കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ നമ്മുടെ ചലച്ചിത്ര താരങ്ങൾ വോട്ടു ചെയ്യുന്നതിൽ എത്രമാത്രം താല്പര്യം കാണിച്ചു എന്ന് തിരഞ്ഞപ്പോൾ വളരെ നിരാശപ്പെടുത്തുന്ന രീതിയാണ് കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ തങ്ങളുടെ വോട്ടു അവകാശം വിനിയോഗിക്കാൻ വളരെ താല്പര്യം കാണിക്കുമ്പോൾ മലയാള താരങ്ങളിൽ വിരലിൽ എന്നാവുന്നവർ മാത്രമാണ് വോട്ടു ചെയ്യുന്നത് എന്നാണ് കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ ഒന്നാം നിര താരങ്ങൾ പോലും മണിക്കൂറുകൾ കാത്തു നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കുമ്പോൾ മലയാള താരങ്ങൾ തങ്ങളുടെ പൌരവകാശത്തെ കുറിച്ച് ബോധാവന്മാർ അല്ലാത്തത് പോലെ ആണ് പെരുമാറുന്നത്. ഒരുപക്ഷെ തങ്ങൾക്കു സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടും സാധാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള തങ്ങൾക്കു ബാധകം അല്ല എന്ന് കരുതുന്നത് കൊണ്ടോ ആയിരിക്കാം നമ്മുടെ താരങ്ങൾ ഇത്തരം ഒരു ചിന്താഗതി പുലര്ത്തുന്നത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെട്ടു പോകുമോ എന്ന് ഭയന്നാവാം. അങ്ങനെ ഭയക്കുന്നത് എന്തിനു. നിങ്ങൾ ആര്ക്ക് വോട്ടു ചെയ്തു എന്നാ ഔചിത്യ രഹിതമായ ചോദ്യം ആരും ഉന്നയിക്കില്ല, എന്നാൽ നിങ്ങൾ വോട്ടു ചെയ്താൽ നിങ്ങള്ക്ക് ലഭിക്കുന്ന ബഹുമാന്യതയും നിങ്ങൾ സാധാരണക്കാര്ക്ക് നല്കുന്ന പ്രചോദനവും വളരെ വലുതാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ പൌരാവകാശം വിനിയോഗിക്കും എന്നാണ് മറുപടി ലഭിച്ചത് അത് വളരെ സന്തോഷകരമാണ്. യുവ താരങ്ങൾ ആയ ഭാമയും സനുഷയുമൊക്കെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു രാഷ്ട്രീയം പറയാൻ അറിയില്ല എങ്കിലും തീര്ച്ചയായും അര്ഹതയുള്ള ആൾക്കു വോട്ടു ചെയ്യും , തങ്ങളുടെ പൗര ധര്മ്മം നിരവ്വഹിക്കും എന്നാ ഇവരുടെ വാക്കുകള തീര്ച്ചയായും അഭിനന്ദനം അര്ഹിക്കുന്നു...........
2014 മാർച്ച് 20, വ്യാഴാഴ്‌ച
2014 മാർച്ച് 18, ചൊവ്വാഴ്ച
പ്രചരണ രംഗം മാന്യമാകണം..................
ജനകീയ പ്രശ്നങ്ങളും വികസ്സന പ്രശ്നങ്ങളും ഒക്കെ ആകണം തിരെഞ്ഞെടുപ്പിൽ ചര്ച്ച ആകേണ്ടത്, എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ മാറ്റി നിരത്തി കൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിര്ഭാഗ്യകരമാണ്. ഏതു രാഷ്ട്രീയ കക്ഷി ആയാലും ഇത്തരം രീതികൾ അവലംബിക്കുന്നത് ശരിയായ പ്രവണത അല്ല. വ്യക്തിപരമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ അത് മറ്റു പ്രശ്നങ്ങൾ ഉയര്തിക്കാട്ടാൻ ഇല്ലാത്തത് കൊണ്ടാണ് എന്നാ തോന്നൽ ജനങ്ങൾക്ക് ഇടയിൽ ഉളവാക്കും മാത്രമല്ല , അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഏതു കക്ഷിയിൽ പെട്ടവർ ആണെങ്കിലും അത് ഒരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കുകയും ഇല്ല . തിരഞ്ഞെടുപ്പ് പ്രചരണം ആരോഗ്യകരമാകണം, അനുയോജ്യരായവരെ ജനം തിരെഞ്ഞെടുത്തു കൊള്ളും.......................
2014 മാർച്ച് 17, തിങ്കളാഴ്‌ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......
ബാഴ്സിലോണ ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടി ചരിത്രമായി മാറിയ മെസ്സിക്ക് വേണ്ടി ഈ കഥ സമര്പ്പിക്കുന്നു........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
2014 ഫെബ്രുവരി 25, ചൊവ്വാഴ്ച
മാറുന്നോ മലയാളി ........?
തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന വഴിക്കാവും മിക്കവാറും ഗോപലാൻ ചേട്ടനെ കാണാറ്. ആള് ഗൾഫിലെ ജോലി ഒക്കെ മതിയാക്കി നാട്ടിൽ എത്തിയിട്ട് കുറച്ചു വര്ഷമായി. സമ്പാദ്യമായി കുറച്ചു വസ്തുക്കളും ബാങ്ക് ബലൻസുമൊക്കെ ആയി ബാക്കിയുള്ള ജീവിതം അങ്ങനെ കഴിക്കുന്നു....... പക്ഷെ എന്നും കാണുന്ന ഗോപലാൻ ചേട്ടനെ അല്ല ഇന്ന് കണ്ടത്, ചേട്ടന്റെ തലയിൽ ഒരു കെട്ടു മരിച്ചീനി കമ്പുകൾ (കപ്പ ). എന്താ ചേട്ടാ പതിവില്ലാത്ത ഒരു കാഴ്ച, എന്റെ ചോദ്യം കേട്ട ഗോപലാൻ ചേട്ടൻ ഒരു ദീർഘ നിശ്വാസം എടുത്തു, എന്നിട്ട് ഒരു കിതപ്പോടെ പറഞ്ഞു എന്ത് പറയാനാ കപ്പക്ക് ഒക്കെ ഇപ്പൊ എന്താ വില, മുപ്പതും നാൽപ്പതും ഒക്കെ ആയി , എന്റെ പറമ്പിലും കപ്പ വിളയുമോ എന്ന് നോക്കട്ടെ , മുപ്പതും നാൽപ്പതും ഒക്കെ കൊടുത്തു വാങ്ങുന്നതിന് പകരം നമുക്ക് ആവശ്യമുള്ളത് നമുക്ക് തന്നെ ഉണ്ടാക്കി എടുത്തു കൂടെ. ഗോപലാൻ ചേട്ടന്റെ നില്പ്പും ഭാവവും കണ്ടപ്പോൾ പണ്ട് ആർക്കിമെടീസ് യുറേക്കാ എന്ന് വിളിച്ചു കൂവിയപ്പോൾ ഇതേ ഭാവം ആയിരുന്നോ എന്ന് തോന്നി പോകും. ഒരു ശരാശരി മലയാളിയുടെ ഈ തിരിച്ചറിവ് ഒരുപക്ഷെ അർക്കിമെദീസിന്റെ കണ്ടുപിടിത്തത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. പ്രേരണ ക്ക് അടിസ്ഥാനമായത് എന്ത് തന്നെ ആയാലും ഓരോ മലയാളിയും ഗോപലാൻ ചേട്ടനെ പോലെ തിരിച്ചറിവ് പ്രകടമാക്കിയാൽ ഒരു പരിധി വരെ നമുക്ക് സ്വയം പര്യാപ്തത നേടാൻ കഴിയും അതിനു ഇങ്ങനെ എഴുതുക മാത്രം ചെയ്യാതെ എന്റെ പറമ്പിലേക്ക് ഞാനും ഇറങ്ങിയേ തീരു......................
