2011, ഡിസംബർ 21, ബുധനാഴ്‌ച

പ്രതീക്ഷയോടെ............................

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്‍ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്‍കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്‍ക്കല്‍ എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................

2011, ഡിസംബർ 15, വ്യാഴാഴ്‌ച

മഹാനടന്മാര്‍ മുഖാമുഖം.................

ഏറെ നാളുകളായി മലയാളി സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന രണ്ടു ചിത്രങ്ങള്‍ എത്തുന്നു. മലയാള സിനിമയിലെ മഹാനടന്മാര്‍ വീണ്ടും മുഖാമുഖം എത്തുന്ന ഉത്സവ നാളുകള്‍ക്ക് തുടക്കമാവുന്നു. സമരങ്ങളുടെ ആലസ്യത്തില്‍ നിന്നും പതിയെ ഉണരുന്ന മലയാള സിനിമയ്ക്ക്‌ പുതിയൊരു ഊര്‍ജ്ജം കൂടി വീണ്ടു കിട്ടുന്നു. ശ്രീ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും, ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും തെയെട്ടെരുകളിലേക്ക് . ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹിറ്റ്‌ കൂട്ടുകെട്ട് - ശ്രീ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍- ഒത്തു ചേരുമ്പോള്‍ , പ്രേക്ഷകര്‍ അവേശതിമിര്‍പ്പിലാണ്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി സംഭവിക്കുമ്പോള്‍ അത് ഹിറ്റുകളുടെ തുടര്‍ച്ച തന്നെ ആകും. അതുപോലെ ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും പ്രേക്ഷകര്‍ക്ക്‌ മറ്റൊരു വിരുന്നു തന്നെ ആകും. ഈ ഹിറ്റ് കൂട്ട് കെട്ടില്‍ നിന്നും ഉറപ്പായും മറ്റൊരു ഹിറ്റ് തന്നെയാകും വെനിസിലെ വ്യാപാരി. മലയാള സിനിമയുടെ അഭിമാനമായ ഈ രണ്ടു മഹാനടന്മാരുടെ ചിത്രങ്ങള്‍ ഈ ക്രിസ്തുമസ് - ന്യൂ ഇയര്‍ ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുക തെന്നെ ചെയ്യും. എക്കാലവും മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് താങ്ങായും, തണലായും നില കൊള്ളുന്ന ഈ രണ്ടു മഹാ നടന്മാരുടെ ചിത്രങ്ങളുടെ വിജയം മലയാള സിനിമ വ്യവസായത്തിന് കൂടുതല്‍ കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു...........

2011, ഡിസംബർ 11, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o11

മറ്റൊരു അവാര്‍ഡു കാലം കൂടി വരുകയായി. കഴിഞ്ഞ വര്ഷം സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് പോലെ ഈ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. വിശകലനങ്ങളുടെയും, കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമങ്ങള്‍ ആണ് ജനപക്ഷം സമര്‍പ്പിക്കുന്നത്. അവാര്‍ഡുകള്‍ അത് ഏതു കോണില്‍ നിന്നായാലും അര്‍ഹമായ കൈകളില്‍ തന്നെ എത്തിപ്പെടെണ്ടാതാണ് എന്നാ പ്രാര്‍ഥനയോടെ.......

മികച്ച ചിത്രം - ഉറുമി

മികച്ച സംവിധായകന്‍ - രഞ്ജിത്ത് (ഇന്ത്യന്‍ റുപീ )

മികച്ച തിരക്കഥ - ശങ്കര്‍ രാമകൃഷ്ണന്‍ ( ഉറുമി )

മികച്ച നടന്‍ - പ്രിത്വിരാജ് ( ഉറുമി, ഇന്ത്യന്‍ റുപീ, മാണിക്യകല്ല്‌ )

മികച്ച നടി - കാവ്യ മാധവന്‍ ( ഭക്ത ജനങളുടെ ശ്രദ്ധക്ക് )

മികച്ച രണ്ടാമത്തെ നടന്‍ - ജയസൂര്യ ( ബുട്ടിഫുല്‍ , ശങ്കരനും മോഹനും, ജനപ്രിയന്‍ )

മികച്ച രണ്ടാമത്തെ നടി - സംവൃത ( സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്‌ )

മികച്ച സഹ നടന്‍ - തിലകന്‍ ( ഇന്ത്യന്‍ റുപീ )

മികച്ച സഹ നടി - ജയപ്രദ (പ്രണയം )

മികച്ച സ്വഭാവ നടന്‍ - ജഗതി ശ്രീകുമാര്‍ ( ഉറുമി, ഇന്ത്യന്‍ റുപീ )

മികച്ച സ്വഭാവ നടി - ഷീല ( സ്നേഹ വീട് )

മികച്ച ഗാനം - പോകയായി വിരുന്നു കാരി (ഇന്ത്യന്‍ റുപീ )

ജനപ്രിയ ഗാനം - ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന ( ഉറുമി)

മികച്ച ഗാന രചന - മുല്ലനേഴി ( ഈ പുഴയും - ഇന്ത്യന്‍ റുപീ )

മികച്ച സംഗീത സംവിധായകന്‍ - ദീപക് ദേവ് (ഉറുമി)

മികച്ച ഗായകന്‍ - മധു ബാലകൃഷ്ണന്‍ (യാത്ര പോകുന്നു - സ്വപ്ന സഞ്ചാരി )

മികച്ച ഗായിക - മഞ്ജരി ( ചിമ്മി ചിമ്മി - ഉറുമി )

മികച്ച ഹാസ്യ താരം - സുരാജ് വെഞ്ഞരമൂട് (തേജ ഭായി ആന്‍ഡ്‌ ഫാമിലി )

മികച്ച പുതുമുഖ സംവിധായകന്‍ - മാധവ് രാംദാസ് (മേല്‍വിലാസം )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - മാണിക്യ കല്ല്‌

ജനപ്രിയ താരം - സലിം കുമാര്‍

മികച്ച പുതുമുഖം - ഉണ്ണി മുകുന്ദന്‍ ( ബോംബെ മാര്‍ച്ച്‌ )

മികച്ച ചായഗ്രഹകാന്‍ - സന്തോഷ്‌ ശിവന്‍ (ഉറുമി)

മികച്ച എഡിറ്റൊര്‍ - വിജയ്‌ ശങ്കര്‍ ( ഇന്ത്യന്‍ റുപീ)

അവാര്‍ഡുകള്‍ പ്രോത്സാഹനമാണ് ഒപ്പം കഠിന പ്രയത്നത്തിന്റെ ഫലവും , സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ ലഭിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍..........

2011, നവംബർ 27, ഞായറാഴ്‌ച

ആശങ്കയുടെ വിള്ളലുകള്‍.................

നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്‌. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട്‌ ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്‌, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........

2011, നവംബർ 23, ബുധനാഴ്‌ച

മലയാള സിനിമ.........?

മലയാള സിനിമ മരിച്ചു...

കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു

തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും


സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍

ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക്‌ ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........

2011, നവംബർ 15, ചൊവ്വാഴ്ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2011, നവംബർ 3, വ്യാഴാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............

ഇന്ന് തിരുവനതപുരത്ത് നിന്ന് മുരുക്കുംപുഴയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ തമിഴ് നാട്ടിലാണോ, മുംബൈയില്‍ ആണോ ഞാന്‍ നില്‍ക്കുന്നത് എന്ന് ശങ്കിച്ച് പോയി. കാരണം മറ്റൊന്നുമല്ല എല്ലായിടത്തും വിജയിന്റെയും, സുര്യയുടെയും, ഷാരൂഖിന്റെയും പോസ്റ്ററുകള്‍ . ഈ ചിത്രങ്ങള്‍ കളിക്കുന്ന തിയട്ടെരുകള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍ കൃഷണയില്‍ രാ വന്‍ , കഠിനം കുളം വി ട്രക്ക്സില്‍ ഏഴാം അറിവ്, വെട്ടുറോഡ്‌ ഹരിശ്രീയില്‍ വേലായുധം , നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളും തമിലും, ഹിന്ദിയും നിറഞ്ഞിരിക്കുന്നു. മലയാള സിനിമ വ്യവസായത്തിന് ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍ കൊണ്ട് പോകുന്നത് കണ്ടു വല്ലാത്ത വിഷമം തോന്നി. മലയാള സിനിമയില്‍ എന്നും സമര പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടനും, മുട്ടനും എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചതിയന്‍ ചെന്നായുടെ പാഠം പഠിച്ചത് ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും ഈ ഗതിയാണ്. ഇവിടെ നൂറായിരം സംഘടനകള്‍ , ആ സംഘടനകളില്‍ തന്നെ മറ്റൊരയിരം ചേരി തിരിവുകള്‍. ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും തലപ്പത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു സാമ്പത്തിക ഭദ്രത ഉണ്ടാക്കിയവര്‍ ആണ്. ഒരു മാസമോ, ഒരു വര്‍ഷമോ സിനിമ മുടങ്ങിയാലും അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ ടിക്കറ്റ്‌ നല്‍കുന്നവര്‍ , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ്‌ ബോയ്സ് ത്ടങ്ങി ഒരു ദിവസ്സത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തെയെട്ടരുകള്‍ അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ. ഈ സംഖടനകള്‍ കൊണ്ട് സിനിമ വ്യവസ്സയത്തിനു എന്ത് നേട്ടം ഉണ്ടായി. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അല്ലാതെ എന്ത് നേടി. ഈ സംഘടനകളുടെ തലപ്പത് ഇരിക്കുന്നവര്‍ എല്ലാം തന്നെ കാലാകാലങ്ങളായി അവിടെ അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നു അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു ഗുണപരമായ എന്തു നല്‍കി. ഈ സംഘടനകള്‍ പിരിച്ചു വിടണം. മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം കൂടിയായ മന്ത്രി ശ്രീ ഗണേശന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. ഈ സംഘടനകള്‍ പിരിച്ചു വിട്ടു മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി മലയാള സിനിമയുടെ നല്ല കാലം തിരിച്ചു പിടിക്കാനും അങ്ങേക്ക് സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭം ഉണ്ടായി നേതാക്കള്‍ അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ സാംസ്‌കാരിക രംഗങ്ങളിലും ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന പ്രവര്തനഗളില്‍ നിന്ന് എല്ലാവരും പിന്തിരിയട്ടെ. അല്ലെങ്കില്‍ പരസ്പരം വിലക്കാന്‍ മത്സരിക്കുന്ന നിങ്ങളെ ഒന്നടങ്കം വിലക്കാനുള്ള ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും ഞങ്ങള്‍ പ്രേക്ഷര്‍ക്കു ഉണ്ട് എന്നാ യാദാര്‍ത്ഥ്യം നിങ്ങള്‍ മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക് സംഭവിച്ചത് പോലെ ചിലത് സംഭവിക്കുമ്പോള്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം മലയാള സിനിമയുടെ സ്നേഹ വീട്ടില്‍ നിന്നും കോടിക്കണക്കിനു ഇന്ത്യന്‍ രുപീകള്‍ അന്യ ഭാഷക്കാര്‍ കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........

സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ്‌ ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ്‌ , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത്‌ ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മോഹന്‍ലാലിനെ അപമാനിക്കരുതേ ............,

പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ വ്യക്തികളും അതിനു കാരണക്കാര്‍ തന്നെയാണ്. കരിക്കകം സ്കൂള്‍ വന്‍ അപകടം നടന്നപ്പോള്‍ , ഇനി ഒരിക്കലും അത്തരം ദുരന്തം ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിയ കവിതയാണ് തനിയാവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ ചാന്നാങ്കര സ്കൂള്‍ ബസ്‌ അപകടം നടക്കുമ്പോള്‍ വീണ്ടും ആ കവിത സമര്‍പ്പിക്കുകയാണ്, അപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഇനിയും ഇതുപോലൊരു ദുരന്തം ഉണ്ടാകരുതേ..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഇനിയും ...................

അകലെയൊരു പക്ഷിയുടെ പാട്ടൊന്നു കേള്‍ക്കവേ
അരികിലായ് ചെമ്പകം പൂവിട്ടു നില്‍ക്കവേ
ഒരു കുളിര്‍ തെന്നെലെന്‍ മേനിയെ തഴുകവേ
ഒരു മാരിവില്ലിന്‍ നിറച്ചാര്‍ത്ത് കാണ്കവേ

രാത്രിമഴ ഓര്‍മ്മതന്‍ മാറാല നീക്കവേ
നിലാവിന്റെ നാട്ടിലൊരു കുടമുല്ല പൂക്കവേ
സ്നേഹമായ് എന്നുമെന്‍ അരികില്‍ നീ നില്‍ക്കവേ
ഒരു സാന്ത്വനത്തില്‍ എന്‍ ഹൃദയം നിറയവേ
ഇനിയും എഴുതാതിരിക്കുവതെങ്ങിനെ ഞാന്‍............

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

നന്ദി.... ഒരായിരം നന്ദി ..............

നന്ദി.... ഒരായിരം നന്ദി....., ഈ വാക്കുകള്‍ ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ള സ്നേഹാക്ഷരങ്ങള്‍ തന്നെയാണ്. സ്നേഹഗീതം സ്നേഹ നിറവിന്റെ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കുറഞ്ഞ കാലയളവില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ, സ്നേഹം പങ്കു വൈക്കലുകളിലൂടെ , ചില്ലറ പിണക്കങ്ങളിലൂടെ അതിലേറെ ഇണക്കങ്ങളിലൂടെ സ്നേഹഗീതത്തിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരായിരം നന്ദി.എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒന്നേയുള്ളൂ, അത് സ്നേഹം തന്നെയാണ്. കാരണം സ്നേഹം ഉണ്ടെങ്കില്‍ എല്ലാമുണ്ട്, എന്നാല്‍ എല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ ഒന്നുമില്ല.ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നില നില്പിന് ആധാരം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് ഒഴുകി പരക്കട്ടെ. നമുക്ക് സ്നേഹിക്കാം മതിയാവോളം. ഇടവേളകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാവാം ചെറിയൊരു ഇടവേള പോലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അനിവാര്യമായ ഒരു ഇടവേള എടുക്കുകയാണ്. എന്റെ സൃഷ്ട്ടികള്‍ മഹത്തരമോ, ഉദാത്തമോ അല്ല എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ എഴുതുമ്പോഴും നിങ്ങളുടെ പ്രോത്സാഹനമാണ് മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കിയത്. ഇപ്പോഴും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടെയുള്ളപ്പോള്‍ എത്രനാള്‍ മാറിനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല, ചിലപ്പോള്‍ നാളെത്തന്നെ മടങ്ങി വന്നലുമായി . എങ്കിലും ജീവിതത്തിന്റെ അനിശ്ചിതത്വം ആശയപരമായ ചിന്തകള്‍ക്ക് വിലങ്ങു തീര്‍ക്കുമ്പോള്‍ അത് അന്ഗീകരിക്കാതെ തരമില്ലല്ലോ. പക്ഷെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണ് ,എത്രയും വേഗം ഞാന്‍ മടങ്ങി വരും............... നന്ദി......... ഒരായിരം നന്ദി............

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

തേജാഭായി , പ്രണയം - വരവായി ഓണ ചിത്രങ്ങള്‍.....

വീണ്ടും ഒരു ഉത്സവ സീസന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. മലയാള സിനിമയും ഈ ഉത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. ശ്രീ ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച പ്രിത്വിരാജ് ചിത്രം തേജഭായി ആന്‍ഡ്‌ ഫാമിലി, ശ്രീ ബ്ലെസി സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം പ്രണയം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ ഉത്സവ കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നു. തേജ ഭായി പൂര്‍ണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ആണ്. പ്രിത്വിരജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്ര ആവിഷ്കാരമാണ് തേജ ഭായി. ശുദ്ധ ഹാസ്യവും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് തെളിയിക്കുകയാണ്. ഒരു അഭിനേതാവ് എന്നാ നിലയില്‍ പ്രിത്വിരജിന്റെ ഈ പുതിയ ഭാവ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ സംശയം ഇല്ല. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ നന്മ നിറഞ്ഞ മുഹൂര്‍തങ്ങളുമായി ബ്ലെസ്സിയുടെ പ്രണയവും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ്. മോഹന്‍ലാലിന്‍റെ ആരാധകരെ ത്രിപ്തിപെടുത്താന്‍ പോന്ന പ്രകടനവുമായി മോഹന്‍ലാലും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ഈ സീസന്‍ പ്രതീക്ഷക്കു വക നല്‍കുന്നു. അതോടൊപ്പം തന്നെ പല പ്രമുഖ സംവിധായകരും തങ്ങളുടെ തനതു ശൈലിയിലേക്ക് തിരിച്ചു വരുന്നു എന്നത് മലയാള സിനിമക്ക് മറ്റൊരു പ്രതീക്ഷയാണ്. ശ്രീ രഞ്ജിത്ത് - പ്രിത്വിരാജ് ടീമിന്റെ ഇന്ത്യന്‍ റുപീ, ശ്രീ ജയരാജിന്റെ നായികാ, കമല്‍ - ജയറാം ചിത്രം, ശ്രീ സത്യന്‍ അന്തികാട് - മോഹന്‍ലാല്‍ ചിത്രം, ശ്രീ ഷാഫി- മമ്മൂട്ടി ചിത്രം, ഷാജികൈലാസ് - മമ്മൂട്ടി ചിത്രം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ സുവര്‍ണ്ണ കാലത്തിലേക്കു തിരിച്ചു കൊണ്ട് പോകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ തനതു ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയ പെട്ട ശ്രീ സിബി മലയില്‍, ശ്രീ ഫാസില്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കൂടി തങ്ങളുടെ തനതു ശൈലിയില്‍ തിരിച്ചു വന്നാല്‍ മലയാള സിനിമ ഒന്ന് കൂടി ശക്തിപ്പെടും. എന്തായാലും ഈ ഉത്സവ സീസന്‍ അതിനു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം. തേജ ഭായി ആന്‍ഡ്‌ ഫാമിലിയും പ്രണയവും മികച്ച വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ - ഓണ ആശംസകള്‍...........

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സ്നേഹനൊമ്പരം....

തിരിച്ചറിയാതെ പോയ സ്നേഹം , വിടരും മുന്‍പേ അടര്‍ന്നു വീണ പനിനീര്‍ മുകുളത്തിന്റെ നെറുകയില്‍ ച്ചുബിച്ചു കൊണ്ട് ചൊല്ലി, സ്നേഹിക്കാന്‍ കഴിയാതെ പോകുന്നത് എത്ര വലിയ ദുഖമാണ്, അതിലും എത്രയോ വലിയ ദുഖമാണ് സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത്...........

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ലിവിംഗ് ടുഗതര്‍ ...................

സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രി പറഞ്ഞ സത്യങ്ങള്‍ ...................

മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന്‍ ശ്രീ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ്‌ ,ജയചന്ദ്രന്‍ , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്‌., അഫ്സല്‍ , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര്‍ മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന്‍ ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

നല്ല സിനിമയിലേക്കുള്ള വഴി.............

