2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

കൊയ്ത്തുകാലം.......


ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഴയുടെ  ഇരു വശങ്ങളിലുമായി  വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടു ചേമ്പിന്റെ  ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ .  ഒളി കണ്ണിട്ടു  നോക്കുന്ന മാനത് കണ്ണികൾ  . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കോഴികൾ . തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി ക്കൂട്ടം ,  നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന  പനം   തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊറ്റികളും,  പുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കറ്റയുമായി   പോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാർ  . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തൊപ്പി പാളയുമായി  പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ ....
ചേന്നനും  അവരിൽ ഒരാളാണ്  . ആവണി പാടവും പുഴയോരവും ആത്മാവിന്റെ അംശമായി  മാത്രം കരുതുന്ന സാത്വികൻ  . ഇപ്പൊ തീരെ അവശനാണ്  . എന്നാലും ചേന്നന്റെ സ്വപ്നങ്ങളില്‍ ആവണി  പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികളും ആണ് എപ്പോഴും  . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചേന്നൻ ചാടി എഴുന്നേറ്റത്‌ . പ്രായത്തിന്റെ അവശത  തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഊര്ജ്ജവുമായി  മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഊരിയെടുത്തു  . എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ  പോലെ ആവണി പാടത്തേക്കു  നടന്നു . വഴിയില്‍ കണ്ടവരൊന്നും ചേന്നനെ തടഞ്ഞില്ല , അവർ ഓരോരുത്തരും  ചേന്നനു ബഹുമാനപൂര്വ്വം  വഴിമാറിക്കൊടുത്തു . കാരണം ഇതു ആദ്യമായല്ല  ചേന്നൻ  ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും  ശ്രദ്ധിക്കാതെ ചേന്നൻ ആവണി പാടത്തു എത്തി . കൊയ്തരിവാളുമായി  ചേന്നൻ  പാടത്തേക്കു ഇറങ്ങി  , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചേന്നൻ  കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവണി പാടം  ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ . തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരി വാളിലും  മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫ്ലാട്ടുകളിലുമായി  നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചേന്നൻ   തുരുമ്പു പിടിച്ച കൊയ്തരി വാൾ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സ്വബോധം  നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചേന്നനു  അറിയാം  ......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു....... .

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

സ്നേഹമഴ...........

മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍ണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ഞാൻ .....

ശ്രീ രഞ്ജിത് നെ കുറിച്ച് അദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാൻ എന്നാ ചിത്രത്തെ കുറിച്ചും പരാമർശിക്കാതെ വയ്യ. കാരണം സംവിധായകന്റെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രം തന്നെയാണ് ഞാൻ. ഒരു തിരക്കഥ കൃതിനു, ഒരു സംവിധായകന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം എപ്രകാരം നിശ്ച്ചയിക്കുവാനുമുള്ള പൂര്ണ്ണമായ  സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ തന്റെ ഉള്ളിലുള്ള കലാപരതയെ  വാണിജ്യ താല്പര്യങ്ങൾക്ക് അപ്പുറം മൂല്യം നിലനിര്ത്തി സൃഷ്ട്ടി നടത്തുന്നതിൽ ശ്രീ രഞ്ജിത് അഭിനന്ദനം  അര്ഹിക്കുന്നു. ചലച്ചിത്ര മേളകളിലും മറ്റും കിം കി ദുകിനെ പോലെ സ്വയം പ്രഖ്യാപിതമോ, സ്വയം നിർമ്മിതമോ ആയ വിഗ്രഹങ്ങള്ക്ക് പിന്നാലെ പായുന്ന അഭിനവ സമൂഹം ഇത്തരത്തിൽ ഞാൻ പോലെയുള്ള  മണ്ണിന്റെ മണവും ചൂരും നിറഞ്ഞ ചിത്രങ്ങൾ കാണുക തന്നെ വേണം. ആസ്വാദന തലത്തിൽ ആഴത്തിൽ സ്പർശിക്കുമ്പോഴും, അത്തരം അനുഭവം സിരകളിൽ നിറയുമ്പോഴും  അത് മനസ്സിലായി എന്നോ ,മികച്ചത് എന്ന് പറയുന്നതോ , കുറവായി കാണുന്ന ഒരു പൊതു സമൂഹം എപ്പോഴും കുറ്റങ്ങളും കുറവുകളും തേടിക്കൊണ്ടിരിക്കും. വളരെ വിശാലമായ വെളുത്ത പ്രതലത്തിലെ വളരെ സൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുന്നവർ . പാൽ പായസത്തിനു എരിവു കൂടുതൽ എന്നും ചിക്കൻ കറി യിൽ മധുരം കൂടിപ്പോയി എന്നും ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഒരു പൊതു സമൂഹത്തിനു മുൻപിൽ വളരെ ധീരമായി ഇത്തരം ഒരു ചിത്രം നല്കിയ ശ്രീ രഞ്ജിത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........

2014 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

പറയാതെ വയ്യ ........

നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാലം തെറ്റി എത്തുന്ന കാലവര്ഷം ഉള്പ്പെടെ ഒട്ടേറെ കാരണങ്ങൾ ഇത്തരം ഒരു അവസ്ഥക്ക് പിന്നിൽ ഉണ്ട് . ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന കണിയാപുരം - മുരുക്കുംപുഴ - ചിറയിന്കീഴ് റോഡിന്റെ അവസ്ഥ തന്നെ വളരെ ദയനീയമാണ്. പൊട്ടിപൊളിഞ്ഞ റോഡിൽ കൂടിയുള്ള യാത്ര പലപ്പോഴും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രസ്തുത റോഡിനെ കുറിച്ച് ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. എന്നാൽ ധാരാളം യാത്രകൾ ചെയ്യുന്ന ആൾ എന്നാ നിലയിൽ നമ്മുടെ പല റോഡുകളുടെയും ഇന്നത്തെ അവസ്ഥ  ഇത് പോലെയോ അല്ലെങ്കിൽ ഇതിലും എത്രയോ ദയനീയമാണ് എന്ന് അറിയുകയും ചെയ്യുന്നു.  സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഇടപെടലുകളും പരിഹാര മാര്ഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിലും കൂടുതൽ ദീര്ഘാ വീക്ഷണത്തോടെ ഉള്ള പ്രവർത്തനങ്ങൾക്ക് സമയമായിരിക്കുന്നു. തീര്ച്ചയായും ഇത്തരം പ്രശ്നങ്ങള്ക്ക് വളരെ വേഗം പരിഹാരം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.........

2014 സെപ്റ്റംബർ 17, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

നിറമുള്ള സ്വപ്‌നങ്ങള്‍ .....

അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണന  മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മരിക്കാൻ  പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ടു. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിറ് പിറുത്തു കൊണ്ട്  അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആ കുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കേട്ട്  പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കേട്ട്  അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല പെണ്‍കുട്ടി മറുപടിയായി പറഞ്ഞു , അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രണയിച്ചവാൻ  സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട്‌ തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേഹപൂര്ന്നമായ  വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാൻ  വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ്‌ ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................

2014 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഇത് മാതൃകാപരം...........

റോഡ്‌ മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവർക്ക് പിഴ ഈടാക്കുവാനും , അതുപോലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ്സ് നിര്ബന്ധം ആക്കി കൊണ്ടുമുള്ള കോഴികോട് സിറ്റി പോലിസ് കമ്മിഷണർ സ്വീകരിച്ച നടപടികൾ തികച്ചും മാതൃകാ പരവും അഭിനന്ദനാർഹാവുമാണ്. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക , പൊതു സ്ഥലത്ത് പുക വലിക്കുക ,ഹെല്മറ്റ് ഇല്ലാതെ യാത്ര ചെയ്യുക , റോഡിൽ തുപ്പുക എന്ന് വേണ്ട ഇത്തരത്തിലുള്ള എല്ലാ നിയമലന്ഘനങ്ങളും മലയാളിയുടെ ശീലം കൂടിയാണ്. നമ്മുടെ രാജ്യത്തെക്കാൾ വികസ്സനം കുറഞ്ഞ രാജ്യങ്ങള പോലും ഇത്തരത്തിലുള്ള മേഘലകളിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുകയും നിയമങ്ങൾ കര്ശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും കേരളത്തില എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ ഇത്തരം പ്രവണതകൾ കണ്ടു അത്ഭുതപ്പെടാറുണ്ട്. വിദ്യാഭ്യാസ നിലവാരത്തിൽ ഏറെ മുന്നില് നില്ക്കുന്ന കേരളത്തിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് ഉള്പ്പെടെയുള്ള നിയമ ലങ്ഘനങ്ങൾ അവരെ അട്ഭുതപ്പെടുതുന്നതിൽ കുറ്റം പറയാനാവില്ലല്ലോ. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമലന്ഘനം നടത്തുന്നവർ അത് പൊതു നിരത്തിൽ തുപ്പുന്നവർ ആയാലും ,മാലിന്യം നിക്ഷേപിക്കുന്നവർ ആയാലും , നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവർ,  അത് ഉപയോഗിക്കുന്നവർ , പൊതു ഇടങ്ങളിൽ പുക വലിക്കുന്നവർ , ഹെല്മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര , ട്രാഫിക് നിയമങ്ങൾ ലങ്ഘിക്കുന്നവർ , മൊബൈൽ ഫോണിൽ സംസാരിച്ചു ഡ്രൈവ് ചെയ്യുന്നവര , റോഡു മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർ തുടങ്ങി എല്ലാ മേഘലകളിലും നിയമം കര്ശനമായി നടപ്പിലാക്കുകയും പിഴ ഈടാക്കുകയും ചെയ്യുക . ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ മലയാളിയുടെ ഇത്തരം ദൌർബല്യങ്ങൾ മാറ്റി എടുക്കാം.  നിയമങ്ങളുടെ അഭാവമല്ല അത് നടപ്പിലാക്കുവാനുള്ള ആര്ജ്ജവം തന്നെയാണ് പ്രധാനം. ഇത്തരത്തിലുള്ള ധീരമായ നടപടികൾ എല്ലാ ജില്ലകളിലും ഉണ്ടാകട്ടെ. ആശംസകൾ...............

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

അത് ഞാന്‍ തന്നെയാണ്....

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരനാഥ  ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

അമ്മയില്ലാതെ ഒരോണം........

തിരുവോണത്തിന്റെ വരവറിയിച്ചു തുമ്പയും മുക്കുറ്റിയും പുഞ്ചിരി തൂകി നില്ക്കുന്ന മഴയിൽ കുതിര്ന്ന നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ ജീവിതാനുഭവത്തിന്റെ താളുകളിൽ കഴിഞ്ഞ ഓണക്കാലങ്ങളിൽ കോറിയിട്ട ചില വരികൾ മുന്നില് തെളിഞ്ഞു വന്നു......
പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം . കയ്പ്പ്   ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല.വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക..........

തീര്ച്ചയായും ഒര്മ്മയിലുള്ള ആദ്യ ഓണം മുതൽ എല്ലാ ഓണത്തിനും അമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മ മരണമടഞ്ഞിട്ട് ഒരു മാസ്സതോളം ആകുന്നു. ഈ ഓഗസ്റ്റ്‌ ഒന്നിന് വെളുപ്പിനെ അമ്മ ഈ ലോകത്ത് നിന്ന് യാത്രയായി. മനസ്സിലുള്ള എല്ലാ ഓണ ചിത്രങ്ങളിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. കാലം അങ്ങനെയാണ്. നിർത്താതെ മുന്നോട്ടു കുതിക്കുമ്പോഴും ചില നിമിഷങ്ങളിൽ നമ്മുടെ ലോകം മാത്രം നിശ്ചലം ആയിപ്പോകും. വീണ്ടും നമ്മൾ പതിയെ  കാലത്തോടൊപ്പം യാത്ര തുടരാൻ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള പ്രിയപ്പെട്ട കാഴ്ചകൾ ഒര്മ്മചിത്രമായി മാറും.
തീര്ച്ചയായും ഓണം ഒത്തു ചേരലിന്റെയും പങ്കു വൈക്കലുകളുടെയും ആഹ്ലാദകരമായ നിമിഷങ്ങൾ ആണ്. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന  പകരം വയ്ക്കാൻ  കഴിയാത്ത അത്തരം നിമിഷങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. കാരണം അത്തരം നിമിഷങ്ങൾ  ഒരിക്കലും മായാത്ത ഓര്മ്മ ചിത്രമായി നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മിൽ നിറക്കുന്നു.......
എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച

‘സപ്തമ . ശ്രീ. തസ്‌കര:’ .....

ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും  ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്‌കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്‌ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്‌സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
 തീര്ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............

2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

പറയാതെ വയ്യ...........