2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച
ഇന്ത്യയുടെ ഹൃദയത്തിനു ഏറ്റ മുറിവ്........
1991 മെയ് 21 പാതിരാത്രി ഉറക്കത്തിൽ എപ്പോഴോ ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പ് കേട്ട് ഞെട്ടിയുനര്ന്നു, നമ്മുടെ പ്രിയങ്കരനായ രാജീവ് ജി നമ്മെ വിട്ടു പോയിരിക്കുന്നു......... രാഷ്ട്രീയത്തിന്റെ അകം പുറങ്ങളെ കുറിച്ച് തീര്ത്തും അഞ്ജനയിരു്ന ആ സമയത്തും രാജീവ് ഗാന്ധിയെ ഏറെ ആരാധനയോടെ നോക്കി കണ്ടിരുന്നു. അദ്ധേഹത്തിൽ ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ദുഖകരമായ വാര്ത്ത പുറത്തു വന്നത്. രാജ്യം എത്ര വൈകാരികം ആയാണ് അദ്ധേഹത്തിന്റെ വിയോഗത്തോട് പ്രതികരിച്ചത്. എല്ലാ വീടുകളിലും ടി വി ഇല്ലാതിരുന്ന അക്കാലത്തു , ടി വി ഉള്ള വീടുകളിലേക്ക് ജനം ഓടിയെത്തി , അലമുറയിട്ടു........ മറക്കാനാകാത്ത ഒര്മ്മചിത്രമായി .
ഇന്നിപ്പോൾ രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ വിട്ടയക്കണം എന്നാ തരത്തിലുള്ള വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്. എത്ര ക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്, തന്റെ കൊലയാളികൾ ആണ് മുൻപിൽ നില്ക്കുന്നത് എന്നത് അറിയാതെ എത്ര സ്നേഹ വായപോടെ ആണ് അദ്ദേഹം അവരോടു പെരുമാറിയത്, ആ ഒരു നിമിഷത്തിൽ പോലും മനുഷ്യത്വം എന്നാ വാക്കിന്റെ വിലയുടെ ഒരു അംശം പോലും കാണിക്കാൻ തയ്യാർ ആകാതെ അതി ക്രൂരമായി അദ്ധേഹത്തെ വധിച്ച , അതിൽ പങ്കാളികൾ ആയ ആളുകളോട് മനുഷ്യത്വം കാണിക്കണം അവരെ വിട്ടയക്കണം എന്ന് പറയുന്നത് എത്ര ദുഖകരം ആണ്. രാജീവ്ജി ഒരു വ്യക്തി എന്നതിൽ ഉപരി ഒരു രാജ്യത്തിൻറെ പ്രതിരൂപം തന്നെ ആയിരുന്നു. അത്തരത്തിൽ ഒരു രാജ്യത്തിന് ഏറ്റ മുറിവ് വിലകുറച്ച് കാണാൻ കഴിയുമോ. നമ്മുടെ നീതിന്യായ വ്യവസ്ഥ ശക്തവും നീതി യുക്തവുമാണ്, പക്ഷെ പലപ്പോഴും തീരുമാനം ഉണ്ടാകുന്നതിലെ കാലതാമസ്സം ഇത്തരത്തിൽ ഉള്ള കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിലും ഒക്കെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എനിക്ക് ഒരു സ്വപ്നം ഉണ്ട് ...... എന്നായിരുന്നു രാജീവ്ജിയുടെ അവസാന പ്രസ്ന്ഗം.... തീര്ച്ചയായും ഒരു നേതാവ് എന്നാ നിലയില അദ്ദേഹത്തിന് തന്റെ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കണം, എന്നാൽ നേതാവ് എന്നതില ഉപരി അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടി ആയിരുന്നു. അദ്ദേഹത്തിന് തന്റെ കുടുംബത്തെ കുറിച്ചും , കുട്ടികളെ കുറിച്ചും ഒരുപാടു സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സ്വപനങ്ങളും പ്രതീക്ഷകളും തകര്ക്കാൻ ആ കപലികർക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഇന്നിപ്പോൾ പറയുന്ന മനുഷ്യത്വത്തിന്റെ ഒരംശം ഒരു നിമിഷം അധെഹത്തോട് കാട്ടിയിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജനങ്ങള് കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമുള്ള അദ്ധേഹത്തിന്റെ സ്വപ്നങ്ങള്ക്ക് പ്രതീക്ഷകൾക്കു വേണ്ടി അദ്ദേഹത്തിന് പ്രവര്തിക്കാമായിരുന്നു. ഇന്ത്യുടെ ചരിത്രം തന്നെ മറ്റൊരു രീതിയിൽ എഴുതപ്പെടുമായിരുന്നു. ഇന്നിപ്പോൾ അവസാനം കേള്ക്കുന്ന വാർത്ത രാജീവ് ഗാന്ധി വധത്തിൽ പങ്കാളി ആയ നളിനിയുടെ മകൾ അമ്മയെ മോചിപ്പിക്കണം എന്ന് പറഞ്ഞു രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്നാണ്.ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പൂർണ്ണ അവകാശവും സ്വാതന്ത്ര്യവും ഉള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെ ആണ്. തന്റെ കുടുംബത്തിനു തുടരെ തുടരെ ഉണ്ടായ ദുരന്തങ്ങളിൽ എത്ര സംയമനത്തോടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. പ്രതികള്ക്ക് വധ ശിക്ഷ നല്കണം എന്നാ അഭിപ്രായം തനിക്കില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്രയും വലിയ ദുരന്തങ്ങള ഏറ്റു വാങ്ങിയിട്ടും അദ്ധേഹത്തിന്റെ വലിയ മനസൂ തന്നെ ആണ് ഇത്തരത്തിൽ പറയാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് നഷട്ടമായ പിതൃ വാത്സല്യവും, സ്നേഹവും , സംരക്ഷണവും തിരിച്ചു നല്കാൻ ഈ മനുഷ്യത്വ വാദികൾക്ക് കഴിയുമോ. വോട്ടു രാഷ്ട്രീയത്തിൽ കണ്ണ് വച്ച് കൊണ്ട് മനുഷ്യത്വത്തിന്റെ പേര് പറഞ്ഞു പ്രതികളെ മോചിപ്പിക്കണം പറയുന്നവർ, ഇത്തരം ഷുദ്ര ശക്തികൾ ഈ രൂപത്തില അല്ലെങ്കിൽ മറ്റൊരു രൂപത്തില നാളെ തങ്ങൾക്കു
നേരയും വന്നു കൂടാ എന്നാ യാദര്ത്യം മറക്കരുത്.................. കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിനും ഉള്ള അവസ്സരം സ്രിഷ്ട്ടിക്കാതെ ഉണര്ന്നു പ്രവര്തിക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കും സാധിക്കട്ടെ.........
