2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

നമുക്ക് ഇതെന്തു പറ്റി....... ?

ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു  എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക.  നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്,  ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും    നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ  അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ   അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ...  നമയുടെ,  സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ  ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കഥയല്ലിത് അനുഭവം .........

എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച്‌ കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി  രാവിലെ  നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ്‌ മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ്‌ .  അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക്‌ വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു.......  നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.

പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍‌ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.

സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍‌മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.


ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമാ‍യ മൂഡ് സൃഷ്ടിക്കുന്നു.

പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറം‌ലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.

റേറ്റിംഗ്: 4.5/5
കടപ്പാട് - വെബ്‌ ദുനിയ മലയാളം

2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015.......

അർഹാരയവർക്ക് പുരസ്‌കാരം നിഷേധിക്കപ്പെടുകയും അനർഹാരയവരുടെ കൈകളിൽ പുരസ്‌കാരം എത്തിക്കുകയും ചെയ്തു എന്നാ നിലയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ 2015 വിവാദം തുടരുമ്പോൾ സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്ട്സ്  2015  പട്ടിക പുന പ്രസിദ്ധീകരിക്കുന്നു.2014 ഡിസംബർ 25 നാണ് സ്നേഹഗീതം ജനപക്ഷം ഈ പുരസ്കാര പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങളെ മാത്രം വിലയിരുത്തി സ്നേഹഗീതം ജനപക്ഷം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ അർഹാരയവർക്ക് തന്നെയാണ് എന്ന് ഇപ്പോഴത്തെ ചർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു....... .വരും കാലങ്ങളിലും ഒരു പക്ഷവും ചേരാതെ അര്ഹതയുള്ളവരെ തന്നെ തിരെഞ്ഞെടുക്കും എന്നാ ഉറപ്പോടെ ........

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )

മികച്ച ചിത്രം - ഹൗ ഓൾഡ്‌ ആർ യു

മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - അപ്പോത്തിക്കിരി

ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ

മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )

മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ്‌ ആർ യു )

പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )

                                         ദുൽഖർ സൽമാൻ ( ഞാൻ )

                                         ഭാമ ( ഒറ്റ മന്ദാരം )

ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ

അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം  )

മികച്ച തിരക്കഥ - ബോബി സഞ്ജയ്‌ ( ഹൗ ഓൾഡ്‌ ആർ യു )

                                 രഞ്ജിത് ശങ്കർ ( വര്ഷം )

മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )

മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )

മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )

മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )

മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )

മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )

മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )

മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച സംഗീതം  - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ്‌ ആർ  യു

ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )

പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
                                         അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )

മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )

                                       അമൃത അനിൽ ( ഹൗ ഓൾഡ്‌ ആർ യു )

2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

ക്ഷണ പത്രിക .......

നമസ്കാരം.......
എന്റെ വീടിന്റെ  ഗൃഹ പ്രവേശം  2015  ആഗസ്ത് 21 വെള്ളി ആഴ്ച ആണ്.....
ആനാവൂർ , മണവാരി ജങ്ങ്ഷനിൽ ആണ് വീട്.
റൂട്ട് - നെയ്യാറ്റിൻകര, പെരുങ്കടവിള,ആനാവൂർ മണവാരി ജങ്ങ്ഷൻ .
മലയിൻകീഴ്‌ വഴിയും പെരുങ്കടവിളയിൽ  എത്തിച്ചേരാം .
അവിടെ നിന്നും ഒന്നര കിലോ മീറ്റെർ ആണ് മണവാരി ....
പ്രിയ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം ....
പ്രാർത്ഥനയോടെ......
പ്രിയ സുഹൃത്ത്‌
ജയരാജ്‌ മുരുക്കുംപുഴ
ഫോണ്‍ - 9349025945

2015 ജൂലൈ 31, വെള്ളിയാഴ്‌ച

അമ്മ......

