2015 ജനുവരി 29, വ്യാഴാഴ്‌ച

അത് ഞാൻ തന്നെയാണ്...........

ദിനം പ്രതി വര്ദ്ധിച്ചു  വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം  ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....

വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ്‌ എം എസ്‌ നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2015 ജനുവരി 24, ശനിയാഴ്‌ച

പിക്കെറ്റ് 43 - സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക .....

ഇന്നലെ തിരുവനന്തപുരം ശ്രീ വിശാഖിൽ നിന്ന് ഞാനും  ഗിരിയും ചേർന്ന് പിക്കെറ്റ് 43 കണ്ടു. സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക തന്നെയാണ് പിക്കെറ്റ് 43. ഏറെ കലുഷിതമായ ഈ  വര്ത്തമാനകാല ലോകത്തിൽ സ്നേഹത്തിന്റെ സൌഹൃദത്തിന്റെ സമാധാനത്തിന്റെ സന്ദേശമാണ് പിക്കെറ്റ് 43 അനാവരണം ചെയ്യുന്നത്. ഹരീന്ദ്രൻ നായര് എന്നാ ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്നാ പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥയിലൂടെ ആഗോളതലത്തിൽ തന്നെ വളരെ ചര്ച്ച ചെയ്യപ്പെടണ്ട , ച്നിതിക്കേണ്ട വിഷയമാണ്‌ പിക്കെറ്റ് 43 യുടേത്. യുദ്ധം അല്ലെങ്കിൽ സമാധാനം അത് നടക്കുന്നത് അല്ലെങ്കിൽ തീരുമാനിക്കപ്പെടുന്നത് സമീപനങ്ങളുടെ വൈരുധ്യതയിൽ നിന്നാണ് എന്ന യാദര്ത്യം ഓരോ പ്രേക്ഷകനും തിരിച്ചറിയപ്പെടുന്നു. തീര്ച്ചയായും യാന്ത്രികമായ ഈ വര്ത്തമാന കാല ജീവിതത്തിൽ നാം ഓരോരുത്തരും പിക്കെറ്റ് 43 കളിൽ ആണ് കഴിയുന്നത്‌. തൊട്ടടുത്തുള്ള ഒരാളെ പോലും തിരിച്ചറിയാൻ കഴിയാതെ , ആരോടും  സ്നേഹമോ , സൗഹൃദമോ പുലര്താൻ കഴിയാതെ എന്തിനെയും സംശയ ദൃഷട്ടി യോട് മാത്രം നോക്കി കാണാൻ വിധിക്കപ്പെട്ട ഒരു സമൂഹമാണ്‌ നമ്മുടേത്‌. അത് കൊണ്ട് തന്നയാണ് നടു റോഡിൽ ചോര വര്ന്നോലിച്ചു കിടക്കുന്ന സഹജീവിയെ , അയാൾ തങ്ങളുടെ ബന്ധുവാണോ , സുഹൃത്താണോ , അയൽക്കാരൻ ആണോ എന്ന് പോലും നോക്കാൻ നില്ക്കാതെ ഓടിയകലുന്ന ഒരു സമൂഹമായി  നമ്മൾ മാറിയിരിക്കുന്നത്. അത്തരം ഒരു സാമൂഹിക കഴ്ച്ചപ്പ്പാടിനു ഉള്ള വ്യക്തവും ശക്തവുമായ മറുപടിയാണ് ഹരീന്ദ്രൻ നായര് എന്ന ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്ന പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥ പറയുന്ന  പിക്കെറ്റ് 43  . തീര്ച്ചയായും മലയാളത്തിൽ മാത്രം ഒതുങ്ങേണ്ട ചിത്രമല്ല പിക്കെറ്റ് 43 ഇന്ഗ്ലിഷ് ഉള്പ്പെടയുള്ള എല്ലാ ഭാഷകളിലേക്കും ഡബപ് ചെയ്തു ലോകം എങ്ങും പ്രദര്ശിപ്പിക്കണം കാരണം പിക്കെറ്റ് 43 നല്കുന്ന സന്ദേശ ത്തിന്റെ വ്യാപ്തി അത്ര വലുതാണ്‌. ഒപ്പം കുടുംബ ബന്ടങ്ങളുടെ മാനുഷിക മൂല്യങ്ങളുടെ നൂലിഴകളും അതി മനോഹരമ്യി തുന്നി ചേര്ത്തിരിക്കുന്നു. തീര്ച്ചയായും സംവിധയകാൻ മേജര് രവി അഭിനന്ദനം അര്ഹിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. ഒരു പക്ഷെ പ്രിത്വിരാജിനെ പോലെ ഒരു അഭിനേതാവ് മലയാൽ സിനെമക്ക് കിട്ടിയ ഭാഗ്യമാണ് , അഭിമാനമാണ്. അത്ര ഉജ്ജ്വലംയാണ് പ്രിഥ്വി പ്രകടനം നടത്തിയിരിക്കുന്നത്. ഒപ്പം ജാവേദ്‌ ജഫ്രി മനസ്സ് നിരക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നു. എടുത്തു പറയേണ്ടത് ബാക്കര്ടി എന്ന നായയുടെ പ്രകടനമാണ്. ഇപ്പോൾ ജീവിച്ചിരിപ്പില്ല എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ എന്നും ബാക്കര്ടിക്ക് സ്ഥാനം ഉണ്ടാവും. തീര്ച്ചയായും പിക്കെറ്റ് 43 കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് അർദ്രമാകും. സ്നേഹത്തിനെയും സൌഹൃദത്തിന്റെയും , മാനുഷിക മൂല്യങ്ങളുടെയും വില അറിയാവുന്ന ഏതൊരാളും പിക്കെറ്റ് 43 എന്ന ചിത്രത്തെ നെഞ്ചോട്‌ ചേര്ക്കും.........  പിക്കെറ്റ് 43 പോലെ ഒരു ചിത്രം സമ്മാനിച്ചതിന് അല്ല പ്രവതകര്ക്കും ഒരു പാട് നന്ദി... ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും....... പ്രാർത്ഥനയോടെ.........

