2015 ഏപ്രിൽ 19, ഞായറാഴ്‌ച

നഷ്ട്ട സൗഭാഗ്യം.........

ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശം അറ്റ ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും ,തെച്ചിയും ഒക്കെ  ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ  സൌന്ദര്യം  ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി സമര്‍പ്പിക്കുന്നു.

പച്ചില  ചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം
തേനൂറും മാങ്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

കണിക്കൊന്നകള്‍ പൂവിടും കാലം .............

ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി  കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

2015 മാർച്ച് 29, ഞായറാഴ്‌ച

പ്രിയപ്പെട്ട മാർട്ടിൻ ............

ഒരു ലോകകപ്പ്‌ മല്സരം കൂടി കടന്നു പോയി...  നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ  വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത്  കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ്‌ മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ  സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും  ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ്‌ ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ്‌ ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ  ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് ,  ഹാൻസി ക്രോന്യേ , ഡോണാലദ്  ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ്‌ ഹാഡ്‌ലി  ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ  ( ശ്രീ ലങ്ക )   വിവ് റിച്ചാർഡ്‌ ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് )  തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......

വാൽ കഷ്ണം   - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ്‌ ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ  കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു  പരാജയപ്പെടുത്തിയ   ന്യൂസീലണ്ട്  ക്യപ്ടാൻ  മാർട്ടിൻ ക്രോവ്യുടെ  പിന്നാലെ ആരാധകര്   തടിച്ചു കൂടുകയായിരുന്നു  . മാർട്ടിൻ ക്രോ പുറത്താകാതെ  നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു  വിജയം  സമ്മാനിച്ചത്‌ .  ഇത് ഒരു തുടക്കം  മാത്രം   ആയിരുന്നു    .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ  മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള   മത്സരങ്ങൾ എല്ലാം    ആധികാരികമായി   വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ  ക്രോ ഫീൽഡ്    ക്യപ്ടന്സി ജോണ്‍  റൈറ്റിനു  കൈമാറുക   ആയിരുന്നു  ............

2015 മാർച്ച് 26, വ്യാഴാഴ്‌ച

യദാ യദാ ഹി ധര്‍മ്മസ്യ.........

ലോകകപ്പ്  ക്രിക്ക്ര്റ്റ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടതിൽ ഒരു ഇന്ത്യക്കാരൻ ഈ നിലയില അതീവ ദുഖം ഉണ്ടെങ്കിലും സത്യം ധര്മ്മം  നീതി  ഇവയുടെ മൂല്യം നിലനിന്നതിലും സംരക്ഷിക്കപ്പെട്ടതിലും സന്തോഷമുണ്ട്. കാരണം ധോണി എന്നാ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാർത്ഥനുമായ ഒരു കളിക്കാരന്റെ കൈകളിൽ  ലോക കപ്പു എത്തപ്പെട്ടിരുന്നെങ്കിൽ സത്യ ധർമ്മാദികളുടെ വിശ്വസ്സ്യതയും അന്തസത്തയും ചോദ്യം ചെയ്യപ്പെട്ടേനെ ..........

2015 മാർച്ച് 25, ബുധനാഴ്‌ച

പുകയും കുടിയും പുറത്ത്..........

സര്ക്കാര് ഉദ്യോഗസ്ഥര് ജോലി സമയത്ത് ലഹരി ഉപയോഗിച്ചാൽ കര്ശന നടപടി. നടപടി സ്വീകരിച്ചില്ലെങ്കിൽ മേലുദ്യോഗസ്തര്ക്കും ശിക്ഷ. ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ കൃത്യ വിലോപതിനു നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ വകുപ്പ് സർക്കുലർ . സര്ക്കാര് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായി സസ്പെന്ഡ് ചെയ്യാനും സർക്കുലറിൽ നിര്ദേശിച്ചു.
സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലങ്ഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര് ജോലി സമയത്ത് പുക വലിക്കുകയും മദ്യപിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഇവര്ക്കെതിരെ നടപടി എടുക്കുന്നതിൽ മേലുദ്യോഗസ്ഥർ പലപ്പോഴും വിമുഖത കാട്ടുന്നു.ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്നാ ചട്ടത്തിലെ വ്യവസ്ഥകൾ ഇനി സര്ക്കാര് കര്ശനമായി നടപ്പാക്കും.
വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ 1960 ലെ കേരള സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമനാധികരികൾക്കും വകുപ്പ് അധ്യ്ക്ഷന്മാര്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ , ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി കര്ശന നടപടി എടുക്കണം. അടിയന്തിരമായി സസ്പെണ്ട് ചെയ്തു തുടര് നടപടി സ്വീകരികണം എന്നാണ് നിര്ദേശം.
ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടാൽ മേലധികാരി അക്കാര്യം പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട്‌ ചെയ്യണം എന്നും നിര്ദേശം  ഉണ്ട്. പോലീസ് കേസ് എടുത്തു ബന്ധപ്പെട്ട ആളുടെ രക്ത സാമ്പിൾ പരിശോധനക്ക് വിടും . കുറ്റം തെളിഞ്ഞാൽ പിഴയോടെ 6 മാസം വരെ തടവും ലഭിക്കാം . വെറ്റില മുറുക്കൽ ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽ പെടുതിയ്യിട്ടില്ല .........
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം മാർച്ച്‌ 26 വ്യാഴം 

2015 മാർച്ച് 24, ചൊവ്വാഴ്ച

മുല്ലപ്പെരിയാറും ദേശീയ ചലച്ചിത്ര അവാർഡും ...........

ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ നേടി മലയാളത്തിന്റെ അഭിമാനമായ മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. .....
ഇനി ഇവിടെ എന്ത് കൊണ്ട് മുല്ലപ്പെരിയാറിനെ പരാമർശിച്ചു . തീര്ച്ചയായും ദേശിയ ജൂറിയിൽ അംഗമായിരുന്ന ഡോക്ടര നന്ത്യാട്ട് ഗോപാലകൃഷ്ണൻ ഇന്നലെ ഒരു ചനെലിൽ പറഞ്ഞ അഭിപ്രായമാണ്. ശ്രീ ജയരാജ്‌ സംവിധാനം ചെയ്താ ഒറ്റാൽ മികച്ച ചിത്രമായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു എന്നാൽ ജൂറി അധ്യക്ഷൻ ഭാരതീരാജ ഒറ്റാലിന് മികച്ച ചിത്രം എന്നാ പുരസ്‌കാരം നിഷേധിക്കുക ആയിരുന്നു. അതിന്റെ കാരണം എന്ത് എന്ന് ചോദിച്ചപ്പോഴാണ് ശ്രീ നന്ത്യാട്ട് പറഞ്ഞത് , മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതം ഇല്ല എന്ന്. ജൂറി യിലെ അംഗം എന്നാ നിലയില അദ്ധേഹത്തിന്റെ ഈ വെളിപ്പെടുത്തൽ ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെ. മാത്രമല്ല കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര ജൂറി ചെയർമാൻ ആയിരുന്ന ഭാരതീരാജ മലയാളത്തിനോട് പക തീര്ർക്കുക ആയിരുന്നു എന്നാ വാദങ്ങളും ഉയരുന്നുണ്ട്. ഭാരതീരജക്കെതിതിരെ നിലനില്ക്കുന്ന ചില കേസുകളുടെ പശ്ചാത്തലത്തിൽ ആണ് സലിം കുമാർ സംവിധാനം ചെയ്താ കമ്പാർട്ട്മെന്റ് ഉള്പ്പെടയുള്ള ചിത്രങ്ങൾ തഴയപ്പെത് എന്നാണ്.കൂടാതെ ദേശീയ പുരസ്കാരത്തിന് അര്ഹതയുണ്ടായിരുന്ന പ്രമുഖരായ മലയാളീ താരങ്ങളെ എല്ലാം അവഗണിക്കുകായിരുന്നു എന്നും പറയപ്പെടുന്നു.                         തീര്ച്ചയായും അർഹാതപ്പെട്ടവർക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രീയ പ്രാദേശിക വികരങ്ങളാൽ നിഷേധിക്കപ്പെടുന്നത് നിര്ഭാഗ്യകരമാണ്.

