2015 നവംബർ 2, തിങ്കളാഴ്‌ച
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
നമ്മുടെ സ്വന്തം മൊയ്തീൻ ....
മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്നു തീര്പ്പാക്കി കാഞ്ചന മാല ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടത് കേട്ട് ഞങ്ങൾ അമ്പരന്നു. അവസാനമായി അവൻ കുടിച്ച ഇരുവഞ്ഞിപുഴയിലെ വെള്ളം കുടിക്കണമെന്നു പറഞ്ഞു അലമുറയിട്ട അവർ ആ വെള്ളം കുടിച്ചു ആശ്വസ്സിച്ചത് കേട്ട് ഞങ്ങൾ അതിശയിച്ചു. മൂന്നാം ദിവസ്സം പൊന്തിയിട്ടും താൻ നേരിൽ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീൻ തിന്നു പോയിരുന്നു എന്ന് അറിഞ്ഞ അവർ മീൻ കൂട്ടാതായി എന്ന് കേട്ട് ഞങ്ങൾ വ്യസ്സനിച്ചു.
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ്
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ്
തെറ്റും ശരിയും ......
സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരില് നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ എല്ലാം ചര്ച്ച ചെയ്യുന്നത് കണ്ടു. തീര്ച്ചയായും ഇത്തരം പരാമർശങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. വ്യക്തിപരമായി എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നിരിക്കിലും അത് ഒരു വലിയ വിഭാഗത്തെ വേദനിപ്പിക്കുന്ന വിധത്തിൽ ആകാൻ പാടില്ല. വാക്കും പ്രവർത്തിയും പലപ്പോഴും പിശക് പറ്റുന്നതകാറുണ്ട്. പക്ഷെ അത്തരം വീഴ്ചകൾ വന്നാൽ അത് തിരുത്തുക തന്നെയാണ് അഭികാമ്യം, നേതൃത്വം തെറ്റിനെ തെറ്റ്അല്ലെങ്കിൽ ശരിയെ ശരി എന്ന് പറയുന്നത് വരെ അഭിപ്രയം പറയാൻ കാത്തിരിക്കുന്ന ഇന്നത്തെ യുവത്വത്തെ സഹതാപത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. തെറ്റാണെങ്കിൽ അതിനു മറ്റാരുടെയും അഭിപ്രായം കാത്തു നില്ക്കാതെ തെറ്റ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ യുവതയ്ക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ പ്രതീക്ഷക്കു വകയുള്ളൂ. രാഷ്ട്രീയവും വ്യക്തിതാല്പര്യ്ങ്ങളും മാത്രം നോക്കി പൊതു അഭിപ്രായം പറയുന്ന സാമൂഹിക പശ്ചാത്തലം ജീർണ്ണതയുടെ മുഖം തന്നെയാണ് വെളിവാക്കുന്നത്.......
2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
മൊയ്തീൻ ഇല്ലാതെ നമുക്കെന്തു ആഘോഷം .......
ജാതിയുടെയും മതത്തിന്റെയും പേരിൽ അസഹിഷ്ണുത പടരുന്ന വർത്തമാന കാലഘട്ടത്തിൽ പ്രണയം എന്നതിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ തിരിച്ചറിയപ്പെടെണ്ടുന്ന നന്മ നിറഞ്ഞ ഒട്ടേറെ ഘടകങ്ങൾ എന്ന് നിന്റെ മൊയ്തീനിൽ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിനു മാതൃക ആക്കാൻ കഴിയുന്ന നന്മയുടെ കാഴ്ച്ചയിൽ നിന്ന് അകന്നു പോയ ഐ എഫ് എഫ് കെ ജൂറിയുടെ നടപടി ദൌർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് എന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകില്ല.......
2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച
വിശപ്പ്.....
നീ എന്തെങ്കിലും കഴിച്ചോ? എന്ന അവന്റെ സ്നേഹാർദ്രമായ ചോദ്യം കേൾക്കുമ്പോൾ തന്നെ വിശപ്പിന്റെ ആധിക്യം കെട്ടടങ്ങുമായിരുന്നു. എന്നാലിപ്പോൾ നീ എന്തെങ്കിലും കഴിച്ചോ? എന്നതിന് പകരം നീ എന്ത് കഴിച്ചു? എന്ന് സംശയ ദൃഷ്ട്ടിയോടെ അവൻ ചോദിക്കുമ്പോൾ വിശപ്പിനൊപ്പം ഭയവും കൂട്ട് ചേരുന്നു........
മഴനീർ ......
മഴനീർത്തുള്ളി കായലിൽ വീണാൽ അതിനു വ്യക്തിത്വം നഷ്ട്ടമാവും, മറിച്ചു താമരയിതളിൽ വീണാൽ മുത്ത് പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്..........
2015 ഒക്‌ടോബർ 4, ഞായറാഴ്‌ച
മൊയ്തീൻ നൽകുന്ന തിരിച്ചറിവ് !!!!!
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം മലയാള സിനിമ ലോകത്തിനു ഒന്നടങ്കം നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്. അതിനു കാരണം ഉണ്ട്. പഴയ തലമുറ, പുതിയ തലമുറ അതിനു രണ്ടിനും ഇടക്കുള്ള മറ്റൊരു തലമുറ എന്നിങ്ങനെ ആസ്വാദനത്തിന്റെ പരിധി തന്നെ വേർതിരിക്കുന്ന വർത്തമാനകാല മലയാള സിനിമയിൽ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകർ ഒരേ മനസ്സോടെ മൊയ്തീൻ എന്ന ചിത്രത്തെ സ്വീകരിച്ചു എന്നത് തന്നെയാണ് ഏറ്റവും പ്രസക്തമായ വസ്തുത. അതിൽ തന്നെ പുത്തൻ തലമുറ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മദ്യപാനം , തെറി പറയൽ, വിവാഹ പൂര്വ്വ ബന്ധങ്ങൾ എന്നിങ്ങനെയുള്ള ക്ലീഷേകളിൽ പുത്തൻ തലമുറയുടെ ആസ്വാദന നിലവാരത്തെ തളചിട്ടിരുന്നവര്ക്കുള്ള ഈ തലമുറയുടെ വ്യക്തവും ശക്തവുമായ മറുപടി കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ വിജയം. ഏതു തലമുറകളിൽ പെട്ടവർ ആയിരുന്നാലും ആത്യന്തികമായി നന്മയിലും സ്നേഹത്തിലും തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. നന്മയിലും സ്നേഹത്തിലും അലിഞ്ഞു ചേരാൻ കൊതിക്കാത്ത ഒരു തലമുറയും ഇന്നുവരെ ഉണ്ടായിട്ടുമില്ല , ഇനിയൊട്ടു ഉണ്ടാവുകയുമില്ല. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സിനിമ പ്രവർത്തകർ ആസ്വാദനത്തിന്റെ പ്രതേക ചട്ടക്കൂടുകൾ തീർക്കുന്നതിനു പകരം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥയും പശ്ചാത്തലവും നൽകിയാൽ മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട...... ഇത്തരത്തിൽ ആസ്വാദനത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......
നമ്മുടെ സ്വന്തം മൊയ്തീൻ.......
എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
സ്നേഹഗീതം@8....
സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് 8 വര്ഷത്തിലേക്ക്... എഴുത്തിന്റെ വഴികളിൽ എന്നും സ്നേഹമായ് , വാത്സല്യമായ്, പ്രോത്സാഹനമായ് ഒപ്പമുള്ള പ്രിയപ്പെട്ടവര്ക്ക് ഒരായിരം നന്ദി......
2015 സെപ്റ്റംബർ 30, ബുധനാഴ്‌ച
കണ്ണന്റെ അമ്മ .........
ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......
അമ്മ......
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച
മാ നിഷാദ ............
തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....
2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച
നമുക്ക് ഇതെന്തു പറ്റി....... ?
ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക. നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്, ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ... നമയുടെ, സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........
പ്രാർത്ഥനയോടെ........
2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച
കഥയല്ലിത് അനുഭവം .........
എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി രാവിലെ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ് മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ് . അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക് വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു....... നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........
2015 സെപ്റ്റംബർ 2, ബുധനാഴ്‌ച
ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.
പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.
സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.
ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.
പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമായ മൂഡ് സൃഷ്ടിക്കുന്നു.
പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറംലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.
റേറ്റിംഗ്: 4.5/5
കടപ്പാട് - വെബ് ദുനിയ മലയാളം
2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച
തുമ്പപൂക്കള്‍ ചിരിക്കുന്നു .................
ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...
തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........
തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...
തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........
2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015.......
അർഹാരയവർക്ക് പുരസ്‌കാരം നിഷേധിക്കപ്പെടുകയും അനർഹാരയവരുടെ കൈകളിൽ പുരസ്‌കാരം എത്തിക്കുകയും ചെയ്തു എന്നാ നിലയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് 2015 വിവാദം തുടരുമ്പോൾ സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്ട്സ് 2015 പട്ടിക പുന പ്രസിദ്ധീകരിക്കുന്നു.2014 ഡിസംബർ 25 നാണ് സ്നേഹഗീതം ജനപക്ഷം ഈ പുരസ്കാര പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങളെ മാത്രം വിലയിരുത്തി സ്നേഹഗീതം ജനപക്ഷം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ അർഹാരയവർക്ക് തന്നെയാണ് എന്ന് ഇപ്പോഴത്തെ ചർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു....... .വരും കാലങ്ങളിലും ഒരു പക്ഷവും ചേരാതെ അര്ഹതയുള്ളവരെ തന്നെ തിരെഞ്ഞെടുക്കും എന്നാ ഉറപ്പോടെ ........
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )
മികച്ച ചിത്രം - ഹൗ ഓൾഡ് ആർ യു
മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - അപ്പോത്തിക്കിരി
ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ
മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )
മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ് ആർ യു )
പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )
ദുൽഖർ സൽമാൻ ( ഞാൻ )
ഭാമ ( ഒറ്റ മന്ദാരം )
ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ
അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം )
മികച്ച തിരക്കഥ - ബോബി സഞ്ജയ് ( ഹൗ ഓൾഡ് ആർ യു )
രഞ്ജിത് ശങ്കർ ( വര്ഷം )
മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )
മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )
മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )
മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )
മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )
മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )
മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )
മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച സംഗീതം - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ് ആർ യു
ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )
പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )
മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )
അമൃത അനിൽ ( ഹൗ ഓൾഡ് ആർ യു )
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )
മികച്ച ചിത്രം - ഹൗ ഓൾഡ് ആർ യു
മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - അപ്പോത്തിക്കിരി
ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ
മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )
മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ് ആർ യു )
പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )
ദുൽഖർ സൽമാൻ ( ഞാൻ )
ഭാമ ( ഒറ്റ മന്ദാരം )
ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ
അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം )
മികച്ച തിരക്കഥ - ബോബി സഞ്ജയ് ( ഹൗ ഓൾഡ് ആർ യു )
രഞ്ജിത് ശങ്കർ ( വര്ഷം )
മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )
മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )
മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )
മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )
മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )
മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )
മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )
മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച സംഗീതം - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ് ആർ യു
ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )
പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )
മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )
അമൃത അനിൽ ( ഹൗ ഓൾഡ് ആർ യു )
2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച
ക്ഷണ പത്രിക .......
നമസ്കാരം.......
എന്റെ വീടിന്റെ ഗൃഹ പ്രവേശം 2015 ആഗസ്ത് 21 വെള്ളി ആഴ്ച ആണ്.....
ആനാവൂർ , മണവാരി ജങ്ങ്ഷനിൽ ആണ് വീട്.
റൂട്ട് - നെയ്യാറ്റിൻകര, പെരുങ്കടവിള,ആനാവൂർ മണവാരി ജങ്ങ്ഷൻ .
മലയിൻകീഴ് വഴിയും പെരുങ്കടവിളയിൽ എത്തിച്ചേരാം .
അവിടെ നിന്നും ഒന്നര കിലോ മീറ്റെർ ആണ് മണവാരി ....
പ്രിയ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം ....
പ്രാർത്ഥനയോടെ......
പ്രിയ സുഹൃത്ത്
ജയരാജ് മുരുക്കുംപുഴ
ഫോണ്‍ - 9349025945
എന്റെ വീടിന്റെ ഗൃഹ പ്രവേശം 2015 ആഗസ്ത് 21 വെള്ളി ആഴ്ച ആണ്.....
ആനാവൂർ , മണവാരി ജങ്ങ്ഷനിൽ ആണ് വീട്.
റൂട്ട് - നെയ്യാറ്റിൻകര, പെരുങ്കടവിള,ആനാവൂർ മണവാരി ജങ്ങ്ഷൻ .