2015 ജനുവരി 22, വ്യാഴാഴ്‌ച

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം .., താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം ..,
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

ഇന്നലെ മുൻ ബി സി സി ഐ  പ്രസിഡന്റ്‌ ശ്രീനിവാസൻ, മൈയപ്പൻ , രാജ് കുന്ദ്ര, ചെന്നൈ സൂപ്പർ കിങ്ങ്സ് , രാജസ്ഥാൻ റോയൽസ് എന്നിവര്ക്കെതിരെയുള്ള സുപ്രീം കോടതി പരാമർശങ്ങൾകേട്ടപ്പോൾ മുകളില പറഞ്ഞ വരികളാണ് ഓര്മ്മ വന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ വരികൾ ആണിവ . ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്.  നമ്മൾ ആര് എന്ത് അധര്മ്മം പ്രവര്തിച്ചാലും അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും . ചിലപ്പോൾ സ്വന്തം അധികാരവും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കുറച്ചു കാലം പിടിച്ചു നില്ക്കാൻ കഴിയും എന്നാലും അന്തിമ വിധിയെ തടുക്കാൻ ആര്ക്കും കഴിയില്ല. ശ്രീശാന്ത് എന്നാ ചെറുപ്പക്കാരനെ ബലിയാടാക്കി ,ധോണി ഉള്പ്പെടെയുള്ളവരെ സംരക്ഷിച്ചതിന് ദൈവം നല്കിയ മറുപടി തന്നെയാണിത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാവര്ക്കും ബാധകമായിരിക്കണം . അല്ലെങ്കിൽ എല്ലാവരെയും അതിൽ നിന്ന് മുക്തരാക്കണം അല്ലാതെ തങ്ങൾക്കു താല്പര്യം ഉള്ളവരെ സംരക്ഷിക്കുകയും അല്ലാത്തവരെ നിഷ്കരുണം തള്ളുകയും ചെയ്യുന്ന അധര്മ്മം എന്നും നില നില്ക്കുകയില്ല.ഇനിയെങ്കിലും ബി സി സി ഐ കണ്ണ് തുറക്കണം , അർഹാതയുള്ളവർക്ക് ടീമിൽ സ്ഥാനം നല്കണം. അര്ഹത ഇല്ലാത്തവർക്ക് , സ്വാർത്ഥ മോഹികല്ക്ക് ഇനി ടീമിൽ സ്ഥാനം നല്കരുത്. ക്രിക്കെട്ടിനെ നെഞ്ചോട്‌  ചേർത്ത് സ്നേഹിച്ച എന്നെപോലെ യുള്ള ആയിരങ്ങൾക്ക് ഒരിക്കൽ കൂടി എല്ലാം മറന്നു ക്രിക്കെട്ടിനെ സ്നേഹിക്കാൻ നിങ്ങൾ അവസ്സരം ഒരുക്കണം. ഇവിടെ ആരും നമ്മുടെ ശത്രുവല്ല  ആരെയും ശിക്ഷിക്കണം എന്നുമില്ല . പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമായിരിക്കണം. ശ്രീശാന്ത് എന്നാ കളിക്കാരൻ കളിക്കളത്തിൽ തിരിച്ചു എത്തണം എങ്കിൽ മാത്രമേ നീതി അതിന്റെ പൂര്ന്നത കൈവരിക്കൂ. അല്ലാത്ത പക്ഷം ഇനിയുമേറെ കാലം ഇന്ത്യൻ ക്രിക്കെടിനെ ശാപം പിന്തുടരുക തന്നെ ചെയ്യും...........

ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം!

നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!".........
ചെയ്യും.....

2015 ജനുവരി 20, ചൊവ്വാഴ്ച

ഒരുമയുടെ ഓട്ടത്തിന് , അഭിനനന്ദനങ്ങൾ.......... നന്ദി സച്ചിൻ....

ദേശിയ ഗയിംസിന്റെ മുന്നോടിയായി നടന്ന റണ്‍ കേരള  റണ്‍, കേരള ജനത ഒരേ മനസ്സോടെ ഏറ്റെടുത്തതിനു അഭിനന്ദനങ്ങൾ . തീര്ച്ചയായും നാടിൻറെ പൊതുവായ ആവശ്യങ്ങള്ക്ക് ഇത്തരം ഒത്തൊരുമ അനിവാര്യം തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് നാനാത്വത്തിൽ ഏകത്വം എന്ന് പറയുന്നത് പോലെ ഇന്നലെ കേരളവും അത് തന്നെയാണ് കണ്ടത്. ജാതി, മത , രാഷ്ട്രീയ ,പ്രായ , തൊഴിൽ ഭേദമന്യേ എല്ലാവരും ദേശിയ ഗയിമ്സിനു പിന്തുണയുമായി എത്തിയത് വളരെ സന്തോഷകരമാണ്, ഒപ്പം ഏറെ പ്രതീക്ഷാ നിർഭരവും. തീര്ച്ചയായും  ഇത്തരത്തിൽ ദേശിയ ഗയിംസിന്റെ വിജയത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. കുറ്റങ്ങളും കുറവുകളും ഭിന്നതകളും ഒക്കെ ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു കൊണ്ട് , ഭിന്ന വിചാരങ്ങൾ എല്ലാം മാറ്റി വച്ച് കൊണ്ട് നമ്മുടെ കേരളത്തിന്റെ അഭിമാനത്തിനായി നമുക്ക് ഒരുമിച്ചു നില്ക്കാം, ഒപ്പം കേരളത്തിനായി എല്ലാ പിന്തുണയും സ്നേഹവും നല്കുന്ന അതുല്യ പ്രതിഭ സച്ചിന് ഒരായിരം നന്ദി............ തീര്ച്ചയായും  ദേശിയ ഗയിംസ് വലിയ വിജയമാകും, കേരളത്തിന്‌ അഭിമാനമാകും ......... പ്രാർത്ഥനയോടെ