2014 ഫെബ്രുവരി 12, ബുധനാഴ്‌ച
തിരുവനതപുരത്തിന്റെ മഹോത്സവം - ആറ്റുകാൽ പൊങ്കാല
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 16 ഞായറാഴ്ച
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ] കണ്ണകിയാണെന്നാണ് വിശ്വാസം.
2014 ഫെബ്രുവരി 11, ചൊവ്വാഴ്ച
കേരളത്തെ ഭ്രാന്താലയം ആക്കുന്നവർ ...........
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും 20 ലോക സഭ മണ്ഡലങ്ങളിലും സ്വന്തം സമുദായത്തിൽ പെട്ട സ്ഥാനര്തികളെ സ്വന്തം സമുദായത്തിന്റെ പേരില് നിർത്തി അവരിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഏതെങ്കിലും സാമുദായിക നേതാവ് കേരളത്തില ഉണ്ടോ. അതിനു കഴിയില്ല എന്നാ യാഥാര്ത്യം ഈ സാമുദായിക നേതാക്കൾക്ക് എല്ലാം അറിയാം. അതിനു കഴിയാത്തത് കൊണ്ടാണ് ഏതെങ്കിലും പാർട്ടിക്കാർ നിർത്തി ജയിപ്പിക്കുന്ന സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ തങ്ങളാണ് ജയിപ്പിച്ചത് എന്നാ പേരില് കൊട്ടും കുരവയുമായി ആഘോഷത്തിനു നില്ക്കുന്നത്. ഏതെങ്കിലും രാഷ്രീയ പാർടി അവരുടെ അധ്യക്ഷ സ്ഥാനത് ഒരാളെ നിയമിക്കുമ്പോൾ പോലും അയാളുടെ സമുദായം നോക്കി തങ്ങള് ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരാളെ അധ്യക്ഷൻ ആക്കിയത് എന്ന് വീമ്പു പറയുന്നവരും ഇവര തന്നെ ആണ്. ഇവരുടെ ഈ വീമ്പു പറയലിനും ധിക്കാരത്തിനും ഒരു പരിധി വരെ ഉത്തരവാദികൾ രാഷ്ട്രീയക്കാർ തന്നെ ആണ്. തിരെഞ്ഞെടുപ്പിൽ ഞങ്ങൾ കാണിച്ചു തരാം എന്നൊക്കെ യുള്ള ഇത്തരക്കാരുടെ അഹങ്കാരം പറച്ചിൽ കേട്ട് രാഷ്ട്രീയ കഷികൾ ഭയക്കാൻ പാടില്ല. ഇത്തരം സാമുദായിക സംഘടനകളുടെ പിന്തുണ ആവശ്യം ഇല്ല എന്ന് എല്ലാ രാഷ്ട്രീയ കഷികളും ഒരേ സ്വരത്തിൽ പറയുകയും അർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനര്തികൾക്ക് ഒപ്പം നിങ്ങളുടെ സമുദായ സ്ഥാനര്തികളെയും നിർത്തു എന്ന് ആവശ്യപ്പെടുകയും ചെയ്താൽ ഈ സമുദായ മേലാളന്മാർ കുടുങ്ങുന്നത് കാണാം. സമുദായ ശക്തികൾ അല്ല ജയ പരാജയങ്ങൾ നിര്ന്നയിക്കുന്നത് മറിച്ചു നിഷ്പക്ഷരായ വൊട്ടെർമാരനു എന്നാ യാദര്ത്യം രാഷ്ട്രീയക്കാർ വിസ്മരിക്കുന്നത് എന്തിനു. ജനക്ഷേമ പ്രവര്ത്തനം നടത്തുന്നത് എതു കക്ഷി ആയാലും എതു സമുദായത്തിൽ പെട്ടവരും അവര്ക്ക് വോട്ടു ചെയ്യും. അല്ലാതെ സമുദായം ചൂണ്ടിക്കാണിക്കുന്ന ആളെ അല്ല ജനങ്ങള് തിരെഞ്ഞെടുക്കുന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാ വാക്യം മനുഷ്യൻ ഏതായാലും സ്വന്തം മതം നന്നായാൽ മതി എന്ന് മാറ്റി പറയുന്ന ഈ കാലഘട്ടത്തിൽ ഈ സാമുദായിക നേതാക്കൾ മനുഷ്യ മനസ്സുകളിൽ വിഷം കുത്തി വൈക്കുകയാണ് ചെയ്യുന്നത്. ഇന്ന് സാമുദായിക സംവരണം അല്ല വേണ്ടത്, സാമ്പത്തിക സംവരണം ആണ് ശരിയായ നടപടി . എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മാത്രമാണ് ഇത്തരം സമുദായ വക്താക്കളെ നിലക്ക് നിര്ത്താനുള്ള മാര്ഗ്ഗവും. ഇന്നുവരെ കേരളത്തില ഉണ്ടായിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ജനങ്ങളുടെ ക്ഷേമത്തിന് തന്നെ ആണ് പ്രാധാന്യം നൽകിയിട്ടുല്ലതും , ഇനിയുള്ള കാലവും അങ്ങനെ തന്നെ ആകും ആല്ലാതെ ഇവരിൽ ആരും ജനക്ഷേമം മാറ്റി വച്ച് തങ്ങളുടെ സമുദായ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്നു എന്നതായി കാണുന്നില്ല. അത്തരത്തിൽ കാണുന്നത് സമുദായ നേതാക്കൾ മാത്രമാണ് അത് കൊണ്ടാണ് പൂട്ടും താക്കോലും എന്നൊക്കെ പറഞ്ഞു ഇവര വേവലാതി പെടുന്നതും. ഇത്തരം സമുദായ വാദികളെ നിലക്ക് നിരത്താനും കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റാതിരിക്കാനും ഉള്ള ആര്ജ്ജവം നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കും എന്ന് തന്നെ കരുതാം........................
2014 ഫെബ്രുവരി 9, ഞായറാഴ്‌ച
മൂവന്തി താഴ്വരയിൽ........
മലയാള സിനിമാ ഗാനങ്ങൾക്ക് ഭാവ തീവ്രമായ വരികൾ സമ്മാനിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് നാലു വര്ഷം തികയുന്നു. കാവ്യ ഭംഗിക്ക് അപ്പുറം ലാളിത്യമുള്ള വാക്കുകളിലൂടെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ഗാനങ്ങൾ . അദ്ധേഹത്തിന്റെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടതാണ് എങ്കിലും എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഗാനം കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയിൽ എന്നാ ഗാനമാണ്.എന്റെ ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും ഒക്കെ ഒരു ഒര്മ്മപ്പെടുതലായി ഈ നോവ് പാട്ടിലൂടെ വീണ്ടും വീണ്ടും എന്നെ തേടിയെത്തുമ്പോൾ മൂവന്തി താഴ്‌വരയിൽ വെന്തുരുകുന്ന വിണ്‍ സൂര്യനെ പോലെ ഞാനും .................
2014 ജനുവരി 23, വ്യാഴാഴ്‌ച
മഞ്ജു വാര്യരെ വെറുതെ വിടൂ .................