മലയിൻകീഴ് വഴിയും പെരുങ്കടവിളയിൽ എത്തിച്ചേരാം .
അവിടെ നിന്നും ഒന്നര കിലോ മീറ്റെർ ആണ് മണവാരി ....
പ്രിയ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം ....
പ്രാർത്ഥനയോടെ......
പ്രിയ സുഹൃത്ത്
ജയരാജ് മുരുക്കുംപുഴ
ഫോണ്‍ - 9349025945
2015 ജൂലൈ 31, വെള്ളിയാഴ്‌ച
അമ്മ......
കർക്കിടക മഴയുടെ നേർത്ത ചിലംബലുകൾ...... അമ്മയുടെ സ്നേഹ സാമീപ്യം വിട്ടകന്നിട്ടു ഇന്ന് ആഗസ്റ്റ് 1 ഒരു വർഷം തികയുന്നു. എഴുതാനായി തുടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത പോലെ. എന്ത് എഴുതിയാൽ എങ്ങനെ എഴുതിയാൽ എത്ര എഴുതിയാൽ ആണ് അമ്മയെ കുറിച്ച് പറയാൻ കഴിയുക.
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ മറക്കല്ലേ....... പ്രാർത്ഥനയോടെ..........
2015 ജൂലൈ 26, ഞായറാഴ്‌ച
ബി സി സി ഐ ക്ക് ഒരു തുറന്ന കത്ത് ........
ക്രിക്കെട്ടിനെ ഒരു വികാരമായി കാണുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്തു ഹൃദയം കൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയായി എഴുതുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി ക്രിക്കെട്ടിനെ സ്നേഹിക്കാൻ കഴിയാതെ , മനസ്സ് കൊണ്ട് അസ്സ്വദിക്കാൻ സാധിക്കാതെ ഏറെ വിഷമത്തിലായിരുന്നു എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികൾ. ഒരു മലയാളി എന്നാ നിലയിൽ അതിനു പ്രേതെകിച്ചു കാരണം ശ്രീശാന്തിന്റെ വിലക്ക് തന്നെ. ശ്രീശാന്തിനു വിലക്ക് കല്പ്പിച്ചതോടെ എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ക്രിക്കെറ്റ് എന്നാ കളിക്കും വിലക്ക് വീണിരുന്നു. ശ്രീശാന്തിനു സ്വാഭാവിക നീതി ലഭിക്കുന്ന നിമിഷം വീണ്ടും ക്രിക്കെട്ടിനെ നെഞ്ചോട് ചേര്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു ,. ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായി തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ ബി സി സി ഐ ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നു. ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം ചെയ്യുന്ന ഒരു കായികതാരത്തിന് ഈ വിലക്ക് തുടരുന്നത് അനീതിയാണ്. സ്വഭാവിക നീതി പൂര്ണ്ണം ആകണമെങ്കിൽ ശ്രീശാന്തിന്റെ വിലക്ക് മാറ്റപ്പെടണം. ശ്രീശാന്ത് തന്നെ പറഞ്ഞത് പോലെ നമുക്ക് ആരോടും പകയില്ല , നമ്മുടെ മുന്നില് ക്രിക്കെറ്റ് മാത്രമേ ഉള്ളു. എത്രയും വേഗം അതിലേക്കു മടങ്ങി എത്തണം. അതിനു ഈ വിലക്ക് മാറണം. നിരപരാധിയായ ഒരു കളിക്കാരാൻ വേണ്ടതിലേറെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനിയും അനീതി തുടരുവാൻ പാടില്ല. എത്രയും വേഗം ബി സി സി വിലക്ക് പിൻവലിക്കണം. നീതി അത് സമയത്ത് തന്നെ കിട്ടണം . തീര്ച്ചയായും ക്രിക്ക്കീട്ടിനെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ ശ്രീയുടെ വിലക്ക് പിൻവലിക്കുക തന്നെ വേണം. കേരള ക്രിക്കെറ്റ് അസ്സോസ്സിയെഷനും ശക്തമായ നടപടികൾ ഇതിനു വേണ്ടി കൈക്കൊള്ളും എന്നുതന്നെ കരുതാം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ കായിക മന്ത്രി സര്ബാനന്ദ സോനവലും ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ നടത്തണം. കൂടാതെ പ്രതിപക്ഷത് നിന്ന് ബഹുമാനപ്പെട്ട സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , സീതാറാം യെച്ചുരി എന്നിവരും ഇക്കാര്യത്തിൽ നിലപാട് വ്യകതമാക്കണം. കൂടാതെ സംസ്ഥന സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , പ്രതിപക്ഷ നേതാവ് അച്യുതാന്ദൻ എന്നിവരുടെ ഇടപെടലുകളും വളരെയേറെ പ്രാധാന്യം അര്ഹിക്കുന്നു. ശ്രീശാന്തിനെ പോലെ ആത്മ സമര്പ്പണം ചെയ്യുന്ന ഒരു കായിക താരത്തിനു സ്വാഭാവിക നീതി അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനിയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം ..... ചടുലമായ നീക്കങ്ങൾ മൂളിപ്പറക്കുന്ന പന്തുകൾ വീണ്ടും ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞു........ പ്രാർത്ഥനയോടെ.....
സ്നേഹപൂര്വ്വം ശ്രീശാന്തിന്........
ഒരു പാട് നീണ്ട പ്രാർത്ഥനകൾക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും ശേഷം മലയാളത്തിന്റെ ശ്രീ ക്രിക്കെട്ടിലേക്ക് മടങ്ങി വരുന്നു.ഏതൊരു മലയാളിക്കും സന്തോഷിക്കുവാനും അഭിമാനിക്കുവാനും ഉള്ള നിമിഷങ്ങൾ. തീര്ച്ചയായും ശ്രീയെ പോലെ നിശ്ചയദാര്ട്ട്യവും ആത്മ സമർപ്പണവും കൈമുതലാക്കിയ ഒരു കായികതാരത്തിന്റെ വിജയം തന്നെയാണിത്. ഒരുപാട് കുറ്റപ്പെടുത്തലുകൾ, കല്ലെറിയലുകൾ... ഏതൊരു ഉറച്ച മനസ്സും തളര്ന്നു പോകുന്ന അവസ്ഥ എങ്കിലും ശ്രീയിലെ പോരാളി തളര്ന്നിരുന്നില്ല. എന്നും ശുഭ പ്രതീക്ഷകളുമായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം സ്വാഭാവിക നീതിയുടെ കിരണങ്ങൾ എത്തുകയായി. കാർമേഘങ്ങള്ക്ക് എത്ര സമയം സൂര്യനെ മറയ്ക്കുവാൻ കഴിയും , എത്ര കാർ കൊണ്ട് മൂടിയാലും സൂര്യൻ ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട് പുറത്തേക്കു വരും. തീര്ച്ചയായും ഇരുൾ മൂടിയ മേഘങ്ങൾ അകന്നു പോയി. ഇനി കൂടുതൽ ഉജ്ജ്വലമായി പ്രകാശി ക്കേണ്ടുന്ന നാളുകൾ. ശ്രീയെപോലെ ആത്മ സമര്പ്പണം ചെയുന്ന ഒരാൾക്ക് ക്രിക്ക്ര്ട്ടിന്റെ ഉന്നതിയിൽ തിരിച്ചെത്താൻ അധിക സമയം വേണ്ടി വരില്ല എന്ന് ഉറപ്പു. മറ്റെല്ലാം മറക്കുക. ശ്രീ തന്നെ പറഞ്ഞത് പോലെ ആരോടും പകയില്ല , പരിഭവമില്ല. നമ്മുടെ മുന്നിൽ ക്രിക്കെറ്റ് മാത്രം . അതിനായി ആത്മസമർപ്പണം ചെയ്യുക. ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. വിലക്കുകൾ മാറി സ്വാഭാവിക നീതി പൂർണ്ണമായിഎത്തുന്ന നിമിഷം ഇനി വൈകില്ല. ഉറച്ച കാലടികളോടെ ദ്രിഡമാര്ന്ന മനസ്സോടെ കളിക്കളത്തിലേക്ക് ഇറങ്ങുക. മൂളിപ്പറക്കുന്ന ആ പന്തുകൾ കണ്ടു സ്റെടിയങ്ങളിൽ ആരവം ഉയരുന്ന നിമിഷങ്ങൾ ഇതാ വീണ്ടും.......... പ്രാർത്ഥനയോടെ .........
2015 ജൂലൈ 14, ചൊവ്വാഴ്ച
ധോണി പുറത്തു പോകണം.........
മെയ്യപ്പനും ചെന്നൈ സൂപ്പർ കിങ്ങ്സിനും അർഹമായ ശിക്ഷ നല്കിയതിലൂടെ പരമോന്നത നീതി പീഠം കൂടുതൽ മഹത്വം അർജ്ജിച്ചിരിക്കുന്നു. തീര്ച്ചയായും മെയ്യപ്പനും ചെന്നയും ഈ ശിക്ഷ അർഹിക്കുന്നതാണ്. ചെന്നെയുടെ ക്യപ്ടാൻ സ്ഥാനത് നില്ക്കുന്ന ധോണി ഇനിയെങ്കിലും ക്രിക്കെട്ടിൽ നിന്ന് പുറത്തു പോകണം. കാരണം മേയ്യപ്പനെ ന്യായീകരിച്ചാണ് ധോണി മൊഴി പോലും നല്കിയിരുന്നത്. എന്നാൽ അതെല്ലാം തെറ്റാണു എന്ന് തെളിഞ്ഞിരിക്കുന്നു. ധോണി, സാക്ഷി ധോണി , മെയ്യപ്പൻ, വിന്ദൂ ധാരാസിംഗ് തുടങ്ങിയവര ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച അപമാനം അത്രമേൽ വലുതാണ്. നിരപരാധിയായ ശ്രീശാന്തിനു വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും മെയ്യപ്പനും ചെന്നക്കും ക്ലീൻ ചിറ്റ് നല്കിയ ബി സി സി ഐ യുടെ വിശ്വാസ്യത ഈ വിധിയോടെ പൂർണ്ണമായും തകര്ന്നിരിക്കുന്നു. തീര്ച്ചയായും നിരപരാധിയായ ശ്രീശാന്തിനു നീതി ലഭിക്കണം. ശ്രീശാന്തിനു ഇന്ത്യൻ ടീമിൽ ഇടം ലഭിക്കണം. അതോടൊപ്പം ധോണിയെ പോലെ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാര്തനുമായ ഒരു കളിക്കാരൻ ക്രിക്കെറ്റ് എന്നാ കളിക്ക് അപമാനമാണ്. ഇനിയും കടിച്ചു തൂങ്ങി നില്ക്കാതെ എത്രയും വേഗം ധോണി പുറത്തു പോകണം. ധോണി പുറത്തു പോവുകയും ശ്രീശാന്തിനു നീതി ലഭിക്കുകയും ചെയ്യുന്ന ദിവസം വീണ്ടും നമ്മൾ ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങും ആ ദിനം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കാം ...... പ്രാർത്ഥനയോടെ.......
2015 ജൂലൈ 9, വ്യാഴാഴ്‌ച
ഒരു വീട് ഒരു നായ ........