സംവിധായകൻ ശ്രീ രഞ്ജിത്ത് ഫേസ് ബുക്കിനെ കുറിച്ച് പരാമര്ശം നടത്തിയത് വലിയ വിവാദം ആയ സാഹചര്യത്തിൽ ആണ്   ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. ഇന്നലെ ഏതാണ്ട് ഉച്ച കഴിഞ്ഞ സമയത്താണ് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത‍ കൊടുത്തത്. ഫേസ് ബുക്ക്‌ നിറയെ മനോരോഗികളാണ് , ടോയിലേറ്റ് ചുമരിൽ എഴുതുന്ന ഭാഷയാണ് അവർ ഉപയോഗിക്കുന്നത് , കൂലിക്ക് വേണ്ടി എഴുതുന്നവർ ആണ് ഇത്തരക്കാർ എന്നിങ്ങനെ മൂന്നോ നാലോ വരികൾ മാത്രം. സത്യം പറഞ്ഞാൽ ഇത് വായിച്ചപ്പോൾ വലിയ വിഷമം തോന്നി. ഉടൻ തന്നെ ദ്രിശ്യ മാധ്യമങ്ങൾ പരിശോധിച്ചു, അപ്പോൾ അവിടെയും ജസ്റ്റ്‌ ഇൻ, ബ്രീകിംഗ് ന്യൂസ്‌ ഈ തലക്കെട്ടുകളിൽ ഫേസ് ബുക്ക്‌ നിറയെ മനോരോഗികൾ - രഞ്ജിത് എന്നാ സ്ക്രോല്ലിംഗ് ന്യൂസ്‌ കാണിക്കുന്നു. അത് കൂടി കണ്ടപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമായി . എന്നാലും രഞ്ജിത് സാറിനെ പോലെ ഒരാള് ഇങ്ങനെ പറഞ്ഞതിന്റെ വാസ്തവം അന്വോഷിക്കാൻ തന്നെ തീരുമാനിച്ചു . അങ്ങനെ ആ വാര്ത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കേട്ടു. അപ്പോൾ ഒരു കാര്യം മനസ്സിലായി രഞ്ജിത് സർ അങ്ങനെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് പക്ഷെ അത്തരം ഭാഷ ഉപയോഗിച്ച് എഴുതുകയും അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് . കൂടാതെ വര്താ സമ്മേളനം തുടങ്ങിയത് തന്നെ ഫേസ് ബുക്ക്‌ പോലുള്ള ഓണ്‍ലൈൻ മാധ്യമങ്ങള്ക്ക് നന്ദി പറഞ്ഞു കൊണ്ട് കൂടിയാണ്. പക്ഷെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത് അദ്ധേഹത്തിന്റെ ചില വാചകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും , റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തപ്പോഴാണ്. എന്നാൽ ഏതു സന്ദർഭത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത് എന്ന് ഈ മാധ്യമങ്ങൾ ഒന്നും പറഞ്ഞതുമില്ല. ഇത് കേട്ട പാടെ ഫേസ് ബുക്ക്‌ ഉള്പ്പെടെയുള്ള മാധ്യമങ്ങളിൽ ശ്രീ രണ്ജിതിനു എതിരെ വിമർശങ്ങൾ ഉയര്ന്നു തുടങ്ങി. അത് അതിന്റെ മൂര്ധന്യതയിൽ എത്തുകയും ചെയ്തു. ചില ദ്രിശ്യ മാധ്യമങ്ങൾ നീണ്ട ചർച്ചകൾ തന്നെ സംഘടിപ്പിച്ചു . ഇവിടെ ആര്ക്കാണ് പിഴച്ചത്, വാർത്ത‍ സമ്മേളനം നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവര്തകര്ക്കോ ? ചോദ്യങ്ങള്ക്ക് വ്യക്തമായി ഉത്തരം പറഞ്ഞ ശ്രീ രണ്ജ്ജിതിനോ ? രഞ്ജിത്ത് പറഞ്ഞ ചില വാചകങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്താ മാധ്യമങ്ങല്ക്കോ ? മാധ്യമ റിപ്പോർട്ടുകൾ കണ്ടു പ്രതികരിക്കാൻ ഇറങ്ങിയ ഞാൻ ഉള്പ്പെടെയുള്ള ഓണ്‍ലൈൻ വക്താക്കൾക്കോ? അതോ ഈ വിഷയവുമായി നീണ്ട ചർച്ചകൾ നടത്തുമ്പോഴും ശ്രീ രഞ്ജിത് നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കാണിക്കാത്ത വാർത്താ മാധ്യമങ്ങല്ക്കോ ?............  ശരിക്കും ചര്ച്ച വേണ്ടത് മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം തേടിയാണ്. കാരണം ഇന്നലെ മറ്റൊരാൾ , ഇന്ന് രഞ്ജിത്ത് , നാളെ നമ്മളിൽ ആരുമാകാം , സന്ദര്ഭികമായി പറയുന്ന കാര്യങ്ങളിൽ ചിലത് മാത്രം അടര്തിയെടുക്കപ്പെടുമ്പോൾ തകര്ന്നു വീഴുന്നത് ഒട്ടേറെ ബന്ധങ്ങളുടെ ഇഴയടുപ്പം ആകാം...... അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ അതിര് കടന്ന വിവാദങ്ങളിൽ കൊണ്ട് എത്തിക്കുന്നതിൽ  നമ്മളെല്ലാം ഒരേ പോലെ പങ്കാളികൾ ആണ്....... കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള സാവകാശവും സഹിഷ്ണുതയും നമ്മൾ ഓരോരുത്തരും പ്രകടിപ്പിക്കുക തന്നെ വേണം..ഒരു പുനര് വിചിന്തനം അത്യാവശ്യമാണ്. .......

മദ്യ നിരോധനം - ചില ചിന്തകൾ........

ഒരു കഥയിൽ നിന്ന് തുടങ്ങാം ..
അച്ഛനും അമ്മയും രണ്ടു ആണ്‍ മകളും അടങ്ങുന്ന ഒരു കുടുംബം . അച്ഛൻ തികഞ്ഞ ഒരു മദ്യപാനി. ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയുന്ന ആൾ. പാവപ്പെട്ട ആ അമ്മ എല്ലാം സഹിച്ചു കൊണ്ട് തന്റെ രണ്ടു മക്കളെയും വളര്ത്തി വലുതാക്കി. പക്ഷെ മൂത്ത മകൻ അച്ഛനെ പോലെ തന്നെ മദ്യപാനി ആയി മാറി , കുടുംബത്തിനും സമൂഹത്തിനും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു . എന്നാൽ രണ്ടാമത്തെ മകൻ ആ നാട്ടിലെ തന്നെ ഏറ്റവും മര്യാദയും നന്മയും ഉള്ളവനായി മാറി . ഒരേ കുടുംബത്തിൽ ഒരേ പശ്ചാത്തലത്തിൽ പിറന്ന രണ്ടു പേര് എങ്ങിനെ ഇത്രയും വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾക്ക് പാത്രമായി ......
നമുക്ക് അവരോടു തന്നെ ചോദിക്കാം...
മൂത്ത മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ച എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും ആണ് , സ്വാഭാവികമായും ഞാനും അങ്ങിനെ ആയി.......
രണ്ടാമത്തെ മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ചയും എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും തന്നെ ആണ് എന്നാൽ അത് മൂലം എന്റെ അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കള്ക്കും അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എത്ര വലുതാണ്. അത് കൊണ്ട് അച്ഛന്റെ വഴി പിന്തുടരാതെ നന്നായി പഠിക്കുകയും  എത്രയും വേഗം  ഒരു ജോലി നേടുകയും എന്റെ അമ്മയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യണം എന്നാ ചിന്ത ആണ്  എന്നെ ഇത്തരം ഒരു മനുഷ്യൻ ആക്കി മാറ്റിയത്.......
തീര്ച്ചയായും മുകളിൽ പറഞ്ഞ കഥ വളരെ പ്രസക്തമാണ്. കാരണം കാഴ്ചപ്പാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാത്തിനും കാരണം. ഏതു കാര്യമായാലും നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നത് പരമ പ്രധാനമാണ്.
ഇന്നിപ്പോൾ മദ്യ നിരോധനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയമാണ്. തീര്ച്ചയായും മുകളിൽ പറഞ്ഞ പോലെ ഈ വിഷയതോടും നമ്മൾ സമീപിക്കുന്ന രീതിയും കാഴ്ചപ്പാടും വളരെ വ്യത്യസ്തങ്ങൾ ആയിരിക്കാം.എന്നിര്ക്കിലും അത്യന്ധികമായി അതിൽ വരുന്ന നന്മ നമ്മൾ തിരിച്ചറിയുക തന്നെ വേണം. ഒരു പക്ഷെ ഒരു ഭരണ സംവിധാനത്തിന് രാഷ്ട്രീയ പരമായോ, സാമുദായിക പരമായോ , സംഘടനാ പരമായോ ഒക്കെ ഉള്ള പരിമിതികളോ, നിയന്ത്രനങ്ങലോ ഇത്തരം വിഷയങ്ങളിൽ ഉണ്ടാവുക സ്വാഭാവികം മാത്രം എന്നാൽ അവയ്ക്കെല്ലാം ഉപരി ആയി സമൂഹത്തോടുള്ള പ്രധിബധതയും ഉത്തരവാദിത്വവും തന്നെ ആണ് ഇത്തരം വിഷയങ്ങളിൽ മുന്നില് നില്ക്കേണ്ടത്. മദ്യപിക്കുന്നവർ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. മദ്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗമാണ് അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം. ഇത്തരം ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വര്ധിചിരിക്കുന്നു. അത് പോലെ തന്നെ ശരാശരി കുടിയന്മാരുടെ എണ്ണവും  മുന്പെന്നതെക്കളും കൂടിയിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം മ്ധ്യപിക്കുന്നവർ മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങളിലുമായി മാരിക്കൊണ്ടിരിക്കുകയം ചെയ്യുന്നു. തീര്ച്ചയായും ആശങ്ക ഉണര്ത്തുന്ന ഒരു സാഹചര്യം തന്നെ ആണ് ഇത്. അത് കൊണ്ട് തന്നെ നടപടികൾ തീര്ച്ചയായും കൈകൊള്ളേണ്ട സന്ദര്ഭം തന്നെ ആണിത്. ബാറുകളുടെ അടച്ചു പൂട്ടലുകലോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉണ്ട് . ഓരോ ഗ്രാമങ്ങൾ എടുത്തു നോക്കിയാൽ പുലര്ച്ചെ ആളുകൾ ഒരു പ്രതേക ദിക്ക് നോക്കി പോകുന്നത് കാണാം . കൂലി പണിക്കു പോകുന്നതിനു മുൻപ് മദ്യപിക്കുന്നതിനു  വേണ്ടി ഏതോ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പോകുന്ന കൂട്ടര് ആണു അവർ. ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ അനവധി നിയമ ലങ്ഘന മദ്യ വില്പന കേന്ദ്രങ്ങൾ നമ്മൾ അറിയാതെ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ മദ്യ നിരോധനത്തെ പറ്റി പലരോടും ചോദിച്ചപ്പോൾ , എങ്കിൽ ഞങ്ങൾ ഉണ്ടാക്കി കുടിക്കും എന്നാ മറുപടി കേട്ടു, തീര്ച്ചയായും  ഇത്തരം നിയമ ലങ്ഘന കേന്ദ്രങ്ങൾ ഉള്ളത് തന്നെ ആണ് ആളുകളെ കൊണ്ട് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തീര്ച്ചയായും നമ്മുടെ ഗ്രാമങ്ങളിൽ ഓരോ പഞ്ചായത്തിലും ഉള്ള ഇത്തരം നിയംലന്ഘ്ന മദ്യ കേന്ദ്രങ്ങൾ എടുത്താൽ അവ ഓരോന്നും ചെയ്യുന്ന കാര്യങ്ങൾ ഏതു വലിയ ബാറുകൾ ചെയ്യുന്ന കാര്യങ്ങൾക്കും അപ്പുറമുള്ള പ്രവര്തികളാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമം ലങ്ഘിച്ചു മദ്യം ഉണ്ടാക്കുന്നവരെയും  വിൽക്കുന്നവരെയും വാങ്ങുന്നവരെയും ശക്തമായ്  നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരണം. നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിൽ ഇല്ല എന്നല്ല . നിയമങ്ങൾ അത് എല്ലാക്കാലത്തും ഉണ്ട് എന്നാൽ അത് അര്ജ്ജവത്തോടെ നടപ്പിലാക്കുവാനുള്ള ഇച്ചാശക്തി ആണ് വേണ്ടത്. ഒരു പക്ഷെ പലപ്പോഴും ഇത്തരത്തിലുള്ള നിയമലന്ഘിത മദ്യ കേന്ദ്രങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു , അവര്കെതിരെ നടപടി എടുക്കാൻ അലംഭാവം കാണിക്കുകയും ചെയ്യുന്നു. താഴെ തട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സൃഷ്ട്ടിക്കു്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ ഉള്ള നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവര്ക്കും അത് ഉപയോഗിക്കുന്നവര്ക്കും കേസ് ചുമതുന്നതിനു ഒപ്പം  നിശ്ചിത തുക പിഴ ഈടാക്കണം . വീണ്ടും അവർ ഇത്തരം പ്രവർത്തികൾ തുടർന്നാൽ കഠിന തടവും  വൻ തുക പിഴ ,ഈടാക്കുകയും വേണം . കൂടാതെ ബോധവല്ക്കരണം ഊര്ജ്ജിതമാക്കുകയും വേണം. മദ്യം മാത്രമല്ല മറ്റു ലഹരി വസ്തുക്കളുടെ കാര്യത്തിലും നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുക തന്നെ വേണം.ഗ്രാമങ്ങളിലും മറ്റും പ്രതേക ബോധവല്ക്കരണ യുണിട്ടുകൾ  തുടങ്ങുകയും  വേണം. അവയുടെ പ്രവര്ത്തനം മികച്ച രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത്തരത്തിൽ മാതൃക പരമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടു വൈപ്പ് നമുക്ക് തുടങ്ങാം. ആശംസകൾ..........

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

തോറ്റാലും മാറ്റില്ലേ, ധോണിക്കെന്താ കൊമ്പുണ്ടോ?

ഇന്ത്യയില്‍ മാത്രം കളിച്ചാല്‍ പോരല്ലോ, വിദേശത്തും കളി ജയിച്ചേ പറ്റൂ. വിദേശത്ത് ഇന്ത്യയുടെ റെക്കോര്‍ഡ് ധോണിയുടെ കീഴില്‍ ദയനീയമാണ്. വിദേശത്തെ തോല്‍വിയുടെ കാര്യത്തില്‍ രണ്ട് കളി കൂടി തോറ്റാല്‍ ലോകറെക്കോര്‍ഡിലെത്തും ധോണി.
ഇംഗ്ലണ്ടിനെതിരെ 0- 4 ന് തോല്‍വി, ഓസ്‌ട്രേലിയയ്‌ക്കെതിരെ 0 - 4ന് തോല്‍വി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 0 - 1ന് തോല്‍വി, ന്യൂസിലന്‍ഡിനെതിരെ 0 - 1ന് തോല്‍വി, ഇംഗ്ലണ്ടിനെതിരെ വീണ്ടും 1 - 3 ന് തോല്‍വി. 2011 ന് ശേഷം ഇന്ത്യയുടെ വിദേശത്തെ റെക്കോര്‍ഡാണിത്. എല്ലാം ധോണിക്ക് കീഴില്‍. ഒരു ജയം. 13 തോല്‍വി. മൂന്ന് സമനില. എന്നിട്ടും രാജിവെക്കാന്‍ ധോണിയോ പുറത്താക്കാന്‍ ബി സി സി ഐയോ തയ്യാറല്ല.ക്രിക്ക്കറ്റിൽ നിന്ന് ജനങ്ങള് അകന്നു പോകുന്നതിന്റെ കാരണവും ഇതൊക്കെ തന്നെ ആണ്.......

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

‘സപ്തമ . ശ്രീ. തസ്‌കര:’ .....

ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും  ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്‌കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്‌ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്‌സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
 തീര്ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............

2014 ജൂലൈ 29, ചൊവ്വാഴ്ച

ആദിത്യൻ എന്റെ അബ്ദു.........