2015 ജനുവരി 18, ഞായറാഴ്‌ച

സർക്കാർ ഓഫീസിലെ പുകവലി , മദ്യപാനം സസ്പെൻഷൻ ഉറപ്പ്.............

ഇനി മുതൽ ജോലി സമയത്ത് മദ്യപിക്കുകയോ , പുകവലിക്കുകയോ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥര്ക്ക്  സസ്പെൻഷൻ.ഓഫീസിൽ ഇരുന്നു പുകവലിച്ചതായോ ,മദ്യപിച്ചു ജോലിക്ക് എതിയതായോ പരാതി കിട്ടിയാലും , മേലധികാരി റിപ്പോർട്ട്‌ ചെയ്താലും നടപടി ഉണ്ടാകും . ഇതിനായി സർക്കാർ ഉദ്യോഗസ്ഥര്ക്കുള്ള സർവ്വീസ് നിയമം ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്ദേശം നല്കി. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ പരിഷ്കാര വകുപ്പിന് നല്കി. സർക്കാർ സർവ്വീസ് നിയമം പിന്തുടരുന്ന പൊതുമെഘലാ സ്ഥാപനങ്ങള്ക്കും നിയമ ഭേദഗതി ബാധകമാകും .
കടപ്പാട്- 2015 ജനുവരി  19 തിങ്കൾ മലയാള മനോരമ ദിനപ്പത്രം
                പേജ് 11 വര്ത്തമാനം 

2015 ജനുവരി 15, വ്യാഴാഴ്‌ച

അക്ഷരദുഖം ............

താൻ  ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന തൂലിക അയാള് കൈയിലെടുത്തു. അനന്തമായ ഭാവനയുടെ വിഹായസ്സിലേക്ക് പറന്നിറങ്ങി. ഇതുവരെ ആരും കാണാത്ത , ആരും അനുഭവിച്ചറിയാത്ത ഭാവനയുടെ ചിറകിൽ അക്ഷരങ്ങൾ വാക്കുകളായി , വാക്കുകൾ വരികളായി  വല്ലാത്തൊരു ആത്മഹർഷമാണ് ഈ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നത്.പറഞ്ഞറിയിക്കാൻ കഴിയാത്ത അവാച്യമായ അനുഭുതിയുടെ ഭിന്ന തലങ്ങൾ....... പെട്ടെന്നാണ് പിന്നിൽ ഒരാരവം ഉയര്ന്നത്. തനിക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കൂട്ടം . അവർ വിളിച്ചു പറയുകയാണ് ഞങ്ങൾ  തരുന്ന അക്ഷരങ്ങൾ , ഞങ്ങൾ  പറയുന്ന വാക്കുകൾ , ഞങ്ങൾ പറയുന്ന വരികൾ , ഞങ്ങൾ വഴി കാണിക്കുന്ന ഭാവനയുടെ മേച്ചിൽ പുറങ്ങൾ അതിലൂടെ വേണം സഞ്ചരിക്കാൻ. ഇല്ല ഒരിക്കലുമില്ല ആത്മാവ് നഷ്ട്ടപ്പെട്ട ഒരു എഴുത്തുകാരനായി ഞാനുണ്ടാവില്ല . എന്റെ സൃഷ്ട്ടികൾ സ്വതന്ത്രമായിരിക്കണം . . പെട്ടെന്ന് വല്ലാത്തൊരു കിതപ്പോടെ അയാൾ ഞെട്ടി ഉണര്ന്നു. മഷിയുണങ്ങാത്ത തന്റെ തൂലിക മേശപ്പുറത്തു തന്നെ ഉണ്ട്. കിതപ്പ് മാറാതെ , വിറയാർന്ന കൈകളാൽ അയാൾ ആ തൂലിക എടുത്തു, താൻ സ്നേഹിക്കുന്ന അക്ഷരങ്ങളെ അതിലേക്കു ആവാഹിച്ചു, ഭാവനയുടെ അനന്തതയിലേക്ക് പറക്കാൻ തുടങ്ങി. പെട്ടെന്ന് ഞെട്ടലോടെ ഒരു സത്യം അയ്യാൾ തിരിച്ചറിഞ്ഞു. തന്റെ അക്ഷരങ്ങളെ ആരോ ബന്ധിച്ചിരിക്കുന്നു, ഭാവനയുടെ അനന്തതയിൽ നിന്ന് ഇരുളിടങ്ങളുടെ അഗാധതയിലേക്ക്‌  താൻ പതിച്ചിരിക്കുന്നു.  ആത്മാവ് നഷ്ട്ടമായ എന്നിലെ കലാകാരൻ മരിച്ചിരിക്കുന്നു.ഇല്ല ഇനിയും ഈ സഹനം കഴിയില്ല. വിരയാര്ർന്ന കൈകകളാൽ താൻ ഏറെ സ്നേഹിക്കുന്ന തൂലിക അയാൾ സ്വന്തം ഹൃദയത്തിലേക്ക് കുത്തിയിറക്കി . പേപ്പറിലെ വെളുത്ത പ്രതലത്തിൽ ചോരത്തുള്ളികൾ പുതിയ ചിത്രം വരച്ചു.ചോര വാര്ന്നു  നിശ്ചെതനമായ അയാളുടെ ശരീരം ആരുമറിയാതെ കിടക്കുമ്പോഴും തെരുവുകളിൽ അയാൾക്കെതിരെ ആരവങ്ങൾ ഉയരുന്നുണ്ടായിരുന്നു........ അപ്പോഴും അയാൾ ഏറെ സ്നേഹിച്ച അക്ഷരങ്ങളും, വാക്കുകളും, വരികളും , ഭാവനയും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ തേടി അലയുന്നുണ്ടായിരുന്നു..........