കർക്കിടക മഴയുടെ നേർത്ത ചിലംബലുകൾ...... അമ്മയുടെ  സ്നേഹ സാമീപ്യം വിട്ടകന്നിട്ടു ഇന്ന് ആഗസ്റ്റ്‌ 1 ഒരു വർഷം തികയുന്നു. എഴുതാനായി തുടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത പോലെ. എന്ത് എഴുതിയാൽ എങ്ങനെ  എഴുതിയാൽ എത്ര എഴുതിയാൽ ആണ് അമ്മയെ കുറിച്ച് പറയാൻ കഴിയുക.
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015 ജൂലൈ 26, ഞായറാഴ്‌ച

ബി സി സി ഐ ക്ക് ഒരു തുറന്ന കത്ത് ........


ക്രിക്കെട്ടിനെ ഒരു വികാരമായി കാണുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്തു ഹൃദയം കൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയായി എഴുതുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി ക്രിക്കെട്ടിനെ സ്നേഹിക്കാൻ കഴിയാതെ , മനസ്സ് കൊണ്ട് അസ്സ്വദിക്കാൻ സാധിക്കാതെ ഏറെ വിഷമത്തിലായിരുന്നു എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികൾ. ഒരു മലയാളി എന്നാ നിലയിൽ അതിനു പ്രേതെകിച്ചു കാരണം ശ്രീശാന്തിന്റെ വിലക്ക് തന്നെ. ശ്രീശാന്തിനു വിലക്ക് കല്പ്പിച്ചതോടെ എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ക്രിക്കെറ്റ് എന്നാ കളിക്കും വിലക്ക് വീണിരുന്നു.  ശ്രീശാന്തിനു സ്വാഭാവിക നീതി ലഭിക്കുന്ന നിമിഷം വീണ്ടും ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു ,. ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായി തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ ബി സി സി ഐ ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നു. ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം ചെയ്യുന്ന ഒരു കായികതാരത്തിന് ഈ വിലക്ക് തുടരുന്നത് അനീതിയാണ്. സ്വഭാവിക നീതി പൂര്ണ്ണം ആകണമെങ്കിൽ ശ്രീശാന്തിന്റെ വിലക്ക് മാറ്റപ്പെടണം. ശ്രീശാന്ത് തന്നെ പറഞ്ഞത് പോലെ നമുക്ക് ആരോടും പകയില്ല , നമ്മുടെ മുന്നില് ക്രിക്കെറ്റ് മാത്രമേ ഉള്ളു. എത്രയും വേഗം അതിലേക്കു മടങ്ങി എത്തണം. അതിനു ഈ വിലക്ക് മാറണം. നിരപരാധിയായ ഒരു കളിക്കാരാൻ വേണ്ടതിലേറെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനിയും അനീതി തുടരുവാൻ പാടില്ല. എത്രയും വേഗം ബി സി സി വിലക്ക് പിൻവലിക്കണം. നീതി അത് സമയത്ത് തന്നെ കിട്ടണം . തീര്ച്ചയായും ക്രിക്ക്കീട്ടിനെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ ശ്രീയുടെ വിലക്ക് പിൻവലിക്കുക തന്നെ വേണം. കേരള ക്രിക്കെറ്റ് അസ്സോസ്സിയെഷനും ശക്തമായ നടപടികൾ ഇതിനു വേണ്ടി കൈക്കൊള്ളും എന്നുതന്നെ കരുതാം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ കായിക മന്ത്രി സര്ബാനന്ദ സോനവലും ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ നടത്തണം. കൂടാതെ പ്രതിപക്ഷത് നിന്ന്  ബഹുമാനപ്പെട്ട  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , സീതാറാം യെച്ചുരി എന്നിവരും ഇക്കാര്യത്തിൽ നിലപാട് വ്യകതമാക്കണം. കൂടാതെ  സംസ്ഥന സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി  കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , പ്രതിപക്ഷ നേതാവ് അച്യുതാന്ദൻ എന്നിവരുടെ ഇടപെടലുകളും വളരെയേറെ പ്രാധാന്യം അര്ഹിക്കുന്നു. ശ്രീശാന്തിനെ പോലെ ആത്മ സമര്പ്പണം ചെയ്യുന്ന ഒരു കായിക താരത്തിനു സ്വാഭാവിക നീതി അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനിയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം ..... ചടുലമായ നീക്കങ്ങൾ മൂളിപ്പറക്കുന്ന പന്തുകൾ വീണ്ടും ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞു........  പ്രാർത്ഥനയോടെ.....