ശ്രീ ലാൽ ജോസ് സംവിധാനം ചെയ്താ വിക്രമാദിത്യൻ എന്നാ ചിത്രം ഈ റമദാൻ വേളയിൽ എന്റെ അബ്ദുവിനെ ഒരിക്കൽക്കൂടി ഓര്മ്മിപ്പിച്ചു.
ആദിത്യൻ എന്നാ കഥാപാത്രം എന്റെ അബ്ദു തന്നെ ആണ് . ഇനി അബ്ദു ആരാണ് എന്ന് അറിയേണ്ടേ. 2009 ജൂലൈ 27 നു ആണ് സ്നേഹഗീതം എന്നാ എന്റെ ബ്ലോഗില അബ്ദുവിനെ കുറിച്ച് ഞാൻ ആദ്യം എഴുതിയത്. പിന്നെ 2012 ജൂലൈ 18 നു ആണ് അറിഞ്ഞോ എന്റെ അബ്ദുവിന് കല്യാണമായി എന്നാ രണ്ടാമത്തെ പോസ്റ്റ്‌ ഇട്ടതു. ഇന്നിപ്പോൾ അബ്ദുവും കുടുംബവും സുഖമായിരിക്കുന്നു...... ഇനി എന്റെ അബ്ദ്വിനെ കുറിച്ച് കൂടുതൽ അറിയാൻ 2012 അബ്ദുവിന്റെ വിവാഹം അറിഞ്ഞു ഞാൻ എഴുതിയ പോസ്റ്റ്‌ ചുവടെ.......


അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം  അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക്  ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ്‌ ആണ്.......

ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെയും ആദിത്യനേയും പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത്‌ തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ്‌ , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................

2014 ജൂലൈ 23, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിരണയിക്കണം.........

ഹൈ കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിര്നയിക്കണം..  ഇന്ത്യൻ സിനിമ തന്നെ അംഗീകരിച്ച  ചിത്രമായ പേരറിയാത്തവർ എന്നാ ചിത്രത്തിന് ഒരു പരാമര്ശം പോലും നല്കാതെ സംസ്ഥാന ജൂറി മലയാള സിനിമയെ അപമാനിച്ചിരുന്നു. ഇനി ഒരിക്കലും ദേശിയ തലത്തിൽ  മലയാള സിനിമയെ മികച്ച സിനിമയായി തിരെഞ്ഞെടുക്കരുത് എന്നും അതിനുള്ള അര്ഹത മലയാള സിനെമക്ക് ഇല്ല എന്നുമാണ് ഇതുവഴി സംസ്ഥാന ജൂറി ദേശിയ ജൂറിക്ക് നല്കിയ സന്ദേശം. അതുപോലെ മികച്ച നടനായി ദേശിയ തലത്തിൽ അംഗീകരിച്ച സുരാജ് വെഞ്ഞരമൂടിനെ ഹാസ്യ നടൻ എന്നാ ലേബലിൽ ഒതുക്കി. നടൻ , സ്വപാനം  എന്നെ ചിത്രങ്ങളില മികച്ച പ്രകടനം നടത്തിയ ജയറാമിനെ നാടകീയത കൂടി പോയി എന്നാ പേരില് അപമാനിച്ചു.നാടക സംബധമായ ചിത്രത്തിലും , സ്വപാനം  പോലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിലും ന്യൂ ജെനെരേശൻ നടനം ചെയ്യണമെന്നാണ് ജൂറി യുടെ അഭിപ്രായം കേട്ടാൽ തോന്നുക.മികച്ച നടനായി സുരജിനെയും ജയരമിനെയുമാണ് തിരെഞ്ഞെടുക്കെണ്ടിയിരുന്നത് . ഫഹദും ലാലും മികച്ച നടൻമാർ തന്നെ പക്ഷെ കഴിഞ്ഞ വര്ഷം പ്രക്സ്ടനതിന്റെ കാര്യത്തില ജയറാമും സുരാജും ഒരു പടി മുന്നില് തന്നെ ആയിരുന്നു. ജയരമിനും സുരാജിനും ആണ് അവാർഡ്‌ എന്ന് മാധ്യമങ്ങള പോലും റിപ്പോർട്ട്‌ ചെയ്തിരുന്നു എങ്കിലും അത് അട്ടിമരിക്കപ്പെടുകആയിരുന്നു.. കൂടാതെ മികച്ച ഗായകനുള്ള പുരസ്കാരത്തിന്റെ കാര്യത്തിലും ഏറെ വിവാദങ്ങളും സംശയങ്ങളും ഉണ്ടായി. ഇത്തരത്തിൽ ഏറെ സംശയകരവും അനാരോഗ്യകരവുമായ രീതിയിൽ നടന്ന അവാര്ട് നിര്ണ്ണയം പുന പരിശോധിക്കുക തന്നെ വേണം.....
വാൽ കഷ്ണം - കഴിഞ്ഞ വര്ഷത്തെ ദേശിയ ചലച്ചിത്ര അവാർഡുകളിൽ മികച്ച പരിസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌. എന്നാൽ സംസ്ഥാന ചലച്ചിത്ര അവ്ർഡിൽ പേരറിയാത്തവർ തഴയപ്പെട്ടു. എന്ത് കൊണ്ട് പേരറിയാത്തവർ തഴയപ്പെട്ടു എന്ന് മലയാളത്തിന്റെ പ്രിയ നടിയായ സംസ്ഥാന ജൂറി അംഗത്തോട് മാധ്യമ പ്രവർത്തകർ ചോദിച്ചു അപ്പോൾ കിട്ടിയ മറുപടി.....
മാധ്യമ പ്രവർത്തകർ - എന്ത് കൊണ്ട് പേരറിയാത്തവർ പരിഗണിക്കപ്പെട്ടില്ല ?
ജൂറി അംഗമായ പ്രിയ നടി-  അത് എന്ത് കൊണ്ടെന്നാൽ ദേശിയ തലത്തിൽ മികച്ച പരിതസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌ , ഇവിടെ പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല.........
 ശ്രദ്ധിക്കുക പരിസ്ഥിതി ചിത്രം എന്നതിന് താരം ഉപയോഗിച്ച വാക്ക് പരിതസ്ഥിതി എന്നാണ്, ഒന്നല്ല ഒരുപാട് തവണ.......
പരിസ്ഥിതിയും, പരിതസ്ഥിതിയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ജൂറിയുടെ നിലവാരം സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ.....?

2014 ജൂലൈ 13, ഞായറാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......


നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2014 ജൂലൈ 10, വ്യാഴാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്. ഇന്നിപ്പോൾ 2014 ലോകകപ്പിൽ അർജെന്റീന ഫൈനലിൽ എത്തിയിരിക്കുന്നു. മെസ്സിക്കും അർജന്റീനക്കും വിജയാശംസകൾ നേരുന്നതോടൊപ്പം ഈ കഥ സമര്പ്പിക്കുന്നു......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു   ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2014 ജൂൺ 29, ഞായറാഴ്‌ച

അർജന്റീനക്കു മുന്നില് ഇനി........

അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ ലോക കപ്പു ഫുട് ബാളിൽ അർജെന്റീനിക്കു മുന്നോട്ടുള്ള വഴികളിൽ കാത്തിരിക്കുന്ന പ്രതിയോഗികൾ ഇവര ആകാം.......


പ്രീ കൊർട്ടെർ - സ്വിറ്റ്സർലാന്ദ്

കൊർട്ടെർ    -     ബെൽജിയം

സെമി ഫൈനൽ  - ഹോളണ്ട്

ഫൈനൽ - ജർമ്മനി , ഫ്രാൻസ് , ബ്രസിൽ .... ഈ മൂന്നു ടീമുകളിൽ ഒന്ന്

കാരണം ഫൈനലിന് മുൻപ് ഈ മൂന്നു ടീമുകൾക്ക് തമ്മിൽ എട്ടു മുട്ടേണ്ടി വരികയും രണ്ടു ടീമിന് പുറത്തു പോകേണ്ടിയും വരും.............

2014 ജൂൺ 27, വെള്ളിയാഴ്‌ച

ആറ് മാസം ..... 78 ചിത്രങ്ങൾ ... 6 വിജയം.......?


2014 പകുതി പിന്നിടുമ്പോൾ  78 മലയാള ചിത്രങ്ങൾ പുറത്തു ഇറങ്ങിയതിൽ വിജയിച്ചവ വെറും 6 ചിത്രങ്ങൾ മാത്രം. ഊതി പെരുപ്പിച്ച കണക്കുകൾക്ക്‌ അപ്പുറം യദാർത്ഥ വിജയം നേടിയ ചിത്രങ്ങൾ 6 എണ്ണം മാത്രമാണ്.......
1 1983
2  ഓം ശാന്തി ഓശാന
3  7th ഡേ
4  റിംഗ് മാസ്റ്റർ
5  ഹൌ ഓൾഡ്‌ ആർ യു
6  ബാംഗ്ലൂർ ഡയസ്
മമ്മൂട്ടിക്കും മോഹൻലാലിനും ഒരു വിജയം പോലും ഇല്ലാത്ത 2014 ന്റെ ആദ്യ പകുതിയിൽ ദിലീപും പ്രിത്വിരാജും 2013 ന്റെ വിജയം ആവര്ത്തിച്ചു. വിജയിച്ച 6 ചിത്രങ്ങളില മൂന്നെണ്ണത്തിൽ സാന്നിധ്യമായി നിവിന്പോളി മുന്നില് എത്തിയപ്പോൾ ഫഹദും ദുൽഖരും ബാംഗ്ലൂർ ദയ്സിൽ കൂടി വിജയ പട്ടികയിൽ എത്തി. എന്നാൽ ഈ വിജയങ്ങല്ക്ക് മേലെയാണ് മഞ്ജു വാര്യര് തന്റെ തിരിച്ചു വരവ് ചിത്ര മായ ഹൌ ഓൾഡ്‌ ആരെ യു വിൽ കൂടി നേടിയത്....
ഒട്ടേറെ ഘടകങ്ങളുടെ സങ്കലനമായ സിനിമയിൽ എതോന്ക്കെയോ ഘടകങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തന്നെയാണ് ഇത്രയും വലിയ ഒരു പരാജയത്തിനു കാരണം എന്നത് മലയാള സിനിമ പ്രവർത്തകർ ചിന്ത്ക്കെണ്ടിയിരിക്കുന്നു.......

ഞാനോ നീയോ നമ്മളോ ?.....

തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചിറങ്ങി  . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പാളിക്കപ്പുറത്തെ  ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക്‌ ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിച്ചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്‌. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്‌. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജോണിനെയും  വിളിച്ചു നോക്കാം പറ്റുമെങ്കിൽ  നൂൻഷൊവ്ക്കു പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തെയെടരുകളിൽ  റിലീസ് ആയിട്ടുണ്ട്‌. എന്നാലും  തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള്‍ പ്രേഷകര്‍ നിരാകരിക്കാർ  ഇല്ലല്ലോ  . സുര്യന്‍ കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുഷന്  പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന്‍ വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പഞ്ചസ്സാരയും  കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ദോ പ്രഖ്യാപിച്ചാൽ  ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന്‌ ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില്‍ പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന്‍ കുഴലിനും വാൾ തലപ്പിനും  മുന്‍പില്‍ ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിറ കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന്‍ തോക്കിന്‍ കുഴലിനും വാൾ തലപ്പിനും  മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ദൈന്യത  മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന്‍ കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള്‍ ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള്‍ തന്നെ അല്ലെ ? പെട്ടന്നാണ് മനുവിന്റെ മൊബൈല് റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല് കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............

2014 ജൂൺ 16, തിങ്കളാഴ്‌ച

അത് ഞാന്‍ തന്നെയാണ്..........

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാർന്നൊലിചു ഒരാനാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങലാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014 ജൂൺ 4, ബുധനാഴ്‌ച

ലോക പരിസ്ഥിതി ദിനം ......

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്.
നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)
എന്നതാണ് ഈ വര്ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം........

 ആഗോള താപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം എന്ന സവിശേഷതയുമുണ്ട്.

1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 

2014 ജൂൺ 3, ചൊവ്വാഴ്ച

മഴ പെയ്യുകയാണ്........................

മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട്‌ മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക്‌ ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊഞ്ചലും  ചിനുങ്ങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടും , മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടും  ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യ  ആസ്സ്വദിക്കുംബൊഴും  ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................

2014 ജൂൺ 2, തിങ്കളാഴ്‌ച

പറയാതെ വയ്യ.....

പുതിയ ഒരു അധ്യയന വര്ഷത്തിനു ആരംഭമായി. ലക്ഷക്കണക്കിന്‌ കുരുന്നുകൾ അക്ഷര വിദ്യയുടെ ലോകത്തിലേക്ക്‌ കാലെടുത്തു വച്ചു. തീര്ച്ചയായും വിദ്യയുടെ ലോകത്തിലേക്ക്‌  ഇത്തരം കുരുന്നുകൾ കടന്നു വരമ്പോൾ അവരെ അത്തരം ഒരു സാഹചര്യത്തിലേക്ക്  മാനസ്സികമായി പ്രാപ്തരക്കുന്നതിൽ നമ്മുടെ സര്ക്കാര് സ്കൂളുകൾ വഹിക്കുന്ന പങ്കു അഭിനന്ദനര്ഹമാണ്. പ്രവേശനോത്സവം പോലുള്ള പരിപാടികളിലൂടെ ഈ കുരുന്നുകളെ പഠനത്തോട് കൂടുതൽ അടുപ്പിക്കുകയും അവര്ക്ക് മാനസികമായ ഉല്ലാസ്സം പകര്ന്നു നല്കുകയും ചെയ്യുന്നു. സ്വകാര്യ സ്കൂളുകളും അവരുടെതായ രീതിയൽ അധ്യയന വര്ഷം ആഘോഷമാക്കുന്നു. എന്നാൽ  ഇന്നലെ തന്നെ പല സ്വകാര്യ i സ്കൂളുകളിൽ നിന്നും പ്രതേകിച്ചു ഇന്ഗ്ലിഷ് മീഡിയം സ്കൂളുകൾ  വരുന്ന റിപ്പോർട്ടുകൾ ഉല്ഖണ്ട ഉണ്ടാക്കുന്നതാണ്. അസ്സംബ്ലി എന്നാ പേരില്  ചെറിയ കുരുന്നുകൾ ഉള്പ്പെടയുള്ള കുട്ടികളെ വെയിലത്ത്‌ നിർത്തി മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ ആയിരുന്നു ഇന്നലെ പല സ്വകാര്യ ഇന്ഗ്ലിഷ് മീഡിയം  സ്കൂളുകളിലും നടന്നത്. പല കുരുന്നുകളും തലചുറ്റി വീണതായി റിപ്പോർട്ടുകൾ ഉണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല. അത് കൊണ്ട് തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. പലപ്പോഴും മതാപിതാക്കൾ പോലും അറിയാതെ ഇത്തരം സംഭവങ്ങൾ ഒളിപ്പിച്ചു വൈക്കുകയാണ് ചെയ്യുന്നത്. തീര്ച്ചയായും ഇത്തരം രീതികൾ അവസ്സനിപ്പിക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത്‌ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ തന്നെയാണ്  നമ്മുടെ സര്ക്കാര് സ്കൂളുകൾ പ്രവേശനോത്സവം പോലുള്ള മാതൃകാപരമായ പരിപാടികളുമായി മുന്നോട്ടു പോകുന്നത് . തീര്ച്ചയായും അഭിനന്ദനാർഹമായ കാര്യം തന്നെ........