മഞ്ജു വാര്യർ - മലയാളികള് ഇത്രയേറെ സ്നേഹ വാത്സല്യങ്ങൾ നല്കിയ മറ്റൊരു നടിയെ കണ്ടെത്തുക പ്രയാസമാണ്. തന്റെ അഭിനയ പ്രതിഭ കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോൾ മഞ്ജുവിന്റെ രണ്ടാം വരവും പ്രേക്ഷകര പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരു വ്യക്തി എന്നാ നിലയിൽ മഞ്ജുവിന്റെ സ്വകാര്യതകളിൽ കേരള സമൂഹം കടന്നു കയറുന്നത് ശരിയായ രീതിയിൽ ആണോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു നടി എന്നാ നിലയിൽ അവരുടെ ചിത്രങ്ങളെ വിലയിരുത്താനും അവരുടെ പ്രകടനത്തെ പ്രശംസിക്കാനും, വിമര്ഷിക്കാനും നമുക്ക് ഓരോരുത്തര്ക്കും അവകാശം ഉണ്ട്, കൂടാതെ അവർ സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഒരു പരിധി വരെ ചര്ച്ച ചെയാം. പക്ഷെ ഒരു വ്യക്തി എന്നനിലയിലും ഒരു സ്ത്രീ എന്നാ നിലയിലും അവരുടെ സ്വകാര്യതകളിൽ , സ്വാതന്ത്ര്യങ്ങളിൽ , അവകാശങ്ങളിൽ നമ്മുടെ കടന്നു കയറൽ ഒരു രീതിയിലും ന്യയീകരിക്കപ്പെദവുന്നതല്ല. ഒരു നടി ആയിപ്പോയി എന്നത് കൊണ്ട് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അമര്ത്തി വയ്ക്കണം എന്നുണ്ടോ. ഒരു സ്ത്രീ ആയതു കൊണ്ട് എല്ലാം അടക്കിപ്പിടിച്ചു കൊണ്ട് സര്വ്വം സഹയായി നില കൊള്ളണം എന്നാ പ്രമാണ കല്പ്പന അടിചെല്പ്പിക്കുന്നതല്ലേ ഇവിടെയും . മഞ്ജുവിന്റെ തിരിച്ചു വരവ് മലയാളി സമൂഹം സന്തോഷപൂര്വ്വം സ്വീകരിച്ചപ്പോൾ തന്നെ സിനിമയുടെ ചില മേഘലകളിൽ നിന്ന് തന്നെ അവരുടെ തിരിച്ചു വരവിനു തടയിടാൻ ചില നീക്കങ്ങൾ ഉണ്ടായി എന്നാ വാർത്തകൾ വന്നിരുന്നു. അവരുടേതായി പറഞ്ഞു കേട്ട പല ചിത്രങ്ങളും ഉപെക്ഷിക്കപ്പെദുകയൊ, നീട്ടി വൈക്കുകയൊ ചെയ്യപ്പെട്ടു. ഇതിന്റെ പിന്നിലുള്ള പ്രവര്ത്തനങ്ങളും ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പം അഭിനയിക്കാൻ കഴിയാതിരുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ താരം മഞ്ജുവിന്റെ രണ്ടാം വരവിൽ തന്റെ നായികയായി മഞ്ജുവിനെ കരാര് ചെയ്യേണ്ട എന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ സിനിമയ്ക്കു അകത്തും പുറത്തുമുള്ള ചില സംഘങ്ങൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് വേണം കരുതാൻ. ഏതൊരാളുടെയും സ്വകാര്യ ജീവിതം വാര്ത്ത ആക്കുന്നവർ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അലപനേരം ചിന്തിക്കാൻ സമയം കണ്ടെത്തണം. ഒരു സാധാരണ വ്യക്തിക്ക് ഒരു താര പരിവേഷം വന്നു കഴിഞ്ഞാൽ അയാള് മറ്റൊരു തരത്തില രൂപ പരിണാമങ്ങൾക്ക് വിധേയനവുകയില്ല. എല്ലാവരെയും പോലെ തന്നെ ചിന്തകളും വികാരങ്ങളും ഉള്ള മനുഷ്യൻ തന്നെ ആയിരിക്കും. സാമാന സാഹചര്യത്തിൽ ഉള്ള ഒരു പുരുഷ താരത്തിന്റെ സ്വകാര്യതകളെ സ്വാതന്ത്ര്യങ്ങളെ അവകാശങ്ങളെ ഇവര ചോദ്യം ചെയ്യപ്പെടുകയും ഇല്ല. അത് കൊണ്ട് തന്നെ ഒരു സ്ത്രീ ആയതു കൊണ്ടുള്ള കടന്നാക്രമണം ആണ് ഇവിടെ ദർശിക്കാൻ സാധിക്കുക. പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം .ഏതു രംഗവും ആയിക്കോട്ടെ സ്ത്രീ എന്നും തങ്ങള് നിശ്ചയിക്കുന്ന അതിർവരമ്പുകളിൽ മാത്രം നിലകൊള്ളണം , അഥവാ അതിനു അപ്പുറത്തേക്ക് അവൾ വളരുകയാണെങ്കിൽ ഏതു വിധേനയും അവളെ ബന്ധിക്കുക എന്നാ കുടില തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത്. മഞ്ജുവിനെ സംബന്ധിച്ച് അവർ ശക്തയായ സ്ത്രീ ആണ്, അവരുടെ കഴിവും അർപ്പണ ബോധവും എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതും ആണ് അത് കൊണ്ട് തന്നെ അവരുടെ മുന്നോട്ടുള്ള യാത്രയെ തകര്ക്കാൻ ആര്ക്കും കഴിയില്ല. ഇത്രയേറെ തടസ്സപ്പെടുതലുകൾ ഉണ്ടായിട്ടും അവർ ശക്തമായി തന്നെ നില കൊള്ളുന്നു. കാരണം അവര്ക്ക് എതിരായി വാർത്തകൾ ചമക്കുന്ന ചെറു കൂട്ടങ്ങളെ ക്കൾ വലിയൊരു സമൂഹം അവര്ക്ക് പിന്തുണയായി നിലകൊള്ളുന്നുണ്ട്. ഈ രണ്ടാം വരവിൽ മഞ്ജുവിനെ കൂടുതൽ ശക്തമായ വേഷങ്ങളും പുരസ്കാരങ്ങളും കാത്തിരിക്കുന്നുണ്ട് എന്നാ കാര്യത്തിൽ സംശയമില്ല ...... ആശംസകൾ....................
പ്രിയപ്പെട്ട ജിത്തുവിന്.......
പകുതി മാത്രം വെള്ളം ഉള്ക്കൊള്ളുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തിൽ വ്യാഖ്യാനിക്കാം.
1 പകുതി നിറഞ്ഞിരിക്കുന്നു.
2 പകുതി ശൂന്യമായിരിക്കുന്നു.