സ്നേഹപൂര്വ്വം ശ്രീശാന്തിന്........

ഒരു പാട് നീണ്ട  പ്രാർത്ഥനകൾക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും ശേഷം മലയാളത്തിന്റെ ശ്രീ ക്രിക്കെട്ടിലേക്ക് മടങ്ങി വരുന്നു.ഏതൊരു മലയാളിക്കും സന്തോഷിക്കുവാനും അഭിമാനിക്കുവാനും ഉള്ള നിമിഷങ്ങൾ. തീര്ച്ചയായും ശ്രീയെ പോലെ നിശ്ചയദാര്ട്ട്യവും  ആത്മ സമർപ്പണവും കൈമുതലാക്കിയ ഒരു കായികതാരത്തിന്റെ വിജയം തന്നെയാണിത്. ഒരുപാട് കുറ്റപ്പെടുത്തലുകൾ, കല്ലെറിയലുകൾ... ഏതൊരു ഉറച്ച മനസ്സും തളര്ന്നു പോകുന്ന അവസ്ഥ എങ്കിലും ശ്രീയിലെ പോരാളി തളര്ന്നിരുന്നില്ല. എന്നും ശുഭ പ്രതീക്ഷകളുമായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം സ്വാഭാവിക നീതിയുടെ കിരണങ്ങൾ എത്തുകയായി. കാർമേഘങ്ങള്ക്ക് എത്ര സമയം സൂര്യനെ മറയ്ക്കുവാൻ കഴിയും , എത്ര കാർ കൊണ്ട് മൂടിയാലും സൂര്യൻ ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട് പുറത്തേക്കു വരും. തീര്ച്ചയായും ഇരുൾ മൂടിയ മേഘങ്ങൾ അകന്നു പോയി. ഇനി കൂടുതൽ ഉജ്ജ്വലമായി പ്രകാശി ക്കേണ്ടുന്ന നാളുകൾ. ശ്രീയെപോലെ ആത്മ സമര്പ്പണം ചെയുന്ന ഒരാൾക്ക്‌ ക്രിക്ക്ര്ട്ടിന്റെ ഉന്നതിയിൽ തിരിച്ചെത്താൻ അധിക സമയം വേണ്ടി വരില്ല എന്ന് ഉറപ്പു. മറ്റെല്ലാം മറക്കുക. ശ്രീ തന്നെ പറഞ്ഞത് പോലെ ആരോടും പകയില്ല , പരിഭവമില്ല. നമ്മുടെ മുന്നിൽ ക്രിക്കെറ്റ് മാത്രം . അതിനായി ആത്മസമർപ്പണം ചെയ്യുക. ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. വിലക്കുകൾ മാറി സ്വാഭാവിക നീതി പൂർണ്ണമായിഎത്തുന്ന നിമിഷം ഇനി വൈകില്ല. ഉറച്ച കാലടികളോടെ ദ്രിഡമാര്ന്ന മനസ്സോടെ     കളിക്കളത്തിലേക്ക് ഇറങ്ങുക. മൂളിപ്പറക്കുന്ന ആ പന്തുകൾ കണ്ടു സ്റെടിയങ്ങളിൽ ആരവം ഉയരുന്ന നിമിഷങ്ങൾ ഇതാ വീണ്ടും.......... പ്രാർത്ഥനയോടെ ......... 

2015 ജൂലൈ 14, ചൊവ്വാഴ്ച

ധോണി പുറത്തു പോകണം.........