ഇപ്പോൾ തെരുവ് നായ്ക്കളുടെ ശല്യവും അതിനെ എങ്ങനെ മറികടക്കാം എന്നുള്ളതും വലിയ ചർച്ച ആയ സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനെ കുറിച്ച് പലതവണ ഞാൻ തന്നെ ബ്ലോഗിലും ഫേസ് ബുക്കിലും എഴുതിയിട്ടുണ്ട്. തെരുവ് നായ ശല്യത്തെ കുറിച്ച് ആര്ക്കും അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷെ അവയെ കൊല്ലാൻ പാടില്ല എന്നാണ് ഒരു പക്ഷത്തിന്റെ വാദം , എന്നാൽ കൊന്നിട്ടായാലും വേണ്ടില്ല ശാശ്വത പരിഹാരം വേണമെന്ന് മറുപക്ഷം. ചർച്ച എങ്ങും എത്തുന്നതും ഇല്ല. ഈ സാഹചര്യത്തിൽ ഞാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. നമ്മുടെ നാട്ടിൽ പാമ്പുകളെയും മറ്റും ജീവനോടെ പിടിച്ചു കാട്ടിൽ കൊണ്ട് പോയി വിടാറുള്ളത് പോലെ തെരുവ് നായ്ക്കളെ ജീവനോടെ പിടിച്ചു ഉൾ വനങ്ങളിൽ കൊണ്ട് വിട്ടു കൂടെ. ഇനി ഇപ്പൊ അവ തിരിച്ചു നാട്ടിൽ ഇറങ്ങും എന്നുണ്ടെങ്കിൽ വന്ധ്യംകരണം ചെയ്തു കാട്ടിൽ വിടണം അപ്പോൾ പിന്നെ അവ പെറ്റു പെരുകും എന്ന് പേടിക്കണ്ടല്ലോ. അതുപോലെ തെരുവ് നായ്ക്കളെ വന്ധ്യം കരണം ചെയ്യുകയോ, കാട്ടിൽ വിടുകയോ ചെയ്താൽ വംശനാശം സംഭവിക്കും എന്നുണ്ടെങ്കിൽ ഒരു വീട് ഒരു നായ എന്നാ പേരിൽ ഒരു പദ്ധതി തുടങ്ങണം. ഗുണമേന്മയും രോഗപ്രതിരോധ ശേഷിയും ഉള്ള നായ് ഇനങ്ങളെ ഓരോ വീട്ടിലേക്കും വിതരണം ചെയ്യുക. നായകളെ കൂടുതലായി വളർത്താൻ താല്പര്യമുള്ള മൃഗസ്നേഹികൾക്ക് ഒന്നിന് പകരം അഞ്ചോ പത്തോ നായ്ക്കളെ നല്കുകുക . ഇത്തരത്തിൽ ഒട്ടേറെ പ്രായോഗികമായ മാർഗ്ഗങ്ങൾ നമുക്ക് മുന്നില് ഉണ്ട്. ഇനിയിപ്പോ ഈ നിർദേശങ്ങൾ പോര എന്ന് തോന്നിയാൽ പൊതു ജനങ്ങളിൽ നിന്ന് അഭികാമ്യമായ മാര്ഗ്ഗ നിർദേശങ്ങൾ തേടുക . ഘോര ഘോരം ചർച്ച ചെയ്യുന്നവരെ കാളും പ്രായോഗിക മാർഗ്ഗങ്ങൾ അപ്പോൾ ഉദയം കൊള്ളാൻ സാധ്യത ഉണ്ട്........
2015 ജൂലൈ 8, ബുധനാഴ്‌ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില്
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
2015 ജൂലൈ 5, ഞായറാഴ്‌ച
ജനാധിപത്യം.........
ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ ഇവിടെ ജനങ്ങൾ യജമാനമാർ തന്നെ ആണ്. സാധാരണക്കാർ മുതൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്നവർ വരെ ഈ ജനക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾ ജനങ്ങൾക്ക് നേരെ ഉയർന്നാൽ അത് ജനാധിപത്യത്തിനു അപമാനകരമാണ്.......
ദ്രിശ്യ മാധ്യമ പ്രേമം......
പ്രേമം എന്നാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി നിൽക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്. തീര്ച്ചയായും പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് ദുഖകരമാണ്. മലയാള സിനെമക്ക് വലിയ ഒരു ഉണര്വ്വ് സമ്മാനിക്കാൻ പ്രേമത്തിന്റെ വിജയം സഹായകരമായിരുന്നു. ആ അവസ്സരത്തിലാണ് ഇത്തരം നിര്ഭാഗ്യകരമായ സംഭവങ്ങൾ .ഇപ്പോൾ കുറച്ചു ദിവസ്സമായി ദ്രിശ്യ മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ ചര്ച്ച ചെയ്യുന്നതു പ്രേമം വിഷയമാണ്. തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ ഈ ചർച്ചകൾ അല്പം കൂടി പോകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അരുവിക്കര തിരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജന ശ്രദ്ധ ആകര്ഷിക്കാനുള്ള കച്ചവട തന്ത്രം മാത്രമായി പ്രേമം വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് പോലെ തോന്നുന്നു. കാരണം പ്രേമത്തിന്റെ എന്നല്ല ഇതു ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇറങ്ങിയാലും അത് തടയപ്പെടണം. പക്ഷെ ഇവിടെ ചർച്ചകൾ വെറും ചർച്ചകൾ മാത്രമായി തുടരുന്നു. യാദര്ത പ്രതികളിലെക്കോ, വസ്തുതകളിലെക്കോ ഈ ചർച്ചകൾ എത്തുന്നില്ല. പ്രേമം ഷെയർ ചെയ്തവരെ പിടിക്കാൻ നിൽക്കുന്ന സമയം അത് ഷെയർ ചെയ്യാൻ കാരണക്കാർ ആയവരെ ആണ് കണ്ടെത്തേണ്ടത്. ഞാൻ മൊബൈൽ ഉപയോഗിക്കുന്ന കാലം മുതൽ എന്റെ നമ്പർ 9349025945 ആണ് . ഈ നമ്പർ പരിശോധിച്ചാൽ അറിയാം ഇതിൽ പ്രേമം ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന്. അത് ലഭ്യമല്ലാത്തത് കൊണ്ടല്ല പക്ഷെ ഒരു ചിത്രത്തിന്റെ പിന്നിലുള്ള പ്രയത്നം അറിവുള്ളത് കൊണ്ടാണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ അല്ല .മാത്രമല്ല സൌകര്യത്തിനു കിട്ടുന്നത് കൊണ്ട് അവർ അത് ഉപയോഗപ്പെടുത്തുന്നു. അതിനു അവരെ കുറ്റം പറയാൻ കഴിയുമോ. അപ്പോൾ അതിന്റെ വേരുകളാണ് കണ്ടെത്തേണ്ടത്. പിന്നെ ഇതു ചിത്രം വിജയിക്കുന്നത് കണ്ടാലും , അതിനെ ചെറുക്കാൻ ചിലര് ഉണ്ടാകും . പ്രേമത്തിന്റെ തുടക്ക സമയത്ത് അതായതു 05/06/2015 ഇൽ പ്രേമത്തെ ഭയക്കുന്നതാര് ? എന്നാ പേരില് ഞാൻ എന്റെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. " സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറുകയാണ്. തീര്ച്ചയായും പ്രേമത്തിന്റെ അണിയറ പരവര്തകർക്ക് അഭിമാനിക്കാം. എന്നാൽ കഴിഞ്ഞ ദിവസ്സങ്ങളിൽ ചിത്രത്തെ കുറിച്ച് ചില വിവാദങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി. തീര്ച്ചയായും ഏതെങ്കിലും ചിത്രം വിജയം നേടുമ്പോൾ കഴമ്പില്ലാത്ത വിവാദങ്ങളുമായി ചിലര് എത്തുന്നത് പതിവാണ്. അത്തരം വിവാദങ്ങൾക്ക് ഈ ചിത്രത്തിന്റെ വിജയത്തെ തടഞ്ഞു നിരത്താൻ കഴിയില്ല . കാരണം തിരുവനതപുരം ശ്രീ വിശാഖ് തെയെട്ടരിനു മുന്നില് കൂടി ദിവസ്സം രണ്ടു നേരം എങ്കിലും കടന്നു പോകുന്ന ആളാണ് ഞാൻ . ഓരോ ദിവസ്സവും അവിടെ കൂടിയിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പ്രേക്ഷക കൂട്ടം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട് . കാരണം മറ്റു ഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റതിനിടയിലും , മറ്റു പരിമിതികൾക്ക് ഇടയിലും മലയാള സിനിമയുടെ ഉണര്വ്വ് ആശ്വാസ്സകരവും പ്രതീക്ഷ പകരുന്നതുമാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയാനുള്ളത് കഴമ്പില്ലാത്ത വിവാദങ്ങളെ അവഗണിക്കുക , ഒപ്പം വിജതൈൽ മതിമറക്കാതെ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗമാവുക. പ്രേമം എന്നാ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... പ്രാർത്ഥനയോടെ...." ഇതായിരുന്നു ആ പോസ്റ്റ്. അത് ചിത്രത്തിലെ ആലുവ പുഴ എന്നാ ഗാനവുമായി ചില വിവാദങ്ങൾ കേട്ടപ്പോൾ എഴുതിയതാണ്.ഇന്നിപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേട് തോന്നുന്നു. പിന്നെ നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ നമുക്ക് നല്കുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ജാഗ്രത പാലിക്കണം. കാരണം പനി, , മാലിന്യ പ്രശ്നം, തെരുവുനായ പ്രശനം എന്ന് വേണ്ട നമ്മൾ ചര്ച്ച ചെയ്യ്ന്നതും ചെയ്യപ്പെട്തതുമായ ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ അത്തരം കാര്യങ്ങൾ കൂടുതലായി ചര്ച്ച ചെയ്യാൻ ദ്രിശ്യമാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ......
2015 ജൂലൈ 1, ബുധനാഴ്‌ച
പ്രിയപ്പെട്ട മെസ്സിക്ക്......
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു, മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ് ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......
പ്രിയപ്പെട്ട മെസ്സിക്ക്......
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും. നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ് നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........
പ്രിയപ്പെട്ട മെസ്സിക്ക്......
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും. നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ് നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........
2015 ജൂൺ 24, ബുധനാഴ്‌ച
ധോണി മാറണം.......
ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയുടെ ഇന്ത്യൻ ടീമിൽ നിന്നുള്ള പടിയിറക്കത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോഴെന്നല്ല എത്രയോ മുൻപേ തന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തു പോകേണ്ട ആളാണ് ധോണി.എത്ര നേട്ടങ്ങൾ ടീമിന് വേണ്ടി നേടിയിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിലാണ് ധോണി ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച കളങ്കം . എന്നിട്ടും ടീമിൽ അള്ളിപ്പിടിച്ചു നില്ക്കാൻ കാണിക്കുന്ന മനോഭാവം പരിഹാസ്യം തന്നെയാണ്. ബംഗ്ലാദേശനു എതിരെ രണ്ടു കളികൾ തോറ്റപ്പോൾ ധോണി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ഒരു മുഴം മുന്നേ എറിഞ്ഞു. താൻ കാരണമാണ് പരാജയപ്പെട്ടത് എങ്കിൽ മാറാം എന്ന്. അത് കേട്ട് ഗാംഗുലി , വെങ്ങ്സര്കര , ഗവാസ്കർ എന്നിവര് കണ്ണീര വാർത്തു, റൈനയും ജദേജയും ആശ്വിനും തകർന്ന് പോയി. കഷ്ട്ടം തന്നെ, വാതു വൈപിൽ കൂട്ട് കച്ചവടക്കാരായ റൈനയും ജടെജയും , ആശ്വിനും വെപ്രാളം കാണിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാകും . പക്ഷെ ഒന്നോ രണ്ടോ കളികൾ തോറ്റപ്പോൾ ക്യപ്ടാൻ സ്ഥാനവും ടീമിൽ നിന്നുള്ള സ്ഥാനവും ഒക്കെ നഷ്ട്ടമായ ഗാംഗുലിയും മറ്റുമൊക്കെ കണ്ണീര വാർക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എന്തിനു മഹാ പ്രതിഭയായ സച്ചിന് പോലും പഴി കേള്ക്കേണ്ടി വന്നിട്ടില്ലേ , ക്യപ്ടാൻ സ്ഥാനം മാറേണ്ടി വന്നിട്ടില്ലേ . ഇവരെക്കളൊക്കെ എന്ത് യോഗ്യതയാണ് ധോനിക്ക് ഉള്ളത്. ഒരാളെ ആജീവനാന്തം ക്യപടനാക്കി വച്ചാൽ ചില കപ്പുകൾ ഒക്കെ കിട്ടിയെന്നു വരും . സാധാരണ ക്രിക്കെറ്റ് പ്രേമികളെ അതിൽ നിന്ന് അകറ്റിയ ഉത്തരവാദിത്വം ധോണിക്ക് തന്നയാണ് . അത് കൊണ്ട് തന്നെ ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും മാറി നിന്ന് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിനു നഷ്ട്ടമായ നല്ല മുഖം വീണ്ടെടുക്കാൻ ധോണി രാജി വൈക്കകുക തന്നെ വേണം . ഇന്ത്യൻ ക്രിക്കെടിനുണ്ടായ തീരാ കളങ്കം അങ്ങനെ മാറട്ടെ........
2015 ജൂൺ 22, തിങ്കളാഴ്‌ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......
2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്. ഇന്നിപ്പോൾ കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി ആണെങ്കില മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ് ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ് അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി ആണെങ്കില മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ് ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ് അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
2015 ജൂൺ 17, ബുധനാഴ്‌ച
സഹിഷ്ണുതയുടെ വില .......
കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ് പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത് കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ് തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും. തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........
2015 ജൂൺ 15, തിങ്കളാഴ്‌ച
മഴക്കാല രോഗങ്ങൾ പടരുന്നു .......... കരുതിയിരിക്കാം
മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ രോഗങ്ങൾ കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.
മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.
എലിപ്പനി
രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.
ഡെങ്കിപ്പനി
ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.
മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.
ടൈഫോയ്ഡ്
മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
മഞ്ഞപ്പിത്തം
മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.