ഡോക്ടര്‍ ബിജു സംവിധാനം ചെയ്താ വീട്ടിലേക്കുള്ള വഴി നല്ല മലയാള സിനിമയിലേക്കുള്ള വഴി കാട്ടിക്കൊണ്ട് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നു.സാമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രം സംഭാവന ചെയ്തതിലൂടെ ഡോക്ടര്‍ ബിജു, ശ്രീ പ്രിത്വിരാജ്, ശ്രീ ഇന്ദ്രജിത്ത് തുടങ്ങി ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികളും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദവും, അതിന്റെ അനന്തര ഫലങ്ങളും മുഖ്യ പ്രമേയം ആക്കിയിരിക്കുന്ന ചിത്രം സമകാലിക ലോകം നേരിടുന്ന വലിയ വിപത്തിനെ സത്യസന്ധമായി വരച്ചു കാട്ടുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലായാലും തെറ്റ് തന്നെയാണ്. തീവ്രവാദി ആക്രമണങ്ങളും, ബോംബ്‌ സ്ഫോടനങ്ങളും നടക്കുമ്പോള്‍ മരണത്തിന്റെയും, നാശനഷ്ട്ടങ്ങളുടെയും കണക്കുകള്‍ക്ക്‌ അപ്പുറം ഇത്തരം ആക്രമണങ്ങളിലും , സ്ഫോടനങ്ങളിലും ജീവന്‍ പൊലിഞ്ഞ നിരപരാധികളുടെ കുടുംബങ്ങളെ കുറിച്ച് പിന്നീട് നാം ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ഓര്‍ക്കപ്പെടാതെ പോയവര്‍ക്കുള്ള ഒരു ഉണര്‍ത് പാട്ടാണ് വീട്ടിലേക്കുള്ള വഴി. ഒരു സ്ഫോടനം നടക്കുമ്പോള്‍ അവിടെ പൊലിഞ്ഞു പോകുന്നവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, അതിലുപരി അവരെ കുറിച്ച് സ്വപ്നം കാണുന്ന , അവരില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ജീവിതങ്ങളിലേക്ക് പറക്കുന്ന ഇരുള്‍. ഇത്തരത്തില്‍ പ്രേക്ഷകന് ചിന്തകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് വീട്ടിലേക്കുള്ള വഴിയുടെ വിജയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും, വിവിധ അന്താരാഷ്ട്ര മേളകളില്‍ അന്ഗീകരങ്ങളും ലഭിച്ച മികച്ച സന്ദേശം നല്‍കുന്ന ഈ ചിത്രം എന്ത് കൊണ്ട് ഇത്ര നാളും വെളിച്ചം കണ്ടില്ല എന്നത് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. അന്യ ഭാഷാ ചിത്രങ്ങള്‍ പോലും വന്‍ തുക നല്‍കി ഇറക്കുമതി ചെയ്യുംന്നവ്ര്‍ അതിന്റെ ചെറിയ ഒരു ഭാഗം ഇത്തരം നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചെലവാക്കാത്തത് ദുഖകരമാണ് . ഇത്തരം ചിത്രങ്ങളെ അവഗണിക്കുക വഴി മലയാളത്തിലെ നല്ല സിനിമയുടെ വഴി നാം മറന്നു പോവുകയാണ് ചെയ്യുന്നത്. അല്‍പ്പം വൈകി ആണെങ്കിലും വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള്‍ പ്രേക്ഷകരുമാണ്..........

2011, ജൂലൈ 29, വെള്ളിയാഴ്‌ച

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........

കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര് എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്‌. ട്രാഫിക്‌ , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന്‌ വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......

2011, ജൂലൈ 21, വ്യാഴാഴ്‌ച

2011, ജൂലൈ 2, ശനിയാഴ്‌ച

ഈ അഹങ്കാരം അഭിനന്ദനീയം ..............

മലയാള സിനിമയുടെ അഭിമാനമായ യുവ നടന്‍ ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്‍കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത്‌. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്‌. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്‌പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന്‍ അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്‍കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക്‌ സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....

2011, ജൂൺ 23, വ്യാഴാഴ്‌ച

ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............

ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ്‌ കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ്‌ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്‌. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........

2011, ജൂൺ 17, വെള്ളിയാഴ്‌ച

രതിനിര്‍വേദം- ഭ്രമാത്മകമായ യുവ കാമനകള്‍ .......

മുപ്പത്തി രണ്ടു വര്ഷം മുന്‍പ് ശ്രീ പദ്മരാജന്റെ തിരക്കഥയില്‍ ശ്രീ ഭരതന്‍ സംവിധാനം ചെയ്തു ജയഭാരതി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ രതിനിര്‍വേദം കേരളത്തിലെ സിനിമ ആസ്വാദകര്‍ ആഘോഷമായി കൊണ്ടാടിയ ചിത്രമായിരുന്നു. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ശ്രീ പദ്മരാജന്റെ തന്നെ തിരക്കഥയില്‍ ശ്രീ ടി. കെ . രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ചു ശ്വേതമേനോനും , ശ്രീജിത്ത്‌ വിജയും പ്രധാന താരങ്ങളായി രതിനിര്‍വേദം പുനരവതരിക്കുമ്പോഴും തിയേറ്ററുകള്‍ ആസ്വാദനത്തിന്റെ മറ്റൊരു ആഘോഷ തിമിര്‍പ്പിലാണ്. രണ്ടു ചിത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല, കാരണം കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും രണ്ടു ചിത്രങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. യുവ മനസ്സിന്റെ കാമനകളെയും , ഭ്രാമാത്മകതയെയും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാളത്തില്‍ ഇല്ല തന്നെ. സെക്സിന് വേണ്ടി രംഗങ്ങള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രംഗങ്ങള്‍ക്ക് അനുസൃതമായി സെക്സിനെ കലാപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് രതി നിര്‍വേദം എന്നാ ചിത്രത്തെ കാലാനുവര്തിയാക്കി മാറ്റുന്നത്. ഒരു വിരല്‍തുമ്പു അമര്‍ത്തിയാല്‍ എല്ലാം കണ്മുന്നില്‍ ലഭ്യമാകുന്ന ആധുനിക കാലത്ത് സെക്സിന് വേണ്ടി മാത്രം രംഗങ്ങള്‍ കുത്തി നിറച്ചാല്‍ ഒരു ചിത്രവും വിജയിക്കില്ല . മറിച്ച് സൃഷ്ട്ടിപരമായ ഔന്നിത്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ, . അത്തരത്തില്‍ സൃഷ്ട്ടിപരമായ ഔന്നിത്യം പുലര്‍ത്താന്‍ രതിനിര്‍വേദം എന്നാ ചിത്രത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പദ്മരാജന്റെ മനോഹരമായ തിരക്കഥയും, രാജീവ്കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്‌. ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍കൂട്ടാണ്. ശ്വേതയും, ശ്രീജിത്തും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. മലയാളത്തിലെ സമകാലികരായ ഒരു നടികളും ചെയ്യാന്‍ ധൈര്യപ്പെടാത്ത രതി എന്നാ കഥാപാത്രത്തെ ശ്വേത ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഒരു കാരണം മലയാളി പ്രേക്ഷകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വാതത്ര്യം ഒന്ന് തന്നെ ആവണം. അത്തരം ഒരു സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ കഥാപാത്രത്തെ ശ്വേത മനോഹരമാക്കിയിരിക്കുന്നു. ലൈംഗികമായ ചോദന കള്‍ക്ക് അപ്പുറത്ത് കലാപരമായ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നിടതാണ് സിനിമയുടെയും , ഒപ്പം പ്രേക്ഷകന്റെയും വിജയം.............

2011, ജൂൺ 12, ഞായറാഴ്‌ച

സത്യാഗ്രഹം..........

അഴിമതി മുള പൊട്ടുമ്പോഴേ തിരിച്ചറിഞ്ഞെങ്കിലും അതിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന ഞാന്‍ അത് ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കാന്‍ കാത്തിരുന്നു, സത്യാഗ്രഹം എന്ന ബോര്‍ഡും സ്ഥാപിച്ചു അതിന്റെ തണലില്‍ ഇരിക്കുവാന്‍ ......

2011, ജൂൺ 1, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2011, മേയ് 27, വെള്ളിയാഴ്‌ച

ജനപ്രിയ ചിതങ്ങള്‍ ഉണ്ടാകുന്നതു...........