മെയ്യപ്പനും ചെന്നൈ സൂപ്പർ കിങ്ങ്സിനും അർഹമായ ശിക്ഷ നല്കിയതിലൂടെ പരമോന്നത നീതി പീഠം കൂടുതൽ മഹത്വം അർജ്ജിച്ചിരിക്കുന്നു. തീര്ച്ചയായും മെയ്യപ്പനും ചെന്നയും  ഈ ശിക്ഷ അർഹിക്കുന്നതാണ്. ചെന്നെയുടെ ക്യപ്ടാൻ സ്ഥാനത് നില്ക്കുന്ന ധോണി ഇനിയെങ്കിലും ക്രിക്കെട്ടിൽ നിന്ന് പുറത്തു പോകണം. കാരണം മേയ്യപ്പനെ ന്യായീകരിച്ചാണ് ധോണി മൊഴി പോലും നല്കിയിരുന്നത്. എന്നാൽ അതെല്ലാം തെറ്റാണു എന്ന് തെളിഞ്ഞിരിക്കുന്നു. ധോണി, സാക്ഷി ധോണി , മെയ്യപ്പൻ, വിന്ദൂ ധാരാസിംഗ്  തുടങ്ങിയവര ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച അപമാനം അത്രമേൽ വലുതാണ്. നിരപരാധിയായ ശ്രീശാന്തിനു വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും മെയ്യപ്പനും ചെന്നക്കും ക്ലീൻ ചിറ്റ് നല്കിയ ബി സി സി ഐ യുടെ വിശ്വാസ്യത ഈ വിധിയോടെ പൂർണ്ണമായും തകര്ന്നിരിക്കുന്നു.  തീര്ച്ചയായും നിരപരാധിയായ ശ്രീശാന്തിനു നീതി ലഭിക്കണം. ശ്രീശാന്തിനു ഇന്ത്യൻ ടീമിൽ ഇടം ലഭിക്കണം. അതോടൊപ്പം ധോണിയെ പോലെ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും  സ്വാര്തനുമായ ഒരു കളിക്കാരൻ ക്രിക്കെറ്റ് എന്നാ കളിക്ക് അപമാനമാണ്. ഇനിയും കടിച്ചു തൂങ്ങി നില്ക്കാതെ എത്രയും വേഗം ധോണി പുറത്തു പോകണം. ധോണി പുറത്തു പോവുകയും ശ്രീശാന്തിനു നീതി ലഭിക്കുകയും ചെയ്യുന്ന ദിവസം വീണ്ടും നമ്മൾ ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങും ആ ദിനം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കാം ...... പ്രാർത്ഥനയോടെ.......

2015 ജൂലൈ 9, വ്യാഴാഴ്‌ച

ഒരു വീട് ഒരു നായ ........

ഇപ്പോൾ തെരുവ് നായ്ക്കളുടെ ശല്യവും അതിനെ എങ്ങനെ മറികടക്കാം എന്നുള്ളതും വലിയ ചർച്ച ആയ സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനെ കുറിച്ച് പലതവണ ഞാൻ തന്നെ ബ്ലോഗിലും ഫേസ് ബുക്കിലും എഴുതിയിട്ടുണ്ട്. തെരുവ് നായ ശല്യത്തെ കുറിച്ച് ആര്ക്കും അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷെ അവയെ കൊല്ലാൻ പാടില്ല എന്നാണ് ഒരു പക്ഷത്തിന്റെ വാദം , എന്നാൽ കൊന്നിട്ടായാലും വേണ്ടില്ല ശാശ്വത പരിഹാരം വേണമെന്ന് മറുപക്ഷം. ചർച്ച എങ്ങും എത്തുന്നതും ഇല്ല. ഈ സാഹചര്യത്തിൽ ഞാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. നമ്മുടെ നാട്ടിൽ പാമ്പുകളെയും മറ്റും ജീവനോടെ പിടിച്ചു കാട്ടിൽ കൊണ്ട് പോയി വിടാറുള്ളത്‌ പോലെ തെരുവ് നായ്ക്കളെ ജീവനോടെ പിടിച്ചു ഉൾ വനങ്ങളിൽ കൊണ്ട് വിട്ടു കൂടെ. ഇനി ഇപ്പൊ അവ തിരിച്ചു നാട്ടിൽ ഇറങ്ങും എന്നുണ്ടെങ്കിൽ വന്ധ്യംകരണം ചെയ്തു കാട്ടിൽ വിടണം അപ്പോൾ പിന്നെ അവ പെറ്റു പെരുകും എന്ന് പേടിക്കണ്ടല്ലോ.  അതുപോലെ തെരുവ് നായ്ക്കളെ വന്ധ്യം കരണം ചെയ്യുകയോ, കാട്ടിൽ വിടുകയോ ചെയ്താൽ വംശനാശം സംഭവിക്കും എന്നുണ്ടെങ്കിൽ ഒരു വീട് ഒരു നായ എന്നാ പേരിൽ ഒരു പദ്ധതി തുടങ്ങണം. ഗുണമേന്മയും രോഗപ്രതിരോധ ശേഷിയും ഉള്ള നായ്‌ ഇനങ്ങളെ ഓരോ വീട്ടിലേക്കും വിതരണം ചെയ്യുക. നായകളെ കൂടുതലായി വളർത്താൻ താല്പര്യമുള്ള മൃഗസ്നേഹികൾക്ക് ഒന്നിന് പകരം അഞ്ചോ പത്തോ നായ്ക്കളെ നല്കുകുക . ഇത്തരത്തിൽ ഒട്ടേറെ പ്രായോഗികമായ മാർഗ്ഗങ്ങൾ നമുക്ക് മുന്നില് ഉണ്ട്. ഇനിയിപ്പോ ഈ നിർദേശങ്ങൾ പോര എന്ന് തോന്നിയാൽ പൊതു ജനങ്ങളിൽ നിന്ന് അഭികാമ്യമായ മാര്ഗ്ഗ നിർദേശങ്ങൾ തേടുക . ഘോര ഘോരം ചർച്ച ചെയ്യുന്നവരെ കാളും പ്രായോഗിക മാർഗ്ഗങ്ങൾ അപ്പോൾ ഉദയം കൊള്ളാൻ സാധ്യത ഉണ്ട്........