ആദ്യത്തേത് പൊസിറ്റീവു സമീപനം ആണെങ്കിൽ രണ്ടാമതെത് നെഗറ്റീവു സമീപനം ആണ്. പക്ഷെ ഫലത്തിൽ കാര്യം ഒന്ന് തന്നെ ആണ്. ഇത് തന്നെയാണ് ദൃശ്യം എന്നാ ചിത്രത്തെ പറ്റി ഇപ്പോൾ നടക്കുന്ന വിവാദവും. ജിത്തു ആത്മാര്തതയും ആത്മ സമര്പ്പനവും ഉള്ള കലാകാരനാണ് . അത് കൊണ്ടാണ് ഈ വിഷയത്തിൽ ജീതുവിനു വിഷമം ഉണ്ടാകുന്നതും . ഒരു പക്ഷെ ദ്രിശ്യത്തിന്റെ അഭൂതപൂറ്വ്വമയ വിജയം, കൂടാതെ പല പുരസ്കാര നിർണയങ്ങളിലും മികച്ച ചിത്രം എന്നാ രീതിയിലുള്ള അംഗീകാരം അത് കൊണ്ട് തന്നെ ഇത്രയേറെ സ്വാധീനം ചെലുത്തിയതും ചര്ച്ച ചെയ്യപ്പെട്ടതുമയ ചിത്രം ആയതു കൊണ്ടാകാം ശ്രീ സെൻകുമാർ തന്റെ ആശങ്കകൾ പങ്കു വച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ എടുത്താൽ ഈ വര്ഷങ്ങളിലെ ഒട്ടു മുക്കാൽ ദിവസ്സങ്ങലും കേരളത്തിലെ തെയെറ്റെരുകലിൽ പ്രദര്ഷിപ്പിച്ചത് ജീതുവിന്റെ ചിത്രങ്ങൾ തന്നെ ആണ്. അത് മാത്രം മതി ജീത്തു എന്നാ കലാകാരന്റെ സിനിമയോടുള്ള സമീപനവും , പ്രേക്ഷകന്റെ അഭിരുചി മനസ്സിലാക്കി ചിത്രം ഒരുക്കാൻ കഴിയുന്നതിലെ പ്രാഗത്ഭ്യവും മനസ്സിലാക്കുവാൻ. ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ചിത്രങ്ങളാണ് ഒട്ടു മുക്കാലും അത് കൊണ്ട് തന്നെ അവയെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല ആരും അത്തരം ചിത്രങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല. പക്ഷെ ജീതുവിനെ പോലെ പ്രഗല്ഭനായ ഒരു സംവിധായകന്റെ ചിത്രം ആയതു കൊണ്ടാകാം ഇത്രയും ചർച്ചകൾ ഉണ്ടാകുന്നതു . അത് കൊണ്ട് അതിനെ ചൊല്ലി വിഷമം വേണ്ട . ജീത്തു എന്നാ സംവിധായകന്റെ മലയാള സിനിമയിലെ സ്ഥാനം എത്ര ഉയരത്തിലാണ് എന്നതും , ജീതുവിന്റെ ചിത്രങ്ങൾ കേരള സമൂഹം എത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നതും ആണ് ഇത്തരം വിഷയങ്ങള അടയാളപ്പെടുത്തുന്നത്. ഇന്നലെ ബ്രാഡ് പിറ്റ് പറയ്കയുണ്ടായി 12 എയെര്സ് സ്ലേവ് എന്നാ ഈ വര്ഷത്തെ ഗോള്ടെൻ ഗ്ലോബ് പുരസ്‌കാരം നേടുകയും ഓസ്കാര് നൊമൊനെഷൻ ലഭിക്കുകയും ചെയ്താ ചിത്രത്തിൽ ഒരു ക്രൂരനായ കഥാപാത്രം ചെയ്യാൻ തന്നെ ക്ഷണിച്ചു എങ്കിലും അദേഹം അത് നിരസിച്ചു എന്ന് കാരണം തന്റെ കുട്ടികള്ക്ക് തെറ്റായ സന്ദേശം നല്കണ്ട എന്ന് കരുതി എന്നാണ് അദേഹം പറഞ്ഞത് . പക്ഷെ ബ്രാഡ് പിറ്റ് അഭിനയിച്ചില്ല എങ്കിലും ആ റോൾ മറ്റൊരു താരം ചെയ്യുകയും ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അപ്പോൾ ഇത്തരം കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തകള് കൂടി ആണ്. പിന്നെ ഇന്നലെ വൈകിട്ട് ശ്രീകുമാർ തെയെട്ടരിനു മുൻപിൽ കൂടി പോയപ്പോൾ ദൃശ്യം ഷോ കഴിഞ്ഞ സമയം ആയിരുന്നു, വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അതിലും വലിയ തിരക്ക് അടുത്ത ഷൊവ്ക്കു നില്ക്കുന്ന ആളുകള് ആയിരുന്നു. അപ്പോൾ ചർച്ചകൾ നടക്കും ചിത്രം അതിന്റെതായ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യം.... അതുകൊണ്ട് ജീത്തു അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കൂ , തന്റെ കർമ പദത്തിൽ ധൈര്യമായി മുന്നോട്ടു പോവുക........ ആശംസകൾ..........
1 പകുതി നിറഞ്ഞിരിക്കുന്നു.
2 പകുതി ശൂന്യമായിരിക്കുന്നു.
ആദ്യത്തേത് പൊസിറ്റീവു സമീപനം ആണെങ്കിൽ രണ്ടാമതെത് നെഗറ്റീവു സമീപനം ആണ്. പക്ഷെ ഫലത്തിൽ കാര്യം ഒന്ന് തന്നെ ആണ്. ഇത് തന്നെയാണ് ദൃശ്യം എന്നാ ചിത്രത്തെ പറ്റി ഇപ്പോൾ നടക്കുന്ന വിവാദവും. ജിത്തു ആത്മാര്തതയും ആത്മ സമര്പ്പനവും ഉള്ള കലാകാരനാണ് . അത് കൊണ്ടാണ് ഈ വിഷയത്തിൽ ജീതുവിനു വിഷമം ഉണ്ടാകുന്നതും . ഒരു പക്ഷെ ദ്രിശ്യത്തിന്റെ അഭൂതപൂറ്വ്വമയ വിജയം, കൂടാതെ പല പുരസ്കാര നിർണയങ്ങളിലും മികച്ച ചിത്രം എന്നാ രീതിയിലുള്ള അംഗീകാരം അത് കൊണ്ട് തന്നെ ഇത്രയേറെ സ്വാധീനം ചെലുത്തിയതും ചര്ച്ച ചെയ്യപ്പെട്ടതുമയ ചിത്രം ആയതു കൊണ്ടാകാം ശ്രീ സെൻകുമാർ തന്റെ ആശങ്കകൾ പങ്കു വച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ എടുത്താൽ ഈ വര്ഷങ്ങളിലെ ഒട്ടു മുക്കാൽ ദിവസ്സങ്ങലും കേരളത്തിലെ തെയെറ്റെരുകലിൽ പ്രദര്ഷിപ്പിച്ചത് ജീതുവിന്റെ ചിത്രങ്ങൾ തന്നെ ആണ്. അത് മാത്രം മതി ജീത്തു എന്നാ കലാകാരന്റെ സിനിമയോടുള്ള സമീപനവും , പ്രേക്ഷകന്റെ അഭിരുചി മനസ്സിലാക്കി ചിത്രം ഒരുക്കാൻ കഴിയുന്നതിലെ പ്രാഗത്ഭ്യവും മനസ്സിലാക്കുവാൻ. ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ചിത്രങ്ങളാണ് ഒട്ടു മുക്കാലും അത് കൊണ്ട് തന്നെ അവയെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല ആരും അത്തരം ചിത്രങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല. പക്ഷെ ജീതുവിനെ പോലെ പ്രഗല്ഭനായ ഒരു സംവിധായകന്റെ ചിത്രം ആയതു കൊണ്ടാകാം ഇത്രയും ചർച്ചകൾ ഉണ്ടാകുന്നതു . അത് കൊണ്ട് അതിനെ ചൊല്ലി വിഷമം വേണ്ട . ജീത്തു എന്നാ സംവിധായകന്റെ മലയാള സിനിമയിലെ സ്ഥാനം എത്ര ഉയരത്തിലാണ് എന്നതും , ജീതുവിന്റെ ചിത്രങ്ങൾ കേരള സമൂഹം എത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നതും ആണ് ഇത്തരം വിഷയങ്ങള അടയാളപ്പെടുത്തുന്നത്. ഇന്നലെ ബ്രാഡ് പിറ്റ് പറയ്കയുണ്ടായി 12 എയെര്സ് സ്ലേവ് എന്നാ ഈ വര്ഷത്തെ ഗോള്ടെൻ ഗ്ലോബ് പുരസ്‌കാരം നേടുകയും ഓസ്കാര് നൊമൊനെഷൻ ലഭിക്കുകയും ചെയ്താ ചിത്രത്തിൽ ഒരു ക്രൂരനായ കഥാപാത്രം ചെയ്യാൻ തന്നെ ക്ഷണിച്ചു എങ്കിലും അദേഹം അത് നിരസിച്ചു എന്ന് കാരണം തന്റെ കുട്ടികള്ക്ക് തെറ്റായ സന്ദേശം നല്കണ്ട എന്ന് കരുതി എന്നാണ് അദേഹം പറഞ്ഞത് . പക്ഷെ ബ്രാഡ് പിറ്റ് അഭിനയിച്ചില്ല എങ്കിലും ആ റോൾ മറ്റൊരു താരം ചെയ്യുകയും ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അപ്പോൾ ഇത്തരം കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തകള് കൂടി ആണ്. പിന്നെ ഇന്നലെ വൈകിട്ട് ശ്രീകുമാർ തെയെട്ടരിനു മുൻപിൽ കൂടി പോയപ്പോൾ ദൃശ്യം ഷോ കഴിഞ്ഞ സമയം ആയിരുന്നു, വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അതിലും വലിയ തിരക്ക് അടുത്ത ഷൊവ്ക്കു നില്ക്കുന്ന ആളുകള് ആയിരുന്നു. അപ്പോൾ ചർച്ചകൾ നടക്കും ചിത്രം അതിന്റെതായ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യം.... അതുകൊണ്ട് ജീത്തു അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കൂ , തന്റെ കർമ പദത്തിൽ ധൈര്യമായി മുന്നോട്ടു പോവുക........ ആശംസകൾ..........