2014 മേയ് 30, വെള്ളിയാഴ്‌ച

മേയ് 31 : ഇന്ന് ലോക പുകയില വിരുദ്ധ ദിനം


പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
 സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 120 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗത്തിലൂടെ വായിലും തൊണ്ടയിലുപം ക്യാന്‍സര്‍ ബാധിച്ചവരുടെ ബന്ധുക്കളില്‍ നടത്തിയ പഠനത്തിലെ വിവിരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ദുരന്തം നേരിട്ട് കണ്ടറിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും പുകയില ഉപയോഗിക്കുന്നു എന്നതാണ് ആശ്ചര്യകരം. മനഃശാസ്ത്രപരമായ ഘടകങ്ങള്‍ കൂടി പുകയിലശീലത്തിന് ഇടയാക്കുന്നതായും നിഗമനമുണ്ട്. രോഗികളുടെ ദുരിതം കണ്ട് പുകയില ഉപയോഗം ഉപേക്ഷിച്ചവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസ മുള്ളവരാണ്. എന്നാല്‍ കൂലിപ്പണിക്കാരാണ് പുകയില ഉപയോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അസോ. പ്രൊഫസര്‍ ഡോ. പി ജി ബാലഗോപാലിന്റെ മേല്‍നോട്ടക്കിലായിരുന്നു പഠനം നടന്നത്. ( ഈ പഠന റിപ്പോര്‍ട്ട് ഏഷ്യന്‍ പസഫിക് ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) .


ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. Say No to tobacco എന്ന് നമുക്ക് വീണ്ടും ദൃഢ പ്രതിജ്ഞയെടുക്കാം...

2014 മേയ് 27, ചൊവ്വാഴ്ച

ദൈവ സ്പര്ശം.........

നിനച്ചിരിക്കാതെ   ഒരു നാൾ  ദൈവം നമ്മുടെ മുന്നില് പ്രത്യക്ഷമായാൽ......... തീര്ച്ചയായും സച്ചിൻ എന്നാ അതുല്യ പ്രതിഭയെ മുന്നില് കണ്ട നിമിഷം അത്തരം ഒരു വികാരം തന്നെ ആയിരുന്നു. എന്ത് കൊണ്ട് സച്ചിൻ ദൈവത്തെ പോലെ ഇത്ര മേൽ  ആദരണീയൻ ആകുന്നു എന്നതിന് ഉത്തരം  അദേഹത്തിന്റെ പ്രതിഭയും അതിനു അനുരൂപമായ പെരുമാറ്റവും തന്നെയാണ് .പ്രതിഭകൾ ഇനിയും അനേകം ഉണ്ടാകാം എന്നാൽ സച്ചിനെ പോലെ പ്രതിഭക്കും അപ്പുറത്ത് അനുകരണീയമായ പെരുമാറ്റ ഗുണം ഉള്ള ഒരാൾ ഇനി ഉണ്ടാവുക അസംഭവ്യം തന്നെയാണ്. രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഇന്ത്യൻ ക്രികെട്ടിന്റെ ഭാരം താങ്ങിയ ആ ചുമലുകളിൽ വിറയാർന്ന കൈകളാൽ സ്പർശിക്കുമ്പോൾ ഉണ്ടായ വികാരം, ഇന്ത്യ എന്നാ വികാരം തന്നെ ആയിരുന്നു. ...... നന്ദി സച്ചിൻ , ഒരായിരം നന്ദി.......

2014 മേയ് 23, വെള്ളിയാഴ്‌ച

തിരിച്ചു വരവ്.......

തിരെഞ്ഞെടുപ്പ് കഴിഞ്ഞു , ആത്മ പരിശോധനയുടെയും സ്വയം വിമർശനത്തിന്റെയും നാളുകളിലൂടെ കടന്നു പോവുകയാണ് ഇടതുപക്ഷ പാര്ട്ടികളും കോണ്‍ഗ്രസ്സും . തീര്ച്ചയായും ചില കാലഘട്ടങ്ങൾ അങ്ങനെയാണ് അത് വ്യക്തികൾ ആയാലും പ്രസ്ഥാനങ്ങൾ ആയാലും ഇത്തരം സന്നിഗ്ധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരും . ഒരു പക്ഷെ അത് അനിവാര്യതയുമാണ്. എന്നിരുന്നാലും ഈ രണ്ടു പാർടികളുടെയും പ്രസ്കതിക്കും ശക്തിക്കും ഒരു കോട്ടവും  സംഭവിക്കുന്നില്ല. കാരണം ഇന്ത്യയുടെ മതേതര മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ ഈ രണ്ടു പാര്ടികളുടെയും പങ്കു ഒരു കാലത്തും അവഗണിക്കവുന്നത് അല്ല. തീര്ച്ചയായും തിരെഞ്ഞെടുപ്പിൽ ജയ പരാജയങ്ങൾ സ്വാഭാവികമാണ് , അത് സ്വയം വിമര്ഷനതിനും, ആത്മ പരിശോധനക്കും സാഹചര്യം ഒരുക്കുകയും ചെയ്യും . ഈ രണ്ടു പര്ടികളിലും ജനങ്ങൾക്ക്‌ ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല , ഒരു പക്ഷെ കൂടുതൽ കരുതോടെയുള്ള ഒരു തിരിച്ചു വരവിനുള്ള അവസ്സരം ഒരുക്കി എന്നെ പറയാനാകു. ആ അവസ്സരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് വളരെ പ്രധാനമാണ്. തീര്ച്ചയായും അനുഭവ സമ്പത്തും പ്രായോഗിക ജ്ഞാനവും ഉള്ള ഈ കക്ഷികൾ കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..........

2014 മേയ് 19, തിങ്കളാഴ്‌ച

ജനാധിപത്യം........

അണികൾക്ക്‌ എന്നത് പോലെ തന്നെ നേതൃത്വത്തിന്  ഉണ്ടാകുന്ന തെറ്റും വീഴ്ചയും ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ആര്ജ്ജവം എല്ലാ പാര്ട്ടികളിലും ഉണ്ടാകണം അത്തരത്തിൽ ജനാധിപത്യപരമായ രീതിയിൽ പ്രവര്ത്തിക്കുന്ന പാർട്ടികൾക്ക് മാത്രമേ ഇനിയുള്ള കാലം നിലനില്പ് ഉണ്ടാകൂ....................

2014 മേയ് 16, വെള്ളിയാഴ്‌ച

തിരെഞ്ഞെടുപ്പിലെ ജനപക്ഷം.........

ഇതേ തലക്കെട്ടിൽ സ്ഥാനാർഥി നിർണയത്തിന് വളരെ മുൻപ് തന്നെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ജനപക്ഷത് നിന്ന് പ്രവര്ത്തിക്കുന്ന സ്ഥാനര്തികൾക്ക് മാത്രമേ ജനപിന്തുണ ഉണ്ടാകു എന്നും, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന  ഒരാൾ എന്നാ നിലയിൽ അവിടുത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ  നിലവിലെ ജനപ്രധിനിധികൾ മത്സരിച്ചാൽ അവർ തന്നെ ജയിക്കും എന്നും കുറിച്ചിരുന്നു. ഇപ്പോൾ തിരെഞ്ഞെടുപ്പ് ഫല വന്നപ്പോൾ അത് യാഥാര്ത്യം ആയി. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിന്ദു കൃഷണ ശക്തയായ എതിരാളി തന്നെ ആയിരുന്നു എങ്കിലും സമ്പത്ത് ചെയ്താ വികസ്സന പ്രവര്തനങ്ങളോട് കണ്ണടക്കാൻ അവിടതുകാര്ക്ക് കഴിയുമായിരുന്നില്ല , അത് കൊണ്ട് തന്നെയാണ് മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷം സമ്പത്ത് നേടിയത്. തിരുവനന്തപുരവും മറിച്ചായിരുന്നില്ല, ശക്തമായ ത്രികോണ മത്സരം , അതിലുപരി വ്യക്തിപരമായ ആക്രമണങ്ങൾ , റിപ്പോർട്ടുകൾ , ജാതീയ ധ്രുവീകരണങ്ങൾ എന്നാൽ അതിനൊന്നും തരൂരിന്റെ വിജയത്തെ ചെറുക്കാൻ കഴിഞ്ഞില്ല കാരണം തരൂര് നടത്തിയ വികസനപ്രവര്തനങ്ങൾക്ക് മുൻപിൽ കണ്ണടക്കാനും തിരുവനന്തപുരത്ത് കാര്ക്ക് കഴിയുമായിരുന്നില്ല. പാലക്കാടു രാജേഷ്‌ റെക്കോർഡ്‌ ഭൂരിപക്ഷം നേടിയതും , ആലത്തൂരിൽ ബിജു , ആലപ്പുഴയിൽ വേണുഗോപാൽ  , മാവേലികരയിൽ കൊടിക്കുന്നിൽ സുരേഷ് .... ഇവരുടെ വിജയങ്ങൾ എല്ലാം ജനപക്ഷത് നിന്ന് പ്രവര്തിച്ചത് കൊണ്ട് തന്നെ ആയിരുന്നു. വ്യക്തിപരമായ് വിഷയങ്ങല്ക്ക് ഉപരി ജനങ്ങള് നോക്കുന്നത് വികസ്സന പ്രവര്ത്തനങ്ങളും ജനപക്ഷത് നിന്നുള്ള പ്രവര്ത്തനങ്ങളും തന്നെയാണ്. ഈ തിരെഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും ഉള്ള പാഠമാണ്. വ്യക്തി താല്പര്യങ്ങല്ക്കും , പാര്ടി താല്പര്യങ്ങല്ക്കും അപ്പുറം ജന താല്പര്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ജനപ്രതിനിധികളെ ജനങ്ങൾ കൈവെടിയുകയില്ല എന്നാ പാഠം. ജനങ്ങളുടെ ഇടയില നിന്ന് കൊണ്ട് ജനതല്പര്യങ്ങൾക്ക് വേണ്ടി പ്രവര്തിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയണം എങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ നേടാൻ അവര്ക്ക് സാധിക്കും. എന്തായാലും ജനങ്ങളുടെ തീരുമാനം അന്ഗീകരിച്ചേ മതിയാകൂ. ഇപ്പോൾ വിജയിച്ച എല്ലാ ജനപ്രധിനിധികൾക്കും ജനപക്ഷത് നിന്ന് പ്രവര്തിക്കുവാനും ജനപിന്തുണ ആര്ജിക്കുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും..........

2014 മേയ് 14, ബുധനാഴ്‌ച

മഞ്ജുവാര്യര് വിസ്മയിപ്പിക്കുന്നു...

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ട്രെയിലറില്‍ തന്നെ മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ടുപോയ അഭിനയ വൈഭവത്തിന് ഒരു ചെറിയ അണുവിന്‍റെ അത്രപോലും കുറവ് വന്നിട്ടില്ല എന്ന തിരിച്ചറിവ് വലിയ ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ഒരു സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന നിരുപമ എന്ന മുപ്പത്താറുകാരിയായി മഞ്ജു മിന്നിത്തിളങ്ങുന്ന സിനിമയായിരിക്കും ഹൌ ഓള്‍ഡ് ആര്‍ യു എന്ന് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നു.
 സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.

2014 മേയ് 8, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ....

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2014 മേയ് 7, ബുധനാഴ്‌ച

മുല്ലപ്പെരിയാർ - തളരാതെ മുന്നോട്ടു......

മു­ല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ട് തമി­ഴ്‌­നാ­ടി­ന് ഉപ­യോ­ഗി­ക്കാന്‍ പാ­ട്ട­ത്തി­നു നല്കി­യി­ട്ട് ഒന്നേ­കാല്‍­നൂ­റ്റാ­ണ്ടു കഴിയുന്നു. പതി­റ്റാ­ണ്ടു­ക­ളാ­യി വി­വാ­ദ­വി­ഷ­യ­മാ­യി­നില്‍­ക്കു­ക­യും ­കേ­ര­ളം­ - ­ത­മി­ഴ്‌­നാ­ട് അന്തര്‍­സം­സ്ഥാ­ന­ബ­ന്ധ­ത്തെ ഏറ്റ­വും പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ക­യും ചെ­യ്യു­ന്ന ഈ പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­യ്ക്ക­പ്പെ­ട്ട­ത് സ്വാ­ത­ന്ത്ര്യം കി­ട്ടു­ന്ന­തി­നും പതി­റ്റാ­ണ്ടു­കള്‍­ക്കു മുന്‍­പ് 1886 ഒക്ടോ­ബര്‍ ഒക്ടോ­ബര്‍ 29­ന് ആണ്.
തി­രു­വി­താം­കൂര്‍ മഹാ­രാ­ജാ­വാ­യി­രു­ന്ന വി­ശാ­ഖം തി­രു­ന്നാള്‍ മാര്‍­ത്താ­ണ്ഡ­വര്‍­മ­യും ബ്രി­ട്ടീ­ഷ് രാ­ജ്ഞി­യു­ടെ പ്ര­തി­നി­ധി സെ­ക്ര­ട്ട­റി ഓഫ് സ്റ്റേ­റ്റ് ഫോര്‍ ഇന്ത്യ­യും തമ്മി­ലാ­ണ് അന്ന് പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­ച്ച­ത്. 999 വര്‍­ഷ­ത്തേ­ക്കാ­യി­രു­ന്നു കരാര്‍. ഇരു­ക­ക്ഷി­കള്‍­ക്കും സമ്മ­ത­മെ­ങ്കില്‍ വീ­ണ്ടു­മൊ­രു 999 വര്‍­ഷം­കൂ­ടി ­ക­രാര്‍ തു­ട­രാ­മെ­ന്നും വ്യ­വ­സ്ഥ­ചെ­യ്തി­രു­ന്നു­.