കോളറ
മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.
ശ്വാസകോശ രോഗങ്ങൾ
മഴ ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ രോഗങ്ങൾ കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.
മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.
എലിപ്പനി
രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.
ഡെങ്കിപ്പനി
ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.
മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.
ടൈഫോയ്ഡ്
മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
മഞ്ഞപ്പിത്തം
മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.
കോളറ
മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.
ശ്വാസകോശ രോഗങ്ങൾ
മഴ ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.
2015 ജൂൺ 8, തിങ്കളാഴ്‌ച
ഇടവപ്പാതി ........
രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ ഇടവപ്പാതി മഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് ഇടവപ്പാതി മഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ ഇടവപ്പാതി മഴയിൽ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം ഇടവപ്പാതി മഴ പോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ ഇടവപ്പാതി മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി ഇടവപ്പാതി മഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........
2015 ജൂൺ 4, വ്യാഴാഴ്‌ച
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........
മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
2015 മേയ് 29, വെള്ളിയാഴ്‌ച
ഇവിടെ - മലയാളത്തിന്റെ അഭിമാനം.........
ഇവിടെ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള ചിത്രം എന്ന് നിസംശയം പറയാം. കാരണം മലയാളത്തിന്റെ പരിമിതമായ ചട്ടകൂടിനകത്ത് നിന്ന് കൊണ്ട് തന്നെ ലോക നിലവാരത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ ഇവിടെ എന്നാ ചിത്രത്തിലൂടെ ശ്രീ ശ്യാമപ്രസാദിനും കൂട്ടര്ക്കും കഴീഞ്ഞിരിക്കുന്നു. തീര്ച്ചയായും മലയാള സിനിമയുടെ വളര്ച്ച ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇവിടെ. മനുഷ്യജീവിതവും മാനസ്സിക വ്യാപാരങ്ങളും അതിന്റെ ഭിന്നമായ അർത്ഥതലങ്ങളിൽ വരച്ചു കാട്ടുന്നതിൽ ഇവിടെ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. മനുഷ്യ മനസ്സുകളുടെ , മാനുഷിക വികാരങ്ങളുടെ , സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ ഭാവ തീവ്രമായ ആവിഷ്കാരം തന്നെയാണ് ഇവിടെ. തിരുവനതപുരം കൈരളി തിയെടരിൽ ആണ് ഇവിടെ കണ്ടത്.പതിഞ്ഞ താളത്തിനൊപ്പം ഓരോ പ്രേക്ഷകനെയും കഥാപാത്രങ്ങൾക്കൊപ്പം അവരുടെ സഞ്ചാര പഥങ്ങളിലൂടെ കൂട്ടി കൊണ്ട് പോകുന്നതിൽ സംവിധയകാൻ പൂർണ്ണമായും വിജയം കണ്ടിര്ക്കുന്നു. അത് കൊണ്ട് തന്നെയാണ് ചിത്രം തീരുന്നത് വരെയും പൂര്ണ്ണമായ നിശബ്ദതയോടെ കാണികൾ ഓരോരുത്തരും ചിത്രം കണ്ടത്. അത് തികച്ചും പുതിയ അനുഭവം തന്നെ ആയിരുന്നു. ചിത്രത്തിലേക്ക് വന്നാൽ ആഖ്യാനപരമായും പ്രമേയ പരമായും സാങ്കേതിക പരമായും മൊത്തത്തിൽ അന്താരാഷ്ട്ര സിനിമ അനുഭവം പകരുന്ന ചിത്രമാണ് ഇവിടെ. സംവിധയകാൻ ശ്രീ ശ്യാമ പ്രസ്ദ് ഉള്പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും പ്രതേക അഭിനന്ദനം അര്ഹിക്കുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ ശ്രീ പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. വരുണ്‍ ബ്ലേക്ക് എന്നാകഥാപാത്രത്തിന്റെ അത്മസന്ഘര്ഷങ്ങൾ ശരീരം കൊണ്ടും ശാരീരം കൊണ്ടും പൂർണ്ണതയിൽ എത്തിക്കാൻ പ്രിത്വിരാജിനു സാധിച്ചു. ഒരു പക്ഷെ വരുണ്‍ ബ്ലെകിന്റെ സ്ഥാനത് പ്രിത്വിരാജ് അല്ലാതെ മറ്റൊരു നടനെ സങ്കല്പ്പിക്കുവ്വാൻ പോലും സാധിക്കാത്ത വിധം തന്മയത്ത പൂർണ്ണമായി അദ്ധേഹത്തിന്റെ പ്രകടനം. നിവിൻ പോളി , ഭാവന എന്നിവരും പതിവ് ചട്ടക്കൂടുകൾ വിട്ടു തിളക്കമാര്ന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രകാശ് ബാരെയും മറ്റു വിദേശ താരങ്ങളും ചിത്രവുമായി ഇഴുകി ചേര്ന്നിരിക്കുന്നു. സാങ്കേതിക തലത്തിൽ വിദേശ ചിത്രങ്ങളെ മറികടക്കുന്ന രീതിയിൽ ഇവിടെയെ എത്തിക്കാൻ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. തീര്ച്ചയായും മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെ അന്താരാഷ്ട്ര നിലവാരം പുലര്ത്തുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നല്കുന്നതാണ്. ഒരു പ്രതേക വിഭാഗത്തിൽ ഉള്പ്പെടുത്തി കാണേണ്ട ചിത്രമല്ല ഇവിടെ . കാരണം ഇവിടെയിൽ ജീവിതം ഉണ്ട്, ജീവിതത്തിന്റെ എല്ലാ വശങ്ങളും നന്മ തിന്മകളും തെറ്റുകളും ശരികളും . തീര്ച്ചയായും മലയാള സിനിമക്കും മലയാളി പ്രേക്ഷകനും ഒരേ സമയം മുതൽകൂട്ടും അഭിമാനവും ആണ് ഇവിടെ എന്നാ ചിത്രം.വിമർശനത്തിന് വേണ്ടി വിമര്ശിക്കാം എന്നല്ലാതെ കഴമ്പുള്ള ഒരു വിമർശനത്തിന് പോലും പഴുത് നല്കുന്നില്ല ഇവിടെ എന്നാ ചിത്രം.വാക്കുകൾക്കപ്പുറം അനുഭവമാകണം സിനിമ എന്ന് ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇവിടെ...... പ്രാർത്ഥനയോടെ.......
2015 മേയ് 27, ബുധനാഴ്‌ച
ഇവിടെ .......
ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - നിവിന്‍ പോളി - ഭാവന ചിത്രം ഇവിടെ തിയെട്ടെരുകളിലേക്ക് . ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമാണിത്. യുഎസ്എയിലാണ് ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്നത്. അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരുണ്‍ ബ്ലേക്ക് എന്നാ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ക്രിഷ് ഹെബ്ബാര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ഫോഷിണി മാത്യു എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.
ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയതു പോലെ തന്നെ സിങ്ക് സൗണ്ടിലാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങാളാണ് ശ്യാപ്രസാദ് സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഈ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ചെലവേറിയ സിനിമകളില്‍ ഒന്നാണിത്.
ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. അകലെ എന്ന സിനിമയില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്. ഭാവന ആദ്യമായിട്ടാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഇവിടെ മലയാള സിനിമയിലെ ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്നാകും എന്നാണ് സൂചനകൾ......
യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്നത്. അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരുണ്‍ ബ്ലേക്ക് എന്നാ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ക്രിഷ് ഹെബ്ബാര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ഫോഷിണി മാത്യു എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.
ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയതു പോലെ തന്നെ സിങ്ക് സൗണ്ടിലാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങാളാണ് ശ്യാപ്രസാദ് സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഈ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ചെലവേറിയ സിനിമകളില്‍ ഒന്നാണിത്.
ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. അകലെ എന്ന സിനിമയില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്. ഭാവന ആദ്യമായിട്ടാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഇവിടെ മലയാള സിനിമയിലെ ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്നാകും എന്നാണ് സൂചനകൾ......
2015 മേയ് 24, ഞായറാഴ്‌ച
ഒരു തീവണ്ടി യാത്ര ......
കേരള സെക്രെട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസകാരിക വിഭാഗം രചന സംഘടിപ്പിച്ച ടാലെന്റ്റ് ടൈം 2015 കഥാ മത്സരത്തിൽ പുരസ്കാരത്തിന് അർഹമായ എന്റെ കഥ " ഒരു തീവണ്ടി യാത്ര"....... പ്രിയപ്പെട്ടവര്ക്കായി സമര്പ്പിക്കുന്നു......
തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക് ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ് മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് . മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത് പോലെ തോന്നി , ഹൃദയമിടിപ്പ് കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത് പോലെ മാധവിനു തോന്നി . താൻ ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ് ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ അപായ ചങ്ങല വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ് സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ ഈ യാത്ര . തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............
തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക് ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ് മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് . മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത് പോലെ തോന്നി , ഹൃദയമിടിപ്പ് കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത് പോലെ മാധവിനു തോന്നി . താൻ ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ് ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ അപായ ചങ്ങല വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ് സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ ഈ യാത്ര . തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............
2015 മേയ് 17, ഞായറാഴ്‌ച
തനിയാവര്‍ത്തനം..........
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
2015 മേയ് 12, ചൊവ്വാഴ്ച
തുടർചലനങ്ങൾ........
ഫുട്പാത്തിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരെ പട്ടിയെന്ന് വിളിച്ചു പരിഹസ്സിച്ചവര്ക്കും പുചിച്ചവര്ക്കും അത്തരത്തിൽ അന്തിയുറങ്ങുന്നവരുടെ വിരിപ്പിൽ അഭയം തേടാൻ ഭൂമി ചെറുതായി ഒന്ന് കുലുങ്ങിയ സെക്കന്റ് സമയം മാത്രമേ വേണ്ടി വന്നുള്ളൂ .......
2015 മേയ് 8, വെള്ളിയാഴ്‌ച
സൽമാൻ ഖാൻ -രവീന്ദ്ര പാട്ടീൽ -ശരിതെറ്റുകളുടെ വിധി ന്യായങ്ങൾ .......
ഇന്നിപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം പണവും സ്വാധീനവും പദവികളും ,അധികാര കേന്ദ്രങ്ങളും ഒന്നും ഇല്ലാത്ത എന്നെപോലെ ഒരു സാധാരണ പൌരനു ഈ സമൂഹത്തില നേരിടേണ്ടി വനീക്കാവുന്ന സാഹചര്യങ്ങളിൽ ഉത്ഖണ്ട ഉള്ളത് കൊണ്ടാണ്. സൽമാൻ ഖാന് കോടതി നല്കിയ ശിക്ഷയും പിന്നീടു അത് മരവിപ്പിച്ചതും ഒക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. തീര്ച്ചയായും അറിഞ്ഞും അറിയാതെയും ഒക്കെ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ ചെയ്താ തെറ്റിനെ അന്ഗീകരിക്കുകയും അതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുമ്പോഴാണ് ധര്മ്മികമായ മൂല്യം ഉയരുന്നത്. എന്നാൽ സൽമാൻ ഖാന്റെ കാര്യത്തിൽ സംഭവിച്ചത് അങ്ങനെയല്ല. ചെയ്താ തെറ്റിനെ മൂടി വൈക്കാനും തെറ്റ് ചൂണ്ടി കാണിച്ച രവീന്ദ്ര പാട്ടീൽ എന്നാ 24 കാരനായ പോലീസുകാരന്റെ ജീവിതം ബാലിയടാക്കുവാനുമാണ് ഈ നീണ്ട 13 വർഷങ്ങൾ കൊണ്ട് സാധിച്ചത് . ഒരു പക്ഷെ ചെയ്താ തെറ്റിനെ അംഗീകരിച്ചു കൊണ്ട് തക്കതായ പ്രായശ്ചിത്തം ചെയ്തിരുന്നു എങ്കിൽ രവീന്ദ്ര പാട്ടീൽ എന്നാ ചെറുപ്പക്കാരന് സ്വന്തം ജീവിതം ബലികഴിക്കേണ്ടി വരുമായിരുന്നില്ല. ഇവിടെ സൽമാൻ ഖാൻ ഫുട്പാത്തിൽ കിടനാ ആളെ വാഹനം ഇടിച്ചു കൊന്നതിനേക്കാൾ വലിയ കുറ്റം രവീന്ദ്ര പറ്റീൽ എന്നാ ചെരുപ്പക്കരന്റ്റ് ജീവിതം തകര്ത് എന്നത് തന്നെ ആണ്. ആദ്യതെത് അറിയാതെ ചെയ്താ തെറ്റ് എന്നാ വിധത്തില ന്യായീകരിക്കാം എന്നാൽ രണ്ടാമത് പറഞ്ഞ തെറ്റ് ബോധപൂർവ്വം ഉണ്ടായതു തന്നെയാണ്. ഇന്നിപ്പോൾ ഒട്ടേറെ സഹപ്രവർത്തകർ സൽമാൻ ഖാന് പിന്തുണയുമായി എത്തുന്നുന്നുണ്ട് , എന്നാൽ ഈ സംഭവങ്ങളിൽ പെട്ട മുന്പറഞ്ഞ ആളുകളുടെ കുടുംബങ്ങള്ക്ക് , അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്ക് ഒക്കെ ഉണ്ടായ നഷ്ട്ടവും അവര്ക്ക് ജീീവിക്കുവനുല്ല അവകാശവും പിന്തുണയും ഒന്നും ആരും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്നിപ്പോൾ ചില പ്രസ്താവനകൾ കേട്ടു. ഫുട് പത്തിൽ കിടന്നു ഉറങ്ങുന്നവർ പട്ടികൾ ആണെന്ന് . ഈ പ്രസ്താവന നടത്തിയവർ ഇന്ത്യ എന്നാ രാജ്യത്തിൻറെ ഓരോ മുക്കും മൂലയും സഞ്ചരിക്കണം. ഇവിടെ ശീതീകരിച്ച മുറികളില ഉറങ്ങുന്നവരുടെ എത്രയോ ഇരട്ടിയിൽ അധികമാണ് വഴിയോരങ്ങളിൽ അന്തി ഉറങ്ങുന്നത്. അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധ ജനങ്ങള് വരെ ഉണ്ട്. അവരില പലരും അവരുടെ കുറ്റം കൊണ്ടല്ല അങ്ങനെ കഴിയേണ്ടി വരുന്നത് . മറിച്ചു നമ്മുടെ സംവിധാനങ്ങളുടെ പോരയ്മ തന്നെയാണ് അവരെ അത്തരത്തിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്. ആരൊക്കെ പിന്തുണ നല്കിയാലും നീതി പീഠം കുറ്റ വിമുക്താൻ ആക്കിയാലും സ്വന്തം മനസാക്ഷിക്ക് മുൻപിൽ സൽമാൻ ഖാൻ തെറ്റുകാരൻ തന്നെയാണ് , സ്വന്തം തെറ്റ് അന്ഗീകരിക്കുകയും പ്രായശ്ചിത്തം ചെയ്യാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം വരെയും .......