ഇനി മറ്റൊന്ന് ശ്രീ നന്ത്യാട്ട് പറഞ്ഞത്. പ്രാദേശിക ജൂറി ചിത്രങ്ങൾ തിരെഞ്ഞെടുക്കപ്പെടുമ്പോൾ വിവിധ കറ്റഗാരി യിലേക്ക് പരിഗണിക്ക തക്ക വിധം ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നാണ്. കാരണം ഹൌ ഓൾഡ്‌ ആർ യു എന്നാ ചിത്രം ഉണ്ടായിരുന്നു എങ്കിൽ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രം എന്നാ നിലയിലും മഞ്ജു വര്യര്ക്ക് മികച്ച നടി  എന്നാ നിലയിലും നല്ല അവസ്സരം ഉണ്ടായിരുന്നു എന്ന് വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ശ്രീ നന്ത്യാട്ട് പറഞ്ഞ മറ്റൊരു വസ്തുത ജൂറിയിൽ സംഗീതം , ക്യാമറ തുടങ്ങി എല്ലാ വിഭാങ്ങളിലെയും പ്രഗൽഭർ ഉള്പ്പെടനം എന്നാണ്. തീര്ച്ചയായും അതും ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒറ്റാലിനെ  കുറിച്ച് പറയുക ആണെങ്കിൽ ശ്രീ ജയരാജ്‌ തന്നെ പറയുന്നു അത് പര്സ്ഥിതി ചിത്രം അല്ല ബാലവേല ആണ് ചിത്രത്തിന്റെ പ്രമേയം എന്ന്. ഒറ്റാലിനെ പരിസ്ഥിതി ചിത്രം എന്നാ നിലയിൽ ഒതുക്കുക ആയിരുന്നു എന്നാ വാദഗതികൾക്ക് ഇത് ആക്കം  കൂടുകയും ചെയ്യുന്നു. ഒറ്റാൽ കാണാൻ ഭാരതീരാജ വിസ്സമ്മതം പ്രകടിപ്പിച്ചു എന്നാ വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന ജൂറി അധ്യക്ഷൻ ആയിരുന്ന സമയത്ത് ചിത്രങ്ങൾ കാണാൻ നില്ക്കാതെ മടങ്ങിയത് പോലെ ദേശിയ അവാര്ട് ചിത്രങ്ങളില പലതും ജൂറി അധ്യക്ഷൻ കണ്ടിട്ടില്ല എല്ലാ വാര്ത്തകളും വരുന്നുണ്ട്.

 ഇനി മറ്റൊരു വിഷയം സംവിധയകാൻ ശ്രീ രഞ്ജിത്ത് പറഞ്ഞത് പോലെ അവാർഡു കിട്ടിയ ചിത്രങ്ങൾ ജനങ്ങൾക്ക്‌ മുന്നില് എത്തണം. തീര്ച്ചയായും ജനങ്ങളുടെ വിലയിരുത്തലിനു കൂടി ഇത്തരം പുരസ്കാര ചിത്രങ്ങൾ എത്തേണ്ടത് ഉണ്ട്. അതിനു നമ്മുടെ സര്ക്കാര് വേണ്ട നടപടികൾ സ്വീകരിക്കുക തന്നെ വേണം . കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ പോലും ഇതുവരെയും പ്രേക്ഷകർക്ക്‌ മുന്നില് എത്തിയിട്ടില്ല എന്നാ വസ്തുത നമുക്ക് മുന്നില് ഉണ്ട്. അത് കൊണ്ട് അതിനു ഒരു പരിഹാരം ഉണ്ടാവുക തന്നെ വേണം.സര്ക്കാര് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.....
വാല്കഷ്ണം - മികച്ച പരിസ്ഥിതി ചിത്രം - ഒറ്റാൽ
                            പ്രമേയം - ബാല വേല ......
കഴിഞ്ഞ വര്ഷത്തെ ദേശിയ അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത്‌ പേരറിയാത്തവർ എന്നാ മലയാള ചിത്രം ആയിരുന്നു. എന്നാൽ ഭാര്തീരാജ് ജൂറി അധ്യക്ഷൻ ആയിരുന്ന കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ജൂറി പേരറിയാത്തവർ എന്നാ ചിത്രത്തിന് പുരസ്കാരങ്ങൾ നല്കിയില്ല . അപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു എന്ത് കൊണ്ട് ദേശീയ പുരസ്കാരം നേടിയ പേരറിയാത്തവർ സംസ്ഥാന തലത്തിൽ അവഗണിക പ്പെട്ടു എന്ന് അതിന്  ഉത്തരമായി ഭാരതീരാജ ജൂറി അധ്യക്ഷൻ ആയിരുന്ന ജൂറിയിലെ ഒരു അംഗം ആയിരുന്ന ഒരു പ്രമുഖ പഴയ കാല നായികാ പറഞ്ഞത് പേരറിയാത്തവർ മികച്ച പരിതസ്ഥിതി ചിത്രമായല്ലേ അവിടെ തിരെഞ്ഞെടുത്തത് , സംസ്ഥാനതലത്തിൽ മികച്ച പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല എന്ന്. ഈ വരികൾ ഒന്ന് കൂടി വായിക്കുക കാരണം ആ നടി പറഞ്ഞത് പരിസ്ഥിതി എന്നല്ല പരിതസ്ഥിതി എന്നാണ്. പരിസ്ഥിതിയും പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംസ്ഥാന  ഒരു ജൂറിയുടെ അധ്യക്ഷൻ അധ്യക്ഷൻ ആയിട്ടുള്ള ദേശിയ ജൂറിയിൽ നിന്ന് ഒറ്റാലിന് ആല്ല കാവിയ തലൈവന് പോലും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡു കിട്ടിയാൽ അത്ഭുത പെടെണ്ടത് ഇല്ല.............