സമര്പ്പണം -  ആത്മാവിഷ്കാരത്തിന്റെ പേരിൽ സ്വയം ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട ഓരോ കലാകാരന്മാര്ക്കും.............

2015 ജനുവരി 5, തിങ്കളാഴ്‌ച

ദേശിയ ഗെയിംസ് - കേരളത്തിന്റെ അഭിമാനം........

തീര്ച്ചയായും കേരളത്തിൽ നടക്കാനിരിക്കുന്ന ദേശിയ കായിക മേള  കേരളത്തിന്‌ അഭിമാനമാകണം, മാത്രമല്ല ഇന്ത്യക്ക് ആകമാനം മാതൃകയും ആകണം.  നമ്മുടെ കായിക മേഘലയുടെ പുത്തൻ ഉണര്വ്വിനു ഒരു മുതല്ക്കൂട്ടു തന്നെയാകും ദേശിയ കായിക മേള എന്നാ കാര്യത്തിൽ സംശയം വേണ്ട. വിവാദങ്ങൾ ഉണ്ടാകും , പോരായ്മകൾ ചൂണ്ടി കാണിക്കപ്പെടും എന്നാൽ അത്തരം പോരായ്മകൾ പരിഹരിച്ചു, വിവാദങ്ങൾ മാറ്റി വച്ച് കൊണ്ട് ഒരു മനസ്സായി നമുക്ക് ഈ കായിക മേളയെ വിജയമാക്കാം. ഇത് നമുക്ക് വീണു കിട്ടിയ അവസ്സരമാണ് , അത് നമ്മൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. അനാവശ്യ വിവാദങ്ങളും , ഭിന്നിച്ചു നിൽക്കലും ഒഴിവാക്കണം. ഈ മേള കേരളത്തിന്റെ , മലയാളിയുടെ അഭിമാനത്തിന്റെ മേള ആകണം. അതിനായി ഓരോ മലയാളിക്കും എന്ത് ചെയ്യാൻ കഴിയും എന്നത് ചിന്തിക്കണം , അതിനനുസരിച്ച് പ്രവര്ത്തിക്കണം...  തീര്ച്ചയായും ദേശിയ കായികമേള വൻ വിജയമാകും , ഇന്ത്യൻ കായിക രംഗത്തിനു കേരളം നല്കുന്ന മഹത്തായ സംഭാവന തന്നെയാകും ദേശിയ കായിക മേള ....... ആശംസകൾ..... പ്രാർത്ഥനയോടെ...........
വാൽ കഷ്ണം - കാര്യവട്ടം വഴി യാത്ര ചെയ്യുമ്പോൾ തലയുര്തി നില്ക്കുന്ന പുത്തൻ സ്റ്റെഡിയം കാണുമ്പോൾ എത്രയോ നാളായി ആഗ്രഹിച്ച കാര്യമാണ് യാദാർത്ഥ്യം ആകുന്നതു എന്നത് തന്നെ ഈ മേള നമുക്ക് നല്കിയ അനുഗ്രഹം വ്യക്തമാക്കി തരുന്നു........

ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയാൻ ധോണി വിരമിക്കണം...........


ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്ന് മാത്രമല്ല ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും ധോണി എന്നാ ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ കളിക്കാരൻ വിരമിക്കണം. അങ്ങനെ ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയട്ടെ. എന്നെപോലെ ആയിരക്കണക്കിന് ക്രിക്കെറ്റ് പ്രേമികളെ ക്രിക്കെട്ടിൽ നിന്ന് അകറ്റിയതിനു പൂർണ്ണ ഉത്തരവാദി ധോണി എന്നാ സ്വാർത്ഥനും അഴിമതിക്കാരനും ആയ ഒരു കളിക്കാരൻ തന്നെയാണ്. ഇപ്പോൾ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്നും വിരമിച്ചു എന്നത് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം പകുതി ഒഴിഞ്ഞു. ധോണി പൂർണ്ണമായി വിരമിച്ചിട്ടു വേണം വീണ്ടും ക്രിക്കെറ്റിനെ സ്നേഹിച്ചു തുടങ്ങാൻ...............

2014 ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവര്ഷ ചിന്തുകൾ...........

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ്‌ 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

പിക്കറ്റ് 43.....