2015 മേയ് 3, ഞായറാഴ്‌ച
മലയാള സിനിമ എവിടെയാ .....?
4 മാസ്സങ്ങൾ 43 ചിത്രങ്ങൾ 6 വിജയങ്ങൾ . തീര്ച്ചയായും മലയാള സിനിമ എവിടെയാ എന്നാ ചോദ്യം പ്രസക്തമാകുന്നത് ഈ കണക്കുകൾ പരിശോധിക്കുമ്പോഴാണ്. പിക്കെറ്റ് 43 , ഫയർമാൻ , എന്നും എപ്പോഴും, വടക്കൻ സെൽഫീ , ഭാസ്കർ ദി റാസ്കൽ, ചന്ദ്രേട്ടൻ എവിടെയാ ? എന്നീ ചിത്രങ്ങൾ മാത്രമാണ് വിജയമാവുകയോ വിജയത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നത്. ബാക്കി 37 ചിത്രങ്ങൾ അതിന്റെ പ്രവര്തകര്ക്കും പ്രേക്ഷകര്ക്കും നല്കിയത് എന്താണ് എന്നത് ചോദ്യമായി തുടരുന്നു. തീര്ച്ചയായും വിജയിച്ച ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം ഉണ്ട്. ഈ ചിത്രങ്ങളുടെ വിഷയങ്ങൾ എല്ലാം പല കുറി അവര്തിക്കപ്പെട്ടിട്ടുള്ളത് ആണെങ്കിലും കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ അവയെ പ്രേക്ഷകർക്ക് മുന്നില് വരച്ചു കാട്ടാൻ ഇതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. പ്രതേകിച്ചു ഈ ചിത്രങ്ങൾ എല്ലാം തന്നെ മനുഷ്യ ബന്ധങ്ങൾ അത് ഏതു തലത്തിൽ ഉള്ളവ ആയാലും അവയുടെ ഊഷ്മളതയും വൈകാരികതയും മലയാളി സമൂഹത്തിന്റെ എന്നത്തേയും ചിന്താധാരക്ക് അനുയോജ്യമായ വിധത്തില കൈകാര്യം ചെയ്തു വിജയിപ്പിചിരിക്കുന്നു എന്ന് കാണാം. തീര്ച്ചയായും സ്നേഹവും സൌഹൃദവും ,ബന്ധങ്ങളുടെ ഇഴയടുപ്പവും എല്ലാം മലയാളി എന്നും നെഞ്ചോട് ചേര്ക്കുന്ന വിഷയങ്ങൾ തന്നെയാണ്.പ്രതിപാദ്യ വിഷയങ്ങൾ എന്ത് തന്നെ ആയ്യാലും ഇത്തരം വിഷയങ്ങൾ കൂടി മനോഹരമായി തുന്നിചെര്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് വിജയമായിട്ടുള്ളത്. തീര്ച്ചയായും കാലം ഏറെ മുന്നോട്ടു പോയി സാങ്കേതികമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു , എന്നിരുന്നാൽ പോലും മലയാളി മനസ്സിന്റെ അകത്തളങ്ങളിൽ അവർ സ്വകാര്യമായി എങ്കിലും സൂക്ഷിച്ചു വയ്ക്കുന്ന മലയാളിത്തവും നന്മയും സ്നേഹവും ഒക്കെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളിൽ കൂടി കഥകളിൽ കൂടി അനുഭവിച്ചറിയാൻ ഓരോ മലയാളിയും അന്നും ഇന്നും എന്നും കൊതിക്കുന്നുണ്ട്. അത്തരം നല്ല ചിത്രങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട് , ഇനിയും ഉണ്ടാവുകയും ചെയ്യും , എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമ എവിടെയാ ....? എന്ന ചോദ്യം അർദ്ധവിരാമമായി തുടരുന്നു........
2015 ഏപ്രിൽ 28, ചൊവ്വാഴ്ച
യാത്ര ........
അനന്തമായ നീലാകാശത്തിനു കീഴെ കണ്ണെത്താത്ത അഗാധമായ ഓളപ്പരപ്പിലൂടെ തുഴഞ്ഞു നീങ്ങുന്ന ചെറു തോണി പോലെയാണ് ജീവിതം. ചിലപ്പോഴൊക്കെ ശാന്തമായി എന്നാൽ പലപ്പോഴും കാറിലും കോളിലും തിരയിലും ചുഴിയിലും പെട്ട് പ്രക്ഷുബ്ധമായി , ഏതു നിമിഷവും അവസ്സാനിക്കാവുന്ന യാത്ര ......
എങ്കിലും അകലങ്ങളിൽ എവിടെയൊക്കെയോ കാണുന്ന പ്രതീക്ഷയുടെ ചില പച്ചതുരുത്തുകൾ, വെള്ളിവെളിച്ചങ്ങൾ മുന്നോട്ടുള്ള യാത്രക്ക് ഊര്ജ്ജം പകര്ന്നു നല്കുന്നു ......
സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവിരാമം യാത്ര തുടരുന്നു ..........
എങ്കിലും അകലങ്ങളിൽ എവിടെയൊക്കെയോ കാണുന്ന പ്രതീക്ഷയുടെ ചില പച്ചതുരുത്തുകൾ, വെള്ളിവെളിച്ചങ്ങൾ മുന്നോട്ടുള്ള യാത്രക്ക് ഊര്ജ്ജം പകര്ന്നു നല്കുന്നു ......
സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവിരാമം യാത്ര തുടരുന്നു ..........
2015 ഏപ്രിൽ 26, ഞായറാഴ്‌ച
ഒർമ്മയിലിന്നും ധരഹാര ........
എപ്പോഴും അങ്ങിനെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തങ്ങൾ നമ്മെ പിടിച്ചുലക്കും. നെപാളിലും ഇന്ത്യയിലുമായി ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ജീവന പൊലിഞ്ഞു. ഇത്തരം ദുരന്ത മുഖങ്ങളിലാണ് നമ്മൾ മനുഷ്യര് എത്ര നിസ്സഹായര എന്ന് വെളിവാകുന്നത്. കുറെ നാളുകൾ നെപാളിൽ ഉണ്ടായിരുന്നത് കൊണ്ട് അവിടത്തെ സംസ്കാരവും അതിന്റെ സ്മാരകങ്ങളും ഒക്കെ അറിയാൻ സാധിച്ചിട്ടുണ്ട്. കട്മാണ്ടുവിനോട് ചേർന്ന് കിടക്കുന്ന ഹെട്ടുട എന്നാ വലിയ നഗരത്തിലെ സ്കൂളിൽ ജോലി ചൈയ്യവെയാണ് നേപാളിന്റെ സംസ്കാരത്തെയും പ്രകൃതി യെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. വലുപ്പത്തിൽ കേരളത്തിന്റെ അത്ര മാത്രം ആയതു കൊണ്ട് വളരെ കുറച്ചു ദിവസ്സങ്ങൾ കൊണ്ട് നേപാൾ എന്നാ രാജ്യത്തെ പൂര്ര്ന്നമായും അടുത്തറിയാനും കഴിഞ്ഞു. ഞാൻ കാണുന്ന സമയത്ത് ടരഹാര ഇന്നത്തെ സൌന്ദര്യവും തലയെടുപ്പും ആര്ജിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. മുന്പെന്ഗോ ഉണ്ടായ ഭൂകമ്പം വരുത്തിയ കേടുപടുകളിൽ നിന്ന് മുക്തയായി തലയെടുത്ത് വരുന്ന ടരഹര അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്. നേപാൾ എന്നാ രാജ്യത്തിൻറെ അടയാളം തന്നെ ആയിരുന്നു ടരഹാര. ഇന്നിപ്പോൾ ടരഹര ഒരു മണ്കൂന മാത്രമായി എന്ന് കണ്ടപ്പോൾ നടുക്കം തോന്നി. പിന്നെ ഹെടുടയിലെ സ്കൂൾ ആയിരുന്നു എങ്കിലും നെപളിന്റെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ അവിടെ പഠിക്കാൻ എത്തുമായിരുന്നു. ഭൂകമ്പം അവിടമാകെ തകര്ത് എന്ന് കേട്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു. പ്രസൂണ്‍ , ചന്ദൻ,രാഹുൽ, രചന , യുബ്രാജ് , മഹിമ , അമിത് ........ ഇപ്പോൾ അവരൊക്കെ കൂടുതൽ ഉയരങ്ങളിൽ; എത്തിയിട്ടുണ്ടാവാം. എങ്കിലും എന്റെ കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും സംഭാവിചിട്ടുണ്ടാകുമോ എന്നാ ഉത്കണ്ട എന്നെ വിട്ടൊഴിയുന്നില്ല. ഒരു പക്ഷെ നെപാലിന്റെ ചരിത്രത്തെയും സംസകരതെയും കുറിച്ച് എന്നെ കൂടുതലായി മനസ്സിലാക്കി തന്നത് ആ കുട്ടികൾ ആയിരുന്നു. അവിടത്തെ ഭക്ഷണം , ഭാക്ഷ എന്ന് വേണ്ട എല്ലാത്തിനെയും കുറിച്ച് വ്യക്തമായി അവർ പറഞ്ഞു തന്നു. ഒരു ഇന്ത്യക്കാരൻ , ഒരു മലയാളി എന്നാ നിലയില അവര്ക്ക് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. നമ്മുടെ നാടിൻറെ സംസകര്തെയും പ്രതേകതകളെയും കുറിച്ച് അവരെയും പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പലരും ഓണം ആഘോഴിക്കുവാനും മറ്റും വരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടിനെ ഒന്നാകെ തകര്ത ദുരന്തം അവരുടെ ജീവിതത്തെ എങ്ങനെ ബാധിചിട്ടുണ്ടാവും . അറിയില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനിയും ഏറെ ഉയരങ്ങൾ താണ്ടുവാൻ ഉണ്ട്. ഒരിക്കലും തളരാതെ പതറാതെ ഈ ദുരന്ത മുഖങ്ങളെ അതിജീവിക്കാൻ സർവ്വേശ്വരൻ അവര്ക്ക് കറുത്ത് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .......
2015 ഏപ്രിൽ 23, വ്യാഴാഴ്‌ച
മഴപെയ്യുകയാണ്.......