                        

2015 മാർച്ച് 20, വെള്ളിയാഴ്‌ച

പ്രിഥ്വിരാജും ദേശിയ പുരസ്കാരവും ...........

കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിന് മലയാളത്തിന്റെ സ്വന്തം പ്രിഥ്വിരാജിന് ദേശിയ പുരസ്കാരം ലഭിക്കുമോ എന്ന് മലയാളികള് കാത്തിരിക്കുന്നു . ഒരു ജൂറിക്കും അവഗണിക്കാൻ കഴിയാത്ത വിധം ഗംഭീരമായാണ് പ്രിഥ്വിരാജ് കാവിയ തലൈവനിൽ പ്രകടനം നടത്തിയിരിക്കുന്നത്. കാവിയ തലൈവനിലെ പ്രിഥ്വിരാജിന്റെ മാസ്മരിക പ്രകടനം കണ്ട ശേഷം 2014 ഡിസംബർ 3 ബുധനഴ്ച  ഇതേ ബ്ലോഗിൽ എഴുതിയ കുറിപ്പാണ് ചുവടെ......

പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................

പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും  അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്.  അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ  ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്  എന്നാൽ വളരെ തന്മയത്തത്തോടെ     ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം  പൂർണ്ണമായും പ്രേക്ഷകർക്ക്‌ മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര   ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്‌. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന്‌  ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................

പ്രൈം ടൈം ന്യൂസ്‌.........

സാമൂഹികമായും സാംസ്കാരികവുമായ ശുദ്ധീകരണത്തിന് നമ്മുടെ വാര്ത്താ മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലുതും പ്രശംസനീയവുമാണ്. എന്നാൽ കുറച്ചു ദിവസ്സങ്ങളായി നമ്മുടെ മുഖ്യ ധാര വാര്ത്താ ചനെലുകൾ നടത്തുന്ന പ്രൈം ടൈം ചർച്ചകൾ കാണുമ്പോൾ വളരെ ഏറെ നിരാശ തോന്നുന്നു. കാരണം ഒരേ വിഷയം തന്നെ പല തരത്തിൽ ദിവസ്സങ്ങളോളം ചര്ച്ച ചെയ്യപ്പെടുമ്പോൾഅടിസ്ഥാന വിഷയങ്ങൾ മറന്നു പോകുന്നത് പോലെ തോന്നുന്നു. ഇപ്പോൾ ചര്ച്ച ചെയ്യുന്ന വിഷയം കേരള സമൂഹം മറക്കാൻ ആഗ്രഹിക്കുന്നതാണ്. എങ്ങനെ ഒക്കെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും മലയാളി സമൂഹം എല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഒട്ടൂ മിക്ക ചനെലുകളും ഈ വിഷയം വിടാതെ പിന്തുടരുമ്പോൾ ഒരു ചാനെൽ ഈ ദിവസ്സങ്ങളിൽ  പ്രൈം ടൈമിൽ ചര്ച്ച ചെയ്താ വിഷയങ്ങൾ ഏറെ ശ്രദ്ധ നേടി. ആദിവാസി ഊരുകളിലെ കുരങ്ങു പനി, സാമ്പത്തിക സംവരണം തുടങ്ങി നമ്മുടെ സമൂഹവും ഭരണകൂടവും ശ്രദ്ധ തിരിക്കേണ്ട വിഷയങ്ങളാണ് ആ ചാനെൽ ചര്ച്ച ചെയ്തത്. കണ്ടപ്പോൾ  സന്തോഷവും ഒപ്പം പ്രതീക്ഷയും തോന്നി. കാരണം ഇത്തരം പ്രാധാന്യമുള്ള  വിഷയങ്ങൾ ചര്ച്ച ചെയ്യപ്പെടുന്നത് കാണാൻ ആണ് ജനങ്ങള് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ അടിയന്തിര പ്രാധാന്യമുള്ള കാലിക  പ്രസക്തമായ വിഷയങ്ങൾ ചര്ച്ച ചെയ്യുന്നതില്ലെക്കായി പ്രൈം ടൈമുകൾ മാറ്റി വൈക്കണമെന്ന് സ്നേഹപ്പൂര്വ്വം അപേക്ഷിക്കുന്നു.
പ്രാർത്ഥനയോടെ..............

2015 മാർച്ച് 15, ഞായറാഴ്‌ച

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി................