2014 ജനുവരി 1, ബുധനാഴ്‌ച
ജീവിത ഭാരം.........
പുതുവര്ഷം സാധാരണക്കാരന് നിരാശ സമ്മാനിച്ച് കൊണ്ട് പാചക വാതക വിതരണ രംഗം. അധാർ കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധപ്പെടുതതവർക്ക് സബ്സിഡി ലഭിക്കില്ല എന്നതിന് പുറമേ വില വര്ധനവും കൂടി ആയപ്പോൾ പുതുവര്ഷ ആരംഭം തന്നെ സാധാരണക്കാരന്റെ ജീവിത ഭാരം കൂടുകയാണ്. അധാര് കാർഡിന്റെ കാര്യത്തില സുപ്രീം കോടതി പോലും അഭിപ്രായം വ്യക്തമാക്കിയ സാഹചര്യത്തിൽ അധാര് നിര്ബന്ധം എന്നാ വ്യവസ്ഥ തീര്ത്തും നീതി രഹിതമാണ്. തിരുവനതപുരം ജില്ല മാത്രം എടുക്കുകയാണെങ്കിൽ പോലും പകുതി ആളുകള്;ക്ക് പോലും അധാര് കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ ഏറെ പേരും അധാര് കാർഡ് ലഭിക്കാത്തവരും ആണ്. എന്നാൽ ഈ ആളുകള് എല്ലാം വോട്ടു ചെയ്യുന്നവരും , വോട്ടർ കാർഡ് ഉള്ളവരും ആണ്. ആധാർ ലഭിചിചിട്ടില്ല എന്നതിന്റെ പേരില് ഇവരുടെ പൌരാവകാശങ്ങൾ ചോദ്യം ചെയ്യീപ്പെടെണ്ടത് ഉണ്ടോ. തീര്ച്ചയായും പരിഷ്കാരങ്ങൾ നല്ലതാണു. പക്ഷെ പരിഷ്കാരത്തിന്റെ പേരില് സാധാരണക്കാരനെ ചൂഷണം ചെയ്യപ്പെടാതെ നോക്കണം. ഇപ്പോൾ ഈ പരിഷ്കാരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരന മാത്രമാണ്. സാമ്പത്തിക ഭദ്രത ഉള്ളവര്ക്ക് എത്ര ഉയര്ന്ന തുക നല്കിയും പാചക വാതകം ഉള്പ്പെടെയുള്ള കാര്യങ്ങൾ നേടി എടുക്കാൻ കഴിയും. അതിനാല ഇക്കാര്യത്തിൽ ഒരു പുനര് വിചിന്തനം അത്യാവശ്യം ആണ്. കൂടാതെ അധാർ ലഭിക്കാത്തവർക്ക് അത് തടസ്സം കൂടതെ ലഭിക്കുവാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. എത്ര പുതിയ വർഷങ്ങൾ പിറന്നാലും സാധാരണക്കാരന്റെ ജീവിത ഭാരം എന്നും ഇത്തരത്തിൽ ഉള്ളതായിരിക്കും എന്നും അവനു പ്രതീക്ഷ വേണ്ട എന്നുമുള്ള സന്ദേശമാണ് ഈ പുതുവര്ഷ ദിനം സമ്മാനിക്കുന്നത് എന്നതില എന്നെപോലെ ഉള്ള സാധാരണക്കാര നിരാശരാണ്.........
2013 ഡിസംബർ 26, വ്യാഴാഴ്‌ച
പ്രതീക്ഷ
ഇന്നലെകൾ മാഞ്ഞു പോയി..
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...
അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....
ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........
പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...
അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....
ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........
പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
2013 ഡിസംബർ 21, ശനിയാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2014വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച സംവിധായകന്‍ - ജീത്തു ജോസഫ് ( മെമ്മറീസ് , ദൃശ്യം )
മികച്ച ചിത്രം - നടൻ (കമൽ)
മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )
മികച്ച തിരക്കഥ - സഞ്ജയ് ബോബി ( മുംബൈ പോലീസെ )
മികച്ച നടന്‍ - ജയറാം ( നടൻ )
മികച്ച നടി - ശോഭന ( തിര )
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )
മികച്ച രണ്ടാമത്തെ നടി - ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )
ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )
മികച്ച സഹ നടന്‍ - ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )
മികച്ച സഹ നടി - കെ പി എ സി ലളിത ( നടൻ )
മികച്ച ഗാന രചന - ഡോക്ടര മധു വാസുദേവ് ( നടൻ )
മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )
മികച്ച ഗായകന്‍ - വിജയ് യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....
മികച്ച ഗായിക - വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....