മഴ പെയ്യുകയാണ് . തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പെയ്യുകയാണ് . തുറന്നിട്ട ജനല്‍ പാളികള്‍ക്ക് ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഷമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നഷ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . അമ്പരപ്പോടെയും പരിഭ്രമത്തോടെയും സ്കൂളിൽ എത്തിയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് അവനായിരുന്നു. ചന്ദനത്തിന്റെ നിറവും ഗന്ധവുമായിരുന്നു അവനു. പിന്നീട് എപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. രാജമ്മ ടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ. രസകരങ്ങളായ പല അറിവുകളും ശങ്കരൻ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ചാണകത്തിൽ ചവിട്ടിയാൽ അന്ന് ടീച്ചറിന്റെ കയ്യില നിന്ന് അടി കൊള്ളും എന്നാ ശങ്കരന്റെ മുന്നറിയിപ്പ് ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് നടന്നിരുന്നത്. അടി കൊള്ളാതിരിക്കാൻ മറ്റൊരു ഉപായവും അവൻ പറഞ്ഞു തന്നിട്ടുണ്ട്. മതിലുകളിലും മറ്റും പിടിച്ചു നില്ക്കുന്ന ചെറിയ ഒരു പായൽ ചെടി നുള്ളി കൈയില വച്ചിരുന്നാൽ അന്ന് അടി കിട്ടില്ല. പക്ഷെ നിരഭാഗ്യ വശാൽ എന്നൊക്കെ ആ ഇല നുള്ളി കൈയിൽ വച്ചോ അന്നൊക്കെ എനിക്ക് അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ അവനെ ദേഷ്യത്തോടെ നോക്കും ഇല അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും. അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് ഉപ്പുമാവ് നല്കാറുണ്ട് . 50 പൈസ അടക്കുന്നവര്ക്കെ ഉപ്പുമാവു ഉള്ളു. എന്റെ കൈയിൽ പൈസ കാണില്ല. ശങ്കരൻ പൈസ അടക്കും, ഉപ്പുമാവ് നമ്മൾ രണ്ടുപേരും കൂടി കഴിക്കും . രാജമ്മ ടീച്ചർ കാണാതെ ആണ് കഴിക്കുന്നത്, കാരണം ഞാൻ പൈസ അടച്ചിട്ടില്ലലോ. ഒരു ദിവസ്സം അങ്ങനെ കഴിച്ചു ഇരിക്കുമ്പോൾ ടീച്ചർ വരുന്നു. ഞാൻ ആകെ ഇളിഭ്യനായി . അത് മനസ്സിലാക്കിയത് കൊണ്ടാകണം ഒന്ന് പുഞ്ചിരിച്ചിട്ട് ടീച്ചർ പറഞ്ഞു കഴിച്ചോ. അതുപോലെ സ്കൂൾ നടയിൽ മിടായി വില്ക്കുന്ന വളരെ പ്രായം ചെന്ന ഒരു അമ്മാവൻ ഉണ്ട് . കേടു വന്ന നാണയവുമായി മിടായി വാങ്ങാൻ ചെല്ലും അമ്മാവൻ കണ്ണട ഒക്കെ വച്ച് കൃത്യമായി പരിശോധിക്കും കേടു വന്ന നാണയം എന്ന് കണ്ടാൽ ചീത്ത വിളിച്ചു കൊണ്ട് ദൂരേക്ക് വലിച്ചെറിയും . പിന്നെ ഒരോട്ടമാണ്. എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. പിന്നെ മയിൽ പീലിക്കുള്ള ഭ്ഷണവും അവൻ പറഞ്ഞു തന്നു. തെങ്ങോല മടലിൽ പറ്റി പിടിച്ചിരിക്കുന്ന ചെറിയ പൂപ്പൽ , അത് ഇളക്കി മയിൽപീലിക്കു കൊടുക്കണം. എന്തായാലും എല്ലാം ശങ്കരൻ പറഞ്ഞത് പോലെ കൃത്യമായി തന്നെ ചെയ്തു. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ,ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശങ്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ശങ്കരന്റെ ഓർമ്മകളിൽ ഇപ്പോഴും ഞാൻ ഉണ്ടാവുമോ ? ഉണ്ടാവണം . ആത്മാർത്ഥ സുഹൃത്തുക്കൾ പോലും കോറിയിടുന്ന ഓര്മ്മ ചിത്രങ്ങൾ വ്യ്ത്യസ്തങ്ങൾ ആയിരിക്കാം , എങ്കിലും എനിക്ക് ഉറപ്പുണ്ട് അവന്റെ ഓർമ്മകളിൽ എന്നും ഞാൻ ഉണ്ടാവും . ഇന്ന് അവൻ ഭാര്യയും മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടയിരിക്കണം . ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും......
2015 ഏപ്രിൽ 19, ഞായറാഴ്‌ച
നഷ്ട്ട സൗഭാഗ്യം.........
ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത് നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശം അറ്റ ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും ,തെച്ചിയും ഒക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ സൌന്ദര്യം ഓർമ്മകളിൽ മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത് നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി സമര്‍പ്പിക്കുന്നു.
പച്ചില ചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം
തേനൂറും മാങ്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............
പച്ചില ചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം
തേനൂറും മാങ്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............
2015 ഏപ്രിൽ 7, ചൊവ്വാഴ്ച
കണിക്കൊന്നകള്‍ പൂവിടും കാലം .............
ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............
2015 മാർച്ച് 29, ഞായറാഴ്‌ച
പ്രിയപ്പെട്ട മാർട്ടിൻ ............
ഒരു ലോകകപ്പ് മല്സരം കൂടി കടന്നു പോയി... നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത് കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ് മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ് ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ് ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് , ഹാൻസി ക്രോന്യേ , ഡോണാലദ് ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ് ഹാഡ്‌ലി ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ ( ശ്രീ ലങ്ക ) വിവ് റിച്ചാർഡ് ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് ) തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......
വാൽ കഷ്ണം - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ് ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു പരാജയപ്പെടുത്തിയ ന്യൂസീലണ്ട് ക്യപ്ടാൻ മാർട്ടിൻ ക്രോവ്യുടെ പിന്നാലെ ആരാധകര് തടിച്ചു കൂടുകയായിരുന്നു . മാർട്ടിൻ ക്രോ പുറത്താകാതെ നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു വിജയം സമ്മാനിച്ചത് . ഇത് ഒരു തുടക്കം മാത്രം ആയിരുന്നു .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള മത്സരങ്ങൾ എല്ലാം ആധികാരികമായി വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ ക്രോ ഫീൽഡ് ക്യപ്ടന്സി ജോണ്‍ റൈറ്റിനു കൈമാറുക ആയിരുന്നു ............
വാൽ കഷ്ണം - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ് ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു പരാജയപ്പെടുത്തിയ ന്യൂസീലണ്ട് ക്യപ്ടാൻ മാർട്ടിൻ ക്രോവ്യുടെ പിന്നാലെ ആരാധകര് തടിച്ചു കൂടുകയായിരുന്നു . മാർട്ടിൻ ക്രോ പുറത്താകാതെ നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു വിജയം സമ്മാനിച്ചത് . ഇത് ഒരു തുടക്കം മാത്രം ആയിരുന്നു .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള മത്സരങ്ങൾ എല്ലാം ആധികാരികമായി വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ ക്രോ ഫീൽഡ് ക്യപ്ടന്സി ജോണ്‍ റൈറ്റിനു കൈമാറുക ആയിരുന്നു ............
2015 മാർച്ച് 26, വ്യാഴാഴ്‌ച
യദാ യദാ ഹി ധര്‍മ്മസ്യ.........
ലോകകപ്പ് ക്രിക്ക്ര്റ്റ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടതിൽ ഒരു ഇന്ത്യക്കാരൻ ഈ നിലയില അതീവ ദുഖം ഉണ്ടെങ്കിലും സത്യം ധര്മ്മം നീതി ഇവയുടെ മൂല്യം നിലനിന്നതിലും സംരക്ഷിക്കപ്പെട്ടതിലും സന്തോഷമുണ്ട്. കാരണം ധോണി എന്നാ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാർത്ഥനുമായ ഒരു കളിക്കാരന്റെ കൈകളിൽ ലോക കപ്പു എത്തപ്പെട്ടിരുന്നെങ്കിൽ സത്യ ധർമ്മാദികളുടെ വിശ്വസ്സ്യതയും അന്തസത്തയും ചോദ്യം ചെയ്യപ്പെട്ടേനെ ..........
2015 മാർച്ച് 25, ബുധനാഴ്‌ച
പുകയും കുടിയും പുറത്ത്..........
സര്ക്കാര് ഉദ്യോഗസ്ഥര് ജോലി സമയത്ത് ലഹരി ഉപയോഗിച്ചാൽ കര്ശന നടപടി. നടപടി സ്വീകരിച്ചില്ലെങ്കിൽ മേലുദ്യോഗസ്തര്ക്കും ശിക്ഷ. ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ കൃത്യ വിലോപതിനു നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ വകുപ്പ് സർക്കുലർ . സര്ക്കാര് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായി സസ്പെന്ഡ് ചെയ്യാനും സർക്കുലറിൽ നിര്ദേശിച്ചു.
സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലങ്ഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര് ജോലി സമയത്ത് പുക വലിക്കുകയും മദ്യപിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഇവര്ക്കെതിരെ നടപടി എടുക്കുന്നതിൽ മേലുദ്യോഗസ്ഥർ പലപ്പോഴും വിമുഖത കാട്ടുന്നു.ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്നാ ചട്ടത്തിലെ വ്യവസ്ഥകൾ ഇനി സര്ക്കാര് കര്ശനമായി നടപ്പാക്കും.
വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ 1960 ലെ കേരള സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമനാധികരികൾക്കും വകുപ്പ് അധ്യ്ക്ഷന്മാര്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ , ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി കര്ശന നടപടി എടുക്കണം. അടിയന്തിരമായി സസ്പെണ്ട് ചെയ്തു തുടര് നടപടി സ്വീകരികണം എന്നാണ് നിര്ദേശം.
ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടാൽ മേലധികാരി അക്കാര്യം പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട് ചെയ്യണം എന്നും നിര്ദേശം ഉണ്ട്. പോലീസ് കേസ് എടുത്തു ബന്ധപ്പെട്ട ആളുടെ രക്ത സാമ്പിൾ പരിശോധനക്ക് വിടും . കുറ്റം തെളിഞ്ഞാൽ പിഴയോടെ 6 മാസം വരെ തടവും ലഭിക്കാം . വെറ്റില മുറുക്കൽ ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽ പെടുതിയ്യിട്ടില്ല .........
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം മാർച്ച് 26 വ്യാഴം
സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലങ്ഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര് ജോലി സമയത്ത് പുക വലിക്കുകയും മദ്യപിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഇവര്ക്കെതിരെ നടപടി എടുക്കുന്നതിൽ മേലുദ്യോഗസ്ഥർ പലപ്പോഴും വിമുഖത കാട്ടുന്നു.ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്നാ ചട്ടത്തിലെ വ്യവസ്ഥകൾ ഇനി സര്ക്കാര് കര്ശനമായി നടപ്പാക്കും.
വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ 1960 ലെ കേരള സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമനാധികരികൾക്കും വകുപ്പ് അധ്യ്ക്ഷന്മാര്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ , ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി കര്ശന നടപടി എടുക്കണം. അടിയന്തിരമായി സസ്പെണ്ട് ചെയ്തു തുടര് നടപടി സ്വീകരികണം എന്നാണ് നിര്ദേശം.
ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടാൽ മേലധികാരി അക്കാര്യം പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട് ചെയ്യണം എന്നും നിര്ദേശം ഉണ്ട്. പോലീസ് കേസ് എടുത്തു ബന്ധപ്പെട്ട ആളുടെ രക്ത സാമ്പിൾ പരിശോധനക്ക് വിടും . കുറ്റം തെളിഞ്ഞാൽ പിഴയോടെ 6 മാസം വരെ തടവും ലഭിക്കാം . വെറ്റില മുറുക്കൽ ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽ പെടുതിയ്യിട്ടില്ല .........
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം മാർച്ച് 26 വ്യാഴം
2015 മാർച്ച് 24, ചൊവ്വാഴ്ച
മുല്ലപ്പെരിയാറും ദേശീയ ചലച്ചിത്ര അവാർഡും ...........
ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ നേടി മലയാളത്തിന്റെ അഭിമാനമായ മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. .....