ലോ­ക­ത്ത് ഒരി­ട­ത്തും കേ­ട്ടു­കേള്‍­വി­പോ­ലു­മി­ല്ലാ­ത്ത വ്യ­വ­സ്ഥ­ക­ളാ­യി­രു­ന്നു കരാ­റി­ന്റേ­ത്.  999 വര്‍­ഷ­ത്തേ­ക്ക് ഒരു പാ­ട്ട­ക്ക­രാര്‍ നി­യ­മ­പ­ര­മാ­യി­ത്ത­ന്നെ സവി­ശേ­ഷ­ത­യാ­ണ്.
1862 മു­തല്‍ മദി­രാ­ശി സര്‍­ക്കാ­രി­ന്റെ ആവ­ശ്യ­മാ­യി­രു­ന്ന ­മു­ല്ല­പ്പെ­രി­യാര്‍ ­ഡാം­ മദി­രാ­ശി­ക്കു­വേ­ണ്ടി­യാ­ണ് അന്ന് ബ്രി­ട്ടീ­ഷ് സര്‍­ക്കാര്‍ നിര്‍­മി­ച്ച­തെ­ന്ന­താ­ണ് അണ­ക്കെ­ട്ട് ഉപ­യു­ക്ത­മാ­ക്കാന്‍ തമി­ഴ്‌­നാ­ടി­ന് അന്ന് അവ­കാ­ശ­മാ­യ­ത്. അന്ന് മദി­രാ­ശി സം­സ്ഥാ­നം പൂര്‍­ണ­മാ­യും ബ്രി­ട്ടീ­ഷ് ഭര­ണ­ത്തിന്‍­കീ­ഴി­ലാ­യി­രു­ന്നു എന്ന­തും പ്ര­ധാ­ന­മാ­യി. എന്നാല്‍, ഡാം മദി­രാ­ശി­ക്കാ­യി പണി­യാ­നും സ്വ­ന്ത­മാ­ക്കാ­നു­മു­ള്ള ബ്രി­ട്ടീ­ഷ് തന്ത്ര­ങ്ങ­ളെ ആദ്യ­മൊ­ക്കെ തി­രു­വി­താം­കൂര്‍ എന്ന നാ­ട്ടു­രാ­ജ്യം ചെ­റു­ത്തു­നി­ന്നു. ഒടു­വില്‍ ഹൃ­ദ­യ­ര­ക്തം കൊ­ണ്ട് താന്‍ കരാ­റില്‍ ഒപ്പി­ടാന്‍ നിര്‍­ബ­ന്ധി­ത­നാ­കു­ന്നു എന്ന പരി­ദേ­വ­ന­ത്തോ­ടെ­യാ­ണ് തി­രു­വി­താം­കൂര്‍ രാ­ജാ­വ് കരാ­റില്‍ ഒപ്പി­ട്ട­ത്.

ബ്രി­ട്ടീ­ഷ് രാ­ജും നാ­ട്ടു­രാ­ജ്യ­സ­മ്പ്ര­ദാ­യ­വും അവ­സാ­നി­ച്ച്, ജനാ­ധി­പ­ത്യ ഇന്ത്യ നി­ല­വില്‍­വ­ന്ന­തോ­ടെ തന്നെ കരാ­റി­ന്റെ വ്യ­വ­സ്ഥ­കള്‍ അസാ­ധു­വാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. എന്നാല്‍, ഇതി­നെ ഫല­പ്ര­ദ­മാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കേ­ര­ളീയ ജന­പ്ര­തി­നി­ധി­സ­ഭ­കള്‍­ക്കു സാ­ധി­ച്ചി­ല്ല. കൃ­ഷി­യാ­വ­ശ്യ­ത്തി­നു ജല­മെ­ടു­ക്കുക എന്ന പാ­ട്ട­ക്ക­രാര്‍ വ്യ­വ­സ്ഥ ലം­ഘി­ച്ചു­കൊ­ണ്ട് തമി­ഴ്‌­നാ­ട് ഇതില്‍­നി­ന്ന് വൈ­ദ്യു­തോ­ത്പാ­ദ­ന­വും തു­ട­ങ്ങി. ഈ നി­യ­മ­ലം­ഘ­നം മറി­ക­ട­ക്കാന്‍ 1970-ല്‍ കരാര്‍ പു­തു­ക്ക­ണ­മെ­ന്ന ആവ­ശ്യ­വു­മാ­യി തമി­ഴ്‌­നാ­ട് കേ­ര­ള­ത്തെ സമീ­പി­ച്ച­തി­ന് അന്ന­ത്തെ കേ­ര­ള­സര്‍­ക്കാര്‍ അം­ഗീ­കാ­രം നല്കി­യ­തോ­ടെ ആ കരാര്‍­ലം­ഘ­ന­വും തമി­ഴ്‌­നാ­ട് സാ­ധു­വാ­ക്കി­യെ­ടു­ത്തു­.

ഇ­ന്ന് മു­ല്ല­പ്പെ­രി­യാര്‍ അണ­ക്കെ­ട്ട് പ്ര­തി­വര്‍­ഷം 785 കോ­ടി രൂ­പ­യാ­ണ് തമി­ഴ്‌­നാ­ടി­നു നേ­ടി­ക്കൊ­ടു­ക്കു­ന്ന­ത്. പാ­ട്ട­ത്തു­ക­യാ­യി കേ­ര­ള­ത്തി­ന് ലഭി­ക്കു­ന്ന­ത് നി­സ്സാ­ര­മായ 13 ലക്ഷം രൂ­പ­യാ­ണ്.

1948-ലെ ഇന്‍­ഡി­പ്പെന്‍­ഡ­ന്റ് ആക്ട് അനു­സ­രി­ച്ച് ബ്രി­ട്ടീ­ഷ് ആധി­പ­ത്യ­ത്തിന്‍ കീ­ഴി­ലെ എല്ലാ കരാ­റും സ്വ­ത­ന്ത്ര ഇന്ത്യ­യില്‍ റദ്ദാ­യി. കാ­ലാ­കാ­ല­ങ്ങ­ളില്‍ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­രു­കള്‍ കരാ­റി­ന്റെ സാ­ധുത അം­ഗീ­ക­രി­ച്ച് കൂ­ടു­തല്‍ അനു­ബ­ന്ധ വ്യ­വ­സ്ഥ­കള്‍­കൂ­ടി സമ്മ­തി­ച്ച­തോ­ടെ കരാര്‍ ജനാ­ധി­പ­ത്യഇ­ന്ത്യ­യി­ലെ കരാ­റാ­യി മാ­റു­ക­യാ­യി­രു­ന്നു­.

എണ്‍­പ­തു­ക­ളില്‍ ഡാ­മി­ന്റെ സു­ര­ക്ഷാ­പ്ര­ശ്നം ഗൗ­ര­വ­മാ­യി മാ­ദ്ധ്യ­മ­ങ്ങള്‍ ഉന്ന­യി­ച്ചു­തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് കേ­രള സര്‍­ക്കാ­രു­കള്‍ ഇക്കാ­ര്യ­ത്തില്‍ ബോ­ധ­വാ­ന്മാ­രാ­യ­ത്. പക്ഷേ, അപ്പോ­ളേ­ക്കും കരാര്‍­തര്‍­ക്കം സം­സ്ഥാ­ന­പ­രി­ധി­കള്‍­ക്കു പു­റ­ത്തു­ക­ട­ന്നി­രു­ന്നു. സുപ്രീം കോടതി വിധി വന്നു എങ്കിൽ തന്നെയും നാം ഇനിയും ഈ വിഷയവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്ന്റെ വാദങ്ങൾ അന്ഗീകരിക്കപ്പെടുക തെന്നെ ചെയ്യും............

2014 മേയ് 2, വെള്ളിയാഴ്‌ച

ഉണ്ണികൃഷ്ണൻ അറിയാതെ പോയത്..........

മിസ്റ്റർ ഫ്രാഡ് മായി ബന്ടപ്പെട്ടു നടക്കുന്ന വിവാദങ്ങൾ  ആയ സമയം ആയതു കൊണ്ട് ഇന്നലെ മനോരമ ന്യൂസ്‌ ചാനലിൽ ബി ഉണ്ണികൃഷ്ണനും ജോണി ലൂക്കോസും തമ്മിലുള്ള  നേരെ ചൊവ്വ കണ്ടു. അതിൽ  ഉണ്ണികൃഷ്ണന്റെ ഒരു പരാമര്ശമാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 21 ആം വയസ്സിൽ എംപി അപ്പനെ വിമര്ശിച്ചു കൊണ്ട് താൻ ലേഖനം എഴുതി എന്നും അത് കണ്ടിട്ട് എം പി അപ്പൻ തന്നെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു എന്നും അതിന്പ്രകാരം അദേഹത്തെ കണ്ടപ്പോൾ ഇനിയും ഒരു പാട് എഴുതണം എന്ന് പറഞ്ഞു ആശംസിച്ചു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താൻ ആരാണ് എന്ന് സ്ഥാപിക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ഒരു ശ്രമം ആയിരുന്നു ഈ സംഭവത്തെ കുറിച്ചുള്ള അവതരണം. പക്ഷെ ഇത് കേട്ട എന്നെ പോലെ ഉള്ളവര്ക്ക് തോന്നിയത് മറ്റൊന്നാണ്. എന്തെന്ന് വച്ചാൽ തന്നെ വിമര്ശിച്ച ചെറിയ പയ്യനെ പോലും എത്ര സഹിഷ്ണുതയോടെ ആണ് എം പി അപ്പനെ പോലെ ഒരാള് കൈകാര്യം ചെയ്തത്. അദേഹം തനിക്കെതിരെയുള്ള വിമര്ശനം ഉൾക്കൊള്ളുകയും വിമര്ശിച്ച ആളെ അന്ഗീകരിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ 21 കാരനിൽ നിന്ന് 42 കാരനിലേക്ക് എത്തിയിയ്ട്ടും തനിക്കെതിരെ ഉയരുന്ന വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനും ചര്ച്ച ചെയ്യുവാനും സാധിക്കാത്ത ഉണ്ണികൃഷ്ണനെ ഓര്ത് സഹതാപം തോന്നുക മാത്രമാണ് എന്നെപോലെ ഉള്ള കാണികൾക്ക് തോന്നിയത്.

2014 ഏപ്രിൽ 29, ചൊവ്വാഴ്ച

മുദ്ഗൽ സമിതി അന്വോഷിക്കട്ടെ.........

ഐ പി എല് വാതു വൈപ്പ് കേസ് നീതി പൂര്വ്വകം ആകണമെങ്കിൽ മുദ്ഗൽ സമിതി തന്നെ അന്വോഷിക്കണം. ഇന്ത്യയിലെ സാധാരണക്കാരായ ഓരോ ക്രിക്കെറ്റ് ആരാധകരും മുദ്ഗൽ സമിതി തന്നെ ഈ കേസ് അന്വോഷിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പരമോന്നത കോടതി നീതിപൂര്വ്വകമായ തീരുമാനം കൈക്കൊള്ളും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.............

2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

സമരക്കാരുടെ സിനിമകളെ പരാജയപ്പെടുത്തുക........

ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളെ മറന്നു കൊണ്ട് നാലോ അഞ്ചോ സമ്പന്നന്മാർ ചേർന്ന് വീണ്ടും മലയാള സിനിമയിൽ വിലക്കും സമരവുമായി മുന്നോട്ടു വന്നിരിക്കുന്നു. ഇത്തരം വിലക്കും സമരവുമായി മലയാള സിനിമയെ തകര്ക്കാൻ നോക്കുന്ന ഇത്തരക്കാരുടെ സിനിമകൾ അത് എതു സൂപ്പർ താരത്തിന്റെ ചിത്രം ആയാലും ഏതു സൂപ്പർ സംവിധായകനെ ചിത്രം ആയാലും ഏതു സൂപ്പർ നിര്മ്മാതാവിന്റെ ചിത്രം ആയാലും ഏതു സൂപ്പർ വിതരനക്കാരന്റെ ചിത്രം ആയാലും ഏതു സൂപ്പർ തീറ്റെരുകരെന്റെ ചിത്രം ആയാലും പ്രേക്ഷകര ബഹിഷ്കരിക്കുകയും പരാജയപ്പെടുത്താൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യണം. കാരണം ഇത്തരം ദുഷിച്ച പ്രവണതകൾ ഇനി മലയാള സിനിമയിൽ ഉണ്ടാകാൻ പാടില്ല. ഇപ്പൊ സമരവും വിലക്കും ആയി വരുന്നവര സിനിമെയിൽ വരുന്നതിനു മുന്പും അവർ സിനിമ നിരത്തിയാലും മലയാള സിനിമ ഉണ്ടാകും . അത് കൊണ്ട് തങ്ങളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്‌ എന്നാ മിഥ്യാധാരണയിൽ നിന്നും ഇവര പിന്മാറണം . ഇത്തരം സ്വാർത്ഥ താല്പര്യക്കാരെ പാഠം പഠിപ്പിക്കാൻ പ്രേക്ഷകരും സംഘടിക്കണം. പ്രേക്ഷകാൻ തങ്ങളുട്ച്നെമ കാണണ്ട, സിനിമയെ കുറിചു അഭിപ്രായം പറയണ്ട എന്ന് പറയാൻ നട്ടെല്ലുള്ള ഏതു സ്വാർത്ഥ സിനിമാക്കാരൻ ഉണ്ട്. ഇനി അങ്ങനെ പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം പ്രേക്ഷകന്റെ ശക്തി........... എത്രയും വേഗം ഈ വിലക്കും സമരവുമെലാം ഒഴിവാക്കണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭ്യര്ത്ഥന.........

വിലക്കും വേണ്ട , സമരവും വേണ്ട.......?

മലയാള സിനിമാ ലോകത്ത് വീണ്ടും വിലക്കിന്റെയും സമരങ്ങളുടെയും വാർത്തകൾ വരുന്നു. ഞാൻ എന്നാ ഭാവം ഒന്ന് മാത്രമാണ് ഈ വിലക്കുകളുടെയും സമരങ്ങളുടെയും പിന്നിൽ എന്നതാണ് സത്യം. സമീപകാലത്ത് മലയാള സിനിമയിൽ ഉണ്ടായ വിലക്കുകൌം സമരങ്ങളും എടുത്തു പരിശോധിച്ചാൽ അവൈക്കെല്ലാം പിന്നിൽ ഒരേ പേരുകൾ തന്നെയാണ് എന്നതാണ് വാസ്തവം, അത് ഒന്നുകിൽ വിലക്കിന്റെ പക്ഷത് ആകാം അല്ലെങ്കിൽ സമരങ്ങളുടെ പക്ഷത് ആകാം എന്ന് മാത്രം. ആയിരക്കനനക്കിനു ജീവനക്കാർ തൊഴില എടുക്കുന്ന സിനിമ മേഘലയിൽ നിങ്ങൾ വിരലിൽ എണ്ണാവുന്ന ആളുകള് ചേർന്ന് പലപ്പോഴായി നടത്തുന്ന ഇത്തരം വിലക്കുകല്ക്കും സമരങ്ങള്ക്ക് നാളെ നിങ്ങൾ എണ്ണി എണ്ണി കണക്കു പറയേണ്ടി വരും കാരണം ആയിരക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളായ തൊഴിലാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെയും ശാപം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കും. മുൻപ് മലയാളത്തിന്റെ മഹാ നടന തിലകനെ വിലക്കിയതും തിയേറ്റർ സമരവും ചിത്രീകരണ സമരവും ഒക്കെ ഇതേ ആളുകള് ചേർന്ന് സ്ന്ഘടിപ്പിച്ചിട്ടുണ്ട്. അതിൽ എല്ലാവരും പങ്കാളികൾ ആണ്. അന്ന് ജോലി ഇല്ലാതെ വിഷമിചവരുദെ , വിലക്കിൽ ദുഖിച്ചവരുടെ ശാപം ഇപ്പോഴും നിങ്ങളെ വിട്ടോഴിഞ്ഞിട്ടുണ്ടോ...? മഹാ രോഗത്തിന്റെ രൂപത്തിൽ, സ്വര്ണ കടത്തു കേസിന്റെ രൂപത്തിൽ , നികുതി വെട്ടിപ്പ് കേസിന്റെ രൂപത്തിൽ കൂടാതെ കുടുംബപരംയോ , വ്യക്തിപരമായോ ഉള്പ്പെടയുള്ള നിരവധി പ്രയാസങ്ങളുടെ രൂപത്തിൽ ആ ശാപം നിങ്ങളെ പിന്തുടര്ന്നില്ലേ....? എന്നിട്ടും മതിയായില്ലേ...? ദൈവം ഇത്തരം അവസ്ഥകൾ നമുക്ക് തരുന്നത് ചിന്തിക്കുവാൻ വേണ്ടിയാണു അതിലൂടെ നമ്മുടെ തെറ്റുകള തിരുത്തുവാൻ ആണ്. അല്ലാതെ അത്തരം അവസ്ഥകൾ മറന്നു കൊണ്ട് വീണ്ടും തെറ്റുകള ചെയ്യുവാനും അനീതിയെ പോത്സഹിപ്പിക്കുവാനും അല്ല. സ്വാർഥതയും അഹന്തയും മാറ്റി വച്ച് കൊണ്ട് മറ്റുള്ളവരെ അന്ഗീകരിക്കുവാനും അവരുടെ അഭിപ്രായങ്ങള കൂടി കേൾക്കുവനുമുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിൽ എല്ലാ പ്രശ്നവും തീരവുന്നത്തെ ഉള്ളു. അതിനായി എല്ലാവരും നന്മ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ മുന്നോട്ടു പോകട്ടെ , ഇനി ഒരു വിലക്കും സമരവും ഉണ്കാതിരിക്കട്ടെ .........