2015 ജൂലൈ 8, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌

പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2015 ജൂലൈ 5, ഞായറാഴ്‌ച

ജനാധിപത്യം.........

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ  ഇവിടെ ജനങ്ങൾ യജമാനമാർ തന്നെ ആണ്.  സാധാരണക്കാർ മുതൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്നവർ വരെ  ഈ ജനക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ  കൈകൾ ജനങ്ങൾക്ക്‌ നേരെ ഉയർന്നാൽ  അത്  ജനാധിപത്യത്തിനു അപമാനകരമാണ്....... 

ദ്രിശ്യ മാധ്യമ പ്രേമം......

പ്രേമം എന്നാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി നിൽക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്‌. തീര്ച്ചയായും പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് ദുഖകരമാണ്. മലയാള സിനെമക്ക് വലിയ ഒരു ഉണര്വ്വ് സമ്മാനിക്കാൻ പ്രേമത്തിന്റെ വിജയം സഹായകരമായിരുന്നു. ആ അവസ്സരത്തിലാണ് ഇത്തരം നിര്ഭാഗ്യകരമായ സംഭവങ്ങൾ .ഇപ്പോൾ കുറച്ചു ദിവസ്സമായി ദ്രിശ്യ മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ ചര്ച്ച ചെയ്യുന്നതു പ്രേമം വിഷയമാണ്‌. തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ  ഈ ചർച്ചകൾ അല്പം കൂടി പോകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അരുവിക്കര തിരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജന ശ്രദ്ധ ആകര്ഷിക്കാനുള്ള കച്ചവട തന്ത്രം മാത്രമായി പ്രേമം വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് പോലെ തോന്നുന്നു. കാരണം പ്രേമത്തിന്റെ എന്നല്ല ഇതു ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇറങ്ങിയാലും അത് തടയപ്പെടണം. പക്ഷെ ഇവിടെ ചർച്ചകൾ വെറും ചർച്ചകൾ മാത്രമായി തുടരുന്നു. യാദര്ത പ്രതികളിലെക്കോ, വസ്തുതകളിലെക്കോ ഈ ചർച്ചകൾ എത്തുന്നില്ല. പ്രേമം  ഷെയർ ചെയ്തവരെ പിടിക്കാൻ നിൽക്കുന്ന സമയം അത് ഷെയർ ചെയ്യാൻ കാരണക്കാർ ആയവരെ ആണ് കണ്ടെത്തേണ്ടത്‌. ഞാൻ മൊബൈൽ ഉപയോഗിക്കുന്ന കാലം മുതൽ എന്റെ നമ്പർ 9349025945 ആണ് . ഈ നമ്പർ പരിശോധിച്ചാൽ അറിയാം ഇതിൽ പ്രേമം ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന്. അത് ലഭ്യമല്ലാത്തത് കൊണ്ടല്ല പക്ഷെ ഒരു ചിത്രത്തിന്റെ പിന്നിലുള്ള പ്രയത്നം അറിവുള്ളത് കൊണ്ടാണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ അല്ല .മാത്രമല്ല സൌകര്യത്തിനു കിട്ടുന്നത് കൊണ്ട് അവർ അത് ഉപയോഗപ്പെടുത്തുന്നു. അതിനു അവരെ കുറ്റം പറയാൻ കഴിയുമോ. അപ്പോൾ അതിന്റെ വേരുകളാണ് കണ്ടെത്തേണ്ടത്‌. പിന്നെ ഇതു ചിത്രം വിജയിക്കുന്നത് കണ്ടാലും , അതിനെ ചെറുക്കാൻ ചിലര് ഉണ്ടാകും .  