2012 മേയ് 9, ബുധനാഴ്‌ച

ഹീറോ - പ്രിഥ്വിരാജിന്റെ പുതിയ മുഖം ..........

പുതിയ മുഖം എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം ശ്രീ ദീപന്‍ അണിയിച്ചു ഒരുക്കുന്ന യുവ സൂപ്പര്‍ താരം പ്രിത്വിരാജിന്റെ ഹീറോ തീറ്റെരുകളിലേക്ക്. ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച്‌ വിനോദ് ഗുരുവായൂരിന്റെ രചനയില്‍ ദീപന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹീറോ വര്‍ത്തമാനകാല മലയാള സിനിമയുടെ ഉണര്‍വ്വിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ടാര്‍സന്‍ ആന്റണി എന്ന ഡുപ്പിനെ യാണ് പ്രിത്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ . മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡൂപ്പായി നില്‍ക്കുന്നവരുടെ കഥകള്‍ വളരെ അപൂര്‍വ്വം ആയെ വന്നിട്ടുള്ളൂ. ഫാന്റം എന്ന ചിത്രത്തില്‍ ശ്രീ മമ്മൂട്ടിയാണ് ഇതിനു മുന്‍പ് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും നായക കഥാപാത്രങ്ങളെക്കാള്‍ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവരാണ് ഡൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍. എന്നിരുന്നാലും അവര്‍ക്ക് അതിനു അര്‍ഹമായ പ്രതിഫലമോ , പരിഗണനയോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഏറെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ പേരുകള്‍ അക്ഷരങ്ങള്‍ ആയോ, ചിത്രങ്ങള്‍ ആയോ സ്ക്രീനില്‍ തെളിയാറുമില്ല. ഇത്തരത്തില്‍ അവഗണ നേരിടുന്ന ഡൂപ്പുകളുടെ ജീവിതം പലപ്പോഴും പുറം ലോകം അറിയാറുമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ പക്ഷത് നിന്നാണ് ദീപന്‍ ഹീറോ എന്ന ചിത്രം ഒരുക്കുന്നത്. ഡൂപ്പിള്‍ നിന്നും ഹീറോ യിലേക്കുള്ള ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയുടെ കഥയാണ് ഹീറോ. പുതിയ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ദീപന്‍ ഹീറോയിലൂടെ അതിലും വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രിത്വിരാജ് എന്ന താരത്തിനു കൂടുതല്‍ കരുത്തു നല്‍കാന്‍ ടാര്‍സന്‍ ആന്റണി സഹായകമാവുക തന്നെ ചെയ്യും. പ്രിത്വിരാജ് , ശ്രീകാന്ത്, യമി ഗൌതം, തലൈവാസ്സല്‍ വിജയ്‌ , ബാല , അനൂപ്‌ മേനോന്‍, അനില്‍ മുരളി , ഇന്ദ്രന്‍സ് , മാളവിക തുടങ്ങിയ ശക്തമായ താര നിര പ്രതീക്ഷ നല്‍കുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഈണങ്ങളും , ഭരണി . കെ. ധരന്റെ ചായാഗ്രഹണവും ചിത്രത്തിന് മുതല്‍കൂട്ടാണ്. വാണിജ്യ സിനിമയുടെ ചേരുവകള്‍ പാകത്തില്‍ കൂട്ടിയോജിപ്പിച്ച ഹീറോ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ കരുത്തു നല്‍കും. പ്രിത്വിരജിന്റെ കരിയറിന് കൂടുതല്‍ ശക്തി നല്‍കാനും ചിത്രത്തിന് സാധിക്കും. ഇത്തരം വാണിജ്യ ചിത്രങ്ങളുടെ ഭാഗം ആകുമ്പോള്‍ തന്നെ ആകാശത്തിന്റെ നിറം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിത്വിരജിന്റെ മറ്റൊരു പുതിയ മുഖവുമായി എത്തുന്ന ഹീറോയെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു....... ചിത്രത്തിന് വിജയാശംസകള്‍..................

2012 മേയ് 6, ഞായറാഴ്‌ച

സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............

വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ്‌ ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ്‌ മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌ , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്‌. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........

2012 ഏപ്രിൽ 29, ഞായറാഴ്‌ച

അതിര്............

ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചെയ്തീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും ............

2012 ഏപ്രിൽ 18, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............

പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

2012 മാർച്ച് 27, ചൊവ്വാഴ്ച

വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................

മലയാള സിനിമയ്ക്ക്‌ മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്‌. ശ്രീ ഷാജി കൈലാസിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ്‌ അലക്സ്‌ ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ്‌ മാസ്റെരില്‍ മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന്‍ എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ്‌ മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക്‌ വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ്‌ മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത്‌ എന്നാ ഗാനം ഇതിനകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............

2012 മാർച്ച് 21, ബുധനാഴ്‌ച

എല്ലാം നമുക്കറിയാം, പക്ഷെ .............

യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്‌, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്‌. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ്‌ , റെയില്‍വേ സ്റ്റേഷന്‍ , ബസ്‌ സ്റ്റോപ്പ്‌ എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........

2012 മാർച്ച് 8, വ്യാഴാഴ്‌ച

ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............

ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ്‌ പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ്‌ കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............

2012 മാർച്ച് 3, ശനിയാഴ്‌ച

സച്ചിന്‍,..... താങ്കള്‍ അത് നേടും............

മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........

2012 ഫെബ്രുവരി 25, ശനിയാഴ്‌ച

ഈ അടുത്തകാലത്ത്‌.... കാഴ്ച്ചയുടെ നവ്യാനുഭവം ...........

ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച്‌ ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക്‌ നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്‌. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ്‌ മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത്‌ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............

2012 ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രിത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി ........

ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്തും പ്രകടമായിരുന്നു. ഇനിയിപ്പോ രണ്ടു പേര്‍ക്കും മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം , കാരണവരില്‍ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അവരുടെ ഹൃദയമിടിപ്പ്‌ ഒന്ന് കൂടി വര്‍ധിച്ചു. രണ്ടു പേരും മാത്രമായപ്പോള്‍ ശബ്ദത്തേക്കാള്‍ നിശബ്ദതയാണ് ബാക്കിയുണ്ടായത്. എങ്കിലും അവന്‍ പതിയെ ചോദിച്ചു, സത്യം പറയണം കുട്ടിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ?. അത് കേട്ട് അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അത് കണ്ടു അവന്റെ ആകാംഷ വര്‍ധിച്ചു . ധൈര്യമായി പറഞ്ഞോളു ഒരു കുഴപ്പവും ഇല്ല, പറയാതെ ഇരുന്നാലാണ് കൂടുതല്‍ പ്രശനം , അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു , അതെ ഒരാളെ എനിക്കിഷ്ട്ടമാണ് . അപ്പോള്‍ അവന്‍ പറഞ്ഞു , ഞാന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഇതില്‍ നിന്ന് ഒഴിയാം , കുട്ടി പതിയെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ചെറുപ്പക്കാരനെ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ അവള്‍ മറുപടിയായി പറഞ്ഞു ഇനി ആ വിവാഹം നടക്കില്ല അയാളുടെ വിവാഹം കഴിഞ്ഞു. അവന്‍ ആകാംഷയോടെ ചോദിച്ചു എന്തെ നിങ്ങളുടെ വിവാഹം നടന്നില്ല അയാള്‍ എന്തെ ഇങ്ങനെ പെരുമാറി . ഇല്ല ഞാന്‍ പ്രണയിക്കുന്ന കാര്യം അയാള്‍ക്ക് അറിയില്ലായിരുന്നു. അത് കേട്ട് അവന്‍ അമ്പരന്നു പിന്നെ ചോദിച്ചു ആട്ടെ ആരാ ആ കക്ഷി . അത് പിന്നെ നമ്മുടെ പ്രിത്വിരാജ് , വിക്കി വിക്കി അവള്‍ പറഞ്ഞു ഒപ്പിച്ചു. അവളുടെ അന്നേരത്തെ ഭാവം കണ്ടു അവന്‍ പൊട്ടിച്ചിരിച്ചു . അത് കണ്ടു അവളും പൊട്ടിച്ചിരിച്ചു. അവരുടെ ചിരിയുടെ അലകള്‍ അങ്ങ് പൂമുഖത് എത്തിയപ്പോള്‍ കാരണവര്‍ വീണ്ടും പറഞ്ഞു, കുട്ടികള്‍ക്ക് തമ്മില്‍ ഇഷ്ട്ടമായി എന്നാ തോന്നണേ എങ്കി പിന്നെ നാള് കുറിക്കാമല്ലോ, അത് കേട്ട് ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു............

