അഭിപ്രയം പറയാൻ കാത്തിരിക്കുന്ന ഇന്നത്തെ യുവത്വത്തെ സഹതാപത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. തെറ്റാണെങ്കിൽ അതിനു മറ്റാരുടെയും അഭിപ്രായം കാത്തു നില്ക്കാതെ തെറ്റ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ യുവതയ്ക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ പ്രതീക്ഷക്കു വകയുള്ളൂ. രാഷ്ട്രീയവും വ്യക്തിതാല്പര്യ്ങ്ങളും മാത്രം നോക്കി പൊതു അഭിപ്രായം പറയുന്ന സാമൂഹിക പശ്ചാത്തലം ജീർണ്ണതയുടെ മുഖം തന്നെയാണ് വെളിവാക്കുന്നത്.......
2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
മൊയ്തീൻ ഇല്ലാതെ നമുക്കെന്തു ആഘോഷം .......
ജാതിയുടെയും മതത്തിന്റെയും പേരിൽ അസഹിഷ്ണുത പടരുന്ന വർത്തമാന കാലഘട്ടത്തിൽ പ്രണയം എന്നതിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ തിരിച്ചറിയപ്പെടെണ്ടുന്ന നന്മ നിറഞ്ഞ ഒട്ടേറെ ഘടകങ്ങൾ എന്ന് നിന്റെ മൊയ്തീനിൽ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിനു മാതൃക ആക്കാൻ കഴിയുന്ന നന്മയുടെ കാഴ്ച്ചയിൽ നിന്ന് അകന്നു പോയ ഐ എഫ് എഫ് കെ ജൂറിയുടെ നടപടി ദൌർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് എന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകില്ല.......
2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച
വിശപ്പ്.....
നീ എന്തെങ്കിലും കഴിച്ചോ? എന്ന അവന്റെ സ്നേഹാർദ്രമായ ചോദ്യം കേൾക്കുമ്പോൾ തന്നെ വിശപ്പിന്റെ ആധിക്യം കെട്ടടങ്ങുമായിരുന്നു. എന്നാലിപ്പോൾ നീ എന്തെങ്കിലും കഴിച്ചോ? എന്നതിന് പകരം നീ എന്ത് കഴിച്ചു? എന്ന് സംശയ ദൃഷ്ട്ടിയോടെ അവൻ ചോദിക്കുമ്പോൾ വിശപ്പിനൊപ്പം ഭയവും കൂട്ട് ചേരുന്നു........
മഴനീർ ......
മഴനീർത്തുള്ളി കായലിൽ വീണാൽ അതിനു വ്യക്തിത്വം നഷ്ട്ടമാവും, മറിച്ചു താമരയിതളിൽ വീണാൽ മുത്ത് പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്..........
2015 ഒക്‌ടോബർ 4, ഞായറാഴ്‌ച
മൊയ്തീൻ നൽകുന്ന തിരിച്ചറിവ് !!!!!
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം മലയാള സിനിമ ലോകത്തിനു ഒന്നടങ്കം നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്. അതിനു കാരണം ഉണ്ട്. പഴയ തലമുറ, പുതിയ തലമുറ അതിനു രണ്ടിനും ഇടക്കുള്ള മറ്റൊരു തലമുറ എന്നിങ്ങനെ ആസ്വാദനത്തിന്റെ പരിധി തന്നെ വേർതിരിക്കുന്ന വർത്തമാനകാല മലയാള സിനിമയിൽ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകർ ഒരേ മനസ്സോടെ മൊയ്തീൻ എന്ന ചിത്രത്തെ സ്വീകരിച്ചു എന്നത് തന്നെയാണ് ഏറ്റവും പ്രസക്തമായ വസ്തുത. അതിൽ തന്നെ പുത്തൻ തലമുറ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മദ്യപാനം , തെറി പറയൽ, വിവാഹ പൂര്വ്വ ബന്ധങ്ങൾ എന്നിങ്ങനെയുള്ള ക്ലീഷേകളിൽ പുത്തൻ തലമുറയുടെ ആസ്വാദന നിലവാരത്തെ തളചിട്ടിരുന്നവര്ക്കുള്ള ഈ തലമുറയുടെ വ്യക്തവും ശക്തവുമായ മറുപടി കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ വിജയം. ഏതു തലമുറകളിൽ പെട്ടവർ ആയിരുന്നാലും ആത്യന്തികമായി നന്മയിലും സ്നേഹത്തിലും തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. നന്മയിലും സ്നേഹത്തിലും അലിഞ്ഞു ചേരാൻ കൊതിക്കാത്ത ഒരു തലമുറയും ഇന്നുവരെ ഉണ്ടായിട്ടുമില്ല , ഇനിയൊട്ടു ഉണ്ടാവുകയുമില്ല. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സിനിമ പ്രവർത്തകർ ആസ്വാദനത്തിന്റെ പ്രതേക ചട്ടക്കൂടുകൾ തീർക്കുന്നതിനു പകരം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥയും പശ്ചാത്തലവും നൽകിയാൽ മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട...... ഇത്തരത്തിൽ ആസ്വാദനത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......
നമ്മുടെ സ്വന്തം മൊയ്തീൻ.......
എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
സ്നേഹഗീതം@8....
സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് 8 വര്ഷത്തിലേക്ക്... എഴുത്തിന്റെ വഴികളിൽ എന്നും സ്നേഹമായ് , വാത്സല്യമായ്, പ്രോത്സാഹനമായ് ഒപ്പമുള്ള പ്രിയപ്പെട്ടവര്ക്ക് ഒരായിരം നന്ദി......
2015 സെപ്റ്റംബർ 30, ബുധനാഴ്‌ച
കണ്ണന്റെ അമ്മ .........
ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......
അമ്മ......
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...