ഒരു ജനാധിപത്യ സംവിധാനത്തിൽ ആരോപണങ്ങളും , പ്രത്യാരോപണങ്ങളും ,പ്രതിഷേധങ്ങളും ,പ്രതികരണങ്ങളും ഒക്കെ സ്വാഭാവികമാണ്. ശക്തവും ആരോഗ്യകരവുമായ ജനാധിപത്യ സംവിധാനത്തിൽ അവ ഒഴിച്ച് കൂടാൻ  കഴിയാത്തതുമാണ്. എന്നിരിക്കലും ഈ അടുത്ത നാളുകളിൽ സംഭവിച്ച കാര്യങ്ങൾ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അതീവ ദുഖകരമായവ ആണ്. സാധാരണ ചാനെൽ ചർച്ചകളിൽ കാണുന്ന മുൻവിധിയോടെ അല്ലെങ്കിൽ പക്ഷം ചേര്ന്നുള്ള ചര്ച്ചകള്ക്ക് അപ്പുറത്ത് സാധാരണ ജനങ്ങൾ അവരുടെതായ ഇടങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉണ്ട്. അതാണ് യദാർത്ഥത്തിൽ നമ്മുടെ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്. ഇത് പറയാൻ കാരണം ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യുന്ന ഒരാൾ എന്നാ നിലയിൽ സാധാരണക്കാര കൂടുന്ന ഇടങ്ങളിൽ ഉൾപ്പെടുന്ന ഒരാള് എന്നാ നിലയിൽ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ വളരെ കൃത്യവും രൂക്ഷവുമാണ്. അവര്ക്ക് ഓരോരുത്തര്ക്കും കൃത്യമായ രാഷ്ട്രീയ ബോധം ഉണ്ട് എങ്കിൽ പോലും ഇത്തരം സംഭവങ്ങളിൽ അവരുടെ വികാരങ്ങൾ  ഒന്നാണ്. അവിടെ അവർ പക്ഷം ചേരാതെ തെറ്റുകളെ വിളിച്ചു പറയുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികൾ ഈ സംഭവത്തിൽ പങ്കാളികൾ ആണെന്നത് കൊണ്ട് തന്നെ കേരളം മുഴുവനും ഇത് ചര്ച്ച ചെയ്യപ്പെടുന്നും ഉണ്ട്. തീര്ച്ചയായും കേൾക്കുമ്പോൾ ദുഖമുണ്ട്. അവിടെ കഷി രാഷ്ട്രീയ ഭേദമില്ലാതെ , പുരുഷ , വനിതാ പ്രതിനിധി എന്നാ ഭേദമില്ലാതെ എല്ലാവരും വിമർശിക്കപ്പെടുന്നുണ്ട്. ചാനെൽ ചര്ച്ചകളിലും മറ്റും കേള്ക്കുന്നത് ആര് ചെയ്താ തെറ്റാണു വലുത് എന്നാ തരത്തിലാണ് അതായതു തെറ്റ് സംഭവിച്ചു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ  ആ തെറ്റിന്റെ അളവ് അടിസ്ഥാനത്തിൽ ആരെ കുറ്റക്കാർ ആക്കി  വിധി പ്രസ്താവം നടത്താം എന്നാണ്. എന്നാൽ സാധാരണ ജനങ്ങൾ ചര്ച്ച ചെയ്യുന്നത് ആര് ചെയ്താ തെറ്റ് വലുത് എന്നല്ല മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വലുതായാലും ചെറുത്‌ ആയാലും ഖേദകരം എന്നാ നിലയിലാണ്. ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെന്ന ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളെ വിസ്മരിച്ചു കൊണ്ട് ആധിപത്യം മാത്രം പ്രകടമാകുന്ന ഒരു സ്ഥിതി വിശേഷം അതീവ ദുഖകരമാണ്.. തങ്ങളുടെ പ്രതിനിധികളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് ഏറ്റവും പക്വമായ പെരുമാറ്റമാണ്. അവരവരുടെ പ്രതിനിധികളിൽ നിന്ന് ഒരു ഖേദ പ്രകടനം എങ്കിലും അവർ ഓരോരുത്തരും ആഗ്രഹിക്കുന്നും ഉണ്ട് ഓരോ പ്രതിനിധിയേയും അവരുടെ രാഷ്ട്രീയം എന്ത് തന്നെ ആയാലും വളരെ ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു പൊതു സമൂഹത്തിൽ സാധാരണക്കാർ ആഗ്രഹിക്കുന്ന തരത്തിൽ അർഹമായ പെരുമാറ്റം കാഴ്ച വക്കാൻ ഓരോ ജനപ്രതിനിധികൾക്കും ബാധ്യതയും ഉണ്ട്. ഒരു പക്ഷെ വികാരപരമായ വിക്ഷോഭങ്ങളെ മാറ്റി നിരത്തേണ്ട സമയമാണിത് . തെറ്റിന്റെ അളവ് അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടത്തി കൂടുതൽ അപഹാസ്സ്യത സൃഷ്ട്ടിക്കുന്നതിനു അപ്പുറത്ത് ജനപക്ഷത് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്കും ചര്ച്ചകളിലെക്കും മാറി കൊണ്ട് ജനങ്ങളുടെ വിശ്വസ്സ്യതയും പിന്തുണയും അര്ജ്ജിക്കുവാൻ നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തണമെന്ന് അപേക്ഷിക്കുന്നു........... പ്രാർത്ഥനയോടെ.........

2015 മാർച്ച് 9, തിങ്കളാഴ്‌ച

മലയാള സിനിമയിൽ സംഭവിക്കുന്നത്‌........?

2015 ആദ്യ മൂന്നു മാസ്സങ്ങൾ പൂർത്തിയാകുന്നതിനു മുൻപ്  ഇറങ്ങിയ ചിത്രങ്ങൾ 30 ഇൽ പരം ചിത്രങ്ങൾ. വിജയിച്ചവ രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രം. പിക്കെറ്റ് 43 യും , ഫയർ മാനും.  ഈ മുപ്പതു ചിത്രങ്ങളിൽ നിന്നും മികച്ച അഞ്ചു ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴാണ് ദയനീമായ അവസ്ഥ മനസ്സിലാകുന്നത്‌. പിക്കെറ്റ് 43 യും , ഫയർ മാനും ഒഴിച്ചാൽ 5 എണ്ണം തികയ്ക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്‌. എന്ത് കൊണ്ട് ഇങ്ങനെ എന്ന് ചോദിച്ചാൽ വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം തന്നെയാണ് ഇത്തരം ഒരു ദുരവസ്ഥക്ക് കാരണം. പുത്തൻ തലമുറ , പഴയ തലമുറ , ഇതിനു രണ്ടിനും ഇടയിലുള്ള തലമുറ എന്നിങ്ങനെ വേര്തിരിച്ച് കൊണ്ട് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത് മുതൽ ആണ് മലയാള സിനെമക്ക് ഇത്തരം ദുര്യോഗം ഉണ്ടായതു. തീര്ച്ചയായും കാലം മുന്നോട്ടു പോകുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും അത് അനിവാര്യവുമാണ്‌ . കത്തുകൾ കൈമാറുന്ന കാലത്ത് നിന്ന് എസ് എം എസ്സുകളില്ക്ക്  മാറിയത് പോലെ എല്ലാ കാര്യങ്ങളിലും മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്തരം എല്ലാ മാറ്റങ്ങള്ക്ക് ഇടയിലും കൈമോശം വരാത്ത ചില മൂല്യങ്ങൾ അത് നമ്മുടെ സമൂഹത്തിൽ ആയാലും, കുടുംബത്തില ആയാലും , സ്നേഹ സൌഹൃദ ബന്ധങ്ങളിൽ ആയാൽ പോലും ഇന്നും നില നിന്ന് പോരുന്നുണ്ട് , അത് എക്കാലവും നിലനില്ക്കുകയും ചെയ്യും. മാതൃ സ്നേഹത്തിനു എക്കാലത്തും ഏതു തലമുറയിലും ഒരേ മൂല്യം തന്നെയാണ് ഉള്ളത് എന്നത് പോലെ. തീര്ച്ചയായും നമ്മുടെ ചലച്ചിത്ര പ്രവർത്തകർ സമൂഹത്തിന്റെ മുകൾ പരപ്പിനെ മാത്രം നോക്കി കാണാതെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.  തീര്ച്ചയായും നല്ല സിനിമകൾ പ്രേക്ഷകര ആഗ്രഹിക്കുന്നുണ്ട് . അത്തരം ചിത്രങ്ങൾ എത്തിയാൽ അവർ അത് ഹൃദയപൂര്വ്വം സ്വീകരിക്കുക തന്നെ ചെയ്യും . .........  പ്രാർത്ഥനയോടെ.............

2015 മാർച്ച് 6, വെള്ളിയാഴ്‌ച

വനിതാ ദിന ആശംസകൾ......