2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ഹാര്‍ട്ട്‌ ട്രാന്‍സ്പ്ലാന്ടഷന്‍.........

പ്രണയ ദിനത്തില്‍ തന്റെ പ്രണയിനിക്ക് സമ്മാനിച്ച സ്വന്തം ഹൃദയ രക്തം കൊണ്ട് ചുവപ്പിച്ച ചെമ്പനീര്‍ പൂവ് മറ്റൊരു പെണ്‍കുട്ടിയുടെ കൈകളില്‍ ഇരിക്കുന്നത് കണ്ടു അയാള്‍ക്ക് അത്ഭുതം തോന്നി. കുട്ടീ നിനക്ക് ഈ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി - അയാള്‍ ചോദിച്ചു. എനിക്ക് ഇത് എന്റെ കാമുകന്‍ സമ്മാനിച്ചതാണ്‌ അവള്‍ പറഞ്ഞു. നിന്റെ കാമുകനോ അയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി, ഇത് എന്റെ ഹൃദയമാണ് ഇത് ഒരിക്കലും അയാളുടേത് ആവില്ല , അയാള്‍ ഗദ്ഗദ കണ്ടനായി . നിങ്ങള്ക്ക് തെറ്റി ഇത് എന്റെ പ്രിയതമന്‍ എനിക്കായി മാത്രം കൊണ്ട് വന്നതാണ്‌ , സംശയം ഉണ്ടെങ്കില്‍ അയാളോട് ചോദിച്ചു നോക്ക്. പിന്നെ അയാള്‍ തര്‍ക്കത്തിന് നിന്നില്ല , ഒടുവില്‍ അയാള്‍ ആ പെണ്‍കുട്ടിയുടെ കാമുകനെ കണ്ടെത്തി, എന്നിട്ട് ചോദിചു നിങ്ങള്ക്ക് ആ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി?. അപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞു, ഓ ആ ചെമ്പനീര്‍ പൂവോ, അത് എനിക്ക് എന്റെ പ്രേമിക്കുന്നവള്‍ സമ്മാനിച്ചതാണ്‌, അത് ഞാന്‍ എന്റെ കാമുകിക്ക് സമ്മാനിച്ച്‌. ഇപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. താന്‍ കൊടുത്ത തന്റെ ഹൃദയമാകുന്ന പനിനീര്‍ പൂവ് അവള്‍ മറ്റൊരാള്‍ക്ക്‌ കൊടുത്തു, അയാള്‍ അത് വേറെ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. ഇല്ല എന്റെ ഹൃദയത്തെ ഇങ്ങനെ തട്ടിക്കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എത്രയും വേഗം എന്റെ ഹൃദയം എനിക്ക് സ്വന്തമാക്കണം. അയാള്‍ ചെപനീര്‍ പൂവുമായി നിന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവളുടെ അടുത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ആ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ചെപനീര്‍ പൂവ് വാങ്ങി മറ്റൊരു യുവാവ്‌ ബൈക്ക് ഓടിച്ചു ദൂരേക്ക് പോയി.....

മറ്റൊരു പ്രണയ ദിനം കൂടി ആഗതമായിരിക്കുന്നു. ഇന്ന് പ്രണയം കച്ചവട വല്ക്കരിക്കപ്പെടുകയും , പ്രാക്റ്റിക്കല്‍ എന്നാ ലേബലില്‍ പ്രണയത്തെ തളച്ചിടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രസക്തി തന്നെ നഷ്ട്ടം ആയിരിക്കുന്നു. എങ്കിലും ആത്മര്തമായ പ്രണയങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവും , കാരണം ഒരു ചെമ്പനീര്‍ പൂവ് വിരിയും പോലെ മനോഹരമാണ് പ്രണയം.... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍.................

2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പുതുവസന്തം...........

മലയാള സിനിമയില്‍ മറ്റൊരു പുതുവസന്തം . ഈ ആഴ്ച പുറത്തു വരുന്ന സെക്കന്റ്‌ ഷോ , ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങളിലൂടെ കാമറക്കു മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങള്‍ തുടക്കം കുറിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച സെക്കന്റ്‌ ഷോ പുതുമുകങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്കര്‍ സല്‍മാന്‍ ഈ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുഖമായ ശ്രീ മമ്മൂടിയുടെ പിന്തുടര്‍ച്ച ദുല്കരിലൂടെ മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ ദുല്കരിനു മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ സാധിക്കും. പുതുമുഖങ്ങളുടെ ഈ ഒത്തുചേരല്‍ മലയാള സിനിമയ്ക്ക്‌ ഒട്ടേറെ താരങ്ങളെയും, സാങ്കേതിക പ്രവര്‍ത്തകരെയും സംഭാവന ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇവരുടെ സംരഭത്തിനു പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ തന്നെയാണ് ഞാനും എന്റെ ഫാമിലിയും എന്നാ ചിത്രവും. മലയാളി പ്രേക്ഷക മനസ്സുകളില്‍ നിന്നും ഒരിക്കലും പൈതോഴിയാത്ത മനോഹരമായ കഥകള്‍ സമ്മാനിച്ച ശ്രീ കെ.കെ. രാജീവിന്റെ ആദ്യ സിനിമ സംരഭമാണ് ഞാനും എന്റെ ഫാമിലിയും . കഥയിലെ രാജകുമാരി വരെ എത്തി നില്‍ക്കുന്ന പരമ്പരകളിലൂടെ മലയാളി കുടുംബങ്ങളുടെ സ്വന്തമായ ശ്രീ രാജീവിന്റെ ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ മറ്റൊരുകുടുംബ കഥയാണ്. ജയറാം, മമത , മനോജ്‌ കെ ജയന്‍ , മൈഥിലി, മല്ലികസുകുമാരന്‍ തുടങിയ പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കുന്ന ഞാനും എന്റെ ഫാമിലിയും വിജയചിത്രമാക്കും എന്നത് ഉറപ്പാണ്‌. ശ്രീ എം. ജി . ശ്രീകുമാറിന്റെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് മുതല്‍കൂട്ടാണ്. ഈ രണ്ടു ചിത്രങ്ങളും വിജയിക്കട്ടെ. രണ്ടു സംവിധായകരും , ദുല്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.......

2012 ജനുവരി 30, തിങ്കളാഴ്‌ച

റിപ്പോര്‍ട്ടര്‍............

സെന്‍സേഷനല്‍ ന്യൂസ്‌ കണ്ടെത്തുന്നതിന്റെ സമ്മര്‍ദം താങ്ങനാകാതെ സ്വന്തം ചരമക്കുറിപ്പ് സീല്‍ ചെയ്താ കവര്‍ ന്യൂസ്‌ ഡെസ്കില്‍ ഏല്‍പ്പിച്ചിട്ട് ആരുമറിയാത്ത വാര്‍ത്തകളുടെ അനന്തതയിലേക്ക് അയാള്‍ നടന്നു മറഞ്ഞു.........

2012 ജനുവരി 26, വ്യാഴാഴ്‌ച

പ്രണയത്തിന്റെ കുളിരുമായി കാസനോവ...........