ഇതൊരു പട്ടാള കഥയോ യുദ്ധ ചിത്രമോ അല്ല.........
പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയതുടിപ്പുമാണിത്.......
രണ്ടു രാജ്യങ്ങളുടെ അതിര്ത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ടു രാജ്യക്കാരായ രണ്ടു പട്ടാളക്കാരുടെ ഹൃദയത്തിൽ വിരിയുന്ന തീവ്ര സൌഹൃദത്തിന്റെ കഥയാണ്‌ .ഇവിടെ യുദ്ധവും യുദ്ധഭീതിയും അവസാനിക്കുന്നു.......
സമാധാനത്തിന്റെ പുലരിയെ വരവേൽക്കുകയാണ്‌, ഒരു ചരിത്ര നിയോഗം പോലെ.......
മേജര്* രവിയുടെ പൃഥ്വിരാജ് ചിത്രം 'പിക്കറ്റ് 43' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്ന നായ ആണ് ബക്കാര്*ഡി . ആറു വര്*ഷം ഇന്ത്യന്* പട്ടാളത്തില്* സേവനമനുഷ്ഠിച്ച നായയാണിത്. ലാബ്രഡോര്* ഇനത്തില്* പെട്ട പരിശീലനം സിദ്ധിച്ച നായായിരുന്നു ബക്കാര്*ഡി.
ചിത്രത്തില്* അതിര്*ത്തിയിലെ ഏകാന്തതയില്* പൃഥ്വിരാജിന് കൂട്ടായെത്തുകയാണ് ബക്കാര്*ഡി.
ഈ അടുത്ത് ബക്കാർഡി ഈ ലോകത്തോട്‌ വിട പറഞ്ഞു. പൂർണ്ണ സൈനിക ബഹുമതികളോടെ ആണ് ബക്കാർഡി ക്ക് അന്ത്യ വിശ്രമം നല്കിയത്.......
ഇന്ത്യാ-പാക്ക് അതിര്*ത്തിയില്* കഴിയുന്ന പട്ടാളക്കാരന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്. തങ്ങളുടെ ബാരക്കുകളില്* ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യന്* പട്ടാളക്കാരനും പാക്കിസ്ഥാന്* പട്ടാളക്കാരനും തമ്മില്* ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2014 ഡിസംബർ 25, വ്യാഴാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )

മികച്ച ചിത്രം - ഹൗ ഓൾഡ്‌ ആർ യു

മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - അപ്പോത്തിക്കിരി

ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ

മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )

മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ്‌ ആർ യു )

പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )

                                         ദുൽഖർ സൽമാൻ ( ഞാൻ )

                                         ഭാമ ( ഒറ്റ മന്ദാരം )

ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ

അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം  )

മികച്ച തിരക്കഥ - ബോബി സഞ്ജയ്‌ ( ഹൗ ഓൾഡ്‌ ആർ യു )

                                 രഞ്ജിത് ശങ്കർ ( വര്ഷം )

മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )

മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )

മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )

മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )

മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )

മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )

മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )

മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച സംഗീതം  - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ്‌ ആർ  യു

ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )

പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
                                         അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )

മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )

                                       അമൃത അനിൽ ( ഹൗ ഓൾഡ്‌ ആർ യു )
                                     

2014 ഡിസംബർ 23, ചൊവ്വാഴ്ച

ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......

 “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” .
സ്നേഹത്തിന്റെയും സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി വീണ്ടുമിതാ ക്രിസ്ത്മസ് വന്നെത്തി...........
പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......

2014 ഡിസംബർ 20, ശനിയാഴ്‌ച

നന്ദി സച്ചിൻ, നന്ദി കേരള ബ്ലാസ്റെര്സ്....... അഭിനന്ദനങ്ങൾ ഗാംഗുലി , അഭിനന്ദനങ്ങൾ കൊൽക്കത്ത.........


ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരശീല വീണു. കൊൽക്കത്ത ആദ്യ ഐ എസ് എൽ ചാമ്പ്യന്മാർ ആയി. ആദ്യം തന്നെ അഭിനന്ദനങ്ങൾ..... പിന്നെ നമ്മുടെ സ്വന്തം കേരള, തീര്ച്ചയായും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ആദ്യ കളി മുതൽ ഇങ്ങു ഫൈനൽ വരെയും ഒട്ടും കുറയാത്ത പോരാട്ട വീര്യം തന്നെയാണ് നമ്മുടെ കേരള പുറത്തെടുത്തത്. ഫൈനലിലും കേരളം തന്നെയാണ് നന്നായി കളിച്ചത്, പക്ഷേ വീണു കിട്ടിയ അവസ്സരം കല്ക്കട്ടക്ക് കിരീടം നേടിക്കൊടുത്തു.  ഒരു പാട് നന്ദിയുണ്ട് സച്ചിനോടും കേരള ബ്ലാസ്റെര്സിനോടും കാരണം കേരളത്തിലെ ഫുട്ബാൾ മാത്രമല്ല ഇന്ത്യയിലെ ഒന്നാകെ ഫുട്ബാൾ ഉണര്വ്വിനു കേരള ബ്ലാസ്റെര്സ് നിര്ണായക പങ്കു വഹിച്ചു. ഒരു പക്ഷെ ലോക കപ്പു ഫുട്ബാളിൽ ഒരുനാൾ ഇന്ത്യയും കളിക്കും എന്ന് ആത്മ വിശ്വസ്സത്തോടെ പറയാൻ എതൊരു ഇന്ത്യക്കാരനും കഴിയും എന്നാ നിലയിലേക്ക് ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ഐ എസ് എൽ നു സാധിച്ചു. അതിൽ സച്ചിന്റെയും കേരളയുടെയും പങ്കു തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ആദ്യ ഐ എസ് എൽ ലെ പുരസ്കാരങ്ങൾ ഒക്കെയും കേരള നേടിയെടുത്തത്. തീര്ച്ചയായും കേരള ബ്ലാസ്റെര്സ് , നിങ്ങളെ ഓര്ത് , നിങ്ങളുടെ പ്രകടനത്തിൽ നമ്മൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. ഇത്തവണ നമുക്കെ നേടാൻ സാധിക്കാത്തത് അടുത്ത തവണ നമ്മൾ നേടും . തീര്ച്ചയായും ഓരോ മലയാളിയും കേരള ബ്ലാസ്റെര്സിനു ഒപ്പം തന്നെ ഉണ്ടാകും. തളരാത്ത  ആത്മ വിശ്വസ്സവും ചോരാത്ത പോരാട്ടവീര്യവുമായി മറ്റൊരു പോരാട്ടത്തിനായി നമുക്ക് മുന്നോട്ടു പോകാം , ഒപ്പം ഓരോ മലയാളിയും ഉണ്ടാകും, ഇതേ സ്നേഹവായ്പോടെ , ഇതേ പിന്തുണയോടെ,........... ആശംസകൾ........