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
തന്നെ തേടി  വരുന്നവരെ സേവിക്കുക എന്നതല്ല തെരുവിലേക്ക് ഇറങ്ങി ചെന്ന് കുഷ്ഠ രോഗികളെ ഉള്പ്പെടെ സേവിച്ച മദർ തെരേസ , സ്വന്തം വൈകല്യത്തെ വിജയത്തിന്റെ ചവിട്ടു പടിയാക്കി മാറ്റിയ ഹെലെൻ കെല്ലെർ , രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവനത്തിന്റെ പാത ആക്കിയ ഇന്ദിര ഗാന്ധി. പരിമിതികളെ പോലും വെല്ലു വിളിച്ചു മുന്നേറിയ പി ടി ഉഷ. അക്രമിയുടെ കത്തി മുനക്ക് മുന്നിലും പതറാത്ത ടെന്നീസ് പ്രതിഭ മോണിക്ക സെലെസ് , ഒരു കലാകാരി എന്നാ നിലയിൽ മഞ്ജു വാര്യര് , അവകാശ പോരാട്ടത്തിന്റെ കുഞ്ഞു മുഖം മലാല, അക്ഷരങ്ങളെ അനുഭവമാക്കിയ കമല സുരയ്യ...... പട്ടിക നീളുകയാണ്. അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......

2015 മാർച്ച് 2, തിങ്കളാഴ്‌ച

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 5 വ്യാഴാഴ്ച............

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. 2015 മാർച്ച്‌ 5 വ്യാഴം ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

2015 ഫെബ്രുവരി 26, വ്യാഴാഴ്‌ച

വാഗണ്‍ ട്രാജഡി ..........

നിത്യവും യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷങ്ങളിൽ ഒരാളെന്ന നിലക്ക് പറയട്ടെ. പുതുതായി ട്രെയിനുകൾ എത്തുകയും നിശ്ചിത സമയത്ത് ലക്ഷ്യ സ്ഥാനത് എത്തുകയും ചെയ്യും എന്നത് സ്വപ്നവും പ്രതീക്ഷയുമായി അവശേഷിക്കുന്നു. എന്നാൽ നിലവിലുള്ള ട്രെയിനുകളിൽ അധികമായി രണ്ടു ബോഗികൾ എങ്കിലും കൂട്ടിചേര്ക്കുക എങ്കിലും ചെയ്തു കൂടെ . പ്രതേകിച്ചു പാസ്സെന്ജ്ജേർ ട്രെയിനുകൾ. വാഗണ്‍ ട്രാജഡി യെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നിത്യവും യാത്ര . ആറ്റുകാൽ പോലെ പ്രമുഖമായ ഉത്സവ സീസണുകളിൽ എങ്കിലും എല്ലാ പാസ്സെന്ജ്ജർ ട്രെയിനുകളിലും അധികമായി രണ്ടു ബോഗികൾ അനുവദിച്ചു നല്കാൻ അപേക്ഷിക്കുന്നു...........

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

ചിറകടിച്ചുയരട്ടെ ചിന്തകൾ.......

നമ്മുടെ ഇന്നത്തെ യുവത്വം മുന്നോടുള്ള വഴികളിൽ നേരിടുന്ന നിസ്സഹായകരമായ അവസ്ഥാ വിശേഷം കാണുമ്പോൾ ഇത് പറയാതെ വയ്യ. ചുംബന സമരത്തെയും സദാചാര പോലീസിനെയും അതിന്റെ തുടക്കത്തിൽ തന്നെ ഒരേ സമയം ശക്തമായി എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  കാരണം എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും ഇവ രണ്ടും അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്. ചുംബന സമരത്തിന്റെ തുടക്ക സമയത്ത് ഞാൻ ഏറെ ബഹുമാനിക്കുന്ന , വ്യക്തമായ  കാഴ്ചപ്പാടുകളും പ്രതികരണ ശേഷിയുമുള്ള ഒരു പെണ്‍കുട്ടി ചാനെൽ ചർച്ചകളിൽ ചുംബന സമരക്കാരെ ന്യായീകരിച്ചു കൊണ്ട് മാറ് മറയ്ക്കൽ സമരം ഉള്പ്പെടെയുള്ള വാദമുഖങ്ങൾ നിരത്തിക്കൊണ്ട്‌ ഏറെ വാചാല ആകുന്നത്‌ കണ്ടിരുന്നു. തീര്ച്ചയായും അത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. കാരണം സദാചാര പോലീസ് എതിര്ക്കപ്പെടെണ്ടത് തന്നെ പക്ഷെ ആ തെറ്റിനെ ചുംബന സമരം എന്നാ മറ്റൊരു തെറ്റ് കൊണ്ടേ നേരിടാൻ കഴിയൂ എന്നാ തെറ്റായ ധാരണ ആ കുട്ടിയുടെ ചിന്താ ധാരയിൽ പോലും എങ്ങനെ കടന്നു കൂടി എന്നത് എന്നെ അട്ഭുതുതപ്പെടുത്തുക കൂടി ചെയ്തു.എന്നാൽ ഇന്നലെ ചില മാധ്യമങ്ങളിൽ ഒരു വാർത്ത‍ കണ്ടു . ഇതേ പെണ്‍കുട്ടി ഒരു പുസ്തകം എഴുതിയിരിക്കുന്നു. അതിൽ ചുംബന സമരക്കാരെ അരാജക വാദികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിശിതമായി വിമര്ഷിചിരിക്കുന്നു. തെറ്റുകൾ തിരുതപ്പെടുതുന്നത്  അഭിനന്ദനാർഹം തന്നെ. പക്ഷെ തെറ്റിനും ശരിക്കും ഇടയിലുള്ള അകലങ്ങല്ക്ക് ഇടയിൽ എന്താണ് സംഭവിച്ചത്. അതാണ് ഇവിടെ ചിന്തനീയം. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രമാണങ്ങൾക്കും അടിസ്ഥാനമായി തന്നെയാണ് നാം ഓരോരുത്തരും പ്രവര്ത്തിക്കേണ്ടത്. പക്ഷെ സാമൂഹികമായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ അതും ശരിയുടെ പക്ഷം  ഉണ്ടെന്നിരിക്കെ  അവ ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആര്ജ്ജവം ആണ് വേണ്ടത്. നേതൃത്വം ശരി പറയുന്നിടത്തോളം ശരിയെന്നും പിന്നീടവർ തിരുത്തുമ്പോൾ തെറ്റെന്നും പറയേണ്ടി വരുന്നത് യുവത്വത്തിനു ഭൂഷണമല്ല. ഇവിടെ ആ പെണ്‍കുട്ടി തുടക്കം മുതൽ തന്നെ ചുംബന സമരത്തെ എതിർത്ത് പറഞ്ഞിരുന്നെങ്കിൽ , ഇപ്പോൾ ഈ പുസ്തകത്തിന്‌ മാറ്റ് കൂടിയേനെ . പക്ഷെ സാധാരണക്കാരന്റെ ചിന്തയിൽ ഇത്തരം വൈരുധ്യങ്ങൾ തോന്നുന്നു എങ്കിൽ അതിനു മറ്റാരെയും പഴി ചാരാനും  കഴിയില്ല. അങ്ങനെ വരുമ്പോഴാണ് നമ്മൾ പ്രതീക്ഷ അർപ്പിക്കുന്ന യുവത്വങ്ങൾ പോലും സംശയത്തിന്റെ നിഴലിൽ  ആകുന്നതു. തീര്ച്ചയായും നമ്മുടെ യുവത്വം കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു . സാമൂഹിക വിഷയങ്ങളിൽ എങ്കിൽ പോലും ശരിയുടെ പക്ഷത് നിന്ന് കൊണ്ട് സ്വന്തം നിലപാടുകൾ ധീരമായി പറയാനുള്ള ആര്ജ്ജവം ഉണ്ടാവണം. അതിനു മറ്റാരുടെയും വാക്കുകൾക്കു വേണ്ടി കാത്തു നില്കെണ്ടാതില്ല. ഒരു പക്ഷെ തുടക്കത്തിൽ നമ്മുടെത് ഒറ്റപ്പെട്ട ശബ്ദമായി തോന്നാം എങ്കിലും ശരിയുടെ പക്ഷം തന്നെയാവും അന്തിമ വിജയി. അതാണല്ലോ ഇപ്പോൾ കണ്ടതും............... 