ശ്രീ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ശ്രീ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്താ ജനപ്രിയന്‍ ശ്രദ്ധ നേടുന്നു. കെട്ടു കാഴ്ചകള്‍ ഇല്ലാതെ തികച്ചു സാധാരണമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയ രഹസ്യം. ജയസൂര്യ വളരെ കൈ അടക്കത്തോടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി . മനോജ്‌ കെ ജയന്‍, ഭാമ , സരയു , ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങി താരങ്ങളെല്ലാം നന്നായി പ്രകടനം നടത്തുന്നു. സംഗീതവും, ഗാനങ്ങളും മനോഹരമായിട്ടുണ്ട്. മുന്‍പൊക്കെ ധാരാളമായി ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. മലയാളത്തിലെ പല പ്രമുഖ സംവിധായകരും വല്ലാത്ത ആശയ കുഴപ്പത്തിലാണ്. തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ എടുക്കാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ അടി പതറി മാറി നില്‍ക്കുന്നവരാണ് അധികവും. പുസ്തക താളില്‍ പ്രണയ ലേഖനം കൈ മാറിയിരുന്ന കാലത്ത് പ്രണയവും, കുടുംബ ബന്ധങ്ങളും ഒക്കെ ഭംഗിയായി ചിത്രീകരിച്ചവര്‍ ഇന്ന് മൊബൈല്‍ ഫോണും, കംപൂട്ടെരും ഒക്കെ വന്നപ്പോള്‍ പ്രണയം തന്നെ മാറി പോയി എന്ന് വിലപിക്കുന്നവരാന്. പ്രണയം കൈ മാറിയിരുന്ന മാധ്യമങ്ങള്‍ മാറിയെങ്കിലും, പ്രണയത്തിന്റെ ആര്‍ദ്രതയും, തീവ്രതയും , കുടുംബ ബന്ധങ്ങളും , മാനുഷിക മൂല്യങ്ങളും ഇന്നും മാറ്റം കൂടാതെ സംരഷിക്കപ്പെടുന്നു . ഇന്നും അത്തരം കഥകള്‍ നേരായി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. കംപുട്ടരിനും, മൊബൈല്‍ ഫോണിനും പകരമായി കാള വണ്ടിയും , ടൈപ്പ് രയിട്ടരും കാണിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം നടത്താന്‍ സാധിക്കുന്നിടതാണ് വിജയം വരുന്നത്. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയ്ക്ക് യുവ സംവിടയകരും , യുവ നടന്‍ മാരും പ്രധാന കാരണക്കാര്‍ ആണ്. ഇന്ന് സിനിമയിലേക്ക് കടന്നു വരുന്ന യുവ നടന്മാരില്‍ പലരും സമ്പന്നതയില്‍ വളര്‍ന്നവരാണ്. മെട്രോ നഗരത്തിന്റെ ഹൃദയത്തില്‍ പിറന്നു വീണു, ആധുനിക സംവിധനഗളില്‍ കൂടി മാത്രം പുറം ലോകത്തെ അറിയുന്നവരാണ് അവര്‍. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിന്റെ കാഴ്ചകള്‍ അന്യമാണ്. ഒരു ഗ്രാമീണ കഥയുമായി, ഒരു കര്‍ഷകന്റെ കഥയുമായി, ഒരു കര്‍ഷക കുടുംബത്തിന്റെ കഥയുമായി ഇവരെ സമീപിച്ചാല്‍ ഇവര്‍ പറയും ഇതൊക്കെ ആര് കാണും, പോയി മെട്രോ നഗരത്തിന്റെ കഥയുമായി വരാന്‍. എഴുപതു ശതമാനം ജനങ്ങള്‍ കര്‍ഷകര്‍ ആയിട്ടുള്ള ഇന്ത്യയിലോ, കേരളത്തിലോ ഒരു കര്‍ഷകന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടെന്നു ധരിക്കാന്‍ മാത്രം ചുരിങ്ങിയ ലോകത്താണ് കൂടുതല്‍ യുവ നടന്മാരും. ഇങ്ങനെ മെട്രോ സംസ്കാരവുമായി നടക്കുന്ന യുവ സംവിധായകരും, യുവ നടന്മാരും നഗരത്തില്‍ നിന്ന് മൂന്നോ , നാലോ കിലോ മീറ്ററുകള്‍ എങ്കിലും ഉള്ളിലേക്ക് സഞ്ചരിച്ചു അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ശ്രമിക്കണം, വീണ്ടും ഉള്ളിലേക്ക് കടക്കുമ്പോഴാണ് പച്ചയായ ജീവിതങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗവും ഇത്തരം അവസ്ഥകളില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയുമ്പോള്‍ മാത്രമേ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ചെയ്യാന്‍ അവര്‍ക്ക് അവര്‍ക്ക് താല്പര്യം ഉണ്ടാകൂ. തങ്ങളുടെതായ ചുരിങ്ങിയ ലോകത്തെ കുറിച്ചുള്ള കഥകള്‍ പരീക്ഷണം എന്നാ പേരില്‍ കഥക്രിതുകളെ കൊണ്ട് എഴുതിക്കുമ്പോള്‍ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കണം. അത്തരം സമ്മര്‍ദങ്ങള്‍ ആണ് നല്ല കഥകള്‍ക്ക് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് മാണിക്യ കല്ലും, ജനപ്രിയനും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ ഇത്തരം സംമാര്ധങ്ങളെ അതി ജീവിച്ചു കൊണ്ട് തങ്ങളുടെ പക്ഷത് ഉറച്ചു നില്‍ക്കാന്‍ ഈ കഥാകൃത്തുക്കള്‍ തയ്യാറാകുന്നു എന്നത് കൊണ്ടാണ്. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകര്‍ അവരുടെ ശൈലിയില്‍ ഉള്ള ചിത്രങ്ങളുമായി സധൈര്യം കടന്നു വരിക , പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കും, നാമ മാത്രമായ മെട്രോ സംസ്കാരത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നത് ആകരുത് മലയാള സിനിമ. നടിമാരെ അധികം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നായക കേന്ദ്രീകൃതമായ സിനിമയില്‍ നടിമാര്‍ക്ക് കഥ ഘടനയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പക്ഷെ ചില ചുരുക്കം നടിമാരുടെ ഭാവം, ഭാഷ ഇവയൊക്കെ കേട്ടാല്‍ അറപ്പ് തോന്നും, മെട്രോ സംസകാരത്തിന്റെ കുത്തക അവരുടെ പക്കല്‍ ആണെന്ന് തോന്നും. കഥാകൃത്തുക്കള്‍ ഒരിക്കലും നടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി കൊടുക്കരുത്. നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

2011, മേയ് 25, ബുധനാഴ്‌ച

കറിവേപ്പിലയുടെ ദുഃഖം ..............

തീന്‍ മേശയ്ക്കു ഇരു പുറവുമായി ഇരിക്കുമ്പോഴും അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു. ഭക്ഷണത്തിന് ഇടയില്‍ കൈയ്യില്‍ തടഞ്ഞ കറിവേപ്പിലകളെ ഓരോന്നായി അവന്‍ ദൂരേക്ക്‌ എറിയുന്നത് കണ്ടു ആശങ്കയോടെ അവള്‍ അവനെ നോക്കി. അതുകണ്ട് അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയിലെ നിഗൂഡത മനസ്സിലാക്കിയത്‌ പോലെ അവള്‍ ചാടി എഴുന്നേറ്റു. ഒരു കറി വേപ്പില ആകാന്‍ തന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കു പാഞ്ഞു പോയി. താനും ഒരു കറി വേപ്പില ആയതു പോലെ അയാള്‍ക്ക് തോന്നി. അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി............

2011, മേയ് 21, ശനിയാഴ്‌ച

എനിക്ക് ഭയമാകുന്നു.........

കേരളം വീണ്ടും ജാതി വ്യവസ്ഥയുടെ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണോ ?. സമീപ കാലത്ത് ഉണ്ടായ സംഭവങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പും, അതിനെ തുടര്‍ന്ന് ഉള്ള സാഹചര്യങ്ങളും ഈ ചിന്തയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാഷ്ട്രീയ ചിന്തയെക്കളും ഇപ്പോള്‍ ജനങളുടെ മനസ്സില്‍ ജാതി ചിന്തയോ, സാമുദായിക ചിന്തയോ ആണ് കൂടുതലായി കാണുന്നത്. മതം, ജാതി, സമുദായം തുടങ്ങിയ ഒരു വ്യവസ്ഥയില്‍ തന്നെയാണ് എന്നും നാം ജീവിച്ചു പോന്നത്, എങ്കിലും അതിനെക്കാളും ഉയര്‍ന്ന രാഷ്ട്രീയ ചിന്ത നമ്മളെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിനും അതീതമായി ഇത്തരം ദുര്‍ബല ചിന്തകള്‍ ശക്തി പ്രാപിക്കുന്നു. ഇത് വലിയ അപകടത്തിലെക്കുള്ള സൂചനയാണ്. ആരാണ് ഇതിനു ഉത്തരവാദികള്‍ , തീര്‍ച്ചയായും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ യാദാര്‍ത്ഥ്യം തിരിച്ചറിയണം . മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ.. ഇത്തരം ജാതി, മത , സാമുദായിക ചിന്തകളെ തടയാന്‍ പക്ഷം നോക്കാതെ തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ വിശാല അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നോക്കി കാണുന്ന ഒരു സമൂഹം പോലും ഇത്തരം ദുഷിച്ച പ്രവനതകളിലേക്ക് തിരിയുന്നത് അപകടകരമാണ്. മുഖ്യ ധാര രാഷ്ട്രിയ പാര്‍ട്ടികളുടെ ഉറച്ച പ്രവര്‍ത്തനം ഇതിനു ആവശ്യമാണ്. ഒരു പക്ഷെ നാം ഊറ്റം കൊള്ളുന്ന പല കാര്യങ്ങളും തകര്‍ന്നു വീഴാന്‍ നമ്മള്‍ തന്നെ കാരണക്കാര്‍ ആകരുത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ രാഷ്ട്ര്ര്യമായി ഉത്ബുധര്‍ ആക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എനിക്ക് ഭയമാകുന്നു എന്നത് എന്റെ മാത്രം ചിന്തയല്ല, പൊതുസമൂഹത്തിന്റെ ഉത്ഖണ്ട തന്നെയാണ്.....

2011, മേയ് 19, വ്യാഴാഴ്‌ച

തീയറ്ററിലെ ക്കുള്ള വഴി .........

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി മലയാള സിനിമ അതിന്റെ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മികച്ച നടനായി ശ്രീ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബുവും , മികച്ച മലയാള ചിത്രമായി വീട്ടിലേക്കുള്ള വഴിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മത്സരിച്ചു പുരസ്കാരം നേടിയ ഈ ചിത്രങ്ങളെ കുറിച്ച് ജൂറിക്കും രണ്ടു അഭിപ്രായമില്ല . നമുക്ക് അഭിമാനിക്കാം. പക്ഷെ എന്ത് കൊണ്ട് ഇത്തരം നല്ല ചിതങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നില്ല. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും വളരെ നാളായി പ്രദര്‍ശനത്തിനു വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ വിതരണക്കാരയോ , തീയട്ടെരോ കിട്ടാതെ ഈ ചിത്രങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ കാണണമെന്നും, വിലയിരുത്തണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എങ്കിലുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്നാ കഴമ്പില്ലാത്ത പരത്തി പറഞ്ഞിരിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും എത്രയും പെട്ടെന്ന് തീയട്ടരിലെക്കുള്ള വഴി കാണട്ടെ എന്ന് ആശംസിക്കുന്നു. അവാര്‍ഡിന് അര്‍ഹരായ മുഴുവന്‍ മലയാളികള്‍ക്കും അഭിനന്ദനങ്ങള്‍.........