2014 ഡിസംബർ 18, വ്യാഴാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം.........

 തീര്ച്ചയായും ആദ്യ ഐ എസ് എൽ കിരീടത്തിൽ മുത്തമിടാൻ കേരള ബ്ലാസ്റെര്സ് ഒരുങ്ങി കഴിഞ്ഞു. അതിനായി ഇനി ഒരു കളി അകലം മാത്രം, ഒരു ഗോൾ അകലം മാത്രം. തീര്ച്ചയായും നമ്മൾ അത് നേടും. കൊൽക്കത്തയുമായി നടന്ന രണ്ടു ലീഗ് മാച്ചുകളിൽ കൊച്ചിയിൽ 2-1 നു നമ്മൾ വിജയിച്ചു. കൊൽക്കത്ത യിൽ 1-1 നു സമനില പിടിക്കാനുമായി. ആക്രമണ ഫുട്ബാൾ തന്നെയാകണം നമ്മുടെ ആയുധം. ചെന്നയിൽ നമ്മുടെ തന്ത്രങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. എന്നാൽ ഇനി മുന്നോട്ട് മറ്റൊരു മത്സരം ഇല്ല അത് കൊണ്ട് തന്നെ കടുത്ത ആക്രമണത്തിലൂടെ ആദ്യം തന്നെ ഗോൾ കണ്ടെത്തി മേധാവിത്വം നേടണം. ഇയാൻ ഹുമിനു നന്നായി തിളങ്ങാൻ കഴിയുന്ന ഒരു മത്സരമായിരിക്കും കൊൽക്കത്ത യുമായുള്ള ഫൈനൽ. തീര്ച്ചയായും സച്ചിന്റെ ജന്മ നാട്ടിൽ നമ്മൾ അഥിതി കൾ അല്ല ആഥിഥെയർ തന്നെയാണ്. അതുകൊണ്ട് നമുക്ക് കിട്ടുന്ന പിന്തുണ വളരെ വലുതായിരിക്കും . സച്ചിനെ പോലെയുള്ള അതുല്യ പ്രതിഭയ്ക്ക് കേരളത്തിന്‌ നല്കാൻ കഴിയുന്ന മഹത്തായ സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. സച്ചിന് വേണ്ടി നമ്മൾ അത് നേടണം. കാരണം ലീഗ് ഘട്ടത്തിൽ തന്നെ കേരളം പുറത്താകും എന്ന് പലരും വിധിയെഴുതിയ നിമിഷത്തിലും അടുത്ത വര്ഷവും താൻ കേരളത്തോട് ഒപ്പം ഉണ്ടാകും , കളിക്കൂ കേരള .....എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കേരള ടീമിന് ആത്മവിശ്വാസം നല്കിയ സച്ചിന് ആദ്യ ഐ എസ് എൽ കിരീടം അല്ലാതെ എന്താണ് പകരമായി നമുക്ക് നല്കാൻ കഴിയുക. തീര്ച്ചയായും അത്മവിശ്വസ്സത്തോടെ പോരാടൂ കേരള, നമ്മൾ അത് നേടുക തന്നെ ചെയ്യും......... എല്ലാ ആശംസകളും........ പ്രാർത്ഥനയോടെ.....................

2014 ഡിസംബർ 16, ചൊവ്വാഴ്ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

ദൈവത്തിനു നന്ദി .......കേരള ബ്ലാസ്റെര്സിനും ........