പ്രേമത്തിന്റെ തുടക്ക സമയത്ത് അതായതു 05/06/2015 ഇൽ  പ്രേമത്തെ ഭയക്കുന്നതാര് ? എന്നാ പേരില് ഞാൻ എന്റെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  " സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറുകയാണ്. തീര്ച്ചയായും പ്രേമത്തിന്റെ അണിയറ പരവര്തകർക്ക് അഭിമാനിക്കാം. എന്നാൽ കഴിഞ്ഞ ദിവസ്സങ്ങളിൽ ചിത്രത്തെ കുറിച്ച് ചില വിവാദങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി. തീര്ച്ചയായും ഏതെങ്കിലും ചിത്രം വിജയം നേടുമ്പോൾ കഴമ്പില്ലാത്ത വിവാദങ്ങളുമായി ചിലര് എത്തുന്നത്‌ പതിവാണ്. അത്തരം വിവാദങ്ങൾക്ക് ഈ ചിത്രത്തിന്റെ വിജയത്തെ തടഞ്ഞു നിരത്താൻ കഴിയില്ല . കാരണം തിരുവനതപുരം ശ്രീ വിശാഖ് തെയെട്ടരിനു മുന്നില് കൂടി ദിവസ്സം രണ്ടു നേരം എങ്കിലും കടന്നു പോകുന്ന ആളാണ് ഞാൻ . ഓരോ ദിവസ്സവും അവിടെ കൂടിയിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പ്രേക്ഷക കൂട്ടം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട് . കാരണം മറ്റു ഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റതിനിടയിലും , മറ്റു പരിമിതികൾക്ക്‌ ഇടയിലും മലയാള സിനിമയുടെ ഉണര്വ്വ് ആശ്വാസ്സകരവും പ്രതീക്ഷ പകരുന്നതുമാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയാനുള്ളത് കഴമ്പില്ലാത്ത വിവാദങ്ങളെ അവഗണിക്കുക , ഒപ്പം വിജതൈൽ മതിമറക്കാതെ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗമാവുക. പ്രേമം എന്നാ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... പ്രാർത്ഥനയോടെ...."      ഇതായിരുന്നു ആ പോസ്റ്റ്‌.  അത് ചിത്രത്തിലെ ആലുവ പുഴ എന്നാ ഗാനവുമായി ചില വിവാദങ്ങൾ കേട്ടപ്പോൾ എഴുതിയതാണ്.ഇന്നിപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേട്‌ തോന്നുന്നു. പിന്നെ നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ നമുക്ക് നല്കുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ജാഗ്രത പാലിക്കണം. കാരണം പനി,  , മാലിന്യ പ്രശ്നം, തെരുവുനായ പ്രശനം എന്ന് വേണ്ട നമ്മൾ ചര്ച്ച ചെയ്യ്ന്നതും ചെയ്യപ്പെട്തതുമായ ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ അത്തരം കാര്യങ്ങൾ കൂടുതലായി ചര്ച്ച ചെയ്യാൻ ദ്രിശ്യമാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ......

2015 ജൂലൈ 1, ബുധനാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......

ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു,  മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ്‌ ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......

പ്രിയപ്പെട്ട മെസ്സിക്ക്......