പ്രണയത്തിന്റെ കുളിരുമായി കാസനോവ എത്തി. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ , മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രമായി മാറുന്നു. ശ്രീ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്തു മലയാളത്തിന്റെ മഹാനടനായ ശ്രീ മോഹന്‍ലാല്‍ നായകനായ കാസനോവ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുക്കുന്നു. പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളുമായി ശ്രീ മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളും പ്രണയതുരമാകുന്നു . ലോകം ഉണ്ടായ നാള്‍ മുതല്‍ പ്രണയത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നു എങ്കിലും എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന പ്രണയം . പ്രണയത്തിന്റെ മറ്റൊരു അര്‍ത്ഥ തലം തേടുകയാണ് കാസനോവ. ബോബി - സഞ്ജയ്‌ ടീമിന്റെ ശക്തമായ തിരക്കഥ ചിത്രത്തിന് മുതല്‍കൂട്ടാണ്. അനശ്വരനായ ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി, റോഷന്‍ ആണ്ട്രൂസ്, ഗൌരി ലക്ഷ്മി , ശരത് വയലാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഹൃദ്യമാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ മികച്ച വിജയം നേടുമ്പോള്‍ അത് മലയാള സിനിമ വ്യവസ്സയത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കുകയാണ്. ഒരു ചിത്രം ഏറ്റവും ചെലവു കൂടിയ ചിത്രം ആകുമ്പോള്‍ അതിനു തക്ക വണ്ണം സാങ്കേതികവും, കലാപരവുമായ സവിശേഷതകളും, ഔന്നത്യവും പുലര്‍ത്താന്‍ സാധിക്കണം. ഇത്തരത്തില്‍ സാങ്കേതികവും, കലാപരവുമായ സവിശേഷതയും, ഔന്ന്യത്യവും ചിത്രത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കാന്‍ കസനോവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതാണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ കാസനോവ പോലെ മനോഹരമായ ചിത്രം സമ്മാനിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.........

2012 ജനുവരി 19, വ്യാഴാഴ്‌ച

നമുക്കും ജയിക്കാം , പക്ഷെ വേണ്ടത്...........

ഇന്ത്യയില്‍ നന്നായി കളിക്കുകയും, വിദേശത്ത് അതി ദയനീയമായി പരാജയപ്പെടുകയും ചെയ്യുക , കാലങ്ങളായി ഇന്ത്യന്‍ ക്രിക്കെട്ടു നേരിടുന്ന പ്രശ്നമാണ്. ഇന്ത്യയില്‍ വിജയം നേടിയ ടീമിനെ ഒന്നടങ്കം പ്രശംസിക്കുകയും അതെ ടീം വിദേശത്ത് പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ചൊരിയുക, ടീമിലെ ഒന്ന് രണ്ടു താരങ്ങളെ പുറത്താക്കുക, പുതിയ ടീമിനെ പ്രഖ്യാപിക്കുക , പുതിയ ടീം ഇന്ത്യയില്‍ വിജയം നേടും, പ്രശംസ, അതെ പുതിയ ടീമും വിദേശത്ത് പരാജയപ്പെടുക, വീണ്ടും വിമര്‍ശനം , അഴിച്ചു പണി . ഇന്ത്യ ക്രിക്കെട്ടു കളി തുടങ്ങിയ കാലം മുതല്‍ ഇതാണ് സംഭവിക്കുന്നത്‌. എന്നാല്‍ പ്രായോഗികമായ നടപടികള്‍ ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. നമുക്കും വിദേശത്ത് ജയിക്കാം പക്ഷെ അതിനായി ആദ്യം ചെയ്യേണ്ടത് വിദേശ രാജ്യങ്ങളിലേത് പോലെയുള്ള പിച്ചുകള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. നമ്മള്‍ തല്ക്കാല ലാഭത്തിനായി സ്പിന്നിനു അനുകൂലമായ പിച്ചുകളാണ് എന്നും ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ചെറുപ്പക്കാര്‍ അത്തരം പിച്ചുകളില്‍ ആണ് കളിച്ചു വളരുന്നത്‌. വിദേശത്ത് ചെല്ലുമ്പോള്‍ തീര്‍ത്തും വിഭിന്നമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനും കഴിയുന്നില്ല. എല്ലാ രാജ്യങ്ങളും അവര്‍ക്ക് അനുകൂലമായ പിച്ചുകള്‍ ഒരുക്കുമെങ്കിലും അവരൊന്നും മറ്റു രാജ്യങ്ങളില്‍ പോയി സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുന്നില്ല, കാരണം അവര്‍ കളിച്ചു വളര്‍ന്ന പിച്ചുകളുടെ പ്രതേകതയാണ്‌. വിദേശത്ത് ഉള്ള പിച്ചുകള്‍ പോലെ ഇന്ത്യയിലും പിച്ചുകള്‍ ഉണ്ടാക്കുകയും, ക്ലബ്‌ ക്രിക്കെട്ടു, രേഞ്ഞിട്രോഫി തുടങ്ങിയ മത്സരങ്ങള്‍ ഒക്കെ തന്നെയും ഇത്തരം പിച്ചുകളില്‍ നടത്തുകയും ചെയ്യുക, വളര്‍ന്നു വരുന്ന തലമുറകള്‍ എങ്കിലും അത്തരം സാഹചര്യങ്ങളില്‍ കളിച്ചു വളരട്ടെ, വിദേശ പര്യടനങ്ങളില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും. ഇനിയും പരാജയങ്ങള്‍ക്കു റിസര്‍ച്ച് നടത്താതെ ഇത്തരം പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുക. അല്ലെങ്കില്‍ ഇനിയും ഇത്തരം വിമര്‍ശനങ്ങളും , വിചാരണകളും നമുക്ക് തുടരാം. ഒരു പക്ഷെ വിദേശ പിച്ചുകള്‍ ഇന്ത്യയില്‍ ഒരുക്കുമ്പോള്‍ തുടക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലും നമുക്ക് തിരിച്ചടി നേരിട്ടേക്കാം, പക്ഷെ അത് വഴി പിനീട് നമുക്ക് നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലും നേട്ടം ഉണ്ട്ടാക്കാന്‍ സാധിക്കും. അത് കൊണ്ട് പ്രായോഗിക സമീപനങ്ങള്‍ അതാണ് ഏതൊരു കാര്യത്തിലും നമുക്ക് വേണ്ടത് എന്ന് തിരിച്ചറിയുക, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നമ്മളെ തേടി എത്തും.പിന്നെ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓസ്ട്രലിയയെ പോലെ ഉള്ള ഒരു രാജ്യത്തോട് എന്നും പോരാട്ട വീര്യം കാണിച്ചിട്ടുള്ള പ്രഗല്‍ഭനായ ശ്രീശാന്തിനെ ഈ പര്യടനത്തില്‍ നിന്ന് ഒഴിവാകിയത് നിര്‍ഭാഗ്യകരമായി പോയി , ടീമിനും, രാജ്യത്തിനും...........

2012 ജനുവരി 14, ശനിയാഴ്‌ച

കൊയ്തുകാലം...............