മികച്ച ഗാനം - മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )
ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )
മികച്ച ഹാസ്യ താരം - ശ്രീജിത്ത് രവി ( പുണ്യാളൻ അഗര്ബതീസ് )
മികച്ച പുതുമുഖ സംവിധാനം - രോജിൻ തോമസ് , ഷാനിൽ മുഹമ്മദ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - പുണ്യാളൻ അഗര്ബതീസ്
മികച്ച ചായഗ്രഹകാന്‍ - അഭിനന്ദൻ രാമാനുജം ( അമേൻ )
മികച്ച എഡിറ്റർ - മഹേഷ് നാരായണൻ ( മുംബൈ പോലിസ് )
മികച്ച പുതുമുഖം - ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ് ( ഗീതാഞ്ജലി )
മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
മികച്ച സംവിധായകന്‍ - ജീത്തു ജോസഫ് ( മെമ്മറീസ് , ദൃശ്യം )
മികച്ച ചിത്രം - നടൻ (കമൽ)
മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )
മികച്ച തിരക്കഥ - സഞ്ജയ് ബോബി ( മുംബൈ പോലീസെ )
മികച്ച നടന്‍ - ജയറാം ( നടൻ )
മികച്ച നടി - ശോഭന ( തിര )
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )
മികച്ച രണ്ടാമത്തെ നടി - ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )
ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )
മികച്ച സഹ നടന്‍ - ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )
മികച്ച സഹ നടി - കെ പി എ സി ലളിത ( നടൻ )
മികച്ച ഗാന രചന - ഡോക്ടര മധു വാസുദേവ് ( നടൻ )
മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )
മികച്ച ഗായകന്‍ - വിജയ് യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....
മികച്ച ഗായിക - വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....
മികച്ച ഗാനം - മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )
ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )
മികച്ച ഹാസ്യ താരം - ശ്രീജിത്ത് രവി ( പുണ്യാളൻ അഗര്ബതീസ് )
മികച്ച പുതുമുഖ സംവിധാനം - രോജിൻ തോമസ് , ഷാനിൽ മുഹമ്മദ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - പുണ്യാളൻ അഗര്ബതീസ്
മികച്ച ചായഗ്രഹകാന്‍ - അഭിനന്ദൻ രാമാനുജം ( അമേൻ )
മികച്ച എഡിറ്റർ - മഹേഷ് നാരായണൻ ( മുംബൈ പോലിസ് )
മികച്ച പുതുമുഖം - ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ് ( ഗീതാഞ്ജലി )
മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
2013 ഡിസംബർ 10, ചൊവ്വാഴ്ച
കിം കി ദുക് നു മുന്നില് മറന്നു പോകുന്നവര ............
സത്യജിത് റെ, മ്രിനാൽ സെൻ, അടൂര ഗോപാലകൃഷ്ണൻ , അരവിന്ദൻ , ശ്യാം ബനഗൽ , ഗൗതം ഘോഷ് , ഷാജി എൻ കരുണ്‍, ടി വി ചന്ദ്രൻ, ജാനു ബറുവ , റിതുപര്ണോ ഘോഷ്, അപരന സെൻ ............ ഇങ്ങനെയുള്ള ഉജ്ജ്വല പ്രതിഭകൾക്ക് മുന്നില് കിം കി ദുക് ഇന്റെ സ്ഥാനം എത്രയോ താഴെ............ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല പിന്നെ എന്തിനു ഈ വർണനകൾ......
1 http://en.wikipedia.org/wiki/Kim_Ki-duk
2 http://en.wikipedia.org/wiki/Satyajit_Ray
3 http://en.wikipedia.org/wiki/Mrinal_Sen
4 http://en.wikipedia.org/wiki/Adoor_Gopalakrishnan
5 http://en.wikipedia.org/wiki/Shyam_Benegal
6 http://en.wikipedia.org/wiki/G._Aravindan
7 http://en.wikipedia.org/wiki/Shaji_N._Karun
8 http://en.wikipedia.org/wiki/Gautam_Ghose
9 http://en.wikipedia.org/wiki/T._V._Chandran
10 http://en.wikipedia.org/wiki/Jahnu_Barua
11 http://en.wikipedia.org/wiki/Rituparno_Ghosh
12 http://en.wikipedia.org/wiki/Aparna_Sen
ചൂലിൽ നിന്ന് തീപ്പെട്ടിയിലേക്കുള്ള ദൂരം..........
ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം . പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത് ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു പറയാത്തിടത്തോളം അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം 25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്. ഇപ്പോൾ തന്നെ ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........
2013 ഡിസംബർ 8, ഞായറാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
മലയാള സിനിമ നിലവാര തകര്ച്ചയിലേക്ക്.........
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല മറിച്ച് അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു. ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ് മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്. മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ് തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
മികച്ച മലയാള ചിത്രം , സംവിധയകാൻ തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ് ദി മങ്കി പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല മറിച്ച് അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു. ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ് മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്. മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ് തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
മികച്ച മലയാള ചിത്രം , സംവിധയകാൻ തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ് ദി മങ്കി പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )
2013 ഡിസംബർ 5, വ്യാഴാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2012 ദേശിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് പരിഗനിക്കപ്പെട്ടതും എന്നാൽ 2013 ഇൽ റിലീസ് ചെയ്തതുമായ അത്തരം ചിത്രങ്ങൾ ഒഴിവാക്കിയാണ് പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്............
മികച്ച ചിത്രം
മികച്ച രണ്ടാമത്തെ ചിത്രം
മികച്ച സംവിധായകന്‍ -
മികച്ച തിരക്കഥ -
മികച്ച നടന്‍ -
മികച്ച നടി -
മികച്ച രണ്ടാമത്തെ നടന്‍ -
മികച്ച രണ്ടാമത്തെ നടി -
മികച്ച സഹ നടന്‍ -
മികച്ച സഹ നടി -
മികച്ച ഗാന രചന -
മികച്ച സംഗീത സംവിധായകന്‍ -
മികച്ച ഗായകന്‍ -
മികച്ച ഗായിക -
മികച്ച ഗാനം -
ജനപ്രിയ ഗാനം -
മികച്ച ഹാസ്യ താരം -
മികച്ച പുതുമുഖ സംവിധാനം -
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -
മികച്ച ചായഗ്രഹകാന്‍ -
മികച്ച എഡിറ്റൊര്‍ -
ജനപ്രിയ താരം - ....
മികച്ച പുതുമുഖം -
2013 നവംബർ 27, ബുധനാഴ്‌ച
വെടി വഴിപാടുകാർ പൊറുക്കുക..........