2011, മേയ് 12, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........

എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്‌. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........

2011, മേയ് 6, വെള്ളിയാഴ്‌ച

മാണിക്യകല്ലും , ഭക്തജനങ്ങളുടെ ശ്രദ്ധക്കും ..........

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവുമായി രണ്ടു ചിത്രങ്ങള്‍, ശ്രീ മോഹനന്‍ സംവിധാനം ചെയ്താ മാണിക്യകല്ലും , ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും. ഗൗരവമുള്ള വിഷയങ്ങളെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയം കൈ വരിചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും , പൊതു സമൂഹം മൊത്തത്തില്‍ തന്നെയും എത്രത്തോളം ഉത്തരവാദിത്വം പുലര്‍ത്തേണ്ടത് ഉണ്ടെന്നു ചിത്രം അടിവരയിട്ടു പറയുന്നു. തങ്ങള്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിതവങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ഉന്നമനം താനെ കൈ വരുന്നു. നന്മ നിറഞ്ഞ സന്ദേശം പകര്‍ന്നു നല്‍കുന്നതിലൂടെ മാണിക്യ കല്ല്‌ എല്ലാ വിഭാഗം പ്രേക്ഷകരുടെയും അഭിനന്ദനനം ഏറ്റു വാങ്ങുന്നു. കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിന് ശേഷം ശ്രീ മോഹനന്‍ മാണിക്യ കല്ലിന്റെ കഥയുമായി എത്തുമ്പോള്‍ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉദ്ധേശ ശുദ്ധിയും വ്യക്തമാണ്‌. ഓരോ വിദ്യാര്‍ത്ഥികളും മാണിക്യ കല്ലുകളാണ്, അവരുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തു കൊണ്ട് വരുമ്പോള്‍, അവര്‍ക്ക് സ്നേഹത്തിന്റെയും, നന്മയുടെയും വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെ അവരെ തിളക്കമുള്ള മാണിക്യ കല്ലുകള്‍ ആക്കി മാറ്റാം. ശ്രീ പ്രിത്വിരജിന്റെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമാണ് മാണിക്യ കല്ലിലൂടെ വെളിവാകുന്നത്. വളരെ തന്മയത്തത്തോടെ , പക്വതയോടെ വിനയച്ചന്ദ്രന്മാഷ് എന്നാ കഥാപാത്രത്തെ പ്രിത്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകര്‍ക്ക്‌ അപ്രാപ്യമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് വിമര്ഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ പ്രിത്വിരജിന്റെ ഈ ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷ്‌ എന്നാ കഥാപാത്രം. നമ്മുടെ അയല്‍ക്കാരനായ സാധാരണക്കാരനായി പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച്ചവൈക്കുന്നു. സ്വാഭാവികവും, മിതത്വവുമായ അഭിനയത്തിലൂടെ സംവൃത വീണ്ടും തിളങ്ങുന്നു. ശ്രീ ജയചന്ദ്രന്റെ സംഗീതവും, ഇമ്പമാര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ചിത്രമാണ്‌ ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്. ലളിതമായ ഭാഷയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗൗരവമുള്ള ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. വിശ്വാസം അത് എത്രത്തോളം ആകാമെന്നും, വിശ്വസ്സതിന്റെ അതിര്‍ വരംബുകള്‍ക്ക് അപ്പുറത്ത് അന്ധമായ ആരാധനകളുടെ ഭവിഷ്യതുകളെ കുറിച്ചും ചിത്രം വെളിവാക്കുന്നു. കുടുംബ ബന്ധത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിതങ്ങളെകുറിച്ചും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. വളരെ കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കി എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീ രഞ്ജിത്തിന്റെ ശക്തമായ രചനയും എടുത്തു പറയേണ്ടതാണ്‌. സുമഗലഎന്നാ കഥാപാത്രം കാവ്യയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനത്തിലൂടെ കാവ്യാ വീണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഇര്ശാധിന്റെ പ്രകടനവും മികച്ചതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്നാ രീതിയില്‍ മാണിക്യ കല്ലും, ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ്. നന്മയുടെ സന്ദേശങ്ങള്‍ തരുന്ന ഈ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന അനുമോദനങ്ങളും, പുരസ്കാരങ്ങളും നേടും എന്ന് തന്നെ കരുതാം...........

2011, ഏപ്രിൽ 30, ശനിയാഴ്‌ച

സിറ്റി ഓഫ് ഗോഡ് - യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ ........

ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്ന് കൊണ്ട് കഥ പറയുമ്പോള്‍ അത് ഇത് വരെ കണ്ടു ശീലിച്ച പാതകളില്‍ നിന്നും ഏറെ പുതുമ നല്‍കുന്നു. നഗര ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങള്‍ക്ക് അപ്പുറത്ത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചിത്രം ചെയ്യുന്നത്. അത്തരം ഇരുണ്ട ഇട നാഴികളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ തിരക്കഥാകൃത്തും , സംവിധായകനും, അഭിനേതാക്കളും ചേര്‍ന്ന് ചിത്രത്തെ ശരാശരിയിലും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളെ അതി വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ അത് നവ്യനുഭവം ആയി മാറുന്നു. ശക്തമായ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്, ശ്രീ ബാബു ജനാര്ധന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രത്തിന്റെ കഥ ഒരു എഴുത്തുകാരന്റെ വൈഭവം വിളിച്ചോതുന്നു. സംവിധായകന്‍ ലിജോക്ക് അഭിമാനിക്കാം. ഇത്തരം ഒരു പരീക്ഷണത്തിന്‌ ധൈര്യം കാണിചതിനും , അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ സാധിച്ചതിനും. പ്രിത്വിരാജ്, ഇന്ദ്രജിത്ത് , പാര്‍വതി, റീമ, ശ്വേത, രോഹിണി, തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഭിനേതാക്കളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വേഷപ്പകര്ച്ചയിലും , കഥാപാത്രത്തിന്റെ ഉള്‍ക്കരുത് പ്രകടമാക്കുന്നതിലും ഇന്ദ്രജിത്ത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെ ഒരു പരിധി വരെ ചൂഷണം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളും , പുരസ്കാരങ്ങളും ഇന്ദ്രജിത്തിനെ കാത്തിരിക്കുന്നുണ്ട്. ശക്തവും, പിഴവ് അറ്റതുമായ തിരക്കഥയും, മികവുറ്റ സംവിധാനവുമാണ് ചിത്രത്തിന് കറുത്ത് പകരുന്നത്. മഹത്തായ സൃഷ്ട്ടി എന്നാ തലത്തില്‍ അല്ലെങ്ങ്കിലും സൃഷ്ട്ടിപരമായ മഹത്വം എന്നാ നിലയില്‍ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു. ചിത്രം ശുഭ പര്യവസ്സനി ആയതു കൊണ്ടോ , അതോ തങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചത് കൊണ്ടോ എന്നറിയില്ല എന്തായാലും ചിത്രം അവസ്സാനിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടികളോടെയാണ്................

2011, ഏപ്രിൽ 16, ശനിയാഴ്‌ച

എന്ടോസല്ഫന്‍ നിരോധിക്കൂ......

എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന്‍ എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള്‍ പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്‌കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക്‌ ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......

2011, ഏപ്രിൽ 13, ബുധനാഴ്‌ച

മലയാളസിനിമയിലെ വിഷുക്കണി...........

വിഷുക്കണി ഒരുക്കി കണിക്കൊന്ന പൂക്കള്‍ പുഞ്ചിരി തൂകുന്നു, വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ഐശ്വര്യത്തിന്റെ , നന്മയുടെ , സമൃദ്ധിയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി. പ്രേക്ഷകര്‍ക്കായി വിഷുക്കണി ഒരുക്കി പതിവ് പോലെ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു. വിഷുക്കാലം പോലുള്ള ഉത്സവ കാലങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മുന്നോട്ടുള്ള കുതിപ്പിന് കരുത്തു പകരാന്‍ വിഷു ചിത്രങ്ങളുടെ വിജയം അനിവാര്യമാണ്. ഈ വിഷുവിനു തിയറ്ററുകള്‍ താര നിബിടമാണ്. ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ , ശ്രീ പ്രിത്വിരാജ് , ശ്രീ ജയറാം, ശ്രീ ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം രണ്ടു ചിത്രങ്ങള്‍ വീതം തിയട്ടെരുകളില്‍ സജീവമാണ്. ഓഗസ്റ്റ്‌ ൧൫ , ഡാബില്സ് , ക്രിസ്ത്യന്‍ ബ്രോതെര്സ്‌, ചൈന ടൌണ്‍ , ഉറുമി, മേകപ്മാന്‍ തുടങ്ങിയവ നല്ല പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്‌. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ അവയുടെ ലക്‌ഷ്യം നേടും എന്ന് തന്നെ കരുതാം. ഈ ഉത്സവ കാലം പ്രേക്ഷകരെ തൃപ്തി പ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ.പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കുകയും , മലയാള സിനിമയ്ക്ക്‌ പുതിയ ഒരു ഉണര്‍വ്വ് നല്‍കുകയും ചെയ്യും. പുതിയ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം കൂടി അണയുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് എല്ലാം വിജയം നേരുന്നു. അതോടൊപ്പം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.....

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

കലയും രാഷ്ട്രീയവും.............