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണിപാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു. കതിരുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടം, കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക്. പുഴയില്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് മീന്‍ പിടിക്കുന്ന കുട്ടികള്‍ , പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്പാടങ്ങള്‍, കാട്ടു ചെമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍, പുഴയില്‍ ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍, കൂട്ടമായി വന്നെത്തുന്ന കുളക്കോഴികള്‍ , തെങ്ങോല തലപ്പുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി കൂട്ടം,നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനംതത്തകള്‍ , കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടം ,അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ട വാലനും, കൊറ്റികളും, പുഴയുടെ ഓരത്ത് കുളിക്കുകയും, തുണി അലകകുകയും ചെയ്യുന്ന പെണ്‍കൊടികള്‍ , തലയില്‍ കറ്റകളുമായി പോകുമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാര്‍, അവരുടെ വല്ലാത്ത നോട്ടം കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന പെണ്‍കൊടികള്‍. തൊപ്പി പാളയും വച്ച് പൊരി വെയിലില്‍ പോന്നു വിളയിക്കുന്ന കര്‍ഷകര്‍, വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി നില്‍ക്കുന്ന സ്ത്രീകളും, കുട്ടികളും. വരമ്പത്ത് ഇരുന്നു കഞ്ഞി കുടിക്കുന്നവര്‍ , കുറച്ചു കൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍....... ചേന്നനും അവരില്‍ ഒരാളാണ് . പാടവും പുഴയോരവും ആത്മാവിന്റെ അംശങ്ങളായി മാത്രം കാണുന്ന സാത്വികന്‍ . ഇപ്പോള്‍ തീരെ അവശനാണ്. എന്നാലും സ്വപ്നങ്ങളില്‍ ആവണി പാടവും , കാതുകളില്‍ തേക്ക്‌ പാട്ടിന്റെ ഇരടികളും മാത്രം. പെട്ടെന്നാണ് വെളിപാട് ഉണ്ടായത് പോലെ ചേന്നന്‍ ചാടി എഴുന്നേറ്റത്. പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മേല്‍കൂരയില്‍ തിരുകി വച്ചിരുന്ന കൊയ്തു അരിവാള്‍ ഊരിയെടുത്തു. എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ ആവണി പാടത്തേക്കു നടന്നു .വഴിയില്‍ കണ്ടവര്‍ ഒന്നും ചേന്നനെ തടഞ്ഞില്ല. അവര്‍ ഓരോരുത്തരും ബഹുമാനത്തോടെ ചെന്ന്നു വഴി മാറിക്കൊടുത്തു. കാരണം ഇത് ആദ്യമായല്ല ചേന്നന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നന്‍ ആവണി പാടത് എത്തി. കൊയ്തു അരിവാളുമായി ചേന്നന്‍ പാടത്തേക്കു ഇറങ്ങി , നെല്‍ക്കതിരുകള്‍ കൊയ്യാനായി അരിവാള്‍ നീട്ടി, പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ ചേന്നന്‍ കാലുകള്‍ പുറകോട്ടു വച്ചു. യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചേന്നന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി. തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയില്‍ ഇരിക്കുന്ന തുരുമ്പ് പിടിച്ച കൊയ്തു അരിവാളിലെക്കും മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളിലും മാറിമാറി നോക്കി നെടുവീര്‍പ്പിട്ടു.പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്ക യാത്റ. കുടിലില് തിരിച്ചു എത്തിയ ചേന്നന്‍ തുരുമ്പ് പിടിച്ച അരിവാള്‍ വളരെ ഭദ്രമായി മേല്‍കൂരയില്‍ തിരുകി വച്ചു കാരണം സ്വബോധം നഷ്ട്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്തു അരിവാള്‍ വീണ്ടും താന്‍ തേടുമെന്ന് ചെന്ന്നു അറിയാം......... എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.............

2012 ജനുവരി 4, ബുധനാഴ്‌ച

ഓര്‍കൂട്ട് ഒരു സ്വപ്നകൂട്ടു..............

ഒരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ്‌ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപനങ്ങല്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്നതാകട്ടെ. മലയാള സിനിമയുടെ വെള്ളിത്തിര പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തെ വരവേല്‍ക്കുന്നു, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ടു. തലക്കെട്ടില്‍ പറഞ്ഞത് പോലെ ഇത് ഒരു കൂട്ടം യുവാക്കളുടെ സ്വപനങ്ങളുടെ കൂട്ട് തന്നെയാണ്. നന്മ നിറഞ്ഞ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. വലിയ ബഹളങ്ങളില്ലാതെ എത്തുന്ന ഈ കൊച്ചു ചിത്രം അതിന്റെ നന്മയില്‍ ഊന്നിയ സന്ദേശം കൊണ്ട് തന്നെ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നു. ഇന്നത്തെ കൌമാരവും, യുവത്വവും തിരിച്ചറിയപ്പെടാതെ പോകുന്ന നന്മകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്ന ചിത്രം വിജയിപ്പിക്കേണ്ട ബാധ്യത മലയാളി പ്രേക്ഷകര്‍ക്കുണ്ട്‌. ഒരു ചിത്രം അതിന്റെ ചട്ടക്കൂട് എത്ര വലുതായാലും, ചെറുതായാലും അവ സമൂഹത്തിനു നല്‍കുന്ന നന്മയുടെ സന്ദേശമാണ് ആ ചിത്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്, അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഓര്‍ക്കുട്ട്ടു എന്നാ ചിത്രം മൂല്യം ഉള്ള ചിത്രം തന്നെയാണ്. മനോജ്‌, വിനോദ് സംവിധാനം ചെയ്താ ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദു എഴുതി ലീല ഗിരിഷ് കുട്ടന്‍ സംഗീതം പകര്‍ന്ന മനോഹരമായ ഗാനങ്ങളും ഉണ്ട്. വിഷ്ണു, വിനു, ജോ , ബെന്‍ എന്നീ യുവതാരങ്ങള്‍ ചലച്ചിത്രലോകതെക്ക് പിച്ച വയ്ക്കുന്ന ഈ ചിത്രത്തില്‍ റീമ കല്ലിങ്ങളും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇത്തരം നന്മ നിറഞ്ഞ ചിത്രങ്ങള്‍ വിജയിക്കട്ടെ. അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് മാത്രമല്ല പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ , നന്മയുടെ, സ്നേഹത്തിനെ കൂട്ട് തന്നെയാണ്.........

2011 ഡിസംബർ 21, ബുധനാഴ്‌ച

പ്രതീക്ഷയോടെ............................

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്‍ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്‍കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്‍ക്കല്‍ എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................

2011 ഡിസംബർ 15, വ്യാഴാഴ്‌ച

മഹാനടന്മാര്‍ മുഖാമുഖം.................

ഏറെ നാളുകളായി മലയാളി സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന രണ്ടു ചിത്രങ്ങള്‍ എത്തുന്നു. മലയാള സിനിമയിലെ മഹാനടന്മാര്‍ വീണ്ടും മുഖാമുഖം എത്തുന്ന ഉത്സവ നാളുകള്‍ക്ക് തുടക്കമാവുന്നു. സമരങ്ങളുടെ ആലസ്യത്തില്‍ നിന്നും പതിയെ ഉണരുന്ന മലയാള സിനിമയ്ക്ക്‌ പുതിയൊരു ഊര്‍ജ്ജം കൂടി വീണ്ടു കിട്ടുന്നു. ശ്രീ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും, ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും തെയെട്ടെരുകളിലേക്ക് . ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹിറ്റ്‌ കൂട്ടുകെട്ട് - ശ്രീ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍- ഒത്തു ചേരുമ്പോള്‍ , പ്രേക്ഷകര്‍ അവേശതിമിര്‍പ്പിലാണ്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി സംഭവിക്കുമ്പോള്‍ അത് ഹിറ്റുകളുടെ തുടര്‍ച്ച തന്നെ ആകും. അതുപോലെ ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും പ്രേക്ഷകര്‍ക്ക്‌ മറ്റൊരു വിരുന്നു തന്നെ ആകും. ഈ ഹിറ്റ് കൂട്ട് കെട്ടില്‍ നിന്നും ഉറപ്പായും മറ്റൊരു ഹിറ്റ് തന്നെയാകും വെനിസിലെ വ്യാപാരി. മലയാള സിനിമയുടെ അഭിമാനമായ ഈ രണ്ടു മഹാനടന്മാരുടെ ചിത്രങ്ങള്‍ ഈ ക്രിസ്തുമസ് - ന്യൂ ഇയര്‍ ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുക തെന്നെ ചെയ്യും. എക്കാലവും മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് താങ്ങായും, തണലായും നില കൊള്ളുന്ന ഈ രണ്ടു മഹാ നടന്മാരുടെ ചിത്രങ്ങളുടെ വിജയം മലയാള സിനിമ വ്യവസായത്തിന് കൂടുതല്‍ കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു...........