2015 ഫെബ്രുവരി 15, ഞായറാഴ്‌ച

ദേശിയ ഗെയിംസ് കേരളത്തിന്‌ അഭിമാനമായി........ അഭിനന്ദനങ്ങൾ...........

തീര്ച്ചയായും ദേശിയ ഗെയിംസ് കേരളത്തിനും , ഓരോ മലയാളിക്കും അഭിമാനമായി. ഗയിംസിന്റെ ചർച്ചകൾ തുടങ്ങിയ സമയം മുതൽ ഗയിംസ് അവസാനിക്കുന്നത്‌ വരെയും വിമര്ശനങ്ങളും ആരോപണങ്ങളും നിറഞ്ഞു നിന്നു. തെറ്റുകൾ ചൂണ്ടി കാണി ക്കുന്നത്  നല്ലത് തന്നെ പക്ഷെ അതിന്റെ ഉദ്ധേശ ശുദ്ധി സാധാരണക്കാരന്‌ പോലും തെറ്റിധാരണ പരത്തുന്നത് ആയിക്കൂടാ. 28 വര്ഷങ്ങള്ക്ക് ശേഷം ദേശിയ ഗയിംസ് നമ്മുടെ മണ്ണിൽ എത്തിയപ്പോൾ കക്ഷി രാഷ്ട്രീയ ഭേദം മറന്നു കേരളത്തിന്‌ വേണ്ടി , മലയാളികള്ക്ക് വേണ്ടി ഒന്നായി നില്ക്കും എന്നാ വിശ്വാസം നമ്മൾ ഓരോരുത്തര്ക്കും ഉണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം പല കോണുകളിൽ നിന്നും ഉണ്ടായില്ല. കുറ്റങ്ങൾ വിളിച്ചു പറയാൻ മാത്രമായി ചില ഇടങ്ങള ഒതുങ്ങി പോയി. അത് വളരെ നിര്ഭാഗ്യകരമായി പോയി. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കട്ടുംപോഴും ഒപ്പം നിന്നു അവ തിരുത്തി മുന്നോട്ട് പോവുകയായിരുന്നു ജനങ്ങള് ആഗ്രഹിച്ചിരുന്നത്. എന്ത് കൊണ്ടെന്നാൽ ഈ ഗയിമ്സിനെ സാധാരണക്കാർ രാഷ്ട്രീയത്തിന്റെ കണ്ണുകളിൽ കൂടിയല്ല കണ്ടിരുന്നത്‌. അത് കൊണ്ടാണ് അഭൂത പൂര്വ്വമായ ജനപങ്കാളിത്തം ഈ മേളക്ക് ഉണ്ടായതു.ഗയിംസ് നടക്കില്ല , മാറ്റി വയ്ക്കും തുടങ്ങി പലതരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി. നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളും ഈ വിവാദങ്ങൾ സജീവമായി നിലനിര്താൻ ശ്രമിച്ചിരുന്നു എന്നതും ദൌര്ഭാഗ്യകരമായി. ഇത്രയും വിവാദങ്ങള്ക്കു ഇടയിലും ദേശിയ ഗയിംസ കേരളത്തിന്റെ അഭിമാനമായി ,വളരെ വിജയകരമായി മാറ്റിയ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..........

2015 ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയലേഖനം..........