2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

7th ഡേ ...വശ്യം , മനോഹരം അതിലേറെ നിഗൂഡം ...... മോണോലിസയെപോലെ ......


ശ്യംധർ സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ 7th ഡേ  ലിയോനര്ടോ ഡാവിഞ്ചി യുടെ പ്രശസ്ത രചനയായ മോണോ ലിസ യെപോലെ വശ്യവും  മനോഹരവും അതിലേറെ നിഗൂഡ വുമാണ് .കാരണം ഒറ്റ കാഴ്ച്ചയിൽ മാത്രം ഒതുക്കാവുന്നതല്ല ഈ രണ്ടു സൃഷ്ട്ടികളും . അവര്തിച്ചുള്ള കാണൽ കൂടുതൽ ആസ്വധ്യ്കരമാകും.
ഡേവിഡ് എബ്രഹാം ഐപിഎസ്. പൃഥ്വിരാജിന്റെ തൊപ്പിയില്‍ ചേര്‍ക്കാന്‍ വിജയം നേടിയ മറ്റൊരു പൊന്‍തൂവല്‍കൂടി. ശ്യാംധര്‍ എന്ന നവാഗതന്‍ കൈവിറയില്ലാതെ ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം കണ്ടവര്‍ പൃഥ്വിരാജിനും സംവിധായകനും സല്യൂട്ട് നല്‍കിയേ തിയറ്റര്‍ വിട്ടിറങ്ങുകയുള്ളൂ.
ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്. 

2014 ഏപ്രിൽ 20, ഞായറാഴ്‌ച

സ്നേഹപൂര്വ്വം ജയറാമിന്.........

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ്‌ ജുരിക്കെതിരെയുള്ള വിമർശനമോ, പരാതിയോ , അമർഷവുമൊ അല്ല ഈ കുറിപ്പിന് ആധാരം, തികച്ചും സ്വതന്ത്രമായ ഒരു വിലയിരുത്തൽ മാത്രം. ഇത്തവണ അവാർഡ്‌ പട്ടികയിൽ ജയറാം ഇടം നേടും എന്ന് തന്നെ കരുതിയതാണ്. എന്നാൽ മികച്ച നടൻ എന്ന പേരില് അല്ലെങ്കിൽ പോലും ഒരു പരാമര്ശത്തിന്റെ പേരില് പോലും ജയറാമിന്റെ പേര് അവാർഡ്‌ പട്ടികയിൽ ഇടം കൊണ്ടില്ല. നീണ്ട 25 വര്ഷമായി മലയാള സിനിമകളിലൂടെ തങ്ങളുടെ കൂട്ടത്തിൽ ഒരാളായി ജയറാമിന്  മലയാളികൾ ഇടം കൊടുത്തിരിക്കുന്നു. ഒരിക്കലും കാല ദൈര്ഖ്യം അല്ല പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം .പക്ഷെ ഇത്തവണ മികച്ച രണ്ടു കഥാപാത്രങ്ങളിലൂടെ തികച്ചും അര്ഹനയിരുന്നു ജയറാം. എപ്പോഴും ഒരു കലാകാരന്റെ ജീവിതത്തിൽ വീണു കിട്ടുന്ന രണ്ടു കഥാപാത്രങ്ങൾ ആയിരുന്നില്ല നടനിലെതും, സ്വപാനതിലെതും .പലപ്പോഴും പുരസ്കാരങ്ങൾ അദ്ദേഹത്തിന് മുഖം തിരിഞ്ഞു നിന്നിട്ടുണ്ട് , അപ്പോഴൊക്കെ തന്റെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി അത് അന്ഗീകരിക്കുകയാണ് ജയറാം ചെയ്തിട്ടുള്ളത്. ഇത്തവണയും അദ്ദേഹം അങ്ങനെ തന്നെയാണ് പ്രതികരിച്ചത്. എന്കിലുംമുന്പെങ്ങും ഇല്ലാത്ത വിധം അദ്ദേഹം വേദനിച്ചിട്ടുണ്ടാകണം. കാരണം അത്രമേൽ സമര്പനത്തോടെ ആണ് അദ്ദേഹം ഈ രണ്ടു കഥാപാത്രങ്ങളും ചെയ്തത്. ഇത്തവണ അവാർഡ്‌ പട്ടികയിൽ ഒട്ടേറെ പരാമർശങ്ങൾ ഉണ്ടായി എങ്കിലും ജയറാം എന്ന നടന്റെ ഉജ്ജ്വല പ്രകടനത്തിന് ഒരു പരാമര്ശം പോലും ഉണ്ടായില്ല എന്നത് നിരാശയായി. എന്ന് വച്ച് ഭാരതീരജയുടെ മേൽനോട്ടത്തിൽ ഉള്ള ജൂറി യുടെ പ്രവര്ത്തനം അഭിനന്ദനീയം ആണ്.ഒരു വര്ഷം പത്തോ ഇരുപതോ മാധ്യമ അവാർഡുകൾ പ്രഖ്യാപിക്കുന്ന ഇന്നത്തെ കാലത്ത്, അത്തരം മാധ്യമ സമൂഹം കാണാതെ പോയതും എന്നാൽ തികച്ചും അര്ഹരയവരും ആയ ഒട്ടേറെ കലാകാരന്മാർക്ക് അര്ഹമായ അംഗീകാരം നല്കാൻ ഇത്തവണത്തെ ജൂറിക്ക് കഴിഞ്ഞു. മികച്ച നടിയുടെ കാര്യം എടുത്തൽ തന്നെ ആൻ അഗസ്റ്റിന്റെ ഉജ്ജ്വല പ്രകടനം ഒരു മാധ്യമ അവാര്ടുകളിലും ഉള്പ്പെട്ടടായി കണ്ടില്ല , എന്നാൽ അര്ഹിക്കുന്ന അംഗീകാരം ആ കുട്ടിക്ക് ഉള്പ്പെടെ ഉള്ളവര്ക്ക് നല്കാൻ ജുര്യ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ മികച്ച നടൻ എന്ന നിലയിലോ , ഒരു പരാമര്ശത്തിന്റെ പേരിലോ എങ്കിലും ജയറാമിന്റെ പേര് കൂടി ഈ പട്ടികയിൽ വന്നിരുന്നു എങ്കിൽ തികച്ചും പൂർണ്ണത എത്തിയ ഒരു അവാർഡ്‌ പ്രഖ്യാപനം ആയ്യി ഇത് മാറിയേനെ. പിന്നെ ഒരിക്കലും ഒന്നും പൂര്ന്നമാകില്ലലോ, ഏതു കലാസ്രിഷ്ട്ടികൾ എടുത്താലും എന്തെങ്കിലും അപൂര്ന്നതകൾ അറിഞ്ഞോ അറിയാതെയോ അതിൽ അവശേഷിക്കും ഒരു പക്ഷെ അതായിരിക്കാം ഇവിടെയും സംഭവിച്ചത്.പക്ഷെ നിർഭാഗ്യവശാൽ അത് ജയറാം എന്ന തികച്ചും അര്ഹനായ ഒരു കലാകാരന്റെ പേരില് ആയി എന്ന് മാത്രം. തീര്ച്ചയായും ജയറാം നിങ്ങളുടെ അഭിനയ മികവിനെ മലയാളികൾ ഒന്നടങ്കം ആദരിക്കുന്നു , ബഹുമാനിക്കുന്നു. എങ്കിലും താങ്കള്ക്ക് മുന്നേ വന്നവരും , താങ്കളുടെ സമകാലികരും, താങ്കള്ക്ക് പിറകെ വന്നവരും ഒക്കെ അര്ഹിച്ചതും അനർഹവുമയ പല പുരസ്കാരങ്ങളും നേടിയപ്പോൾ അര്ഹമായ പുരസ്കാരങ്ങൾ പോലും താങ്കളെ തേടി എത്തിയില്ല എന്ന കാര്യത്തില ഓരോ മലയാളിയും വേദനിക്കുന്നു...........
വാൽകഷ്ണം- ശ്രീ ഭാരതീ രാജാ പറഞ്ഞ ഒരു വാചകത്തോട്‌ വിയോജിപ്പ് ഉണ്ട് .ദേശിയ അവാർഡ്‌ പ്രഖ്യാപനം സുപ്രീം കോടതി വിധി ആയും, സംസ്ഥാന അവാർഡ്‌ പ്രഖ്യാപനം ഹൈകോടതി വിധി ആയും കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്. നീതി ലഭിക്കേണ്ടത് എപ്പോഴും താഴെ തട്ടിൽ നിന്ന് തന്നെ ആകണം  അതിനു മുകള തട്ട് വരെ കാതിര്ക്കേണ്ട കാര്യം ഉണ്ടോ . ഹൈ കോടതി വിധികളിൽ തന്നെ പൂര്ണ്ണമായ നീതി കിട്ടണം. സുപ്രീം കോടതി ഉണ്ട് എന്ന് കരുതി ഹൈ കോടതി വിധി പ്രസ്താവിക്കുമ്പോൾ അലംഭാവം കാണിക്കാമോ ? അല്ലെങ്കിൽ പിന്നെ സുപ്രീം കോടതികൾ മാത്രം മതിയല്ലോ. അതുമല്ല സുപ്രീം കോടതി അന്തിമ തീര്പ്പു കല്പിച്ച ഒരു കേസിൽ ഹൈ കോടതി തിരുത്തൽ നടപടി കൈക്കൊള്ളുന്നത് അഭിലഷണീയം ആണോ.......

എന്തിനു രവിശാസ്ത്രി ..................?

സുപ്രീം കോടതി വിധിയെ തുടർന്ന് ഐ പി എല് ഒത്തുകളി അന്വോഷിക്കാൻ ബി സി സി ഐ രൂപീകരിച്ച മൂന്നംഗ സമിതിയിൽ രവിശാസ്ത്രിയും . തികച്ചും പരിഹാസ്യമായ കാര്യമാണ് ഇത്. പണം പറ്റി ശ്രീനിവസ്സനെയും ധോണിയെയും സദാ സമയവും സ്തുതിച്ചു കൊണ്ടിരിക്കുന്ന രവി ശാസ്ത്രിയിൽ നിന്ന് എന്ത് നീതിയാണ് ലഭിക്കുക. രവിശാസ്ത്രി ഒരു ചാരനെ പോലെ പ്രവര്ത്തിച്ചു ഈ സമിതിയുടെ പ്രവർത്തനങ്ങൾ ശ്രീനിവസ്സനും അയാളുടെ കൂട്ടളികൾക്കും ചോര്തിക്കൊടുക്കും , അവര്ക്ക് അനുകൂലമായി പറയാൻ മറ്റുള്ളവരെ നിര്ബന്ധിക്കും .ഇതൊക്കെ മാത്രമായിരിക്കും നടക്കാൻ പോകുന്നത്. എന്നാലും ബഹുമാനപ്പെട്ട പരമോന്നത നീതി പീOത്തിൽ ഇന്നാട്ടിലെ ജനങ്ങള് പ്രതീക്ഷ അര്പ്പിക്കുന്നു........

2014 ഏപ്രിൽ 17, വ്യാഴാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌ 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിതയോരുക്കുന്ന പാതിവ്രതകള്‍
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ വിജയം.........

ആത്മാഭിമാനത്തോടെ കേരള ജനത വോട്ടു ചെയ്തു രാജ്യത്തിന്‌ മാതൃകയായി. കഴിഞ്ഞ തിരെഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് നിരക്ക് ഉയരത്തി കേരളം ഉത്തരവാദിത്വ ബോധം പ്രകടമാക്കി. ജനങ്ങൾ അരാഷ്ട്രീയരായി മാറിയിരിക്കുന്നു എന്ന് കുറ്റം പറഞ്ഞവര്ക്കും, സംശയിച്ചവര്ക്കും കൊടുത്ത ചുട്ട മറുപടിയാണ്‌ ശക്തമായ ഈ വിധിയെഴുത്ത്. തങ്ങളുടെ പൌരാവകാശം ആത്മാഭിമാനത്തോടെ വിനിയോഗിച്ച ഓരോ മലയാളിക്കും അഭിനന്ദനങ്ങൾ...........................

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

യുവരാജിനെ കല്ലെറിയുമ്പോൾ.........