2011 ഡിസംബർ 11, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o11

മറ്റൊരു അവാര്‍ഡു കാലം കൂടി വരുകയായി. കഴിഞ്ഞ വര്ഷം സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് പോലെ ഈ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. വിശകലനങ്ങളുടെയും, കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമങ്ങള്‍ ആണ് ജനപക്ഷം സമര്‍പ്പിക്കുന്നത്. അവാര്‍ഡുകള്‍ അത് ഏതു കോണില്‍ നിന്നായാലും അര്‍ഹമായ കൈകളില്‍ തന്നെ എത്തിപ്പെടെണ്ടാതാണ് എന്നാ പ്രാര്‍ഥനയോടെ.......

മികച്ച ചിത്രം - ഉറുമി

മികച്ച സംവിധായകന്‍ - രഞ്ജിത്ത് (ഇന്ത്യന്‍ റുപീ )

മികച്ച തിരക്കഥ - ശങ്കര്‍ രാമകൃഷ്ണന്‍ ( ഉറുമി )

മികച്ച നടന്‍ - പ്രിത്വിരാജ് ( ഉറുമി, ഇന്ത്യന്‍ റുപീ, മാണിക്യകല്ല്‌ )

മികച്ച നടി - കാവ്യ മാധവന്‍ ( ഭക്ത ജനങളുടെ ശ്രദ്ധക്ക് )

മികച്ച രണ്ടാമത്തെ നടന്‍ - ജയസൂര്യ ( ബുട്ടിഫുല്‍ , ശങ്കരനും മോഹനും, ജനപ്രിയന്‍ )

മികച്ച രണ്ടാമത്തെ നടി - സംവൃത ( സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്‌ )

മികച്ച സഹ നടന്‍ - തിലകന്‍ ( ഇന്ത്യന്‍ റുപീ )

മികച്ച സഹ നടി - ജയപ്രദ (പ്രണയം )

മികച്ച സ്വഭാവ നടന്‍ - ജഗതി ശ്രീകുമാര്‍ ( ഉറുമി, ഇന്ത്യന്‍ റുപീ )

മികച്ച സ്വഭാവ നടി - ഷീല ( സ്നേഹ വീട് )

മികച്ച ഗാനം - പോകയായി വിരുന്നു കാരി (ഇന്ത്യന്‍ റുപീ )

ജനപ്രിയ ഗാനം - ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന ( ഉറുമി)

മികച്ച ഗാന രചന - മുല്ലനേഴി ( ഈ പുഴയും - ഇന്ത്യന്‍ റുപീ )

മികച്ച സംഗീത സംവിധായകന്‍ - ദീപക് ദേവ് (ഉറുമി)

മികച്ച ഗായകന്‍ - മധു ബാലകൃഷ്ണന്‍ (യാത്ര പോകുന്നു - സ്വപ്ന സഞ്ചാരി )

മികച്ച ഗായിക - മഞ്ജരി ( ചിമ്മി ചിമ്മി - ഉറുമി )

മികച്ച ഹാസ്യ താരം - സുരാജ് വെഞ്ഞരമൂട് (തേജ ഭായി ആന്‍ഡ്‌ ഫാമിലി )

മികച്ച പുതുമുഖ സംവിധായകന്‍ - മാധവ് രാംദാസ് (മേല്‍വിലാസം )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - മാണിക്യ കല്ല്‌

ജനപ്രിയ താരം - സലിം കുമാര്‍

മികച്ച പുതുമുഖം - ഉണ്ണി മുകുന്ദന്‍ ( ബോംബെ മാര്‍ച്ച്‌ )

മികച്ച ചായഗ്രഹകാന്‍ - സന്തോഷ്‌ ശിവന്‍ (ഉറുമി)

മികച്ച എഡിറ്റൊര്‍ - വിജയ്‌ ശങ്കര്‍ ( ഇന്ത്യന്‍ റുപീ)

അവാര്‍ഡുകള്‍ പ്രോത്സാഹനമാണ് ഒപ്പം കഠിന പ്രയത്നത്തിന്റെ ഫലവും , സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ ലഭിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍..........

2011 നവംബർ 27, ഞായറാഴ്‌ച

ആശങ്കയുടെ വിള്ളലുകള്‍.................

നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്‌. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട്‌ ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്‌, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........

2011 നവംബർ 23, ബുധനാഴ്‌ച

മലയാള സിനിമ.........?

മലയാള സിനിമ മരിച്ചു...

കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു

തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും


സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍

ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക്‌ ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........

2011 നവംബർ 15, ചൊവ്വാഴ്ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2011 നവംബർ 3, വ്യാഴാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............

ഇന്ന് തിരുവനതപുരത്ത് നിന്ന് മുരുക്കുംപുഴയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ തമിഴ് നാട്ടിലാണോ, മുംബൈയില്‍ ആണോ ഞാന്‍ നില്‍ക്കുന്നത് എന്ന് ശങ്കിച്ച് പോയി. കാരണം മറ്റൊന്നുമല്ല എല്ലായിടത്തും വിജയിന്റെയും, സുര്യയുടെയും, ഷാരൂഖിന്റെയും പോസ്റ്ററുകള്‍ . ഈ ചിത്രങ്ങള്‍ കളിക്കുന്ന തിയട്ടെരുകള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍ കൃഷണയില്‍ രാ വന്‍ , കഠിനം കുളം വി ട്രക്ക്സില്‍ ഏഴാം അറിവ്, വെട്ടുറോഡ്‌ ഹരിശ്രീയില്‍ വേലായുധം , നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളും തമിലും, ഹിന്ദിയും നിറഞ്ഞിരിക്കുന്നു. മലയാള സിനിമ വ്യവസായത്തിന് ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍ കൊണ്ട് പോകുന്നത് കണ്ടു വല്ലാത്ത വിഷമം തോന്നി. മലയാള സിനിമയില്‍ എന്നും സമര പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടനും, മുട്ടനും എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചതിയന്‍ ചെന്നായുടെ പാഠം പഠിച്ചത് ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും ഈ ഗതിയാണ്. ഇവിടെ നൂറായിരം സംഘടനകള്‍ , ആ സംഘടനകളില്‍ തന്നെ മറ്റൊരയിരം ചേരി തിരിവുകള്‍. ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും തലപ്പത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു സാമ്പത്തിക ഭദ്രത ഉണ്ടാക്കിയവര്‍ ആണ്. ഒരു മാസമോ, ഒരു വര്‍ഷമോ സിനിമ മുടങ്ങിയാലും അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ ടിക്കറ്റ്‌ നല്‍കുന്നവര്‍ , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ്‌ ബോയ്സ് ത്ടങ്ങി ഒരു ദിവസ്സത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തെയെട്ടരുകള്‍ അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ. ഈ സംഖടനകള്‍ കൊണ്ട് സിനിമ വ്യവസ്സയത്തിനു എന്ത് നേട്ടം ഉണ്ടായി. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അല്ലാതെ എന്ത് നേടി. ഈ സംഘടനകളുടെ തലപ്പത് ഇരിക്കുന്നവര്‍ എല്ലാം തന്നെ കാലാകാലങ്ങളായി അവിടെ അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നു അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു ഗുണപരമായ എന്തു നല്‍കി. ഈ സംഘടനകള്‍ പിരിച്ചു വിടണം. മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം കൂടിയായ മന്ത്രി ശ്രീ ഗണേശന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. ഈ സംഘടനകള്‍ പിരിച്ചു വിട്ടു മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി മലയാള സിനിമയുടെ നല്ല കാലം തിരിച്ചു പിടിക്കാനും അങ്ങേക്ക് സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭം ഉണ്ടായി നേതാക്കള്‍ അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ സാംസ്‌കാരിക രംഗങ്ങളിലും ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന പ്രവര്തനഗളില്‍ നിന്ന് എല്ലാവരും പിന്തിരിയട്ടെ. അല്ലെങ്കില്‍ പരസ്പരം വിലക്കാന്‍ മത്സരിക്കുന്ന നിങ്ങളെ ഒന്നടങ്കം വിലക്കാനുള്ള ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും ഞങ്ങള്‍ പ്രേക്ഷര്‍ക്കു ഉണ്ട് എന്നാ യാദാര്‍ത്ഥ്യം നിങ്ങള്‍ മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക് സംഭവിച്ചത് പോലെ ചിലത് സംഭവിക്കുമ്പോള്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം മലയാള സിനിമയുടെ സ്നേഹ വീട്ടില്‍ നിന്നും കോടിക്കണക്കിനു ഇന്ത്യന്‍ രുപീകള്‍ അന്യ ഭാഷക്കാര്‍ കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........

സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ്‌ ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ്‌ , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത്‌ ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

മോഹന്‍ലാലിനെ അപമാനിക്കരുതേ ............,

പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ വ്യക്തികളും അതിനു കാരണക്കാര്‍ തന്നെയാണ്. കരിക്കകം സ്കൂള്‍ വന്‍ അപകടം നടന്നപ്പോള്‍ , ഇനി ഒരിക്കലും അത്തരം ദുരന്തം ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിയ കവിതയാണ് തനിയാവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ ചാന്നാങ്കര സ്കൂള്‍ ബസ്‌ അപകടം നടക്കുമ്പോള്‍ വീണ്ടും ആ കവിത സമര്‍പ്പിക്കുകയാണ്, അപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഇനിയും ഇതുപോലൊരു ദുരന്തം ഉണ്ടാകരുതേ..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഇനിയും ...................

അകലെയൊരു പക്ഷിയുടെ പാട്ടൊന്നു കേള്‍ക്കവേ
അരികിലായ് ചെമ്പകം പൂവിട്ടു നില്‍ക്കവേ
ഒരു കുളിര്‍ തെന്നെലെന്‍ മേനിയെ തഴുകവേ
ഒരു മാരിവില്ലിന്‍ നിറച്ചാര്‍ത്ത് കാണ്കവേ

രാത്രിമഴ ഓര്‍മ്മതന്‍ മാറാല നീക്കവേ
നിലാവിന്റെ നാട്ടിലൊരു കുടമുല്ല പൂക്കവേ
സ്നേഹമായ് എന്നുമെന്‍ അരികില്‍ നീ നില്‍ക്കവേ
ഒരു സാന്ത്വനത്തില്‍ എന്‍ ഹൃദയം നിറയവേ
ഇനിയും എഴുതാതിരിക്കുവതെങ്ങിനെ ഞാന്‍............

2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

നന്ദി.... ഒരായിരം നന്ദി ..............

നന്ദി.... ഒരായിരം നന്ദി....., ഈ വാക്കുകള്‍ ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ള സ്നേഹാക്ഷരങ്ങള്‍ തന്നെയാണ്. സ്നേഹഗീതം സ്നേഹ നിറവിന്റെ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കുറഞ്ഞ കാലയളവില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ, സ്നേഹം പങ്കു വൈക്കലുകളിലൂടെ , ചില്ലറ പിണക്കങ്ങളിലൂടെ അതിലേറെ ഇണക്കങ്ങളിലൂടെ സ്നേഹഗീതത്തിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരായിരം നന്ദി.എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒന്നേയുള്ളൂ, അത് സ്നേഹം തന്നെയാണ്. കാരണം സ്നേഹം ഉണ്ടെങ്കില്‍ എല്ലാമുണ്ട്, എന്നാല്‍ എല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ ഒന്നുമില്ല.ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നില നില്പിന് ആധാരം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് ഒഴുകി പരക്കട്ടെ. നമുക്ക് സ്നേഹിക്കാം മതിയാവോളം. ഇടവേളകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാവാം ചെറിയൊരു ഇടവേള പോലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അനിവാര്യമായ ഒരു ഇടവേള എടുക്കുകയാണ്. എന്റെ സൃഷ്ട്ടികള്‍ മഹത്തരമോ, ഉദാത്തമോ അല്ല എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ എഴുതുമ്പോഴും നിങ്ങളുടെ പ്രോത്സാഹനമാണ് മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കിയത്. ഇപ്പോഴും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടെയുള്ളപ്പോള്‍ എത്രനാള്‍ മാറിനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല, ചിലപ്പോള്‍ നാളെത്തന്നെ മടങ്ങി വന്നലുമായി . എങ്കിലും ജീവിതത്തിന്റെ അനിശ്ചിതത്വം ആശയപരമായ ചിന്തകള്‍ക്ക് വിലങ്ങു തീര്‍ക്കുമ്പോള്‍ അത് അന്ഗീകരിക്കാതെ തരമില്ലല്ലോ. പക്ഷെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണ് ,എത്രയും വേഗം ഞാന്‍ മടങ്ങി വരും............... നന്ദി......... ഒരായിരം നന്ദി............

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

തേജാഭായി , പ്രണയം - വരവായി ഓണ ചിത്രങ്ങള്‍.....

വീണ്ടും ഒരു ഉത്സവ സീസന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. മലയാള സിനിമയും ഈ ഉത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. ശ്രീ ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച പ്രിത്വിരാജ് ചിത്രം തേജഭായി ആന്‍ഡ്‌ ഫാമിലി, ശ്രീ ബ്ലെസി സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം പ്രണയം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ ഉത്സവ കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നു. തേജ ഭായി പൂര്‍ണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ആണ്. പ്രിത്വിരജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്ര ആവിഷ്കാരമാണ് തേജ ഭായി. ശുദ്ധ ഹാസ്യവും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് തെളിയിക്കുകയാണ്. ഒരു അഭിനേതാവ് എന്നാ നിലയില്‍ പ്രിത്വിരജിന്റെ ഈ പുതിയ ഭാവ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ സംശയം ഇല്ല. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ നന്മ നിറഞ്ഞ മുഹൂര്‍തങ്ങളുമായി ബ്ലെസ്സിയുടെ പ്രണയവും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ്. മോഹന്‍ലാലിന്‍റെ ആരാധകരെ ത്രിപ്തിപെടുത്താന്‍ പോന്ന പ്രകടനവുമായി മോഹന്‍ലാലും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ഈ സീസന്‍ പ്രതീക്ഷക്കു വക നല്‍കുന്നു. അതോടൊപ്പം തന്നെ പല പ്രമുഖ സംവിധായകരും തങ്ങളുടെ തനതു ശൈലിയിലേക്ക് തിരിച്ചു വരുന്നു എന്നത് മലയാള സിനിമക്ക് മറ്റൊരു പ്രതീക്ഷയാണ്. ശ്രീ രഞ്ജിത്ത് - പ്രിത്വിരാജ് ടീമിന്റെ ഇന്ത്യന്‍ റുപീ, ശ്രീ ജയരാജിന്റെ നായികാ, കമല്‍ - ജയറാം ചിത്രം, ശ്രീ സത്യന്‍ അന്തികാട് - മോഹന്‍ലാല്‍ ചിത്രം, ശ്രീ ഷാഫി- മമ്മൂട്ടി ചിത്രം, ഷാജികൈലാസ് - മമ്മൂട്ടി ചിത്രം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ സുവര്‍ണ്ണ കാലത്തിലേക്കു തിരിച്ചു കൊണ്ട് പോകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ തനതു ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയ പെട്ട ശ്രീ സിബി മലയില്‍, ശ്രീ ഫാസില്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കൂടി തങ്ങളുടെ തനതു ശൈലിയില്‍ തിരിച്ചു വന്നാല്‍ മലയാള സിനിമ ഒന്ന് കൂടി ശക്തിപ്പെടും. എന്തായാലും ഈ ഉത്സവ സീസന്‍ അതിനു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം. തേജ ഭായി ആന്‍ഡ്‌ ഫാമിലിയും പ്രണയവും മികച്ച വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ - ഓണ ആശംസകള്‍...........

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

സ്നേഹനൊമ്പരം....