നെഞ്ചിടിപ്പ്കൂടിയ നിമിഷങ്ങൾക്ക് ഒടുവിൽ നമ്മൾ അത് സാധിച്ചു.ആദ്യത്തെ  ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റെര്സ് കടന്നിരിക്കുന്നു . ദൈവത്തിനു നന്ദി, ഒപ്പംകേരള ബ്ലാസ്റെര്സിനും നന്ദിയും, അഭിനന്ദനങ്ങളും, തങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾ കാത്തതിന്.  ലീഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത് നിന്ന കരുത്തരായ ചെന്നയെ രണ്ടു പാദ സെമി ഫൈനൽ മത്സരങ്ങളിൽ കീഴടക്കിയാണ് കേരള ഫൈനലിൽ എത്തിയത്. ഇനി ആദ്യ കിരീടത്തിൽ മുത്തമിടാൻ ഒരു കളി  അകലം മാത്രം ,  ഒരു ഗോൾ അകലം മാത്രം....... തീര്ച്ചയായും നമുക്ക് അതിനു സാധിക്കും....... നമ്മുടെ പ്രിയപ്പെട്ട സച്ചിന് വേണ്ടി അദ്ധേഹത്തിന്റെ സ്വന്തം മണ്ണിൽ കേരളം അദ്ദേഹത്തിന് നല്കുന്ന മഹത്തായ സമ്മാനമാകും ആദ്യ ഐ എസ് എൽ കിരീടം ....... കാത്തിരിക്കാം ആ നിമിഷത്തിനായി........... പ്രാർഥനയോടെ............

2014 ഡിസംബർ 14, ഞായറാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം..........

ചെന്നയുമായുള്ള ആദ്യ സെമിഫൈനലിൽ തകർപ്പൻ വിജയം നേടിയ കേരള ബ്ലാസ്റെര്സിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ഇനി നമ്മുടെ ലക്‌ഷ്യം ഒന്ന് മാത്രമാണ്  ആദ്യ ഐ എസ് എൽ  കിരീടം. തീര്ച്ചയായും നമുക്ക് അതിനു കഴിയും. ഇപ്പോൾ നമ്മളിൽ നിറഞ്ഞു നില്ക്കുന്ന പോരാട്ടവീര്യം കെടാതെ സൂക്ഷിച്ചാൽ , ആത്മവീര്യം അതെ അളവിൽ നിലനിർത്തിയാൽ , തീര്ച്ചയായും ആദ്യ ഐ എസ് എല്ലിന്റെ കിരീട അവകാശികൾ കേരള ബ്ലാസ്റെര്സ് തന്നെയാകും.തീര്ച്ചയായും ഇനി ചെന്നയിൽ ചെന്നയുയ്മായി രണ്ടാം പാദ സെമി ഉണ്ട് .  നമ്മൾ ഇപ്പോൾ സുരക്ഷിതരാണ്‌. എന്ന് കരുതി ചെന്നയുമായുള്ള രണ്ടാം മത്സരം ലാഘവത്തോടെ കാണാൻ പാടില്ല. ചെന്നയുമായുള്ള രണ്ടാം സെമിയിലും ഇതേ ആക്രമണ ഫുട്ബാൾ തന്നെ അനുവര്തിക്കണം. ഒന്നാം പകുതിയിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ചെന്നെയെ പിടിച്ചു കെട്ടണം. ഒരു പക്ഷെ ചെന്നെയുടെ പ്രത്യാക്രമണം കൂടുതൽ ശക്തമായാൽ രണ്ടാം പകുതി മുതൽ പ്രതിരോധത്തിലേക്ക് നീങ്ങണം. എന്ത് തന്നെ ആയാലും ഒരു ഗോളും വഴങ്ങാതെ എന്നാൽ ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോൾ എങ്കിലും നേടുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്‌ഷ്യം.   തീര്ച്ചയായും നമുക്ക് അതിനു കഴിയും. പിന്നെ ഇതിൽ എല്ലാം ഉപരിയായി നമുക്ക് മറ്റൊരു കടമയും ഉത്തര വാദിത്വവും ഉണ്ട് . എന്താണെന്നു ചോദിച്ചാൽ  നമ്മെ വിശ്വസിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണ നല്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട സച്ചിന്, ആ അതുല്യ പ്രതിഭയ്ക്ക് നമ്മൾ കേരളീയര്ക്ക് നല്കാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. ആ ഒരൊറ്റ ചിന്ത മാത്രം  മതി നമുക്ക് ആവേശത്തോടെ പോരാടാൻ , ആദ്യ കിരീടത്തിൽ മുത്തമിടാൻ..... എന്തായാലും ആ ഒരു നിമിഷത്തിനു ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.......... പ്രാർത്ഥനയോടെ........................

2014 ഡിസംബർ 10, ബുധനാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം...........