കലയും, രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ? തീര്‍ച്ചയായും കലാകാരന്‍ മാരും മനുഷ്യരാണ് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ഉണ്ടാകണം . അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് രാഷ്ട്രീയത്തിന് അതീതം ആയാണ്. പക്ഷെ തെരഞ്ഞെടുപ്പു പോലെ ഉള്ള സമയത്ത് പൊതു വേദികളില്‍ ഇന്ന കഷിക്കു വോട്ടു ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നത് ആകരുത് കലാകാരന്മാരുടെ രാഷ്ട്രീയം. കലാകാരന്മാര്‍ അത്തരം പൊള്ളയായ രാഷ്ട്രീയ മേലങ്കി അണിയുമ്പോള്‍ അവരെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഇത്തരം കലാകാരന്മാരെ നോക്കി കാണുവാന്‍ സാധിക്കൂ. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയം നോക്കിയല്ല. പക്ഷെ നിങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളെ പോലെ രാഷ്ട്രീയം ഉള്ളവര്‍ തന്നെയാണ് ജനങ്ങളും. നിങ്ങള്‍ പറയുന്ന ആളിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ കിട്ടില്ല, മാത്രമല്ല ഇതുവരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ കലാകാരന്‍മാര്‍ എന്നാ നിലയില്‍ നിങ്ങള്ക്ക് നല്‍കിയിരുന്ന സ്നേഹം മേലില്‍ നിങ്ങള്ക്ക് ലഭിക്കുകയും ഇല്ല. തങ്ങളുടെ മേഘലയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം പോലുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാനുള്ള വിവരവും, വിവേകവും പ്രബുദ്ധ കേരളത്തിന്‌ ഉണ്ടെന്നു ഓര്‍ക്കുക..........

2011, മാർച്ച് 24, വ്യാഴാഴ്‌ച

ചരിത്രമാകാന്‍ ഉറുമി............

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി ഉറുമി എത്തുകയായി. ശ്രീ സന്തോഷ്‌ ശിവന്റെ സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ് നായകനായ ഉറുമി മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്‌. മലയാളിക്ക് എക്കാലവും അഭിമാനിക്കാനും, ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ സാധിക്കും. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എഴില്‍ പോര്ടുഗളിലെ മാനുവല്‍ രാജാവ്‌ വാസ്കൊട ഗാമയെ ഇന്ത്യയിലേക്ക്‌ അയച്ചു. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എട്ടു , മെയ്‌ ഇരുപതിന് , സൈന്റ്റ്‌ ഗബ്രിഎല്‍ എന്നാ കപ്പലില്‍ ഗാമ കോഴിക്കോട് കാപ്പാട് വന്നിറങ്ങി. അവിടെ നിന്നും ഇന്ത്യയുടെയും, കേരളത്തിന്റെയും ചരിത്രത്തിന്റെ ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി അഞ്ഞൂറ്റി രണ്ടിലും, ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലിലും ഗാമ കൊഴികോട് വന്നിറങ്ങി. വൈദേശിക അധിനിവേശം അങ്ങനെ ഗാമയില്‍ നിന്ന് ആരംഭിക്കുകയായിരുന്നു. ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദേശി എന്നാ മട്ടില്‍ ചരിത്രം ഗാമയെ കാണുമ്പോള്‍ , ഗാമയുടെ ആക്രമണത്തില്‍ വേട്ടയാടപ്പെട്ട മലബാറിലെ സാധരണക്കാര്‍ ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയാതെ മറഞ്ഞു പോവുക ആയിരുന്നു. അത്തരത്തില്‍ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ തഴയപെട്ട ധീര യോദ്ധാക്കളുടെ കഥയാണ് ഉറുമി. കേള് നായനാര്‍ എന്നാ ധീര യോദ്ധാവിന്റെ ജീവിതത്തിലൂടെ അന്നത്തെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നാള്‍ വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള് നായനാര്‍ എന്നാ വീര പുത്രന്റെ കഥയിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് അറിയപ്പെടാതെ പോയ ആയിരക്കണക്കിന് ധീര ജന്മങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ അവസിഷ്ട്ടങ്ങളില്‍ നിന്നും കേളുനയനാര്‍ എന്നാ ധീര യോദ്ധാവ് ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍ മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ സംവിധാന മികവും, ക്യാമറ കൊണ്ടുള്ള വിസ്മയങ്ങളും, ശ്രീ ശങ്കര്‍ രാമകൃഷ്ണന്റെ ഉജ്ജ്വലമായ തിരക്കഥയും , ശ്രീ പ്രിത്വിരജ്നെ അഭിനയ മികവും ഒത്തു ചേരുമ്പോള്‍ ഉറുമി ചരിത്രം സൃഷ്ട്ടിക്കുക തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും, ശ്രീ സന്തോഷ്‌ ശിവനും, ശ്രീ പ്രിത്വിരജും കൂടി നിര്‍മ്മിച്ച ഉറുമി ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാഷക്ക് അതീതമായി പ്രഭുദേവ, വിദ്യ ബാലന്‍, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു, ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭര്‍ എല്ലാം തന്നെ മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അമ്പരപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു. ശ്രീ പ്രിത്വിരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും ഉറുമി സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഉരുമിക്ക് അര്‍ഹമായ വിജയം നല്‍കേണ്ടത് നമ്മള്‍ ഓരോ മലയാളികളുടെയും കടമയാണ്. ഉരുമിയുടെ മുരള്‍ച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനു നമുക്ക് സാക്ഷികള്‍ ആകാം........

2011, മാർച്ച് 12, ശനിയാഴ്‌ച

പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...

പൊറുക്കുക, നൂറു കോടിയില്‍ പരം വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കരോട് പറയാനുള്ളത് ഇത് മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ താങ്കള്‍ക്ക് ശക്തമായ പിന്തുണ ഇന്നത്തെ ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക. സൌത്ത് അഫ്രികായും ആയുള്ള കളിയില്‍ ശക്തമായ അടിത്തറ നല്‍കിയിട്ടും അത് മുതലാക്കാന്‍ കഴിയാത്ത ടീമായി ഇന്ത്യ മാറിയത് കണ്ടു താങ്കളെ പോലെ ഓരോ ഇന്ത്യക്കാരനും ദുഖിചിട്ടുണ്ടാകും. തീര്‍ച്ചയായും താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍ ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്. പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം കൈ മുതലാക്കിയ ധോണി ആ സ്വപ്നം തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക താങ്കളുടെ ഇഷ്ട്ടം മാത്രം നടത്തുവാനുള്ള ടീമല്ല ഇന്ത്യ, നൂറു കോടി ജനങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യം ആക്കി മാറ്റുവാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. ശ്രീശാന്തിനെ പോലെ മികച്ച കളിക്കാരനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പുറത്തിരുതുന്നത് ക്രൂരതയാണ്. ഇത് വരെ നടന്ന കളികളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക. ഇനിയും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ട്. പക്ഷെ ധോണി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാറ്റി വൈക്കണം. അടുത്ത കളിയില്‍ ശ്രീശാന്തിനെയും, ആശ്വിനെയും കളിപ്പിച്ചു നോക്ക്, ഇന്ത്യ മികച്ച വിജയം നേടും. തീര്‍ച്ചയായും ശ്രീശാന്തിന്റെയും, ആശ്വിന്റെയും പ്രകടനം ഇന്ത്യക്ക് കപ്പു നേടി കൊടുക്കും പക്ഷെ അവരെ കളിപ്പിക്കാന്‍ ധോണി തയ്യാറാവണം. എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍ കൂടി നൂറു കോടി ജനങ്ങള്‍ ഒരേ സ്വരതി പറയുന്നു പൊറുക്കുക സച്ചിന്‍ പൊറുക്കുക.........

2011, മാർച്ച് 10, വ്യാഴാഴ്‌ച

വാതു വൈപ്പിന്റെ നിഴലില്‍.........

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ്‌ അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

എന്ടോസള്‍ഫാന്‍- ഇത് നീതിയോ............

എന്ടോസള്‍ഫാന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ പരിഹാസ്സ്യര്‍ ആക്കിക്കൊണ്ട് , എന്ടോസള്‍ഫാന്‍ അപകടകാരി അല്ലെന്നും, നിരോധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. വര്‍ഷങ്ങളായി എന്ടോസള്‍ഫാന്‍ എന്നാ മാരക വിഷം കാരണം ജീവച്ശ്ചവങ്ങള്‍ ആയി മാറിയിരിക്കുന്ന മനുഷ്യ കോലങ്ങളോട് ഉള്ള വെല്ലുവിളി ആണ് ഇത്തരം പ്രസ്താവനകള്‍ . എന്ടോസള്‍ഫാന്റെ പ്രവര്‍ത്തനം കൊണ്ട് തലമുറകളോളം ക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തെ അതിലും ക്രൂരമായി ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ശിക്ഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം എന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. ജീവിച്ചിരിക്കുന്ന തെളിവുകള്‍ പോലും കാണാന്‍ സാധിക്കാത്ത, വിലാപങ്ങളുടെ അലയൊലി കേള്‍ക്കാത്ത ഒരു പ്രഖ്യാപനമാണ് ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നടത്തിയത്. കക്ഷി രാഷ്ട്രിയ ഭേദമന്യേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രഖ്യാപനങ്ങളെ എതിര്‍ക്കെണ്ടാതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശവും . അത്തരം മാനുഷികമായ അവകാശങ്ങളിന്‍ മേലുള്ള കടന്നു കയറ്റം അവസ്സനിപ്പിക്കെണ്ടാതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആശാസ്വ നടപടികള്‍ ചെയ്യുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ദുരിത ബാധിതരെ കണ്ടില്ലെന്നു നടിക്കുന്നു, മാത്രമല്ല കേന്ദ്ര സഹായം നല്‍കില്ലെന്നും പറയുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനു ഞങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ഉണ്ട്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ജനരോഷം കൊണ്ട് നേതാക്കള്‍ പലായനം ചെയ്യുന്ന സ്ഥിതി ലോകത്ത് സംജാതമാകുന്നത്. ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ നിമിഷം വരെയും മരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ , അവിടുത്തെ ദയനീയ കാഴ്ചകള്‍ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുക. അത്തരം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് പോലും നീതിയോ. സഹാനുഭൂതിയോ ലഭിക്കുന്നില്ല എങ്കില്‍ അനന്തര ഫലങ്ങള്‍ എന്താവും. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കാനും, എന്ടോസള്‍ഫാന്‍ സമ്പൂര്‍ണ്ണം ആയി നിരോധിക്കുവാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു.......