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.  നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2015 ജൂൺ 24, ബുധനാഴ്‌ച

ധോണി മാറണം.......

ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയുടെ ഇന്ത്യൻ ടീമിൽ നിന്നുള്ള പടിയിറക്കത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇപ്പോഴെന്നല്ല എത്രയോ മുൻപേ തന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തു പോകേണ്ട ആളാണ് ധോണി.എത്ര നേട്ടങ്ങൾ ടീമിന് വേണ്ടി നേടിയിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിലാണ് ധോണി ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച കളങ്കം . എന്നിട്ടും ടീമിൽ അള്ളിപ്പിടിച്ചു നില്ക്കാൻ കാണിക്കുന്ന മനോഭാവം പരിഹാസ്യം തന്നെയാണ്. ബംഗ്ലാദേശനു എതിരെ രണ്ടു കളികൾ തോറ്റപ്പോൾ ധോണി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ഒരു മുഴം മുന്നേ എറിഞ്ഞു. താൻ കാരണമാണ് പരാജയപ്പെട്ടത് എങ്കിൽ മാറാം എന്ന്. അത് കേട്ട് ഗാംഗുലി , വെങ്ങ്സര്കര , ഗവാസ്കർ എന്നിവര് കണ്ണീര വാർത്തു, റൈനയും ജദേജയും ആശ്വിനും തകർന്ന് പോയി. കഷ്ട്ടം തന്നെ, വാതു വൈപിൽ കൂട്ട് കച്ചവടക്കാരായ റൈനയും ജടെജയും , ആശ്വിനും വെപ്രാളം കാണിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാകും . പക്ഷെ ഒന്നോ രണ്ടോ കളികൾ തോറ്റപ്പോൾ ക്യപ്ടാൻ സ്ഥാനവും ടീമിൽ നിന്നുള്ള സ്ഥാനവും ഒക്കെ നഷ്ട്ടമായ ഗാംഗുലിയും മറ്റുമൊക്കെ കണ്ണീര വാർക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എന്തിനു മഹാ പ്രതിഭയായ സച്ചിന് പോലും പഴി കേള്ക്കേണ്ടി വന്നിട്ടില്ലേ , ക്യപ്ടാൻ സ്ഥാനം മാറേണ്ടി വന്നിട്ടില്ലേ . ഇവരെക്കളൊക്കെ എന്ത് യോഗ്യതയാണ് ധോനിക്ക് ഉള്ളത്. ഒരാളെ ആജീവനാന്തം ക്യപടനാക്കി വച്ചാൽ ചില കപ്പുകൾ ഒക്കെ കിട്ടിയെന്നു വരും . സാധാരണ ക്രിക്കെറ്റ് പ്രേമികളെ അതിൽ നിന്ന് അകറ്റിയ ഉത്തരവാദിത്വം ധോണിക്ക് തന്നയാണ് . അത് കൊണ്ട് തന്നെ ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും മാറി നിന്ന് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിനു നഷ്ട്ടമായ നല്ല മുഖം വീണ്ടെടുക്കാൻ ധോണി രാജി വൈക്കകുക തന്നെ വേണം . ഇന്ത്യൻ ക്രിക്കെടിനുണ്ടായ തീരാ കളങ്കം അങ്ങനെ മാറട്ടെ........

2015 ജൂൺ 22, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്.  ഇന്നിപ്പോൾ  കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2015 ജൂൺ 17, ബുധനാഴ്‌ച

സഹിഷ്ണുതയുടെ വില .......


കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത്  കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ  കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ്‌ തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും.  തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........

2015 ജൂൺ 15, തിങ്കളാഴ്‌ച

മഴക്കാല രോഗങ്ങൾ പടരുന്നു .......... കരുതിയിരിക്കാം

മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.

എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ
മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

2015 ജൂൺ 8, തിങ്കളാഴ്‌ച

ഇടവപ്പാതി ........

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ ഇടവപ്പാതി മഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് ഇടവപ്പാതി മഴ  യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ ഇടവപ്പാതി മഴയിൽ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം ഇടവപ്പാതി മഴ പോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ ഇടവപ്പാതി  മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി ഇടവപ്പാതി മഴ   അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു  മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️