സദാചാര വാദികൾ പൊറുക്കുക എന്നതായിരുന്നു വെടി വഴിപാട് എന്നാ ചിത്രത്തിന്റെ ടാഗ് ലൈൻ. എന്നാൽ ആ വാചകം കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ വെടി വഴിപാടുകാർ പൊറുക്കുക. കാരണം സെൻസർ ബോര്ഡ് ചിത്രത്തിന് പ്രദർശനാനുമതി നല്കിയില്ല . പക്ഷെ ഇത്തവണ സെൻസർ ബോര്ഡിന്റെ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നു. കാരണം പലപ്പോഴും സെൻസർ ബോര്ഡ് അയഞ്ഞു കൊടുത്തത് കൊണ്ടാണ് ന്യൂ ജെനരേശൻ എന്നപേരിൽ തെറി പടങ്ങൾ മലയാളത്തിൽ കുമിഞ്ഞു കൂടിയത്. അന്നൊക്കെ ഞാൻ ഉള്പ്പെടയുള്ള ആളുകള് സെൻസർ ബോര്ഡ് കൂടുതൽ കാര്യക്ഷമമായി പ്രവര്ത്തിക്കണം എന്ന് വിമര്ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെൻസർ ബോര്ഡ് സ്വീകരിച്ചത് പോലുള്ള നടപടികള വളരെ മുൻപേ സ്വീകരിച്ചിരുന്നു എങ്കിൽ മലയാള സിനിമയിലെ പല മാലിന്യങ്ങളും ഉണ്ടാകുമായിരുന്നില്ല. ഇതൊരു തുടക്കം ആവട്ടെ. പിന്നെ ഞാൻ ഒരു സദാചാര വാദി അല്ല, വെടി വഴിപാട് എന്നാ ചിത്രത്തിന് എതിരും അല്ല പക്ഷെ ചില യാദര്ത്യങ്ങൾ പറഞ്ഞെ പറ്റു. ഞാൻ ഏറെ ബഹുമാനിക്കുന്ന അതിലേറെ ഇഷ്ട്ടപ്പെടുന്ന ശ്രീ മുരളി ഗോപി ഇന്നലെ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്നത് . ഒരു തരത്തിലും യോജിക്കുന്നില്ല കാരണം ആവിഷ്കാരം എന്നാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ അത് നിയന്ത്രിക്കപ്പെടുക തന്നെ വേണം. മുരളി പറഞ്ഞത് സിനിമയിൽ കുളിമുറിയിൽ ഒരാൾ പുക വലിക്കുന്നത് കാണിക്കുമ്പോൾ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കണം എന്നാണ്. തീര്ച്ചയായും അത് വേണം , കാരണം ഞാനും മുരളിയും നമ്മുടെ കുളിമുറികളിൽ കയറി പുകവലിക്കുന്നതും മദ്യപിക്കുന്നതും , മറ്റു തരത്തില സംതൃപ്തി കണ്ടെത്തുന്നതും ഒക്കെ നമ്മുടെ സ്വകാര്യതകളിലാണ്, സ്വകാര്യതകളിൽ അങ്ങനെ ചെയ്യാത്തവർ വിരളവും ആണ്, പക്ഷെ സിനിമ പോലൊരു ജനകീയ മാധ്യമം പ്രദർശിപ്പിക്കുന്നത് ആബാല വൃദ്ധം ജനങ്ങളുടെ മുന്പിലാണ് അപ്പോൾ ചില മുന്നറിയിപ്പോ മരയോ ഒക്കെ ആവശ്യമാണ്. അതുപോലെ ചില ന്യൂ ജെനരേശൻ എഴുത്തുകാർ പറയാറുണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷയാണ് നമ്മൾ സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് , അവിടെയും പ്രശനം ഇത് തന്നെ ആണ്. ഞാൻ എന്റെ സുഹൃത്തുക്കളുമായി സ്വകാര്യതയിൽ എന്തിനെ കുറിച്ചും പറയും അത് നമ്മുടെ സ്വാതന്ത്ര്യം അത്തരം സംഭാഷണങ്ങൾ ഒരു സമൂഹത്തിന്റെ കാതുകളിൽ എത്തിക്കുംബോഴാണ് അനൌചിത്യം ആകുന്നതു. പിന്നെ വെടി വഴിപാടു എന്നചിത്രം ആറ്റുകാൽ പൊങ്കാല ദിവസ്സം വീടുകളില ഒറ്റക്കാകുന്ന പുരുഷൻമാർ കാണിക്കുന്ന പ്രശ്നങ്ങള ആണെന്ന് കേള്ക്കുന്നു. കുഴപ്പമില്ല പക്ഷെ ഒറ്റക്കാകുന്ന അവസ്സരങ്ങളിൽ പുരുഷന്മാര്ക്ക് നേരിടേണ്ടി വരുന്ന മുഖ്യ പ്രശ്നങ്ങള ചിത്രത്തിൽ അവത്തരിപ്പിക്കുന്നുണ്ടോ എന്നറിയില്ല, പുരുഷന്മാര ഒറ്റക്കാകുന്ന അത്തരം അവസ്സരങ്ങളിൽ അവര്ക്ക് ചില ചുമതലകൾ കൂടി ഉണ്ട് . ഭഷണം ഉണ്ടാക്കുകുക , കുട്ടികളെ നോക്കുക, വീട് വൃത്തിയാക്കുക, തുണി അലക്കുക, ക്രികെറ്റ് പോലുള്ള കളികള കളിക്കുക, എഴുത്ത് , ചിത്ര രചന പോലുള്ള അവന്റെ സര്ഗ്ഗ വസ്സനകൾ പ്രകടിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ . പക്ഷെ ഇത്തരം വശങ്ങള ചിത്രം പറയുന്നുണ്ടോ എന്നറിയില്ല. ഒരു പക്ഷെ ഇത്തരം വശങ്ങള കാണിച്ചാൽ ആ ചിത്രത്തിന്റെ വിപണി മൂല്യം എത്രയായിരിക്കും എന്നതും ഒരു ഘടകം തന്നെ ആണ്. പിന്നെ മുരളി പറഞ്ഞ മറ്റൊരു കാര്യം പണ്ട് ദേവിക റാണി ചുംബിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല എന്നാണ്. ദേവിക റാണി ചുംബിച്ചു എന്ന് കരുതി സിനിമ പിന് മുറക്കാർ എല്ലാം ചുംബിക്കണം എന്നും, അതിനെ ആരും കുറ്റം പറയരുത് എന്നും ഉണ്ടോ...... എന്തായാലും സെൻസർ ബോര്ടിനെ നിയമിച്ചിരിക്കുന്നത് അവരുടെ ചുമതല കാര്യക്ഷമായി നിർവഹിക്ക്കുന്നതിനാണ് , അത് അവർ ചെയ്യുക തന്നെ വേണം. എന്തായാലും വെടി വഴിപാടു എന്നാ ചിത്രം എല്ലാ വിജയവും നേടട്ടെ എന്ന് ആശംസിക്കുന്നു......
2013 നവംബർ 26, ചൊവ്വാഴ്ച
ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........
മുംബൈ ഭീകരാക്രമണത്തിൽ സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട് 2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
2013 നവംബർ 15, വെള്ളിയാഴ്‌ച
പ്രിയപ്പെട്ട സച്ചിൻ , ഞങ്ങള്ക്ക് കരയാതിരിക്കാനാവില്ല........
സച്ചിന്റെ അവസാന മത്സരം എന്ന യാദാർത്യ ബോധം മനസ്സിനെ പല വട്ടം ബോധ്യപ്പെടുത്തിയിരുന്നു എങ്കിലും അവസാന വിക്കെറ്റും വീണ സമയം താങ്കളുടെ ചിത്രം സ്ക്രീനില തെളിഞ്ഞപ്പോൾ അറിയാതെ എന്റ കണ്ണുകള നിറഞ്ഞു പോയി. താങ്കളുടെ കണ്ണുകളും സജലങ്ങൾ ആയതു കണ്ടു അറിയാതെ വിതുമ്പി പോയി. കഴിഞ്ഞ 24 വർഷങ്ങളിൽ ഇന്ത്യ എന്ന പേരിനൊപ്പം ചേർത്ത് വച്ച സച്ചിൻ ടെൻദുൽകർ എന്ന പ്രതിഭയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്. തീര്ച്ചയായും ഈ വരികൾ കുറിക്കുമ്പോഴും ഉള്ളിലെ വിങ്ങലിനു ശമനം ആകുന്നില്ല. ഇത് എന്റെ മാത്രം അനുഭവമല്ല എല്ലാ ഇന്ത്യക്കാരുടെയും ഹൃദയ വികാരം തന്നെയാണ് . അത്രമേൽ താങ്കളെ സ്നേഹിച്ച ഞങ്ങൾ എങ്ങനെ കരയാതിരിക്കും.......... മുന്നോട്ടുള്ള ജീവിതയാത്രയിലുംഎല്ലാ നന്മകളും ആശംസിക്കുന്നു.... നന്ദി സച്ചിൻ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...