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ശ്രീ , ഒപ്പം ഞങ്ങളുണ്ട്.......

ലോക കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ , ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. മലയാളി തരാം ശ്രീശാന്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളത് ശരി തന്നെ, പക്ഷെ ഒരു മത്സരത്തിന്റെ മാത്രം കാര്യം പറഞ്ഞു ശ്രീയെ ക്രൂശിക്കുവാന്‍ തക്ക യോഗ്യത ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കാരണം മികച്ച എത്രയോ ബാറ്റ്സ് മാന്‍ മാര്‍ പൂജ്യത്തിനു പുറത്താകുന്നു, മികച്ച എത്രയോ ബവുല്ലര്‍ മാര്‍ വിക്കെറ്റ് കിട്ടാതെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ ഉടന്‍ സെവാഗ് പറഞ്ഞത്, ശ്രീശാന്ത് ഒഴികെ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഈ വിജയം സന്തോഷം നല്‍കുന്നു എന്നാണു, അതിനു അര്‍ഥം ഇന്ത്യ തോല്‍ക്കണം എന്നാണോ ശ്രീ ആഗ്രഹിച്ചത്, അങ്ങനെ ആണെങ്കില്‍ സെവാഗ് പൂജ്യത്തിനു പുറത്തായ എത്രയോ മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരിക്കുന്നു, അന്നെല്ലാം ടീമിന്റെ വിജയം നല്‍കുന്ന സന്തോഷത്തില്‍ സെവാഗിനു സന്തോഷം തോന്നിയിരുന്നില്ലേ. എന്തായാലും ജവഗല്‍ ശ്രീ നാഥിന്റെ അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം ശ്രീയെ ആരും ക്രൂശിക്കരുതെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ലോക കപ്പു ടീമില്‍ തന്നെ ശ്രീ ഉണ്ടായിരുന്നില്ല, പിന്നെ ടീമില്‍ ഇടം കിട്ടി, ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ശ്രീയെ ഉള്‍പ്പെടുത്തിയില്ല , അവസാന നിമിഷം അവസ്സരം നല്‍കി. മാനസ്സികമായി തയ്യാറെടുപ്പ് നല്‍കാനുള്ള സമയം പോലും നല്കാന്‍ ധോണി തയ്യാറായില്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ധോണി മലയാളിയ ശ്രീയെ മാനസ്സികമായി തളര്തുകയും ചെയ്യുന്നു, മാത്രമല്ല സഹ കളിക്കാരെ കൊണ്ട് പോലും ശ്രീയെ കുറ്റപ്പെടുത്തുന്നു. അങ്ങനെ അല്ലെങ്കില്‍ സെവാഗിനെ പോലെ ഉള്ളവര്‍ പറയുമ്പോഴും, ഹര്ഭാജെന്‍, യുവരാജ് തുടങ്ങിയവര്‍ പ്രോകൊപിതര്‍ ആവുമ്പോഴും ധോണി മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണം, ശ്രീയെ പിന്തുണയ്ക്കണം. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരനെ ഇങ്ങനെ അവഗണിക്കാനും, ആക്ഷേപം ചൊറിയാനും അന്നാട്ടുകാര്‍ അനുവദിക്കില്ല. അവര്‍ക്ക് സ്വന്തം കളിക്കാരോട് അത്ര സ്നേഹമാണ്. എന്നാല്‍ മലയാളി സ്വന്തം കളിക്കാരന്‍, അതും ലോക കപ്പില്‍ ആദ്യമായി കളിയ്ക്കാന്‍ തക്ക വണ്ണം പ്രതിഭ ഉള്ള കളിക്കാരന്‍ എന്നാല്‍ കൂടി ഒറ്റ തിരിഞ്ഞു കുറ്റപ്പെടുതനെ ശ്രമിക്കൂ. വളരെ കഷ്ട്ടമാണ്. നമ്മുടെ സ്വന്തം കളിക്കാരനായ ശ്രീക്ക് പിന്തുണയും, പ്രോത്സാഹനവും നല്കാന്‍ നമ്മള്‍ തയ്യാറാവണം. ഇനിയുള്ള കളികളില്‍ ശ്രീ ഉണ്ടാവണം. എങ്ങനെയും ശ്രീയെ ഒഴിവാക്കാന്‍ കാത്തിരിക്കുന്ന ധോനിക്കും കൂട്ടുകാര്‍ക്കും ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം സന്തോഷം നല്‍കിയിരിക്കണം അതാകും സെവാഗിന്റെയും മറ്റും വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ സെവാഗിനു എല്ലാ മത്സരങ്ങളിലും ഇങ്ങനെ റണ്‍സ് നേടാം എന്ന് ഉറപ്പുണ്ടോ. ഒരു കാര്യം ധോണി മനസ്സിലാക്കുന്നത് നന്ന്, ശ്രീ ഒറ്റക്കല്ല, ശ്രീക്ക് പിന്നില്‍ ഈ കേരളം മുഴുവനും ഒറ്റക്കെട്ടായി ഉണ്ട് , ശ്രീയെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നോക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ജാര്ഖണ്ടില്‍ ഉള്ളവര്‍ ധോനിയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് കേരളീയര്‍ ശ്രീയെ യും സ്നേഹിക്കുന്നത് എന്ന് മനസിലാക്കുക........

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

തനിയാവര്‍ത്തനം..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

പ്രണയഭാരം .............

പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റെ പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ടാമാക്കി തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡായിസിയും, ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ്‌ ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡായിസി ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാല്‍കവലയില്‍ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുത പെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ടാതിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡായിസി, റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ടാങ്ങലുംയി ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത് തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........

പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ
നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍
നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി
വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

അര്‍ജുനന്‍ സാക്ഷി- യാഥാര്‍ത് ത്യങ്ങളുടെ നേര്‍ കാഴ്ച്ച

ശ്രീ രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ശ്രീ പ്രിത്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി ശ്രദ്ധിക്കപ്പെടുന്നു. സമകാലിക പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രം എന്ന നിലയില്‍ അര്‍ജുനന്‍ സാക്ഷി വളരെ ഉയര്‍ന്ന മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സമകാലിക സാമൂഹിക വ്യവസ്ഥയുടെ കാണാച്ചരടുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന , കണ്ടിട്ടും കാണാനാകാതെ , കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന ഒട്ടേറെ അര്‍ജുനന്മാരെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അര്‍ജുനന്‍ സാക്ഷി. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ഓരോരുത്തരും അര്‍ജുനനെ പോലെ തന്നെയാണ് , പറയേണ്ടത് പറയാനാകാതെ, പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കാന്‍ ആകാതെ ജനക്കൂട്ടത്തിനിടയില്‍ മരഞ്ഞിരിക്കേണ്ടി വരുന്ന അര്‍ജുനന്മാര്‍. ചിത്രത്തിന് ഒടുവില്‍ പ്രിത്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന കഥാപാത്രം ചോദിക്കുന്നു, ഈ അര്‍ജുനന്‍ ആരാണ് ? ശരിക്കും ഈ ചോദ്യം പ്രേക്ഷകരായ നമ്മള്‍ ഓരോരുത്തരോടും തന്നെയാണ്. ആ ചോദ്യത്തിനു മുന്‍പില്‍ ഓരോ പ്രേക്ഷകനും തിരിച്ചറിയുന്നു ഒളിഞ്ഞിരിക്കുന്ന ആ അര്‍ജുനന്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. സാമൂഹികമായ മാറ്റത്തിന് ഓരോ അര്‍ജുനന്മാരും ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം എന്നാണു ചിത്രം ആഹ്വോനം ചെയ്യുന്നത്. ആധുനിക കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയും, വാര്‍ത്താ മാധ്യമങ്ങളുടെ അരങ്ങു വാഴലും, സാധാരണക്കാരന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങളും എല്ലാം ചിത്രം നന്നായി വരച്ചു കാട്ടുന്നു. എറണാകുളം കലക്റെരുടെ കൊലപാതകം മുഖ്യ വിഷയമായി വരുന്ന ചിത്രം എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്നത്‌ തന്നെയാണ്, കാരണം രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ്‌ മഹാരാഷ്ട്രയില്‍ അടീഷണല്‍ ജില്ലാ കലെക്റെര്‍ ആയിരുന്ന യശ്വന്ത് സോനവനയെ അക്രമികള്‍ ചുട്ടു കൊന്നത്, നസക്കിനു അടുത്ത് മന്മാട് എന്ന സ്ഥലത്ത് ഡീസ്സല്‍ മായം ചേര്‍ക്കുന്ന കേന്ദ്രം റയിധു ചെയ്യാന്‍ പോയപ്പോഴാണ് അക്രമികള്‍ അദ്ധേഹത്തെ ചുട്ടു കൊന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് അര്‍ജുനന്‍ സാക്ഷി മുന്നോട്ടു വൈക്കുന്നത്. അപകടത്തില്‍പെട്ട തന്റെ സഹപ്രവര്‍ത്തകനെ ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന പ്രിത്വിരജിന്റെ കഥാപാത്രം വര്‍ത്തമാന കാല യാധര്ത്യതിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ശ്രീ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം സാമൂഹിക പ്രതിബതതയുള്ള ഒരു നല്ല ചിത്രം പ്രേക്ഷകന് സമ്മാനിക്കാന്‍ സാധിച്ചതിനു. പ്രിത്വിരാജ് എന്ന നടന്റെ താര പരിവേഷത്തിന് അപ്പുറം ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തര വാദിത്ത ബോധമാണ് അര്‍ജുനന്‍ സാക്ഷിയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരു ഉത്തമ കലാകാരന്റെ കടമയും, ഉത്തര വാദിതവും തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ആണ്‍ അഗുസ്ടിന്റെ പ്രകടനവും വളരെ മികച്ചതാണ്. എല്സ്സ്സമ്മയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആനിന്റെ കഥാപാത്രം, . മുകേഷ്, ജഗതി. തുടങ്ങി മറ്റു താരങ്ങളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. രഞ്ജിത് ശങ്കറിന്റെ ശക്തമായ തിരക്കഥയും, അജയന്‍ വിന്‍സെന്റിന്റെ ക്യാമറയും, രേന്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും, ബിജിപലിന്റെ സംഗീതവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്, . ഗാന രംഗത്ത് പ്രിതിവിരാജ് മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്‌. നല്ല സിനിമകള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ അര്‍ജുനന്‍ സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും , ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നല്‍കുകയും ചെയ്യേണ്ടതാണ്........