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിൽ എത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ. ഇനി ചെന്നയുമായുള്ള രണ്ടു സെമി ഫൈനൽ മത്സരങ്ങൾ.  ചെന്നയുമായുള്ള ആദ്യ സെമി പോരാട്ടം 13.12.14 ശനിയാഴ്ച കൊച്ചിയിലും ചെന്നെയുമായുള്ള കേരളത്തിന്റെ രണ്ടാമത്തെ പോരാട്ടം 16.12.14 നു ചെന്നയിലും നടക്കും. ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഫൈനലിൽ കടക്കുവാൻ സാധിക്കുക ഉള്ളു. ഇതിനു മൂൻപു ലീഗ് റൌണ്ടിൽ രണ്ടു തവണ ചെന്നയുമായി ഏറ്റുമുട്ടിയപ്പോഴും ചെന്നയിൽ 2-1 നും കൊച്ചിയിൽ 1-0 നും കേരളം പരാജയപ്പെട്ടിരുന്നു. എന്നാൽ ലീഗിലെ റൌണ്ടിലെ പരാജയങ്ങൾ ഇപ്പോൾ പ്രസ്കതമല്ല. ഇനി മുന്പോട്ടുള്ള രണ്ടു മത്സരങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. തീര്ച്ചയായും പ്രതിഭ കൊണ്ടും മികവു കൊണ്ടും ചെന്നെയ്ക്ക് ഒപ്പം നില്ക്കുന്ന ടീം തന്നെയാണ് കേരളം. എന്നാൽ കൂടുതൽ സാങ്കേതിക മികവും ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കലും ഒക്കെ ചെയ്താൽ കേരളം ഫൈനലിൽ എത്തും. കേരളവുമായി ലീഗ് റൌണ്ടിൽ നടന്ന ചെന്നയുടെ മത്സരങ്ങളുടെ വീഡിയോ പരിശോധിച്ചാൽ ചെന്നയുടെ മികവും പോരായ്മയും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ചെന്നയുടെ ദൌർബല്യങ്ങൾ എത്രത്തോളം മുതലാക്കാൻ സാധിക്കും എന്നിടത്താണ് നമ്മുടെ സാധ്യത. പിന്നെ ആദ്യ മത്സരം ഹോം ഗ്രൌണ്ടായ കൊച്ചിയിൽ നടക്കുന്നത് കൊണ്ട് ആ അവസ്സരം പരമാവധി മുതലാക്കി ഉയര്ന്ന മാർജിനിൽ വിജയിച്ചാൽ മാനസികമായും നമ്മൾ മുന്നിലെത്തും. കൂടാതെ കേരളത്തിന്റെ  ഇനിയുള്ള രണ്ടു സെമി പോരട്ടങ്ങല്ക്കും നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെ സാന്നിധ്യവും ഉണ്ട് എന്നത് നമുക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും നല്കും എന്ന കാര്യത്തിൽ സംശയമില്ല........... കേരള ബ്ലാസ്റെര്സിനു എല്ലാ വിജയാശംസകളും നേരുന്നു........ പ്രാർത്ഥനയോടെ......................

2014 ഡിസംബർ 9, ചൊവ്വാഴ്ച

മോഹൻലാലിന് സ്നേഹപൂര്വ്വം ................

സെലിബ്രിടി ക്രികെറ്റ് ലീഗിന്റെ പുതിയ എഡിഷന് തുടക്കമാവുന്നു. കേരളത്തിന്റെ പ്രതീക്ഷയായി കേരള സ്ട്രയികെര്സ് വീണ്ടും തയ്യാറെടുക്കുന്നു, എന്നാൽ പുറത്തു വരുന്ന വാർത്ത‍ ഏറെ നിരാശാജനകമാണ് . കേരള സ്ട്രയികെര്സ് ടീമിൽ നിന്നും മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ പിന്മാറുന്നു എന്നാ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആരാധകര്ക്ക് ഏറെ നിരാശ ഉണ്ടാക്കുന്ന വാർത്തയാണ് ഇത്. തീര്ച്ചയായും മോഹൻലാൽ എന്ന അതുല്യ പ്രതിഭ കേരള സ്ട്രയികെര്സ് ടീമിനും ആരാധകര്ക്കും ഒരു പോലെ പ്രചോദനവും ആത്മ വിശ്വാസ്സവും നല്കുന്ന വ്യക്തിത്വമാണ്. തീര്ച്ചയായും ആഭ്യന്തരമായ പ്രശ്നങ്ങൾ ഉണ്ടാവും . അത് എല്ലാ രംഗത്തും സ്വാഭാവികവുമാണ്. എന്നിരുന്നാലും അതൊക്കെ മാറ്റി വച്ച് കളിക്കളത്തിൽ മലയാളത്തിന്റെ മഹാനടൻ ഉണ്ടാവണം എന്നുതന്നെയാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്. ...... ഉണ്ടാവും എന്ന പ്രതീക്ഷയോടെ...........

സഖാവ് പിണറായി വിജയനും , ശോഭനയ്ക്കും അഭിനന്ദനങ്ങൾ ........

ചുംബന സമരത്തിനെതിരെയും സദാചാര പോലീസിനു എതിരെയും  പരസ്യമായി പ്രസ്താവന നടത്തിയ സഖാവ് പിണറായി വിജയനും , മലയാളത്തിന്റെ പ്രിയ താരം ശോഭനയ്ക്കും അഭിനന്ദനങ്ങൾ. ഏറെ വൈകി ആണെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ സാംസ്‌കാരിക കേരളം സന്തോഷിക്കുന്നു. ചുംബന സമരവും സദാചാര പോലീസിങ്ങും ഒരേ സമയം എതിര്ക്കപ്പെടെണ്ടത് തന്നെയാണ് . ഒരുപക്ഷെ വളരെ മുൻപ് തന്നെ നമ്മുടെ നേതാക്കളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാ വില്ലായിരുന്നു . ഇനിയും കൂടുതൽ നേതാക്കളും സാംസ്‌കാരിക പ്രവര്ത്തകരും ചുംബന സമരത്തിനും സദാചാര പോലീസിങ്ങിനും എതിരെ പ്രസ്താവനകൾ നടത്തും എന്ന് പ്രതീക്ഷിക്കാം..........

1  . ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിച്ചാല്‍ ജനം അംഗീകരിക്കില്ല. സദാചാര പോലീസിനെതിരെയുള്ള സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന് സംഘാടകര്‍ തന്നെ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

2 സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കാനാവുമോ എന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന. ബാംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.
ചുംബനം തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ കാര്യമാണെന്നും എന്തിനാണ് ഇവര്‍ ഇത് പരസ്യമാക്കുന്നതെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
സമരം ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍  സ്വന്തം മകള്‍ ഇങ്ങനെ ചെയ്‌താന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനാവുമോ ശോഭന ചോദിച്ചു.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️