ലോകകപ്പ്‌ ഫൈനലിലെ തോൽവിക്ക് കാരണം യുവര്ജ് ആയതു കൊണ്ട് അദ്ധേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞു എന്നാ വാർത്തകൾ വരുന്നു. യഥാർത്ഥത്തിൽ യുവരാജ് ആണോ ഇന്ത്യയുടെ തോല്വിക്ക് കാരണം . സാധാരണ കാഴ്ചപ്പാടിൽ ഒരു പക്ഷെ അത്തരത്തിൽ വിലയിരുത്ത പെട്ടേക്കാം. പക്ഷെ ധാർമികതയുടെ കണ്ണിലൂടെ കാണുമ്പോൾ അത് മനുഷ്യ നിര്മ്മിതമായ നീതിക്കും , വിധികൽപ്പനകൾക്കും മുകളിലുള്ള തീർപ്പുകൽപ്പിക്കൽ തന്നെ ആണ്. കാരണം ഒരേ തെറ്റിന് രണ്ടു നീതി  അത് മനുഷ്യ നിര്മ്മിതം മാത്രമാണ് . ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങൾ ക്രൂശിക്കപ്പെടുമ്പോൾ അതെ ആരോപണം ഉള്ള ധോണിയെ പോലെ ഉള്ളവര സ്വതന്ത്രമായി വിഹരിക്കുന്നു. ഒന്നുകിൽ ഒരേ ശിക്ഷ അല്ലെങ്കിൽ ഒരേ ഇളവു ഈ രണ്ടു കൂട്ടരും അര്ഹിക്കുന്നു. അല്ലാത്ത പക്ഷം അത് നീതിയോടുള്ള വെല്ലുവിളി തന്നെ ആണ്. നീതിയും ധര്മ്മവും പാലിക്കപ്പെടാതെ വരുമ്പോൾ എന്തൊക്കെ വെട്ടിപ്പിടിച്ചാലും അന്തിമ വിധി പരാജയം തന്നെ ആയിരിക്കും. അത്തരത്തിൽ ഉള്ള ഒരു വിധി തീര്പ്പു ആയിരുന്നു ഇന്ത്യയുടെ ഫൈനലിലെ പരാജയം . അവിടെ യുവരാജിനെ പഴിചാരുന്നു എന്ന് മാത്രമേ ഉള്ളു.
ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല‍ാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ - എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

2014 ഏപ്രിൽ 6, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ കരുത്ത്.................

ഇന്നലെ വൈകിട്ട് തമ്പാനൂര് റെയിൽവേ സ്റ്റഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ കണ്ട കാഴ്ച വല്ലാതെ അത്ഭുതപ്പെടുതുന്നത് ആയിരുന്നു. നൂറു കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആയ യുവാക്കൾ തങ്ങളുടെ നാട്ടിലേക്കു പോകാൻ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. അവരെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ വോട്ടു ചെയ്യാൻ തങ്ങളുടെ നാട്ടിലേക്കുള്ള യാത്രയിലാണ്. വളരെ കൌതുകത്തോടെ അവരോടു ചോദിച്ചപ്പോൾ തങ്ങളുടെ പൌരാവകാശം വിനിയോഗിക്കാൻ പോവുകയാണെന്ന് ആത്മാഭിമാനത്തോടെ അവർ പറഞ്ഞു. ഈ യാത്ര കൊണ്ട് സാമ്പത്തികമായി ഒരു മെച്ചവും ഇല്ല എങ്കിലും പൗരൻ എന്നാ നിലയില തങ്ങളുടെ കടമ നിര്വ്വഹിക്കാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും യാത്രയാകുന്ന ആ യുവാക്കളോട് ബഹുമാനം തോന്നി. വോട്ടു ചെയ്യുക എന്നാ പൗര ധര്മ്മം പോലും നിര്വ്വഹിക്കാതെ ,എന്നാൽ എന്തിനും ഏതിനും അഭിപ്രായങ്ങള വിളിച്ചു പറയുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത വരേണ്യ വര്ഗ്ഗതിനെ ക്കാളും എത്രയോ മുകളിലാണ് ഈ സാധാരണ തൊഴിലാളികളായ യുവാക്കളുടെ സ്ഥാനം. ഈ സാധരണക്കാരന്റെ ശബ്ദമാണ് മുഴങ്ങി കേള്ക്കേണ്ടത് , ഈ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ണ്ടത് കാരണം ഇവരാണ് ജനാധിപത്യത്തിന്റെ കരുത്ത് .  ഇത്തരം പൗര ബോധം ഉള്ള സമൂഹം ഉള്ളിടത്തോളം ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുക തന്നെ ചെയ്യും........ തീര്ച്ചയായും വോട്ടു ചെയ്യുക എന്നത് ഓരോ പൌരന്റെയും കടമയാണ് അവകാശമാണ് ധര്മ്മമാണ്..... മടിക്കാതെ നമുക്ക് പോകാം വോട്ടു ചെയ്യാം........

2014 ഏപ്രിൽ 2, ബുധനാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............

പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്. എന്നാൽ  തമിഴ് നാട്ടില ഗര്ഭിണിയായ തന്റെ മകളെ  അഭിമാനം കാക്കുന്നതിനു വേണ്ടി അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി എന്നാ വാർത്ത‍ ഭീകരം തന്നെയാണ്........


അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................

2014 മാർച്ച് 25, ചൊവ്വാഴ്ച

ധോണി - ശ്രീനിവസ്സൻ അവിശുദ്ധ കൂട്ട് കെട്ട്.............

ഒത്തുകളി വിവാദത്തിൽ ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങളെ കുറ്റം ചാർത്തിയപ്പോൾ വൃത്തികെട്ടവന്മാർ എന്നാണ് ഈ താരങ്ങളെ കുറിച്ച് ശ്രീനിവസ്സൻ ആദ്യം പറഞ്ഞത്. ഇന്നിപ്പോൾ രാജ്യത്തിൻറെ പരമോന്നത കോടതി ശ്രീനിവസ്സന്റെ പ്രവര്തികളെ അറപ്പ് ഉളവാക്കുന്നത് എന്ന് വിശേഷിപ്പിക്കുമ്പോൾ  അത് കാലത്തിന്റെ കാവ്യ നീതി എന്നെ പറയാനാകൂ. ഇന്ത്യ കണ്ട ഏറ്റവും അവിശുദ്ധ കൂട്ട് കെട്ട് തന്നെയാണ് ശ്രീനിവസ്സന്റെയും ധോനിയുടെയും. ഇത്രയേറെ വിമര്ശനങ്ങളും പരാജയങ്ങളും നേരിടേണ്ടി വന്നിട്ടും  ഒരാൾ പ്രസിഡന്റ്‌ ആയും മറ്റെയാൾ കപ്ടാൻ ആയും തുടരുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറങ്ങൾ തന്നെയാണ് വെളിവാക്കുന്നത് . ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എല്ലാ ആളുകള്ക്കും അറിയാവുന്ന കാര്യം തന്നെയാണ് ഇത്. ലോക മാദ്ധ്യമങ്ങൾ  മുഴുവൻ ചര്ച്ച ചെയ്യുകയും ചെയ്യുന്ന കാര്യമാണ്. അപ്പോഴും മാധ്യമങ്ങളെ പഴി പറയാനും കോടതിയിൽ മാനനഷ്ട്ട കേസ് കേസ് കൊടുക്കാനും നടക്കുന്ന ഇവര ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പരമോന്നത തലത്തിൽ നിന്നുള്ള ഉത്തരവ് പാലിക്കുവാൻ വൈമുഖ്യം കാണിക്കുന്നത് എന്തിനു. ഇനി ഒരു നിമിഷം പോലും വൈകിക്കാതെ ശ്രീനിവസ്സനെ പ്രസിഡന്റ്‌ സ്ഥാനത് നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത് . അതുപോലെ ഇന്ത്യ കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കരനുമയ ധോനിയെ ക്രിക്കെട്ടിൽ നിന്ന് വിലക്കുകയുമാണ്‌ വേണ്ടത്. ശ്രീനിവസ്സനും ധൊനിയുമൊക്കെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും  ഉണ്ടാക്കി വെച്ച അപമാനത്തിനു പരിഹാരം അതൊന്നു മാത്രമാണ്......

2014 മാർച്ച് 23, ഞായറാഴ്‌ച

തെരുവ് നായ്ക്കളുടെ നഗരം..........

തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ  കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ്‌ . തമ്പാനൂർ ബസ്‌ സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്.   ഇന്നലെയുണ്ടായ അനുഭവമാണ്‌ വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക്‌ ഉള്ള ബസ്‌ പിടിക്കുന്നത്‌ എന്ന്. നേരെ  അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത്‌ ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത്‌ കൂടി പോകാൻ കഴിയുന്നത്‌ തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത്‌ കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള  വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"

2014 മാർച്ച് 20, വ്യാഴാഴ്‌ച

വോട്ടും മലയാള താരങ്ങളും............

കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ  നമ്മുടെ ചലച്ചിത്ര താരങ്ങൾ  വോട്ടു ചെയ്യുന്നതിൽ എത്രമാത്രം താല്പര്യം കാണിച്ചു  എന്ന് തിരഞ്ഞപ്പോൾ വളരെ നിരാശപ്പെടുത്തുന്ന രീതിയാണ്‌ കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ തങ്ങളുടെ വോട്ടു അവകാശം വിനിയോഗിക്കാൻ വളരെ താല്പര്യം കാണിക്കുമ്പോൾ മലയാള താരങ്ങളിൽ വിരലിൽ എന്നാവുന്നവർ മാത്രമാണ് വോട്ടു ചെയ്യുന്നത് എന്നാണ് കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ ഒന്നാം നിര താരങ്ങൾ പോലും മണിക്കൂറുകൾ കാത്തു നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കുമ്പോൾ മലയാള താരങ്ങൾ തങ്ങളുടെ പൌരവകാശത്തെ കുറിച്ച് ബോധാവന്മാർ അല്ലാത്തത് പോലെ ആണ് പെരുമാറുന്നത്. ഒരുപക്ഷെ തങ്ങൾക്കു സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടും സാധാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള തങ്ങൾക്കു ബാധകം അല്ല എന്ന് കരുതുന്നത് കൊണ്ടോ ആയിരിക്കാം നമ്മുടെ താരങ്ങൾ ഇത്തരം ഒരു ചിന്താഗതി പുലര്ത്തുന്നത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെട്ടു പോകുമോ എന്ന് ഭയന്നാവാം. അങ്ങനെ ഭയക്കുന്നത് എന്തിനു. നിങ്ങൾ ആര്ക്ക് വോട്ടു ചെയ്തു എന്നാ ഔചിത്യ രഹിതമായ ചോദ്യം ആരും ഉന്നയിക്കില്ല, എന്നാൽ നിങ്ങൾ വോട്ടു ചെയ്താൽ നിങ്ങള്ക്ക് ലഭിക്കുന്ന ബഹുമാന്യതയും നിങ്ങൾ സാധാരണക്കാര്ക്ക് നല്കുന്ന പ്രചോദനവും വളരെ വലുതാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ പൌരാവകാശം വിനിയോഗിക്കും എന്നാണ് മറുപടി ലഭിച്ചത് അത് വളരെ സന്തോഷകരമാണ്. യുവ താരങ്ങൾ ആയ ഭാമയും സനുഷയുമൊക്കെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു രാഷ്ട്രീയം പറയാൻ അറിയില്ല എങ്കിലും തീര്ച്ചയായും അര്ഹതയുള്ള ആൾക്കു വോട്ടു ചെയ്യും , തങ്ങളുടെ പൗര ധര്മ്മം നിരവ്വഹിക്കും എന്നാ ഇവരുടെ വാക്കുകള തീര്ച്ചയായും  അഭിനന്ദനം അര്ഹിക്കുന്നു...........

2014 മാർച്ച് 18, ചൊവ്വാഴ്ച

പ്രചരണ രംഗം മാന്യമാകണം..................

ജനകീയ പ്രശ്നങ്ങളും  വികസ്സന പ്രശ്നങ്ങളും ഒക്കെ ആകണം തിരെഞ്ഞെടുപ്പിൽ ചര്ച്ച ആകേണ്ടത്, എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ മാറ്റി നിരത്തി കൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിര്ഭാഗ്യകരമാണ്. ഏതു രാഷ്ട്രീയ കക്ഷി ആയാലും ഇത്തരം രീതികൾ അവലംബിക്കുന്നത് ശരിയായ പ്രവണത അല്ല. വ്യക്തിപരമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ അത് മറ്റു പ്രശ്നങ്ങൾ ഉയര്തിക്കാട്ടാൻ ഇല്ലാത്തത് കൊണ്ടാണ് എന്നാ തോന്നൽ ജനങ്ങൾക്ക്‌ ഇടയിൽ ഉളവാക്കും മാത്രമല്ല , അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ  ഏതു കക്ഷിയിൽ പെട്ടവർ ആണെങ്കിലും  അത് ഒരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കുകയും ഇല്ല  . തിരഞ്ഞെടുപ്പ് പ്രചരണം ആരോഗ്യകരമാകണം, അനുയോജ്യരായവരെ ജനം തിരെഞ്ഞെടുത്തു കൊള്ളും.......................

2014 മാർച്ച് 17, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

ബാഴ്സിലോണ ക്ക്  വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടി ചരിത്രമായി മാറിയ മെസ്സിക്ക് വേണ്ടി ഈ കഥ സമര്പ്പിക്കുന്നു........


ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

മാറുന്നോ മലയാളി ........?


തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന വഴിക്കാവും മിക്കവാറും ഗോപലാൻ ചേട്ടനെ കാണാറ്‌. ആള് ഗൾഫിലെ ജോലി ഒക്കെ മതിയാക്കി നാട്ടിൽ എത്തിയിട്ട് കുറച്ചു വര്ഷമായി. സമ്പാദ്യമായി കുറച്ചു വസ്തുക്കളും ബാങ്ക് ബലൻസുമൊക്കെ ആയി ബാക്കിയുള്ള ജീവിതം അങ്ങനെ കഴിക്കുന്നു....... പക്ഷെ എന്നും കാണുന്ന ഗോപലാൻ ചേട്ടനെ അല്ല ഇന്ന് കണ്ടത്, ചേട്ടന്റെ തലയിൽ ഒരു കെട്ടു മരിച്ചീനി കമ്പുകൾ  (കപ്പ ). എന്താ ചേട്ടാ പതിവില്ലാത്ത ഒരു കാഴ്ച,  എന്റെ ചോദ്യം കേട്ട ഗോപലാൻ ചേട്ടൻ ഒരു ദീർഘ നിശ്വാസം എടുത്തു, എന്നിട്ട് ഒരു കിതപ്പോടെ പറഞ്ഞു എന്ത് പറയാനാ കപ്പക്ക്‌ ഒക്കെ ഇപ്പൊ എന്താ വില, മുപ്പതും നാൽപ്പതും ഒക്കെ ആയി , എന്റെ പറമ്പിലും കപ്പ വിളയുമോ എന്ന് നോക്കട്ടെ , മുപ്പതും നാൽപ്പതും ഒക്കെ കൊടുത്തു വാങ്ങുന്നതിന് പകരം നമുക്ക് ആവശ്യമുള്ളത് നമുക്ക് തന്നെ ഉണ്ടാക്കി എടുത്തു കൂടെ. ഗോപലാൻ ചേട്ടന്റെ നില്പ്പും ഭാവവും കണ്ടപ്പോൾ പണ്ട് ആർക്കിമെടീസ് യുറേക്കാ എന്ന് വിളിച്ചു കൂവിയപ്പോൾ ഇതേ ഭാവം ആയിരുന്നോ എന്ന് തോന്നി പോകും. ഒരു ശരാശരി മലയാളിയുടെ ഈ  തിരിച്ചറിവ് ഒരുപക്ഷെ അർക്കിമെദീസിന്റെ കണ്ടുപിടിത്തത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. പ്രേരണ ക്ക്  അടിസ്ഥാനമായത് എന്ത് തന്നെ ആയാലും ഓരോ മലയാളിയും ഗോപലാൻ ചേട്ടനെ പോലെ തിരിച്ചറിവ് പ്രകടമാക്കിയാൽ ഒരു പരിധി വരെ നമുക്ക് സ്വയം പര്യാപ്തത നേടാൻ കഴിയും അതിനു ഇങ്ങനെ എഴുതുക മാത്രം ചെയ്യാതെ എന്റെ പറമ്പിലേക്ക് ഞാനും ഇറങ്ങിയേ തീരു......................