ഇനി ഇവിടെ എന്ത് കൊണ്ട് മുല്ലപ്പെരിയാറിനെ പരാമർശിച്ചു . തീര്ച്ചയായും ദേശിയ ജൂറിയിൽ അംഗമായിരുന്ന ഡോക്ടര നന്ത്യാട്ട് ഗോപാലകൃഷ്ണൻ ഇന്നലെ ഒരു ചനെലിൽ പറഞ്ഞ അഭിപ്രായമാണ്. ശ്രീ ജയരാജ് സംവിധാനം ചെയ്താ ഒറ്റാൽ മികച്ച ചിത്രമായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു എന്നാൽ ജൂറി അധ്യക്ഷൻ ഭാരതീരാജ ഒറ്റാലിന് മികച്ച ചിത്രം എന്നാ പുരസ്‌കാരം നിഷേധിക്കുക ആയിരുന്നു. അതിന്റെ കാരണം എന്ത് എന്ന് ചോദിച്ചപ്പോഴാണ് ശ്രീ നന്ത്യാട്ട് പറഞ്ഞത് , മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതം ഇല്ല എന്ന്. ജൂറി യിലെ അംഗം എന്നാ നിലയില അദ്ധേഹത്തിന്റെ ഈ വെളിപ്പെടുത്തൽ ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെ. മാത്രമല്ല കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര ജൂറി ചെയർമാൻ ആയിരുന്ന ഭാരതീരാജ മലയാളത്തിനോട് പക തീര്ർക്കുക ആയിരുന്നു എന്നാ വാദങ്ങളും ഉയരുന്നുണ്ട്. ഭാരതീരജക്കെതിതിരെ നിലനില്ക്കുന്ന ചില കേസുകളുടെ പശ്ചാത്തലത്തിൽ ആണ് സലിം കുമാർ സംവിധാനം ചെയ്താ കമ്പാർട്ട്മെന്റ് ഉള്പ്പെടയുള്ള ചിത്രങ്ങൾ തഴയപ്പെത് എന്നാണ്.കൂടാതെ ദേശീയ പുരസ്കാരത്തിന് അര്ഹതയുണ്ടായിരുന്ന പ്രമുഖരായ മലയാളീ താരങ്ങളെ എല്ലാം അവഗണിക്കുകായിരുന്നു എന്നും പറയപ്പെടുന്നു. തീര്ച്ചയായും അർഹാതപ്പെട്ടവർക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രീയ പ്രാദേശിക വികരങ്ങളാൽ നിഷേധിക്കപ്പെടുന്നത് നിര്ഭാഗ്യകരമാണ്.
ഇനി മറ്റൊന്ന് ശ്രീ നന്ത്യാട്ട് പറഞ്ഞത്. പ്രാദേശിക ജൂറി ചിത്രങ്ങൾ തിരെഞ്ഞെടുക്കപ്പെടുമ്പോൾ വിവിധ കറ്റഗാരി യിലേക്ക് പരിഗണിക്ക തക്ക വിധം ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നാണ്. കാരണം ഹൌ ഓൾഡ് ആർ യു എന്നാ ചിത്രം ഉണ്ടായിരുന്നു എങ്കിൽ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രം എന്നാ നിലയിലും മഞ്ജു വര്യര്ക്ക് മികച്ച നടി എന്നാ നിലയിലും നല്ല അവസ്സരം ഉണ്ടായിരുന്നു എന്ന് വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ശ്രീ നന്ത്യാട്ട് പറഞ്ഞ മറ്റൊരു വസ്തുത ജൂറിയിൽ സംഗീതം , ക്യാമറ തുടങ്ങി എല്ലാ വിഭാങ്ങളിലെയും പ്രഗൽഭർ ഉള്പ്പെടനം എന്നാണ്. തീര്ച്ചയായും അതും ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഒറ്റാലിനെ കുറിച്ച് പറയുക ആണെങ്കിൽ ശ്രീ ജയരാജ് തന്നെ പറയുന്നു അത് പര്സ്ഥിതി ചിത്രം അല്ല ബാലവേല ആണ് ചിത്രത്തിന്റെ പ്രമേയം എന്ന്. ഒറ്റാലിനെ പരിസ്ഥിതി ചിത്രം എന്നാ നിലയിൽ ഒതുക്കുക ആയിരുന്നു എന്നാ വാദഗതികൾക്ക് ഇത് ആക്കം കൂടുകയും ചെയ്യുന്നു. ഒറ്റാൽ കാണാൻ ഭാരതീരാജ വിസ്സമ്മതം പ്രകടിപ്പിച്ചു എന്നാ വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന ജൂറി അധ്യക്ഷൻ ആയിരുന്ന സമയത്ത് ചിത്രങ്ങൾ കാണാൻ നില്ക്കാതെ മടങ്ങിയത് പോലെ ദേശിയ അവാര്ട് ചിത്രങ്ങളില പലതും ജൂറി അധ്യക്ഷൻ കണ്ടിട്ടില്ല എല്ലാ വാര്ത്തകളും വരുന്നുണ്ട്.
ഇനി മറ്റൊരു വിഷയം സംവിധയകാൻ ശ്രീ രഞ്ജിത്ത് പറഞ്ഞത് പോലെ അവാർഡു കിട്ടിയ ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നില് എത്തണം. തീര്ച്ചയായും ജനങ്ങളുടെ വിലയിരുത്തലിനു കൂടി ഇത്തരം പുരസ്കാര ചിത്രങ്ങൾ എത്തേണ്ടത് ഉണ്ട്. അതിനു നമ്മുടെ സര്ക്കാര് വേണ്ട നടപടികൾ സ്വീകരിക്കുക തന്നെ വേണം . കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ പോലും ഇതുവരെയും പ്രേക്ഷകർക്ക് മുന്നില് എത്തിയിട്ടില്ല എന്നാ വസ്തുത നമുക്ക് മുന്നില് ഉണ്ട്. അത് കൊണ്ട് അതിനു ഒരു പരിഹാരം ഉണ്ടാവുക തന്നെ വേണം.സര്ക്കാര് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.....
വാല്കഷ്ണം - മികച്ച പരിസ്ഥിതി ചിത്രം - ഒറ്റാൽ
പ്രമേയം - ബാല വേല ......
കഴിഞ്ഞ വര്ഷത്തെ ദേശിയ അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത് പേരറിയാത്തവർ എന്നാ മലയാള ചിത്രം ആയിരുന്നു. എന്നാൽ ഭാര്തീരാജ് ജൂറി അധ്യക്ഷൻ ആയിരുന്ന കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ജൂറി പേരറിയാത്തവർ എന്നാ ചിത്രത്തിന് പുരസ്കാരങ്ങൾ നല്കിയില്ല . അപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു എന്ത് കൊണ്ട് ദേശീയ പുരസ്കാരം നേടിയ പേരറിയാത്തവർ സംസ്ഥാന തലത്തിൽ അവഗണിക പ്പെട്ടു എന്ന് അതിന് ഉത്തരമായി ഭാരതീരാജ ജൂറി അധ്യക്ഷൻ ആയിരുന്ന ജൂറിയിലെ ഒരു അംഗം ആയിരുന്ന ഒരു പ്രമുഖ പഴയ കാല നായികാ പറഞ്ഞത് പേരറിയാത്തവർ മികച്ച പരിതസ്ഥിതി ചിത്രമായല്ലേ അവിടെ തിരെഞ്ഞെടുത്തത് , സംസ്ഥാനതലത്തിൽ മികച്ച പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല എന്ന്. ഈ വരികൾ ഒന്ന് കൂടി വായിക്കുക കാരണം ആ നടി പറഞ്ഞത് പരിസ്ഥിതി എന്നല്ല പരിതസ്ഥിതി എന്നാണ്. പരിസ്ഥിതിയും പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംസ്ഥാന ഒരു ജൂറിയുടെ അധ്യക്ഷൻ അധ്യക്ഷൻ ആയിട്ടുള്ള ദേശിയ ജൂറിയിൽ നിന്ന് ഒറ്റാലിന് ആല്ല കാവിയ തലൈവന് പോലും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡു കിട്ടിയാൽ അത്ഭുത പെടെണ്ടത് ഇല്ല.............
ഇനി ഇവിടെ എന്ത് കൊണ്ട് മുല്ലപ്പെരിയാറിനെ പരാമർശിച്ചു . തീര്ച്ചയായും ദേശിയ ജൂറിയിൽ അംഗമായിരുന്ന ഡോക്ടര നന്ത്യാട്ട് ഗോപാലകൃഷ്ണൻ ഇന്നലെ ഒരു ചനെലിൽ പറഞ്ഞ അഭിപ്രായമാണ്. ശ്രീ ജയരാജ് സംവിധാനം ചെയ്താ ഒറ്റാൽ മികച്ച ചിത്രമായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു എന്നാൽ ജൂറി അധ്യക്ഷൻ ഭാരതീരാജ ഒറ്റാലിന് മികച്ച ചിത്രം എന്നാ പുരസ്‌കാരം നിഷേധിക്കുക ആയിരുന്നു. അതിന്റെ കാരണം എന്ത് എന്ന് ചോദിച്ചപ്പോഴാണ് ശ്രീ നന്ത്യാട്ട് പറഞ്ഞത് , മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതം ഇല്ല എന്ന്. ജൂറി യിലെ അംഗം എന്നാ നിലയില അദ്ധേഹത്തിന്റെ ഈ വെളിപ്പെടുത്തൽ ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെ. മാത്രമല്ല കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര ജൂറി ചെയർമാൻ ആയിരുന്ന ഭാരതീരാജ മലയാളത്തിനോട് പക തീര്ർക്കുക ആയിരുന്നു എന്നാ വാദങ്ങളും ഉയരുന്നുണ്ട്. ഭാരതീരജക്കെതിതിരെ നിലനില്ക്കുന്ന ചില കേസുകളുടെ പശ്ചാത്തലത്തിൽ ആണ് സലിം കുമാർ സംവിധാനം ചെയ്താ കമ്പാർട്ട്മെന്റ് ഉള്പ്പെടയുള്ള ചിത്രങ്ങൾ തഴയപ്പെത് എന്നാണ്.കൂടാതെ ദേശീയ പുരസ്കാരത്തിന് അര്ഹതയുണ്ടായിരുന്ന പ്രമുഖരായ മലയാളീ താരങ്ങളെ എല്ലാം അവഗണിക്കുകായിരുന്നു എന്നും പറയപ്പെടുന്നു. തീര്ച്ചയായും അർഹാതപ്പെട്ടവർക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രീയ പ്രാദേശിക വികരങ്ങളാൽ നിഷേധിക്കപ്പെടുന്നത് നിര്ഭാഗ്യകരമാണ്.
ഇനി മറ്റൊന്ന് ശ്രീ നന്ത്യാട്ട് പറഞ്ഞത്. പ്രാദേശിക ജൂറി ചിത്രങ്ങൾ തിരെഞ്ഞെടുക്കപ്പെടുമ്പോൾ വിവിധ കറ്റഗാരി യിലേക്ക് പരിഗണിക്ക തക്ക വിധം ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നാണ്. കാരണം ഹൌ ഓൾഡ് ആർ യു എന്നാ ചിത്രം ഉണ്ടായിരുന്നു എങ്കിൽ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രം എന്നാ നിലയിലും മഞ്ജു വര്യര്ക്ക് മികച്ച നടി എന്നാ നിലയിലും നല്ല അവസ്സരം ഉണ്ടായിരുന്നു എന്ന് വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ശ്രീ നന്ത്യാട്ട് പറഞ്ഞ മറ്റൊരു വസ്തുത ജൂറിയിൽ സംഗീതം , ക്യാമറ തുടങ്ങി എല്ലാ വിഭാങ്ങളിലെയും പ്രഗൽഭർ ഉള്പ്പെടനം എന്നാണ്. തീര്ച്ചയായും അതും ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഒറ്റാലിനെ കുറിച്ച് പറയുക ആണെങ്കിൽ ശ്രീ ജയരാജ് തന്നെ പറയുന്നു അത് പര്സ്ഥിതി ചിത്രം അല്ല ബാലവേല ആണ് ചിത്രത്തിന്റെ പ്രമേയം എന്ന്. ഒറ്റാലിനെ പരിസ്ഥിതി ചിത്രം എന്നാ നിലയിൽ ഒതുക്കുക ആയിരുന്നു എന്നാ വാദഗതികൾക്ക് ഇത് ആക്കം കൂടുകയും ചെയ്യുന്നു. ഒറ്റാൽ കാണാൻ ഭാരതീരാജ വിസ്സമ്മതം പ്രകടിപ്പിച്ചു എന്നാ വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന ജൂറി അധ്യക്ഷൻ ആയിരുന്ന സമയത്ത് ചിത്രങ്ങൾ കാണാൻ നില്ക്കാതെ മടങ്ങിയത് പോലെ ദേശിയ അവാര്ട് ചിത്രങ്ങളില പലതും ജൂറി അധ്യക്ഷൻ കണ്ടിട്ടില്ല എല്ലാ വാര്ത്തകളും വരുന്നുണ്ട്.