തിരിച്ചറിയാതെ പോയ സ്നേഹം , വിടരും മുന്‍പേ അടര്‍ന്നു വീണ പനിനീര്‍ മുകുളത്തിന്റെ നെറുകയില്‍ ച്ചുബിച്ചു കൊണ്ട് ചൊല്ലി, സ്നേഹിക്കാന്‍ കഴിയാതെ പോകുന്നത് എത്ര വലിയ ദുഖമാണ്, അതിലും എത്രയോ വലിയ ദുഖമാണ് സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത്...........

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ലിവിംഗ് ടുഗതര്‍ ...................

സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രി പറഞ്ഞ സത്യങ്ങള്‍ ...................

മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന്‍ ശ്രീ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ്‌ ,ജയചന്ദ്രന്‍ , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്‌., അഫ്സല്‍ , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര്‍ മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന്‍ ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

നല്ല സിനിമയിലേക്കുള്ള വഴി.............

ഡോക്ടര്‍ ബിജു സംവിധാനം ചെയ്താ വീട്ടിലേക്കുള്ള വഴി നല്ല മലയാള സിനിമയിലേക്കുള്ള വഴി കാട്ടിക്കൊണ്ട് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നു.സാമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രം സംഭാവന ചെയ്തതിലൂടെ ഡോക്ടര്‍ ബിജു, ശ്രീ പ്രിത്വിരാജ്, ശ്രീ ഇന്ദ്രജിത്ത് തുടങ്ങി ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികളും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദവും, അതിന്റെ അനന്തര ഫലങ്ങളും മുഖ്യ പ്രമേയം ആക്കിയിരിക്കുന്ന ചിത്രം സമകാലിക ലോകം നേരിടുന്ന വലിയ വിപത്തിനെ സത്യസന്ധമായി വരച്ചു കാട്ടുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലായാലും തെറ്റ് തന്നെയാണ്. തീവ്രവാദി ആക്രമണങ്ങളും, ബോംബ്‌ സ്ഫോടനങ്ങളും നടക്കുമ്പോള്‍ മരണത്തിന്റെയും, നാശനഷ്ട്ടങ്ങളുടെയും കണക്കുകള്‍ക്ക്‌ അപ്പുറം ഇത്തരം ആക്രമണങ്ങളിലും , സ്ഫോടനങ്ങളിലും ജീവന്‍ പൊലിഞ്ഞ നിരപരാധികളുടെ കുടുംബങ്ങളെ കുറിച്ച് പിന്നീട് നാം ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ഓര്‍ക്കപ്പെടാതെ പോയവര്‍ക്കുള്ള ഒരു ഉണര്‍ത് പാട്ടാണ് വീട്ടിലേക്കുള്ള വഴി. ഒരു സ്ഫോടനം നടക്കുമ്പോള്‍ അവിടെ പൊലിഞ്ഞു പോകുന്നവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, അതിലുപരി അവരെ കുറിച്ച് സ്വപ്നം കാണുന്ന , അവരില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ജീവിതങ്ങളിലേക്ക് പറക്കുന്ന ഇരുള്‍. ഇത്തരത്തില്‍ പ്രേക്ഷകന് ചിന്തകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് വീട്ടിലേക്കുള്ള വഴിയുടെ വിജയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും, വിവിധ അന്താരാഷ്ട്ര മേളകളില്‍ അന്ഗീകരങ്ങളും ലഭിച്ച മികച്ച സന്ദേശം നല്‍കുന്ന ഈ ചിത്രം എന്ത് കൊണ്ട് ഇത്ര നാളും വെളിച്ചം കണ്ടില്ല എന്നത് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. അന്യ ഭാഷാ ചിത്രങ്ങള്‍ പോലും വന്‍ തുക നല്‍കി ഇറക്കുമതി ചെയ്യുംന്നവ്ര്‍ അതിന്റെ ചെറിയ ഒരു ഭാഗം ഇത്തരം നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചെലവാക്കാത്തത് ദുഖകരമാണ് . ഇത്തരം ചിത്രങ്ങളെ അവഗണിക്കുക വഴി മലയാളത്തിലെ നല്ല സിനിമയുടെ വഴി നാം മറന്നു പോവുകയാണ് ചെയ്യുന്നത്. അല്‍പ്പം വൈകി ആണെങ്കിലും വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള്‍ പ്രേക്ഷകരുമാണ്..........

2011 ജൂലൈ 29, വെള്ളിയാഴ്‌ച

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........

കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര് എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്‌. ട്രാഫിക്‌ , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന്‌ വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......

2011 ജൂലൈ 21, വ്യാഴാഴ്‌ച

2011 ജൂലൈ 2, ശനിയാഴ്‌ച

ഈ അഹങ്കാരം അഭിനന്ദനീയം ..............

മലയാള സിനിമയുടെ അഭിമാനമായ യുവ നടന്‍ ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്‍കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത്‌. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്‌. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്‌പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന്‍ അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്‍കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക്‌ സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....

2011 ജൂൺ 23, വ്യാഴാഴ്‌ച

ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............

ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ്‌ കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ്‌ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്‌. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........

2011 ജൂൺ 17, വെള്ളിയാഴ്‌ച

രതിനിര്‍വേദം- ഭ്രമാത്മകമായ യുവ കാമനകള്‍ .......

മുപ്പത്തി രണ്ടു വര്ഷം മുന്‍പ് ശ്രീ പദ്മരാജന്റെ തിരക്കഥയില്‍ ശ്രീ ഭരതന്‍ സംവിധാനം ചെയ്തു ജയഭാരതി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ രതിനിര്‍വേദം കേരളത്തിലെ സിനിമ ആസ്വാദകര്‍ ആഘോഷമായി കൊണ്ടാടിയ ചിത്രമായിരുന്നു. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ശ്രീ പദ്മരാജന്റെ തന്നെ തിരക്കഥയില്‍ ശ്രീ ടി. കെ . രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ചു ശ്വേതമേനോനും , ശ്രീജിത്ത്‌ വിജയും പ്രധാന താരങ്ങളായി രതിനിര്‍വേദം പുനരവതരിക്കുമ്പോഴും തിയേറ്ററുകള്‍ ആസ്വാദനത്തിന്റെ മറ്റൊരു ആഘോഷ തിമിര്‍പ്പിലാണ്. രണ്ടു ചിത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല, കാരണം കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും രണ്ടു ചിത്രങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. യുവ മനസ്സിന്റെ കാമനകളെയും , ഭ്രാമാത്മകതയെയും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാളത്തില്‍ ഇല്ല തന്നെ. സെക്സിന് വേണ്ടി രംഗങ്ങള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രംഗങ്ങള്‍ക്ക് അനുസൃതമായി സെക്സിനെ കലാപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് രതി നിര്‍വേദം എന്നാ ചിത്രത്തെ കാലാനുവര്തിയാക്കി മാറ്റുന്നത്. ഒരു വിരല്‍തുമ്പു അമര്‍ത്തിയാല്‍ എല്ലാം കണ്മുന്നില്‍ ലഭ്യമാകുന്ന ആധുനിക കാലത്ത് സെക്സിന് വേണ്ടി മാത്രം രംഗങ്ങള്‍ കുത്തി നിറച്ചാല്‍ ഒരു ചിത്രവും വിജയിക്കില്ല . മറിച്ച് സൃഷ്ട്ടിപരമായ ഔന്നിത്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ, . അത്തരത്തില്‍ സൃഷ്ട്ടിപരമായ ഔന്നിത്യം പുലര്‍ത്താന്‍ രതിനിര്‍വേദം എന്നാ ചിത്രത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പദ്മരാജന്റെ മനോഹരമായ തിരക്കഥയും, രാജീവ്കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്‌. ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍കൂട്ടാണ്. ശ്വേതയും, ശ്രീജിത്തും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. മലയാളത്തിലെ സമകാലികരായ ഒരു നടികളും ചെയ്യാന്‍ ധൈര്യപ്പെടാത്ത രതി എന്നാ കഥാപാത്രത്തെ ശ്വേത ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഒരു കാരണം മലയാളി പ്രേക്ഷകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വാതത്ര്യം ഒന്ന് തന്നെ ആവണം. അത്തരം ഒരു സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ കഥാപാത്രത്തെ ശ്വേത മനോഹരമാക്കിയിരിക്കുന്നു. ലൈംഗികമായ ചോദന കള്‍ക്ക് അപ്പുറത്ത് കലാപരമായ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നിടതാണ് സിനിമയുടെയും , ഒപ്പം പ്രേക്ഷകന്റെയും വിജയം.............