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇന്ത്യയുടെ ഹൃദയത്തിനു ഏറ്റ മുറിവ്........



1991 മെയ്‌ 21 പാതിരാത്രി ഉറക്കത്തിൽ എപ്പോഴോ ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പ് കേട്ട് ഞെട്ടിയുനര്ന്നു, നമ്മുടെ പ്രിയങ്കരനായ രാജീവ്‌ ജി നമ്മെ വിട്ടു പോയിരിക്കുന്നു......... രാഷ്ട്രീയത്തിന്റെ അകം പുറങ്ങളെ കുറിച്ച് തീര്ത്തും അഞ്ജനയിരു്ന ആ സമയത്തും രാജീവ്‌ ഗാന്ധിയെ ഏറെ ആരാധനയോടെ നോക്കി കണ്ടിരുന്നു. അദ്ധേഹത്തിൽ ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ദുഖകരമായ വാര്ത്ത പുറത്തു വന്നത്. രാജ്യം എത്ര വൈകാരികം ആയാണ് അദ്ധേഹത്തിന്റെ വിയോഗത്തോട്‌ പ്രതികരിച്ചത്. എല്ലാ വീടുകളിലും ടി വി ഇല്ലാതിരുന്ന അക്കാലത്തു , ടി വി ഉള്ള വീടുകളിലേക്ക് ജനം ഓടിയെത്തി , അലമുറയിട്ടു........ മറക്കാനാകാത്ത ഒര്മ്മചിത്രമായി .
 ഇന്നിപ്പോൾ രാജീവ്‌ ഗാന്ധി വധത്തിലെ പ്രതികളെ വിട്ടയക്കണം എന്നാ തരത്തിലുള്ള വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. എത്ര ക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്, തന്റെ കൊലയാളികൾ ആണ് മുൻപിൽ നില്ക്കുന്നത് എന്നത് അറിയാതെ എത്ര സ്നേഹ വായപോടെ ആണ് അദ്ദേഹം അവരോടു പെരുമാറിയത്, ആ ഒരു നിമിഷത്തിൽ പോലും മനുഷ്യത്വം എന്നാ വാക്കിന്റെ വിലയുടെ ഒരു അംശം പോലും കാണിക്കാൻ തയ്യാർ ആകാതെ അതി ക്രൂരമായി അദ്ധേഹത്തെ വധിച്ച , അതിൽ പങ്കാളികൾ ആയ ആളുകളോട് മനുഷ്യത്വം കാണിക്കണം അവരെ വിട്ടയക്കണം എന്ന് പറയുന്നത് എത്ര ദുഖകരം ആണ്. രാജീവ്ജി ഒരു വ്യക്തി എന്നതിൽ ഉപരി ഒരു രാജ്യത്തിൻറെ പ്രതിരൂപം തന്നെ ആയിരുന്നു. അത്തരത്തിൽ ഒരു രാജ്യത്തിന്‌ ഏറ്റ മുറിവ് വിലകുറച്ച് കാണാൻ കഴിയുമോ. നമ്മുടെ നീതിന്യായ വ്യവസ്ഥ ശക്തവും നീതി യുക്തവുമാണ്, പക്ഷെ പലപ്പോഴും തീരുമാനം ഉണ്ടാകുന്നതിലെ കാലതാമസ്സം ഇത്തരത്തിൽ ഉള്ള കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിലും ഒക്കെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എനിക്ക് ഒരു സ്വപ്നം ഉണ്ട് ...... എന്നായിരുന്നു രാജീവ്ജിയുടെ അവസാന പ്രസ്ന്ഗം.... തീര്ച്ചയായും ഒരു നേതാവ് എന്നാ നിലയില അദ്ദേഹത്തിന് തന്റെ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കണം, എന്നാൽ നേതാവ് എന്നതില ഉപരി അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടി ആയിരുന്നു. അദ്ദേഹത്തിന് തന്റെ കുടുംബത്തെ കുറിച്ചും , കുട്ടികളെ കുറിച്ചും ഒരുപാടു സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സ്വപനങ്ങളും പ്രതീക്ഷകളും തകര്ക്കാൻ ആ കപലികർക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഇന്നിപ്പോൾ പറയുന്ന മനുഷ്യത്വത്തിന്റെ ഒരംശം ഒരു നിമിഷം അധെഹത്തോട് കാട്ടിയിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജനങ്ങള് കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമുള്ള അദ്ധേഹത്തിന്റെ സ്വപ്നങ്ങള്ക്ക് പ്രതീക്ഷകൾക്കു വേണ്ടി അദ്ദേഹത്തിന് പ്രവര്തിക്കാമായിരുന്നു. ഇന്ത്യുടെ ചരിത്രം തന്നെ മറ്റൊരു രീതിയിൽ എഴുതപ്പെടുമായിരുന്നു. ഇന്നിപ്പോൾ അവസാനം കേള്ക്കുന്ന വാർത്ത‍ രാജീവ്‌ ഗാന്ധി വധത്തിൽ പങ്കാളി ആയ നളിനിയുടെ മകൾ അമ്മയെ മോചിപ്പിക്കണം എന്ന് പറഞ്ഞു  രാഹുൽ ഗാന്ധിക്ക്  കത്തെഴുതി എന്നാണ്.ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പൂർണ്ണ അവകാശവും സ്വാതന്ത്ര്യവും ഉള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെ ആണ്. തന്റെ കുടുംബത്തിനു തുടരെ തുടരെ ഉണ്ടായ ദുരന്തങ്ങളിൽ എത്ര സംയമനത്തോടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. പ്രതികള്ക്ക് വധ ശിക്ഷ നല്കണം എന്നാ അഭിപ്രായം തനിക്കില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്രയും വലിയ ദുരന്തങ്ങള ഏറ്റു വാങ്ങിയിട്ടും അദ്ധേഹത്തിന്റെ വലിയ മനസൂ തന്നെ ആണ് ഇത്തരത്തിൽ പറയാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചത്.  അദ്ദേഹത്തിന് നഷട്ടമായ പിതൃ വാത്സല്യവും, സ്നേഹവും , സംരക്ഷണവും തിരിച്ചു നല്കാൻ ഈ മനുഷ്യത്വ വാദികൾക്ക് കഴിയുമോ. വോട്ടു രാഷ്ട്രീയത്തിൽ കണ്ണ് വച്ച് കൊണ്ട് മനുഷ്യത്വത്തിന്റെ പേര് പറഞ്ഞു പ്രതികളെ മോചിപ്പിക്കണം പറയുന്നവർ,  ഇത്തരം ഷുദ്ര ശക്തികൾ ഈ രൂപത്തില അല്ലെങ്കിൽ മറ്റൊരു രൂപത്തില നാളെ  തങ്ങൾക്കു
നേരയും വന്നു കൂടാ എന്നാ യാദര്ത്യം മറക്കരുത്.................. കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിനും ഉള്ള അവസ്സരം സ്രിഷ്ട്ടിക്കാതെ ഉണര്ന്നു പ്രവര്തിക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കും സാധിക്കട്ടെ.........

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

തിരുവനതപുരത്തിന്റെ മഹോത്സവം - ആറ്റുകാൽ പൊങ്കാല


ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 16 ഞായറാഴ്ച
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ] കണ്ണകിയാണെന്നാണ് വിശ്വാസം.

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

കേരളത്തെ ഭ്രാന്താലയം ആക്കുന്നവർ ...........

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും 20 ലോക സഭ മണ്ഡലങ്ങളിലും സ്വന്തം സമുദായത്തിൽ പെട്ട സ്ഥാനര്തികളെ സ്വന്തം സമുദായത്തിന്റെ പേരില് നിർത്തി അവരിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഏതെങ്കിലും സാമുദായിക നേതാവ് കേരളത്തില ഉണ്ടോ. അതിനു കഴിയില്ല എന്നാ യാഥാര്ത്യം  ഈ സാമുദായിക നേതാക്കൾക്ക്‌ എല്ലാം അറിയാം. അതിനു കഴിയാത്തത് കൊണ്ടാണ്  ഏതെങ്കിലും പാർട്ടിക്കാർ നിർത്തി ജയിപ്പിക്കുന്ന സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ തങ്ങളാണ് ജയിപ്പിച്ചത് എന്നാ പേരില് കൊട്ടും കുരവയുമായി ആഘോഷത്തിനു നില്ക്കുന്നത്. ഏതെങ്കിലും രാഷ്രീയ പാർടി അവരുടെ അധ്യക്ഷ സ്ഥാനത് ഒരാളെ നിയമിക്കുമ്പോൾ പോലും അയാളുടെ സമുദായം നോക്കി തങ്ങള് ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരാളെ അധ്യക്ഷൻ ആക്കിയത് എന്ന് വീമ്പു പറയുന്നവരും ഇവര തന്നെ ആണ്. ഇവരുടെ ഈ വീമ്പു പറയലിനും ധിക്കാരത്തിനും ഒരു പരിധി വരെ ഉത്തരവാദികൾ രാഷ്ട്രീയക്കാർ തന്നെ ആണ്. തിരെഞ്ഞെടുപ്പിൽ  ഞങ്ങൾ കാണിച്ചു തരാം എന്നൊക്കെ യുള്ള ഇത്തരക്കാരുടെ അഹങ്കാരം പറച്ചിൽ കേട്ട് രാഷ്ട്രീയ കഷികൾ ഭയക്കാൻ പാടില്ല. ഇത്തരം സാമുദായിക സംഘടനകളുടെ പിന്തുണ ആവശ്യം ഇല്ല എന്ന് എല്ലാ രാഷ്ട്രീയ കഷികളും ഒരേ സ്വരത്തിൽ പറയുകയും അർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനര്തികൾക്ക് ഒപ്പം നിങ്ങളുടെ സമുദായ സ്ഥാനര്തികളെയും നിർത്തു എന്ന് ആവശ്യപ്പെടുകയും ചെയ്താൽ ഈ സമുദായ മേലാളന്മാർ കുടുങ്ങുന്നത് കാണാം. സമുദായ ശക്തികൾ അല്ല ജയ പരാജയങ്ങൾ നിര്ന്നയിക്കുന്നത് മറിച്ചു നിഷ്പക്ഷരായ വൊട്ടെർമാരനു എന്നാ യാദര്ത്യം രാഷ്ട്രീയക്കാർ വിസ്മരിക്കുന്നത് എന്തിനു. ജനക്ഷേമ പ്രവര്ത്തനം നടത്തുന്നത് എതു കക്ഷി ആയാലും എതു സമുദായത്തിൽ പെട്ടവരും അവര്ക്ക് വോട്ടു ചെയ്യും. അല്ലാതെ സമുദായം ചൂണ്ടിക്കാണിക്കുന്ന ആളെ അല്ല ജനങ്ങള് തിരെഞ്ഞെടുക്കുന്നത്‌. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാ വാക്യം മനുഷ്യൻ ഏതായാലും സ്വന്തം മതം നന്നായാൽ മതി എന്ന് മാറ്റി പറയുന്ന ഈ കാലഘട്ടത്തിൽ ഈ സാമുദായിക നേതാക്കൾ മനുഷ്യ മനസ്സുകളിൽ വിഷം കുത്തി വൈക്കുകയാണ്‌ ചെയ്യുന്നത്. ഇന്ന് സാമുദായിക സംവരണം അല്ല വേണ്ടത്, സാമ്പത്തിക സംവരണം ആണ് ശരിയായ നടപടി . എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മാത്രമാണ് ഇത്തരം സമുദായ വക്താക്കളെ നിലക്ക് നിര്ത്താനുള്ള മാര്ഗ്ഗവും. ഇന്നുവരെ കേരളത്തില ഉണ്ടായിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ജനങ്ങളുടെ ക്ഷേമത്തിന് തന്നെ ആണ് പ്രാധാന്യം നൽകിയിട്ടുല്ലതും , ഇനിയുള്ള കാലവും അങ്ങനെ തന്നെ ആകും  ആല്ലാതെ ഇവരിൽ ആരും ജനക്ഷേമം മാറ്റി വച്ച് തങ്ങളുടെ സമുദായ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്നു എന്നതായി കാണുന്നില്ല. അത്തരത്തിൽ കാണുന്നത് സമുദായ നേതാക്കൾ മാത്രമാണ് അത് കൊണ്ടാണ് പൂട്ടും താക്കോലും  എന്നൊക്കെ പറഞ്ഞു ഇവര വേവലാതി പെടുന്നതും. ഇത്തരം സമുദായ വാദികളെ  നിലക്ക് നിരത്താനും കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റാതിരിക്കാനും ഉള്ള ആര്ജ്ജവം  നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കും എന്ന് തന്നെ കരുതാം........................

2014 ഫെബ്രുവരി 9, ഞായറാഴ്‌ച

മൂവന്തി താഴ്വരയിൽ........


മലയാള സിനിമാ ഗാനങ്ങൾക്ക് ഭാവ തീവ്രമായ വരികൾ സമ്മാനിച്ച ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് നാലു വര്ഷം തികയുന്നു. കാവ്യ  ഭംഗിക്ക് അപ്പുറം ലാളിത്യമുള്ള വാക്കുകളിലൂടെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ഗാനങ്ങൾ . അദ്ധേഹത്തിന്റെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടതാണ് എങ്കിലും എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഗാനം കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയിൽ എന്നാ ഗാനമാണ്.എന്റെ ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും ഒക്കെ ഒരു ഒര്മ്മപ്പെടുതലായി  ഈ നോവ്‌ പാട്ടിലൂടെ വീണ്ടും വീണ്ടും എന്നെ തേടിയെത്തുമ്പോൾ മൂവന്തി താഴ്‌വരയിൽ വെന്തുരുകുന്ന വിണ്‍   സൂര്യനെ പോലെ ഞാനും .................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️