ഇനി മറ്റൊരു വിഷയം സംവിധയകാൻ ശ്രീ രഞ്ജിത്ത് പറഞ്ഞത് പോലെ അവാർഡു കിട്ടിയ ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നില് എത്തണം. തീര്ച്ചയായും ജനങ്ങളുടെ വിലയിരുത്തലിനു കൂടി ഇത്തരം പുരസ്കാര ചിത്രങ്ങൾ എത്തേണ്ടത് ഉണ്ട്. അതിനു നമ്മുടെ സര്ക്കാര് വേണ്ട നടപടികൾ സ്വീകരിക്കുക തന്നെ വേണം . കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ പോലും ഇതുവരെയും പ്രേക്ഷകർക്ക് മുന്നില് എത്തിയിട്ടില്ല എന്നാ വസ്തുത നമുക്ക് മുന്നില് ഉണ്ട്. അത് കൊണ്ട് അതിനു ഒരു പരിഹാരം ഉണ്ടാവുക തന്നെ വേണം.സര്ക്കാര് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.....
വാല്കഷ്ണം - മികച്ച പരിസ്ഥിതി ചിത്രം - ഒറ്റാൽ
പ്രമേയം - ബാല വേല ......
കഴിഞ്ഞ വര്ഷത്തെ ദേശിയ അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത് പേരറിയാത്തവർ എന്നാ മലയാള ചിത്രം ആയിരുന്നു. എന്നാൽ ഭാര്തീരാജ് ജൂറി അധ്യക്ഷൻ ആയിരുന്ന കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ജൂറി പേരറിയാത്തവർ എന്നാ ചിത്രത്തിന് പുരസ്കാരങ്ങൾ നല്കിയില്ല . അപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു എന്ത് കൊണ്ട് ദേശീയ പുരസ്കാരം നേടിയ പേരറിയാത്തവർ സംസ്ഥാന തലത്തിൽ അവഗണിക പ്പെട്ടു എന്ന് അതിന് ഉത്തരമായി ഭാരതീരാജ ജൂറി അധ്യക്ഷൻ ആയിരുന്ന ജൂറിയിലെ ഒരു അംഗം ആയിരുന്ന ഒരു പ്രമുഖ പഴയ കാല നായികാ പറഞ്ഞത് പേരറിയാത്തവർ മികച്ച പരിതസ്ഥിതി ചിത്രമായല്ലേ അവിടെ തിരെഞ്ഞെടുത്തത് , സംസ്ഥാനതലത്തിൽ മികച്ച പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല എന്ന്. ഈ വരികൾ ഒന്ന് കൂടി വായിക്കുക കാരണം ആ നടി പറഞ്ഞത് പരിസ്ഥിതി എന്നല്ല പരിതസ്ഥിതി എന്നാണ്. പരിസ്ഥിതിയും പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംസ്ഥാന ഒരു ജൂറിയുടെ അധ്യക്ഷൻ അധ്യക്ഷൻ ആയിട്ടുള്ള ദേശിയ ജൂറിയിൽ നിന്ന് ഒറ്റാലിന് ആല്ല കാവിയ തലൈവന് പോലും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡു കിട്ടിയാൽ അത്ഭുത പെടെണ്ടത് ഇല്ല.............
2015 മാർച്ച് 20, വെള്ളിയാഴ്‌ച
പ്രിഥ്വിരാജും ദേശിയ പുരസ്കാരവും ...........
കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിന് മലയാളത്തിന്റെ സ്വന്തം പ്രിഥ്വിരാജിന് ദേശിയ പുരസ്കാരം ലഭിക്കുമോ എന്ന് മലയാളികള് കാത്തിരിക്കുന്നു . ഒരു ജൂറിക്കും അവഗണിക്കാൻ കഴിയാത്ത വിധം ഗംഭീരമായാണ് പ്രിഥ്വിരാജ് കാവിയ തലൈവനിൽ പ്രകടനം നടത്തിയിരിക്കുന്നത്. കാവിയ തലൈവനിലെ പ്രിഥ്വിരാജിന്റെ മാസ്മരിക പ്രകടനം കണ്ട ശേഷം 2014 ഡിസംബർ 3 ബുധനഴ്ച ഇതേ ബ്ലോഗിൽ എഴുതിയ കുറിപ്പാണ് ചുവടെ......
പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................
പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്. അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാൽ വളരെ തന്മയത്തത്തോടെ ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം പൂർണ്ണമായും പ്രേക്ഷകർക്ക് മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന് ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................
പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................
പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്. അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാൽ വളരെ തന്മയത്തത്തോടെ ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം പൂർണ്ണമായും പ്രേക്ഷകർക്ക് മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന് ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................
പ്രൈം ടൈം ന്യൂസ്.........
സാമൂഹികമായും സാംസ്കാരികവുമായ ശുദ്ധീകരണത്തിന് നമ്മുടെ വാര്ത്താ മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലുതും പ്രശംസനീയവുമാണ്. എന്നാൽ കുറച്ചു ദിവസ്സങ്ങളായി നമ്മുടെ മുഖ്യ ധാര വാര്ത്താ ചനെലുകൾ നടത്തുന്ന പ്രൈം ടൈം ചർച്ചകൾ കാണുമ്പോൾ വളരെ ഏറെ നിരാശ തോന്നുന്നു. കാരണം ഒരേ വിഷയം തന്നെ പല തരത്തിൽ ദിവസ്സങ്ങളോളം ചര്ച്ച ചെയ്യപ്പെടുമ്പോൾഅടിസ്ഥാന വിഷയങ്ങൾ മറന്നു പോകുന്നത് പോലെ തോന്നുന്നു. ഇപ്പോൾ ചര്ച്ച ചെയ്യുന്ന വിഷയം കേരള സമൂഹം മറക്കാൻ ആഗ്രഹിക്കുന്നതാണ്. എങ്ങനെ ഒക്കെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും മലയാളി സമൂഹം എല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഒട്ടൂ മിക്ക ചനെലുകളും ഈ വിഷയം വിടാതെ പിന്തുടരുമ്പോൾ ഒരു ചാനെൽ ഈ ദിവസ്സങ്ങളിൽ പ്രൈം ടൈമിൽ ചര്ച്ച ചെയ്താ വിഷയങ്ങൾ ഏറെ ശ്രദ്ധ നേടി. ആദിവാസി ഊരുകളിലെ കുരങ്ങു പനി, സാമ്പത്തിക സംവരണം തുടങ്ങി നമ്മുടെ സമൂഹവും ഭരണകൂടവും ശ്രദ്ധ തിരിക്കേണ്ട വിഷയങ്ങളാണ് ആ ചാനെൽ ചര്ച്ച ചെയ്തത്. കണ്ടപ്പോൾ സന്തോഷവും ഒപ്പം പ്രതീക്ഷയും തോന്നി. കാരണം ഇത്തരം പ്രാധാന്യമുള്ള വിഷയങ്ങൾ ചര്ച്ച ചെയ്യപ്പെടുന്നത് കാണാൻ ആണ് ജനങ്ങള് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ അടിയന്തിര പ്രാധാന്യമുള്ള കാലിക പ്രസക്തമായ വിഷയങ്ങൾ ചര്ച്ച ചെയ്യുന്നതില്ലെക്കായി പ്രൈം ടൈമുകൾ മാറ്റി വൈക്കണമെന്ന് സ്നേഹപ്പൂര്വ്വം അപേക്ഷിക്കുന്നു.
പ്രാർത്ഥനയോടെ..............
പ്രാർത്ഥനയോടെ..............
2015 മാർച്ച് 15, ഞായറാഴ്‌ച
ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി................
ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങളും , പ്രത്യാരോപണങ്ങളും ,പ്രതിഷേധങ്ങളും ,പ്രതികരണങ്ങളും ഒക്കെ സ്വാഭാവികമാണ്. ശക്തവും ആരോഗ്യകരവുമായ ജനാധിപത്യ സംവിധാനത്തിൽ അവ ഒഴിച്ച് കൂടാൻ കഴിയാത്തതുമാണ്. എന്നിരിക്കലും ഈ അടുത്ത നാളുകളിൽ സംഭവിച്ച കാര്യങ്ങൾ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അതീവ ദുഖകരമായവ ആണ്. സാധാരണ ചാനെൽ ചർച്ചകളിൽ കാണുന്ന മുൻവിധിയോടെ അല്ലെങ്കിൽ പക്ഷം ചേര്ന്നുള്ള ചര്ച്ചകള്ക്ക് അപ്പുറത്ത് സാധാരണ ജനങ്ങൾ അവരുടെതായ ഇടങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉണ്ട്. അതാണ് യദാർത്ഥത്തിൽ നമ്മുടെ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്. ഇത് പറയാൻ കാരണം ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യുന്ന ഒരാൾ എന്നാ നിലയിൽ സാധാരണക്കാര കൂടുന്ന ഇടങ്ങളിൽ ഉൾപ്പെടുന്ന ഒരാള് എന്നാ നിലയിൽ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ വളരെ കൃത്യവും രൂക്ഷവുമാണ്. അവര്ക്ക് ഓരോരുത്തര്ക്കും കൃത്യമായ രാഷ്ട്രീയ ബോധം ഉണ്ട് എങ്കിൽ പോലും ഇത്തരം സംഭവങ്ങളിൽ അവരുടെ വികാരങ്ങൾ ഒന്നാണ്. അവിടെ അവർ പക്ഷം ചേരാതെ തെറ്റുകളെ വിളിച്ചു പറയുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികൾ ഈ സംഭവത്തിൽ പങ്കാളികൾ ആണെന്നത് കൊണ്ട് തന്നെ കേരളം മുഴുവനും ഇത് ചര്ച്ച ചെയ്യപ്പെടുന്നും ഉണ്ട്. തീര്ച്ചയായും കേൾക്കുമ്പോൾ ദുഖമുണ്ട്. അവിടെ കഷി രാഷ്ട്രീയ ഭേദമില്ലാതെ , പുരുഷ , വനിതാ പ്രതിനിധി എന്നാ ഭേദമില്ലാതെ എല്ലാവരും വിമർശിക്കപ്പെടുന്നുണ്ട്. ചാനെൽ ചര്ച്ചകളിലും മറ്റും കേള്ക്കുന്നത് ആര് ചെയ്താ തെറ്റാണു വലുത് എന്നാ തരത്തിലാണ് അതായതു തെറ്റ് സംഭവിച്ചു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ ആ തെറ്റിന്റെ അളവ് അടിസ്ഥാനത്തിൽ ആരെ കുറ്റക്കാർ ആക്കി വിധി പ്രസ്താവം നടത്താം എന്നാണ്. എന്നാൽ സാധാരണ ജനങ്ങൾ ചര്ച്ച ചെയ്യുന്നത് ആര് ചെയ്താ തെറ്റ് വലുത് എന്നല്ല മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വലുതായാലും ചെറുത് ആയാലും ഖേദകരം എന്നാ നിലയിലാണ്. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെന്ന ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളെ വിസ്മരിച്ചു കൊണ്ട് ആധിപത്യം മാത്രം പ്രകടമാകുന്ന ഒരു സ്ഥിതി വിശേഷം അതീവ ദുഖകരമാണ്.. തങ്ങളുടെ പ്രതിനിധികളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് ഏറ്റവും പക്വമായ പെരുമാറ്റമാണ്. അവരവരുടെ പ്രതിനിധികളിൽ നിന്ന് ഒരു ഖേദ പ്രകടനം എങ്കിലും അവർ ഓരോരുത്തരും ആഗ്രഹിക്കുന്നും ഉണ്ട് ഓരോ പ്രതിനിധിയേയും അവരുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും വളരെ ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു പൊതു സമൂഹത്തിൽ സാധാരണക്കാർ ആഗ്രഹിക്കുന്ന തരത്തിൽ അർഹമായ പെരുമാറ്റം കാഴ്ച വക്കാൻ ഓരോ ജനപ്രതിനിധികൾക്കും ബാധ്യതയും ഉണ്ട്. ഒരു പക്ഷെ വികാരപരമായ വിക്ഷോഭങ്ങളെ മാറ്റി നിരത്തേണ്ട സമയമാണിത് . തെറ്റിന്റെ അളവ് അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടത്തി കൂടുതൽ അപഹാസ്സ്യത സൃഷ്ട്ടിക്കുന്നതിനു അപ്പുറത്ത് ജനപക്ഷത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്കും ചര്ച്ചകളിലെക്കും മാറി കൊണ്ട് ജനങ്ങളുടെ വിശ്വസ്സ്യതയും പിന്തുണയും അര്ജ്ജിക്കുവാൻ നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു........... പ്രാർത്ഥനയോടെ.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...