2011 ജൂൺ 12, ഞായറാഴ്‌ച

സത്യാഗ്രഹം..........

അഴിമതി മുള പൊട്ടുമ്പോഴേ തിരിച്ചറിഞ്ഞെങ്കിലും അതിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന ഞാന്‍ അത് ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കാന്‍ കാത്തിരുന്നു, സത്യാഗ്രഹം എന്ന ബോര്‍ഡും സ്ഥാപിച്ചു അതിന്റെ തണലില്‍ ഇരിക്കുവാന്‍ ......

2011 ജൂൺ 1, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2011 മേയ് 27, വെള്ളിയാഴ്‌ച

ജനപ്രിയ ചിതങ്ങള്‍ ഉണ്ടാകുന്നതു...........

ശ്രീ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ശ്രീ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്താ ജനപ്രിയന്‍ ശ്രദ്ധ നേടുന്നു. കെട്ടു കാഴ്ചകള്‍ ഇല്ലാതെ തികച്ചു സാധാരണമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയ രഹസ്യം. ജയസൂര്യ വളരെ കൈ അടക്കത്തോടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി . മനോജ്‌ കെ ജയന്‍, ഭാമ , സരയു , ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങി താരങ്ങളെല്ലാം നന്നായി പ്രകടനം നടത്തുന്നു. സംഗീതവും, ഗാനങ്ങളും മനോഹരമായിട്ടുണ്ട്. മുന്‍പൊക്കെ ധാരാളമായി ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. മലയാളത്തിലെ പല പ്രമുഖ സംവിധായകരും വല്ലാത്ത ആശയ കുഴപ്പത്തിലാണ്. തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ എടുക്കാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ അടി പതറി മാറി നില്‍ക്കുന്നവരാണ് അധികവും. പുസ്തക താളില്‍ പ്രണയ ലേഖനം കൈ മാറിയിരുന്ന കാലത്ത് പ്രണയവും, കുടുംബ ബന്ധങ്ങളും ഒക്കെ ഭംഗിയായി ചിത്രീകരിച്ചവര്‍ ഇന്ന് മൊബൈല്‍ ഫോണും, കംപൂട്ടെരും ഒക്കെ വന്നപ്പോള്‍ പ്രണയം തന്നെ മാറി പോയി എന്ന് വിലപിക്കുന്നവരാന്. പ്രണയം കൈ മാറിയിരുന്ന മാധ്യമങ്ങള്‍ മാറിയെങ്കിലും, പ്രണയത്തിന്റെ ആര്‍ദ്രതയും, തീവ്രതയും , കുടുംബ ബന്ധങ്ങളും , മാനുഷിക മൂല്യങ്ങളും ഇന്നും മാറ്റം കൂടാതെ സംരഷിക്കപ്പെടുന്നു . ഇന്നും അത്തരം കഥകള്‍ നേരായി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. കംപുട്ടരിനും, മൊബൈല്‍ ഫോണിനും പകരമായി കാള വണ്ടിയും , ടൈപ്പ് രയിട്ടരും കാണിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം നടത്താന്‍ സാധിക്കുന്നിടതാണ് വിജയം വരുന്നത്. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയ്ക്ക് യുവ സംവിടയകരും , യുവ നടന്‍ മാരും പ്രധാന കാരണക്കാര്‍ ആണ്. ഇന്ന് സിനിമയിലേക്ക് കടന്നു വരുന്ന യുവ നടന്മാരില്‍ പലരും സമ്പന്നതയില്‍ വളര്‍ന്നവരാണ്. മെട്രോ നഗരത്തിന്റെ ഹൃദയത്തില്‍ പിറന്നു വീണു, ആധുനിക സംവിധനഗളില്‍ കൂടി മാത്രം പുറം ലോകത്തെ അറിയുന്നവരാണ് അവര്‍. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിന്റെ കാഴ്ചകള്‍ അന്യമാണ്. ഒരു ഗ്രാമീണ കഥയുമായി, ഒരു കര്‍ഷകന്റെ കഥയുമായി, ഒരു കര്‍ഷക കുടുംബത്തിന്റെ കഥയുമായി ഇവരെ സമീപിച്ചാല്‍ ഇവര്‍ പറയും ഇതൊക്കെ ആര് കാണും, പോയി മെട്രോ നഗരത്തിന്റെ കഥയുമായി വരാന്‍. എഴുപതു ശതമാനം ജനങ്ങള്‍ കര്‍ഷകര്‍ ആയിട്ടുള്ള ഇന്ത്യയിലോ, കേരളത്തിലോ ഒരു കര്‍ഷകന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടെന്നു ധരിക്കാന്‍ മാത്രം ചുരിങ്ങിയ ലോകത്താണ് കൂടുതല്‍ യുവ നടന്മാരും. ഇങ്ങനെ മെട്രോ സംസ്കാരവുമായി നടക്കുന്ന യുവ സംവിധായകരും, യുവ നടന്മാരും നഗരത്തില്‍ നിന്ന് മൂന്നോ , നാലോ കിലോ മീറ്ററുകള്‍ എങ്കിലും ഉള്ളിലേക്ക് സഞ്ചരിച്ചു അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ശ്രമിക്കണം, വീണ്ടും ഉള്ളിലേക്ക് കടക്കുമ്പോഴാണ് പച്ചയായ ജീവിതങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗവും ഇത്തരം അവസ്ഥകളില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയുമ്പോള്‍ മാത്രമേ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ചെയ്യാന്‍ അവര്‍ക്ക് അവര്‍ക്ക് താല്പര്യം ഉണ്ടാകൂ. തങ്ങളുടെതായ ചുരിങ്ങിയ ലോകത്തെ കുറിച്ചുള്ള കഥകള്‍ പരീക്ഷണം എന്നാ പേരില്‍ കഥക്രിതുകളെ കൊണ്ട് എഴുതിക്കുമ്പോള്‍ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കണം. അത്തരം സമ്മര്‍ദങ്ങള്‍ ആണ് നല്ല കഥകള്‍ക്ക് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് മാണിക്യ കല്ലും, ജനപ്രിയനും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ ഇത്തരം സംമാര്ധങ്ങളെ അതി ജീവിച്ചു കൊണ്ട് തങ്ങളുടെ പക്ഷത് ഉറച്ചു നില്‍ക്കാന്‍ ഈ കഥാകൃത്തുക്കള്‍ തയ്യാറാകുന്നു എന്നത് കൊണ്ടാണ്. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകര്‍ അവരുടെ ശൈലിയില്‍ ഉള്ള ചിത്രങ്ങളുമായി സധൈര്യം കടന്നു വരിക , പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കും, നാമ മാത്രമായ മെട്രോ സംസ്കാരത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നത് ആകരുത് മലയാള സിനിമ. നടിമാരെ അധികം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നായക കേന്ദ്രീകൃതമായ സിനിമയില്‍ നടിമാര്‍ക്ക് കഥ ഘടനയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പക്ഷെ ചില ചുരുക്കം നടിമാരുടെ ഭാവം, ഭാഷ ഇവയൊക്കെ കേട്ടാല്‍ അറപ്പ് തോന്നും, മെട്രോ സംസകാരത്തിന്റെ കുത്തക അവരുടെ പക്കല്‍ ആണെന്ന് തോന്നും. കഥാകൃത്തുക്കള്‍ ഒരിക്കലും നടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി കൊടുക്കരുത്. നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️