വീണ്ടും മറ്റൊരു പ്രണയദിനം കൂടി.... തനിക്കു ആദ്യമായി കിട്ടിയ പ്രണയ ലേഖനം ഒരു നിധി പോലെ ഇന്നും അയാള് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളുമായി കുടുംബമായി  കഴിയുമ്പോഴും ഇന്നും അയാള് പതിവ് തെറ്റിക്കാറില്ല. ഓരോ പ്രണയദിനത്തിലും താൻ നിധിപോലെ സൂക്ഷിക്കുന്ന ആ പ്രണയലേഖനം അയാൾ പുറത്തെടുക്കും. അത് ആസ്വദിച്ച് വായിക്കും. ആദ്യമൊക്കെ ഭാര്യക്ക്‌ ദേഷ്യം ആയിരുന്നു , പിന്നെ പരിഭവമായി , പിന്നെ പിന്നെ അതൊരു ശീലമായി. എന്നാ പിന്നെ അവളെ കെട്ടി അങ്ങ് സുഖമായി കഴിഞ്ഞാ പോരായിരുന്നോ , പലപ്പോഴും ഭാര്യയുടെ കളി വാക്കുകൾ അങ്ങനെയാണ്.  ഭൂതം നിധി കാക്കും പോലെ സൂക്ഷിക്കാൻ എന്താ അതിൽ എഴുതിയിരുക്കുന്നത് അവൾ ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കുകയാണ് പതിവ്. ഇന്നിതാ മറ്റൊരു പ്രണയദിനം കൂടി..... അയാള് തന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിരുന്ന തനിക്കു കിട്ടിയ ആദ്യ പ്രണയ ലേഖനം കൈയ്യിലെടുത്തു. അത് നിവര്ത്തി വായിക്കാൻ ഒരുങ്ങി . അപ്പോഴാണ് അവൾ കയറി വന്നത്. ഓ രാവിലെ തുടങ്ങിയോ . പിള്ളേർ ഇന്നലെ പറയുന്ന കേട്ടു ഇന്ന് പ്രണയ ദിനമാണ് , അവര്ക്ക് എന്തോ ആഘോഷങ്ങൾ ഒക്കെ ഉണ്ടെന്ന്. അവർ ആഘോഷിക്കട്ടെ എന്റെ മക്കളല്ലേ അവർ തെറ്റായ വഴിക്കൊന്നും പോകില്ല അയാൾ പറഞ്ഞു. ഈ അച്ഛന്റെ മക്കളല്ലേ അത് കൊണ്ടാ എനിക്ക് പേടി . പിള്ളേരെ കെട്ടിക്കാരായി എന്നിട്ടും പ്രണയലേഖനം വായിച്ചു രസിക്കുന്നു, അല്ല പിന്നെ ഇന്നിപ്പോ രണ്ടാം ശനിയാഴ്ച കൂടി അല്ലെ ഓഫീസിലും പോകണ്ട സ്വപ്നം കണ്ടു ഇരിക്കാമല്ലോ, ഇവിടെ നൂറു കൂട്ടം കാര്യങ്ങളുണ്ട് അതൊന്നും അറിയണ്ടല്ലോ, അവൾ പരിഭവിച്ചു. എന്റെ പ്രിയതമേ നീ പോയി ഒരു ചായ കൊണ്ട് വാ അപ്പോഴേക്കും ഞാൻ ഇതൊന്നു വായിച്ചു തീര്ക്കട്ടെ . ഓ ശരി ശരി അവൾ അടുക്കളയിലേക്കു നടന്നു. അയാള് പ്രണയ ലേഖനം കൈയിലെടുത്തു അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്, മുറിക്കുള്ളിൽ റേഞ്ച് ഇല്ല , അയാള് പുറത്തേക്കിറങ്ങി. അപ്പോഴാണ് അവൾ ചായയുമായി തിരികെ വന്നത്. പുറത്തു ആരെയോ ഫോണ്‍ ചെയ്യുന്ന ശബ്ദം കേള്ക്കാം, പ്രണയലേഖനം മേശപ്പുറത്തു തന്നെ ഉണ്ട് .അതെടുത്തു നോക്കിയാലോ , പിന്നെ കരുതി പാവം വേണ്ട അത് രഹസ്യമായി തന്നെ ഇരുന്നോട്ടെ .പെട്ടെന്ന് വീശിയ ചെറിയ കാറ്റിൽ പ്രണയലേഖനം പറന്നു അവൾക്കു അരികിലേക്ക് വീണു . അവളുടെ കണ്ണുകൾ അതിലെ വരികളിൽ ഉടക്കി. ഒരു വരി മാത്രമുള്ള പ്രണയലേഖനം . അതിലെ വരികൾ ഇങ്ങനെ ആയിരുന്നു " നിന്നെ പോലെ ഒരു വായ്‌ നോക്കിയെ പ്രേമിക്കാൻ മാത്രം മണ്ടിയല്ല ഞാൻ ". പെട്ടെന്ന് അവൾ ആ പ്രണയലേഖനം എടുത്തു മേശപ്പുറത്തു വച്ചു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അയാൾ. പരസ്പരം നോക്കിയപ്പോൾ തങ്ങളുടെ മുഖത്തെ ഭാവം എന്താണെന്നു അവര്ക്ക് പോലും അറിയാൻ സാധിച്ചില്ല. പതിയെ അയാൾ അവളെ  നോക്കി പുഞ്ചിരിച്ചു , അവളുടെ ചുണ്ടിലും പുഞ്ചിരി വിടര്ന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി , പ്രണയത്തിന്റെ പൊട്ടിച്ചിരി........

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം..........

ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്ട്ടി സമ്പൂർണ്ണ വിജയം നേടിയിരിക്കുന്നു.ആം ആദ്മി പാര്ട്ടിയുടെ ഈ മുന്നേറ്റം കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ കക്ഷികല്ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. തീര്ച്ചയായും ഒരു സ്വയം വിമർശനത്തിനു എല്ലാ പാർട്ടികളെയും ഉദ്ബോധിപ്പിക്കുന്ന ഒരു തിരെഞ്ഞെടുപ്പ് ഫലം. ഇവിടെ ആം ആദ്മി പാര്ട്ടി ഒരു പ്രതീകമാണ്‌ . അതുപോലെ സമൂഹത്തിന്റെ ഏതു നിലയിൽ ഉള്ളവര ആയാലും അവസ്സര വാദ  രാഷ്ട്രീയത്തിന് ഉള്ള കനത്ത തിരിച്ചടി കൂടിയായി ഈ ഫലം. അതിനുമൊക്കെ അപ്പുറത്ത് പൊതുജനം കഴുതകൾ എന്ന അബദ്ധ ധാരണയെ  തിരുത്തി കുറിക്കുന്നത് കൂടിയാണ് ഈ തിരെഞ്ഞെടുപ്പ് ഫലം എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒരു ഭരണ കൂടത്തിനു ഒട്ടേറെ പരിമിതികൾ ഉണ്ട്   എങ്കിലും അത്തരം പരിമിതികൾക്ക്‌ ഉള്ളില നിന്ന് കൊണ്ട് ജനോപകാര പ്രദമായി എങ്ങനെ പ്രവര്തിക്കാൻ കഴിയുന്നു എന്നതാകും ആം ആദ്മി പാര്ട്ടിയുടെ ജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനം.
ആം ആദ്മി പാര്ട്ടി ആദ്യം അധികാരത്തിൽ എത്തിയപ്പോൾ 2013 ഡിസംബർ 10 നു ബ്ലോഗിൽ ഞാൻ എഴുതിയ ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം എന്ന കുറിപ്പാണ് ചുവടെ.  ഇന്നത്തെ സാഹചര്യത്തിലും ആ കുറിപ്പിന് പ്രസക്തിയുണ്ട്........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല ,സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........


2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

മലയാളികള്‍ ഒരിക്കലും മറക്കാത്ത സംഭവം, ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യ എന്ന 23കാരിയെ ക്രൂരമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കുമ്പോഴും ഓരോ അമ്മമാരുടെയും മനസിലൂടെ പാഞ്ഞു പോകുന്ന പേരായി മാറി സൗമ്യ. നാലുവര്‍ഷം മുമ്പ് ഫെബ്രുവരി ആറിനാണ് സൗമ്യ കേരളത്തിന്റെ നൊമ്പരമായത്.
2011 ഫെബ്രുവരി 1ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യയെ ആക്രമിക്കുന്നത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയപ്പെട്ട സൗമ്യയെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പുതിയ വാർത്തകൾക്കും ഇരകള്ക്കും വേണ്ടി പായുന്ന വര്ത്തമാന കാല സമൂഹത്തിനു ഒരു ഒര്മ്മപ്പെടുത്തൽ ആയി 2011 ഫെബ്രുവരി 7 നു ബ്ലോഗില ഞാൻ എഴുതിയ അപായ ചങ്ങലയുടെ ദുഖം എന്നാ കവിത ചുവടെ.........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തച്ചിടുമ്പോൾ
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പൊങ്ങിയില്ല ഒരു  കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയതോരീ  ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

മോഹൻലാലിന് സ്നേഹപൂര്വ്വം ............

മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിന് എതിരെ ഉയരുന്ന വിമർശനങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. ഈ അടുത്ത കാലത്താണ് മോഹൻ ലാലിനും കുടുംബത്തിനും എതിരെ വ്യക്തിപരമായി ഏറെ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതിനു എതിരെ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കേണ്ടി വരിക പോലും ചെയ്തു. അതിനു പിന്നാലെ ആണ് ഇപ്പോൾ ലാലിസം എന്നാ പരിപാടിയുമായി ബന്ധപ്പെട്ടു കൂടുതൽ അവഹേളനങ്ങൾ അദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. എന്തായാലും ലാലിസം എന്നാ പരിപാടിക്ക് വേണ്ടി വാങ്ങിയ പ്രതിഫലം തിരിച്ചു നല്കുവാനുള്ള അങ്ങയുടെ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു. ആരെയും പേടിച്ചിട്ടല്ല , ആരോടും പരിഭവിച്ചിട്ടുമല്ല എന്നാൽ മോഹൻലാലിനെ പോലെ പോലെ ഒരു കലാകാരന് അങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. എന്തൊരു സമൂഹമാണിത്. കടിച്ചു കീറാൻ ഇരകളെ തേടി പായുന്ന ഒരു സമൂഹം.ഒരു ഇരയിൽ തൃപ്തി കണ്ടെത്തി കഴിഞ്ഞാൽ അവർ മറ്റൊരു ഇരക്ക് പിന്നാലെ പാഞ്ഞു കൊള്ളും. തീര്ച്ചയായും ദേശിയ ഗയിംസിന്റെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു. ഒരു പക്ഷെ ബീജിങ്ങിലെ പക്ഷികൂട്ടിൽ നടന്ന ചടങ്ങിനെയും വെല്ലുന്ന സാംസ്‌കാരിക തനിമ നിറഞ്ഞ പരിപാടി തന്നെ ആയിരുന്നു. പിന്നെ വിമര്ശനം ഉയര്ന്നത് ലാലിസം എന്നാ പരിപാടിയെ കുറിച്ച് ആയിരുന്നു. തീര്ച്ചയായും ലാലിസതിനു പോരായ്മകൾ വന്നിട്ടുണ്ടാകാം , അതിനെതിരെ വിമർശങ്ങൾ സ്വാഭാവികവുമാണു് . പക്ഷെ അത്തരത്തിലുള്ള വിമർശങ്ങൾ ഒരു കലാകാരന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ആയതു ദുഖകരമാണ്. മോഹൻലാലിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കലാകാരന്റെ ഹൃദയം എത്ര മാത്രം മുറിപ്പെട്ടിട്ടുണ്ടാകാം. അതിന്റെ പിന്നിലെ ആത്മ സമര്പ്പണം , കഠിന പ്രയത്നം ഒന്നും കണ്ടില്ലെന്നു വൈക്കാതെ ആ മനുഷ്യനെ കടിച്ചു കുടഞ്ഞ സമൂഹം ആത്മ വിമർശനത്തിന് തയ്യാറാകണം. എന്തായാലും ഒരു ചിത്രത്തിന് രണ്ടു കോടിയിൽ ഏറെ പ്രതിഫലം കിട്ടുന്ന മോഹൻലാലിന് ലാലിസതിന്റെ പ്രതിഫലം കൊണ്ടേ  ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ  എന്ന് ഈ വിമർശകർക്ക് പോലും ചിന്തിക്കാവുന്നത്തെ ഉള്ളു. ഒരു മലയാളി എന്നാ നിലയിൽ ഒരു കേരളീയൻ എന്നാ നിലയിൽ ഇന്ത്യക്ക് മുന്നില് ലോകത്തിനു മുന്നില് തല ഉയരത്തി നില്ക്കാൻ നമുക്ക് കിട്ടിയ ഒരു അവസ്സരമാണ് ദേശിയ ഗെയിംസ് . അത് ഇത്തരത്തിൽ വ്യക്തിപരമോ, രാഷ്ട്രീയ പരമോ , സാംസ്‌കാരിക പരമോ ആയ വൈരാഗ്യങ്ങൾക്കും വിധ്വേഷങ്ങല്ക്കും ഭിന്നതകൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് അപമാനകരമാണ്. നാനാത്വത്തിൽ ഏകത്വം എന്നതുപോലെ വിവിധ സംസ്കാരങ്ങൾ മലയാള മണ്ണിൽ ഒത്തു ചേരുന്ന ഈ വേളയിൽ കേരളം എന്നാ എകത്വതിൽ പോലും നാനാത്വം പുലര്ത്തുന്ന മലയാളി സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....തീര്ച്ചയായും നമ്മുടെ വീഴ്ചകളുടെ സമയത്ത് തന്നെയാണ് നമ്മുടെ യദാർത്ഥ സുഹൃത്തുക്കളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്‌, അവർ എപ്പോഴും നമ്മോടൊപ്പം ഉണ്ടാവും , മറ്റെല്ലാം വെറും ആൾക്കൂട്ടങ്ങൾ മാത്രം........ പ്രിയപ്പെട്ട മോഹൻലാൽ എന്തൊക്കെ ആശ്വസ്സ വാക്കുകൾ പറഞ്ഞാലും അങ്ങയുടെ ഹൃദയത്തിനു ഏറ്റ മുറിവിനു പകരമാവില്ല എങ്കിലും മലയാളത്തിന്റെ മഹാനടനെ തിരിച്ചറിയുന്ന , സ്നേഹിക്കുന്ന , ബഹുമാനിക്കുന്ന ഒരു വലിയ സമൂഹം എന്നും  ഇവിടെ ഉണ്ടാവും....  പ്രാർത്ഥനയോടെ.....................

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

ലഹരിയിൽ മുങ്ങുന്ന മലയാള സിനിമ.............


കൊച്ചിയിൽ മയക്കുമരുന്നുമായി യുവനടനും യുവതികളും അറെസ്റ്റിൽ ആയതോടെ ന്യൂ ജനറേഷൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. തീര്ച്ചയായും ന്യൂ ജനറേഷൻ എന്നാ പേരില് തെറ്റായ സന്ദേശം നല്കുന്ന ഒരാള്ക്കും ഇത്തരം സാമൂഹിക അധപതനതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറാൻ കഴിയില്ല . ഇത്തരത്തിൽ ചിത്രം എടുക്കുന്ന പല സംവിധായകരും പറയുന്നത് കേട്ടിട്ടുണ്ട് സമൂഹത്തെ ഉദ്ധരിക്കുക എന്നതല്ല ലക്‌ഷ്യം മറിച്ചു ലാഭം ഉണ്ടാക്കുകയാണ് എന്നത്. പക്ഷെ അപ്പോഴും അവർ മറന്നു പോകുന്ന ഉത്തരവാദിത്വങ്ങളും  യാദര്ത്യങ്ങളും  ആണ് ഇന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആയി നിറയുന്നത്. 
സമൂഹത്തിനു വേണ്ടി ഉണ്ടാക്കപ്പെടുന്ന  അവതരിപ്പിക്കപ്പെടുന്ന ഒരു കലാ സൃഷ്ട്ടിക് തീര്ച്ചയായും സമൂഹത്തോട് പ്രതിബദ്ധത അനിവാര്യമാണ്.......

തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️