2011, ജനുവരി 22, ശനിയാഴ്‌ച

ദുഖസത്യം............

ഞാനെന്ന ദുഖവും, നീയെന്ന ദുഖവും -
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?

2011, ജനുവരി 17, തിങ്കളാഴ്‌ച

ശ്രീ പോയ ഇന്ത്യ .........

ലോക കപ്പ്‌ ക്രിക്കെറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. മലിയളി താരം ശ്രീശാന്ത് തഴയപ്പെട്ടിരിക്കുന്നു. ഇത് കടുത്ത അനീതിയാണ്. ആത്മസമര്‍പ്പണം ചെയ്താ ഒരു കളിക്കാരനോട് കാണിക്കുന്ന ഏറ്റവും വലിയ ക്ര്രൂരതയാണ് ഇതിലൂടെ വെളിവാകുന്നത്. ഒരു കളിക്കാരന്‍ തന്റെ പ്ര്തതിഭയുടെ ഉന്നതിയില്‍ നില്ല്ക്കുമ്പോള്‍ അയാളെ അവഗണിക്കുക വഴി ആ കളിക്കാരനെയും, ആ കളിയെ മൊത്തത്തില്‍ തന്നെയും പരിഹസിക്കുന്ന നിലപാട് തികച്ചും വേദനാജനകമാണ്. ഇന്ത്യ ഇതിനു ഒരു പാട് വില നല്‍കേണ്ടി വരും. പ്രതിസന്തികളില്‍ തളരാത്ത വീറുറ്റ പോരാളിയാണ് ശ്രീശാന്ത്, അത് കൊണ്ട് തന്നെ ശ്രീയുടെ ഭാവിയെപ്പറ്റി ഉത്ഖണ്ട പെടേണ്ട കാര്യമില്ല. ഇതിലും ശക്തമായി തന്നെ ശ്രീ തിരിച്ചു വരും, ശ്രീയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഉള്ളപ്പോള്‍ അവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാതിരിക്കാന്‍ ശ്രീക്ക് ആവില്ലല്ലോ. വേദനയോടെ ആണെങ്കിലും ശ്രീ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആശംസ അറിയിച്ചിരിക്കുന്നു. ശ്രീക്ക് അങ്ങനെ പെരുമാരനെ കഴിയൂ. കാരണം ഒരു തളരാത്ത പോരാളിക്ക് അങ്ങനെയേ സാധിക്കൂ. ഇന്ന് ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് ടീമില്‍ ഇടം കിട്ടാത്തത് കൊണ്ടാണ്, എന്നാല്‍ ലോകകപ്പിന്റെ നാളുകളില്‍ വീണ്ടും ശ്രീയുടെ പേര് ഉയര്‍ന്നു വരും, ശ്രീക്ക് പകരക്കാരായി വന്ന താരങ്ങള്‍ പരാജയം ഏറ്റു വാങ്ങുമ്പോള്‍ ശ്രീയെക്കുരിച്ചു വാനോളം പുകഴ്ത്താനും, ശ്രീയുടെ അഭാവതെക്കുരിച്ചു ചര്‍ച്ച ചെയ്യാനും മല്സ്സരിക്കുന്ന ആളുകള്‍ ഉണ്ടാവും. ഒരിക്ക്കലും തളരാതെ മുന്നോട്ടു പോവുക ഒപ്പം ഒരു പാട് പേരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ശ്രീ പറഞ്ഞത് പോലെ വേദനയോടെ ആണെങ്കിലും ഇന്ത്യയുടെ വിജയത്തിന് ആശംസകള്‍ നേരുന്നു. പക്ഷെ ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.......

2011, ജനുവരി 12, ബുധനാഴ്‌ച

വരുന്നു അവാര്‍ഡ്‌ കാലം.........



അവാര്‍ഡുകളുടെ കാലം വരവായി.... , ഒരു വര്ഷം കൂടി കടന്നു പോയതോടെ മലയാള സിനിമ അവാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി കഴിഞു. ജനുവരി ഒന്നിന് തുടങ്ങിയ അവാര്‍ഡ്‌ പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ തുടരും. ആദ്യം ആര് പ്രഖ്യാപിക്കും എന്നതായിരുന്നു മത്സരം, എന്നാല്‍ എല്ലാവരെയും കടത്തി വെട്ടി ഒരു ചാനല്‍ ജനുവരി ഒന്നിന് തന്നെ അവാര്‍ഡു പ്രഖ്യാപിച്ചു കളഞ്ഞു. അപ്പോഴാണ് ബാക്കിയുള്ളവര്‍ അബദ്ധം മനസ്സിലാക്കിയത്‌. അത് കൊണ്ട് അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ വര്ഷം തന്നെ പ്രഖ്യാപിക്കുമോ എന്നാണ് ഇനി കാണേണ്ടത്. എന്തായാലും അപ്പോള്‍ ഞാനും തീരുമാനിച്ചു ഒരു കാര്യം , എന്തായാലും സിനിമകളെ കുറിച്ചും ഞാന്‍ എഴുതാറുണ്ട് , അപ്പോള്‍ പിന്നെ എന്റെ വകയും ഇരിക്കട്ടെ ഒരു അവാര്‍ഡ്‌ പ്രഖ്യാപനം. ഇനി അവാര്ടിലേക്ക്..........
മികച്ച ചിത്രം - പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌.
മികച്ച സംവിധായകന്‍ - രഞ്ജിത് , ( പ്രാഞ്ചിയെട്ടന്‍)
മികച്ച നടന്‍ - മമ്മൂട്ടി (പ്രഞ്ചിയെട്ടന്‍ , ബെസ്റ്റ് ആക്ടര്‍ )
മികച്ച നടി - മമ്ത ( കരയിലേക്ക് ഒരു കടല്‍ ദൂരം, നിരക്കാഴ്ച , കഥ തുടരുന്നു, അന്‍വര്‍)
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് (കരയിലേക്ക് ഒരു കടല്‍ ദൂരം, നായകന്‍, ചേകവര്‍, എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച രണ്ടാമത്തെ നടി - സംവൃത (കൊക്ക്ടയില്‍)
മികച്ച സഹ നടന്‍ - ബിജു മേനോന്‍ ( മേരിക്കുണ്ടൊരു കുഞ്ഞാട് )
മികച്ച സഹ നടി - കെ. പി . .സി . ലളിത ( കാണ്ഡഹാര്‍, പെന്പട്ടണം )
മികച്ച തിരക്കഥ - സിന്ധുരാജ് ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച പുതു മുഖ സംവിധായകന്‍ - മോഹന്‍ രാഘവന്‍ ( ടി. ഡി. ദാസ്സന്‍ )
മികച്ച ഗാനം - ഹൃദയത്തിന്‍ മധുപാത്രം ( കരയിലേക്ക് ഒരു കടല്‍ ദൂരം )
ജനപ്രിയ ചിത്രം - മലര്‍ വാടി ആര്‍ട്സ് ക്ലബ്‌ )
ജനപ്രിയ ഗാനം - കിഴക്ക് പൂക്കും (അന്‍വര്‍ ), നീയാം തണലിനു (കോക്ക്ടയില്‍)
മികച്ച ഹാസ്യ താരം - ഇന്നസ്സെന്റ്റ്
മികച്ച സംഗീതം - എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ ദൂരം, കടാക്ഷം, ശിക്കാര്‍ )
മികച്ച ഗാന രചന - . എന്‍ . വി. (കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച ഗായകന്‍ - യേശുദാസ് ( കരയിലേക്ക് ഒരു കടല്‍ ദൂരം, ശിക്കാര്‍ )
മികച്ച ഗായിക - ചിത്ര ( പാട്ടിന്റെ പാലാഴി, കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച എഡിറ്റര്‍ _ അരുണ്‍കുമാര്‍ ( കോക്ക്ടയില്‍ )
മികച്ച ക്യാമറ _ വേണു (കഥ തുടരുന്നു, ടൂര്ന്നമെന്റ്റ് )
മികച്ച വസ്ത്രാലങ്കാരം - എസ. ബി. സതീഷ്‌ ( കടാക്ഷം, പാട്ടിന്റെ പാലാഴി )
മികച്ച കല സംവിധാനം - പ്രശാന്ത്‌ മാധവ് ( അപൂര്‍വ്വ രാഗം, കോക്ക്ടയില്‍, ടൂര്ന്നമെന്റ്റ്)
മികച്ച മേക്ക് അപ്പ്‌ - പട്ടണം റഷീദ് (ബെസ്റ്റ് ആക്ടര്‍ , പാട്ടിന്റെ പാലാഴി )
മികച്ച പുതു മുഖം - ആന്‍ അഗസ്റ്റിന്‍ ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
സിനിമകളെ കുറിച്ചുള്ള ആരോഗ്യ കരമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്‌..... അവാര്‍ഡുകള്‍ പ്രോത്സാഹനമാണ്, അതെ സമയം അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.......... ആശംസകള്‍.........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️